മലയാളികളുടെ ജീവൻ രക്ഷിച്ച് രക്തസാക്ഷിയായ ജാസിം ഈസയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി യുവാക്കൾ; പച്ച മലയാളം പറഞ്ഞ് സ്നേഹത്തോടെ സ്വീകരിച്ച് കേരളത്തിന്റെ ആദരവിന് നന്ദി അറിയിച്ച് എമിറേറ്റി കുടുംബം; കണ്ണു നയിക്കുന്ന ഒരു അത്യപൂർവ്വ കൂടിക്കാഴ്ച്ചയുടെ കഥ..
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ദുബായിൽ കത്തിയമർന്ന എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിച്ച മലയാളികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ രക്ഷസാക്ഷിയായ യുഎഇ പൗരന് ജാസിം ഈസ മുഹമ്മദ് ബലൂഷിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളികളായി ഒരു പറ്റം മലയാളി യുവാക്കളും. നൂറോളം വരുന്ന മലയാളികളുടെ ജീവൻ രക്ഷിച്ച ജാസിമിന് ആദരാജ്ഞലി അർപ്പിച്ച് സൈബർ ലോകത്ത് അനുശോചന പ്രവാഹം ഉണ്ടാകുന്നതിനിടെയാണ് ജാസിമിന്റെ വീട്ടിലെത്തി ബന്ധുക്കളെ സാന്ത്വനിപ്പിക്കാൻ മലയാളി യുവാക്കൾ എത്തിയത്.
കേരളത്തിന്റെ പേരിൽ ജാസിമിന് ആദരാഞ്ജലികളും പ്രാർത്ഥനകളും അർപ്പിച്ച മലയാളി യുവാക്കൾക്ക് ഹൃദ്യമായ സ്വീകരണമാണ് ആ എമിറേറ്റി കുടുംബത്തിൽ നിന്നും ലഭിച്ചത്. യാതൊരു വിവേചനവും കൂടാതെ ഹൃദയത്തിന്റെ ഭാഷയിൽ തന്നെ ജാസിമിന്റെ കുടുംബം പെരുമാറി. റാസൽ ഖൈമയിലെ വീട്ടിലെത്തിയാണ് കാസർകോട് പടന്ന സ്വദേശി ഷബീർ അലിയും കൂട്ടുകാരും ജാസിമിന്റെ കുടുംബത്തിന് സാന്ത്വനം അരുളിയത്. ജാസിമിന്റെ രക്തസാക്ഷിത്വത്തിൽ കേരളത്തിനുള്ള ദുഃഖവും യുവാക്കൾ കുടുംബത്തെ അറിയിച്ചു.
അതേസമയം പച്ച മലയാളത്തിൽ തന്നെ സംസാരിച്ച് ജാസിമിന്റെ കുടുംബാംഗങ്ങൾ ഈ യുവാക്കളെ ഞെട്ടിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും സിനിമാക്കാരെയുമൊക്കെ അറിയുമെന്നാണ് ജാസിമിന്റെ അമ്മാവനായ ഹസ്സൻ ബലൂഷി വ്യക്തമാക്കിയത്. ബലൂഷി കുടുംബത്തിന് മലയാളികളുമായുള്ള ബന്ധവും അദ്ദേഹം പറഞ്ഞു. ഹൃദ്യമായ ഈ കൂടിക്കാഴ്ച്ചയെ കുറിച്ച് ഷബീർ അലി കുറിച്ചത് ഇങ്ങനെയാണ്:
300 ൽപരം ജീവനുകൾ രക്ഷിച്ച് സ്വന്തം ജീവൻ ബലി നൽകിയ ജാസിം എന്ന ഹീറോയുടെ വീട്ടുകാരെ കണ്ട് സ്വാന്തനിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഇന്നത്തെ റാസൽ ഖൈമ യാത്രയിൽ ഉണ്ടായിരിന്നു. സുഹൃത്തും നാട്ടുകാരനുമായ ബദറിനെയും കൂട്ടി ജാസിം ജീവിച്ച അഖ്രാൻ എന്ന സ്ഥലത്തേക്ക് പോയി. ആദ്യമായിട്ടാണു ഒരു എമറാത്തിയുടെ മരണവീട്ടിൽ പോകുന്നത് അതിന്റെ എല്ലാ വ്യകുലതകളും എന്നിലുണ്ട്. ബദർ മുമ്പും സന്ദർശിച്ചിട്ടുണ്ട് അതാണാകെയുള്ള സമാധാനം.
