Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാളികപ്പുറത്തമ്മയ്ക്ക് ആർത്തവം വരുന്നുണ്ടോയെന്ന് തന്ത്രി തിരിച്ചറിയൽ പരേഡ് നടത്തണമെന്ന് എസ്എഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: തെറിവിളിയും പൊങ്കാലയുമായി സൈബർ സങ്കികൾ രംഗത്തു വന്നതോടെ പോസ്റ്റ് മുക്കി തടി രക്ഷിച്ചു: മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്ന ആവശ്യം ശക്തം

മാളികപ്പുറത്തമ്മയ്ക്ക് ആർത്തവം വരുന്നുണ്ടോയെന്ന് തന്ത്രി തിരിച്ചറിയൽ പരേഡ് നടത്തണമെന്ന് എസ്എഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: തെറിവിളിയും പൊങ്കാലയുമായി സൈബർ സങ്കികൾ രംഗത്തു വന്നതോടെ പോസ്റ്റ് മുക്കി തടി രക്ഷിച്ചു: മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്ന ആവശ്യം ശക്തം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാളികപ്പുറത്തമ്മയ്ക്ക് ആർത്തവമുണ്ടോന്ന് തന്ത്രി ഉടൻ തന്നെ ഒരു തിരിച്ചറിയൽ പരിശോധന നടത്തണമെന്ന് എസ്എഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സംഘികളും ഹിന്ദുക്കളിലെ വലിയൊരു വിഭാഗവും സ്വന്തം നേതാക്കൾ തന്നെയും ഇതിനെതിരേ രംഗത്തു വന്നതോടെ പോസ്റ്റ് മുക്കി നേതാവ് കണ്ടം വഴി ഓടി.

മതവികാരം വ്രണപ്പെടുത്തിയതിന് ഇയാൾക്കെതിരേ കേസെടുക്കണമെന്നും ആവശ്യം. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മറ്റിയംഗവും മുൻ ജില്ലാ പ്രസിഡന്റുമായ ജയകൃഷ്ണൻ തണ്ണിത്തോട് ആണ് വിവാദ പോസ്റ്റുമായി ജൂലൈ 19 ന് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. മാളികപ്പുറത്തമ്മയ്ക്ക് ആർത്തവമുണ്ടെങ്കിൽ ഒന്നും നോക്കണ്ട പടിയടച്ച് പിണ്ഡം വച്ചേര്...അന്ധവിശ്വാസം തുലയട്ടെ എന്നാണ് ദുർഗാദേവിയുടെ ചിത്രം സഹിതം ജയകൃഷ്ണൻ പോസ്റ്റിട്ടത്.

രണ്ടു ദിവസം സൈബർ പൊങ്കാല തന്നെയായിരുന്നു നേതാവിന്റെ വാളിൽ. കൂടുതലും കുടുംബാംഗങ്ങൾക്ക് നേരെയുള്ള അസഭ്യ വർഷമായിരുന്നു. ഇതിനിടയിലും ഇയാൾ വിവാദ പ്രസ്താവനയിൽ ഉറച്ചു നിന്നു. പൊങ്കാല മൂത്തിട്ടും തന്റെ നിലപാടിൽ ഉറച്ചു നിന്ന ജയകൃഷ്ണൻ 21 ന് മറ്റൊരു പോസ്റ്റുകൂടി അന്നപൂർണാ ദേവിയുടെ ചിത്രം സഹിതം ഇട്ടു. അതിൽ ഇങ്ങനെയാണ് കുറിച്ചത്. ദേവിമാരെ ആർത്തവത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. അവർക്ക് ഇനി മുതൽ ശബരിമലയിൽ പോകാം.

ജയകൃഷ്ണൻ വിവാദ പ്രസ്താവന തുടർന്നതോടെ പാർട്ടിയും റിവേഴ്സ് ഗിയറിലായി. പാർട്ടി സഖാക്കൾ തന്നെ പോസ്റ്റ് പിൻവലിക്കാൻ ജയകൃഷ്ണനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. കാര്യങ്ങൾ പിടിവിട്ടു പോകുമെന്ന് വന്നതോടെ ഇന്നലെയാണ് ഇയാൾ പോസ്റ്റ് പിൻവലിച്ച് മുങ്ങിയത്. മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളുടെ പേരിൽ പൊലീസിന് സ്വമേധയാ കേസ് എടുക്കാമായിരുന്നു. അതിന് അവർ മുതിർന്നിട്ടില്ല.

അതേസമയം, ഇത്തരം അപക്വമായ പ്രവർത്തനങ്ങളുടെ പേരിൽ ഇയാളെ പാർട്ടി ഒതുക്കിയതാണെന്നും പറയുന്നു. കോന്നി ഏരിയയിലെ ബാലസംഘത്തിന്റെ ചുമതല മാത്രമാണ് ഇപ്പോൾ ഇയാൾക്കുള്ളത്. എസ്എഫ്ഐയുടെ ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽ നിന്നൊഴിവാക്കി. കോന്നിയിൽ വച്ച് പിന്നാക്ക സമുദായ സംഘടനാ നേതാവിനെ മുണ്ടുപൊക്കി കാണിച്ചുവെന്ന പരാതിയും ഇയാൾക്കെതിരേ നിലനിൽക്കുന്നു. സിപിഎമ്മിലും അംഗത്വമില്ല. അതേസമയം, ജയകൃഷ്ണനെതിരേ പരാതി നൽകുമെന്ന് ഹിന്ദു സംഘടനകൾ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP