ഇന്ത്യയിൽ നിന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന അമ്പത് ഭീകരവാദികളുടെ ഫോൺ വിളിയടക്കമുള്ള വിവരങ്ങൾ പുറത്തു വിട്ട് മലയാളി ഹാക്കർമാരുടെ റിപ്പബ്ലിക് സമ്മാനം; മല്ലു സൈബർ സോൾജിയേഴ്സ് ഹാക്ക് ചെയ്ത് ശേഖരിച്ചത് കാശ്മീരിൽ നിന്നുള്ള ഐസിസ് ഭീകരൻ അഫ്താബ് അടക്കമുള്ളവരുടെ വിവരങ്ങൾ; മലയാളി ടെക്കികളുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് ദേശീയ അന്വേഷണ ഏജൻസി
മറുനാടൻ ഡെസ്ക്ക്
കൊച്ചി: നാടിന് വേണ്ടത് മാത്രം ചെയ്യുന്നവരാണ് മല്ലു സൈബർ സോൾജിയേഴ്സ് എന്ന സൈബർ കൂട്ടായ്മ. രാജ്യത്തിന് വെല്ലുവിളിയാകുന്നവയെ പുറംലോകത്തുകൊണ്ടു വന്ന് ശാന്തിയും സമാധാനവും ഒരുക്കുകയാണ് ഈ ഹാക്കർ കൂട്ടായ്മയുടെ ലക്ഷ്യം. റിപ്പബ്ലിക് ദിനത്തിലും അവർ വ്യത്യസ്തമായൊരു സമ്മാനം രാജ്യത്തിന് നൽകുന്നു. ഇന്ത്യയിൽ നിന്ന് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ വിവരങ്ങളാണ് ഇവ. ഐസിസ് ഭീകരർ പോലും ഇതിലുണ്ട്. റിപ്പബ്ലിക് ദിനത്തിൽ അവർ നൽകുന്ന വിവരങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഏറെ ഗുണകരമാണെന്ന വിലയിരുത്തലിലാണ് ദേശീയ അന്വേഷണ ഏജൻസികൾ. തീവ്രവാദികളെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള അന്വേഷണ യാത്രയിൽ മല്ലു സൈബർ സോൾജിയേഴ്സിന്റെ കണ്ടെത്തലുകളും അവർക്ക് തുണയാകും.
മത വിഘാടനവാദവും അക്രമ രാഷ്ട്രീയവും അല്ല.. രാഷ്ട്രമാണ് മാതൃ രാജ്യം മാത്രമാണ് ഏറ്റവും വലിയ ലക്ഷ്യം എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് , ഏവർക്കും ഒരുവട്ടം കൂടി റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നുകൊണ്ട് ടീം ദി മല്ലു സൈബർ സോൾജിയെർസ്..-ഈ സന്ദേശവുമായാണ് 50 തീവ്രവാദികളുടെ വിവരങ്ങൾ സൈബർ കൂട്ടായ്മ പുറത്തു വിടുന്നത്. മല്ലു സൈബർ സോൾജിയേഴ്സ് കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ സമയത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് തീവ്രവാദത്തിന്റെ വേരുകൾ തേടിയായിരുന്നു. ഇന്ത്യയിൽ ജീവിച്ച്കൊണ്ട് , ബാഹ്യമായി ചൈനയുടെയും നേരിട്ട് പാക്കിസ്ഥാന്റെയും സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ കൈപ്പറ്റി ഇന്ത്യയിൽ വിഘടനവാദവും തീവ്രവാദവും നടത്തുന്ന നിരവധി പേരുടെ വ്യക്തിവിവരങ്ങൾ തെളിവുകൾ സഹിതം ഞങ്ങൾ #op_kashmir_part_1 ലൂടെ പുറത്ത് വിട്ടിരുന്നു. ഗവണ്മെന്റ് സംവിധാനങ്ങൾക്ക് പോലും ഇതുവരെ കാണ്ടെത്താൻ കഴിയാത്ത ഒട്ടേറെ തെളിവുകൾ ഞങ്ങൾക്ക് അന്ന് പുറത്ത് വിട്ടു. അതിന്റെ തുടർച്ചയാണ് പുതിയ വെളിപ്പെടുത്തലുകളും.
സൈന്യത്തിന്റെ കർമ്മ ധീരതയിൽ ഇന്ത്യൻ ബിൻലാദൻ എന്ന വിളിപ്പേരുള്ള കൊടും ഭീകരൻ അബ്ദുൽ_സുബ്ഹാൻ_ഖുറേഷിയെപോലുള്ളവർ പിടിയിലായ ഈ ആഴ്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടകുയാണ് ഈ കൂട്ടായ്മ. ഈ റിപ്പബ്ലിക്ക് ദിനത്തിൽ ഞങ്ങളും #Op_Kashmir_Part_2 ഇന്ത്യൻ നീതിപീഠത്തിനും പൊതുജനങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നുവെന്നാണ് അവർ അറിയിക്കുന്നത്. ഇതിൽ കാശ്മീരിൽ നിന്നുള്ള ഐസിസ് തീവ്രവാദി അഫ്താബ് ഉൾപ്പെടെയുള്ളവരുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെ ഇന്ത്യൻ ദേശീയതയ്ക്ക്, രാജ്യസുരക്ഷയ്ക്ക് എതിരെ, ഇന്ത്യൻ സൈന്യത്തിന് എതിരെ പ്രവർത്തിക്കുന്ന അൻപതിൽ പരം പേരുടെ വ്യക്തിവിവരങ്ങളാണ് പുറത്തുവിട്ടത്. ഫോട്ടോസ്, കാൾ റെക്കോർഡുകൾ, മെസ്സേജുകൾ, ഇമെയിൽ, ഫേസ് ബുക്ക് വിവരങ്ങൾ തുടങ്ങി അവർ ഉപയോഗിക്കുന്ന ഡിവൈസ് ഐഡിവരെ കണ്ടെത്തി പുറത്തു വിടുന്നു. അതുകൊണ്ട് തന്നെ അന്വേഷണ ഏജൻസികൾക്ക് ഏറെ ഗുണകരമാകും വിവരങ്ങൾ.