കൂടുതൽ ആരോടും വഴി ചോദിക്കാതെ തന്നെ താൽകാലികമായി ഉണ്ടാക്കിയ വലിയൊരു ടെന്റിലേക്ക് എത്തി,ജാസിമിന്റെ വീടിന്റെ മുന്നിലായിരുന്നു ആ ടെന്റ്. ഒരു പത്ത് വയസ്സുകാരൻ അറബി പയ്യൻ നമ്മളെ ടെന്റിനകത്തേക്ക് കൂട്ടികൊണ്ട് പോയി.വാർത്തകളിൽ കണ്ട് കൊണ്ടിരിക്കുന്ന ജാസിമിന്റെ ഉപ്പയെ,മൂത്താപ്പയെ,സഹോദരന്മാരെ ആരും എനിക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥ വന്നില്ല. ജാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ക്ഷേമം അന്വേഷിച്ച് വരുന്നവരെ സലാം ചൊല്ലി സൽകരിച്ച് ബഹുമാനത്തോടെ ഇരുത്തുന്നു.കൂട്ടത്തിൽ നമ്മളേയും സൽകരിച്ചിരുത്തി.
മലയാളിയാണെന്നും ദുബായിൽ നിന്നുമാണെന്നും പറഞ്ഞപ്പോൾ ഉപ്പയുടെ മുഖം സന്തോഷം കൊണ്ട് വിവർണ്ണമായി. ആരും അറിയാതെ ഇരുന്ന എന്റെ മകനു അങ്ങ് ദൂരെ നിന്ന് പോലും ആൾക്കാർ വന്ന് പ്രാർത്ഥിക്കുന്നു എന്ന് ആ ഉപ്പ പറയാതെ പറയുന്ന ഒരു അനുഭവം. ഇളയ സഹോദരൻ സൽമാൻ എന്നെ വാരിപ്പുണർന്നു. കണ്ണീർ പൊഴിയാൻ പിശുക്ക് കാണിക്കുന്ന എന്റെ കണ്ണുകൾ എന്തോ അറിയാതെ കണ്ണീർ പൊഴിഞ്ഞ് പോയി..
എല്ലാവരോടും സലാം ചൊല്ലി നടന്ന് നീങ്ങുമ്പോൾ കന്തൂറ ധരിച്ച ഒരാൾ മലയാളിയോണൊ? എന്ന് ചോദ്യം.. അതെ എന്ന് ചിരിച്ച് ഉത്തരം പറഞ്ഞു. ഞാൻ ഹസ്സൻ ബലൂഷി ജാസിമിന്റെ അമ്മാവൻ!!! പച്ച മലയാളത്തിൽ അറബിയായ ഹസ്സൻ ബലൂഷി സംസാരിക്കുന്നത് കേട്ട് ഞാൻ തരിച്ചു പോയി. അസർ നിസ്കാരത്തിലേക്ക് പുള്ളി ക്ഷണിച്ചു. നിസ്കാര ശേഷം ഹസ്സൻ ബലൂഷി അടുത്ത് വന്നിരുന്നു. മലയാളം കേട്ട തരിപ്പ് മാറാത്ത ഞാൻ ചോദിച്ചു, മലയാളം എങ്ങനെ പഠിച്ചു? അതൊക്കെ അറിയാം എനിക്ക് ഒരു പാട് മലയാളി സുഹൃത്തുക്കൾ ഉണ്ട്. കേരളത്തിൽ വനിട്ടുണ്ട് എന്നൊക്കെ.
ജാസിമിന്റെ ഉമ്മയുടെ സഹോദരനാണു ഹസ്സൻ ബലൂഷി. ജാസിമിന്റെ മരണത്തിൽ നമ്മൾ ആരും ദുഃഖിതരല്ല, അവൻ രക്തസാക്ഷിയാണു!! രക്തസാക്ഷിയുടെ കുടുംബം ദുഃഖിക്കാൻ പാടില്ല എന്നോക്കെ ഹസ്സൻ പറയുന്നുണ്ടെങ്കിലും സംസാരം ഇടക്ക് മുറിയുന്ന പോലെ എനിക്ക് തോന്നി.അവൻ മറ്റുള്ളവരെ സഹായിക്കാൻ എപ്പോൾ വേണമെങ്കിലും ഇറങ്ങും, ഒന്നിനോടും ഭയമില്ലായിരുന്നു അല്ലാഹു അവനു സ്വർഗ്ഗം നൽകട്ടെ എന്ന് ഹസ്സൻ പിറുപിറുത്തുകൊണ്ടിരുന്നു.
കേരളവുമായി എനിക്കും കുടുംബത്തിനും മുറിച്ച് കളയാൻ പറ്റാത്ത ബന്ധമുണ്ട്. എന്റെ കുടുംബക്കാർ ചേർന്ന് നിലമ്പൂരിൽ എന്റെ ഉപ്പാപ്പയുടെ പേരിൽ ഇബ്രാഹിം അബ്ദുല്ല ഹസ്സൻ എന്ന ഒരു മസ്ജിദ് പണിതിട്ടുണ്ട്. അങ്ങനെ കേരളത്തെ കുറിച്ച് വാചാലനായി ഹസ്സൻ.മോഹൻലാലാണു എനിക്കിഷ്ടപ്പെട്ട നടൻ കുഞ്ഞാലികുട്ടി ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരൻ. കുഞ്ഞാലികുട്ടിയെ കാണാൻ നാട്ടിൽ വന്നിരുന്നു പക്ഷെ പറ്റിയില്ല. എല്ലാം നല്ല മലയാളത്തിൽ ഹസ്സൻ പറഞ്ഞു.
മരണവീട്ടിലേക്ക് ജാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അതിഥികളെ സ്വീകരിക്കാൻ വേണ്ട പാനീയങ്ങളും ഈത്തപ്പഴവും കൊണ്ട് കൊടുക്കുന്ന തിരക്കിലാണു. ദുഃഖ വാർത്തയറിഞ്ഞ് ആൾക്കാർ വന്ന് കൊണ്ടിരിക്കുന്നു. ഓരോരുത്തരേയും പരമ്പരാഗത ശൈലിയിൽ കൈ കൊടുത്തും മുത്തിയും ജാസിമിന്റെ ബന്ധുക്കൾ സ്വീകരിക്കുന്നു. മൂകത തളം കെട്ടിയ ടെന്റിൽ കുറച്ച് സമയം കൂടിയിരുന്നു. ഹസ്സൻ ബലൂഷി ഇങ്ങോട്ട് വന്ന് ഫോട്ടോ എടുക്കാൻ പറഞ്ഞു. നിങ്ങൾ ഈ വരുന്നതും നമ്മളോട് സംസാരിക്കുന്നതും വല്ലാത്ത ഒരു അനുഭൂതിയാണു തരുന്നത് അത് പറഞ്ഞറിയിക്കാൻ പറ്റില്ല എന്ന് ഹസൻ ബലൂഷി പറഞ്ഞു.
ജാസിമിന്റെ മൂത്താപ്പയുടെ മകൻ 20 വയസ്സ് തോന്നിക്കുന്ന ആദം അവസാനം വാട്സപ്പ് ഡിപിയായി ജാസിം വച്ചിരുന്ന ഫോട്ടോ കാണിച്ചു, ഒരു ജേഷ്ടനെ അല്ലെങ്കിൽ അവരുടെയൊക്കെ ലീഡറെ നഷ്ടപ്പെട്ട വേദന അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം... പോകാൻ നേരം ഒന്ന് കൂടി ഉപ്പയേയും സഹോദരന്മാരേയും കണ്ട് കൈ കൊടുത്ത് നടക്കാൻ പോകുമ്പോൾ ഒന്ന് കൂടി എന്നെ കെട്ടിപിടിച്ച് സൽമാൻ ബലൂഷി എന്ന ജാസിമിന്റെ കൊച്ചനുജൻ വല്ലാതെ കരയിപ്പിച്ചു...
Stories you may Like
- ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു കത്തിനശിച്ചു
- രണ്ടപകടങ്ങളിലായി മൂന്നുപേർക്ക് പരിക്കേറ്റു
- മലപ്പുറത്തെ കക്കാട്ടെ വ്യാപാര സ്ഥാപനങ്ങളുള്ള ഇരുനിലകെട്ടിടത്തിൽ വൻ അഗ്നിബാധ
- ബെംഗളൂരു വീരഭദ്രനഗറിലെ ബസ് ഡിപ്പോയിൽ തീപ്പിടിത്തം; 18 ബസ്സുകൾ കത്തിയമർന്നു
- വ്യോമസേന വിമാനം പരിശീലനത്തിനിടെ തകർന്നു; ട്രെയിനിയും പൈലറ്റും മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