കേരളത്തിന് അകത്തും പുറത്തുമായി ഉള്ള മലയാളി ഹാക്കർമാരുടെ കൂട്ടായ്മയാണ് മല്ലു സൈബർ സോൾജിയേഴ്സ്' ദേശീയ മാധ്യമങ്ങൾ മാത്രമല്ല അന്തർ ദേശീയ മാധ്യമങ്ങളിൽ വരെ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പ് ആണ് മല്ലുസൈബർ സോൾജിയേഴ്സ്. മല്ലു സൈബർ സോൾജിയേഴ്സ്സാനിദ്ധ്യം അറിയിക്കുന്നത് 2014 മുതലാണ് . ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചത്. പൊങ്കാല എന്ന വാക്കിന് മറ്റൊരു അർത്ഥം നൽകിയത് മല്ലുസൈബർ സോൾജിയേഴ്സ് ആണ്. (ഒരുപാട് പേർ ഒരേ ആവശ്യത്തിനു ഒരുമിച്ച് ഒരേ സമയം ചെയ്യുന്ന പ്രവൃത്തി എന്ന് മാത്രം അർത്ഥം..). തുടർന്ന് ലോക ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവ യും പൊങ്കാല ഏറ്റുവാങ്ങി മാധ്യമ ശ്രദ്ധനേടി. മല്ലു സൈബർ സോൾജിയേഴ്സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത്.
2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്സ് ഹാക്ക് ചെയ്തപ്പോളാണ് മല്ലു സൈബർ സോൾജിയേഴ്സ് അടുത്ത തലത്തിലേക്ക് ഇടപെടൽ തുടങ്ങിയത്. പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ്ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു.മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്.
അതുപോലെ തന്നെ ഇന്ത്യയിലെ തന്നെ പേപട്ടി വിഷ പ്രതിരോധ മരുന്ന് കമ്പനികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുവാനും കേരളത്തിൽ അവർ പേപ്പട്ടികളെ കൊല്ലുന്നതിന് എതിരെ #ബോയ്ക്കോട്ട്_കേരള എന്ന ടാഗിംഗിലൂടെ കേരളത്തിനെതിരെ നടത്തിയ പെയ്ഡ് പ്രതിരോധം തുറന്നുകാട്ടാനും മല്ലു സൈബർ സോൾജിഴേസിനു ആയി. ശേഷം ഹാക്കിങ് എന്നത് ദേശീയമായുള്ള പ്രതിരോധത്തിന്റെ ഭാഗമാക്കി. 2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ സാധിച്ചു അങ്ങനെ രാജ്യത്തിന്റെ ആത്മാഭിമാനത്തിനായി നിരവധി ഇടപെടലുകൾ. ഇതിനിടെയാണ് തീവ്രവാദികൾക്കെതിരായ പോരാട്ടം തുടങ്ങുന്നത്.
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ അവരുടെ രണ്ടായിരത്തോളം വെബ്സൈറ്റുകളാണ് മല്ലു സൈബർ സോൾജിയേഴ്സ് ഹാക്ക് ചെയ്തത്. ഈ വെബ്സൈറ്റുകൾ എല്ലാം സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്നാണ് മല്ലു സൈബർ സോൾജിയേഴ്സ് വ്യക്തമാക്കിയത്. ലോക ചരിത്രത്തിൽ തന്നെ പാക്കിസ്ഥാന് നല്കുന്ന ഏറ്റവും നല്ല സൈബർ സമ്മാനം എന്നു പറഞ്ഞു കൊണ്ടാണ് മലയാളി സൈബർ ഹാക്കർമാർ 2000 ഇൽ അധികം പാക്ക് വെബ്സൈറ്റുകൾ കൈയടക്കിയത്.
കേരളം അടക്കം ഉള്ള സ്ഥലങ്ങളിലെ യുവാക്കൾക്ക് പെണ്ണും പണവും നൽകി ഭാരത്തിനെതിരെ, സ്വന്തം രക്തബന്ധങ്ങൾക്കെതിരെ പോലും തിരിക്കുന്ന പാക്കിസ്ഥാൻ....നിങ്ങൾ അറിയാൻ പോകുന്നതേ ഉള്ളു.. ശരിക്കും ഞങ്ങൾ ആരാണ് എന്ന്. ഇത് ഇന്ത്യയുടെ മുഴുവൻ ശക്തി അല്ല... കേരളത്തിന്റെയും അല്ല... ഞങ്ങൾ വിരലിൽ എണ്ണാൻ കഴിയുന്ന ഒരുകൂട്ടം മലയാളി യുവാക്കളുടേത് മാത്രം....ഞങ്ങളിൽ ജന്മം കൊണ്ട് ഹിന്ദു ഉണ്ട് ...ഇസ്ലാം ഉണ്ട്... ക്രിസ്ത്യാനി ഉണ്ട് എന്നാൽ കർമ്മം കൊണ്ട് ഞങ്ങൾക്ക് ഒരൊറ്റ മതമേ ഉള്ളു അത് ഭാരതം എന്ന മതം... എന്നാണ് അന്ന് ഹാക്കർമാർ കുറിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്