മുസ്ലീമിന് പശുവിനെ വളർത്താൻ പോലും ആകാത്ത വിധം ഇന്ത്യ മാറിയോ? ഫാം തുടങ്ങാനായി പശുവിനെ വാങ്ങി കൊണ്ട് പോയ അക്ബറിനെ തല്ലിക്കൊന്നത് പശുക്കടത്ത് ആരോപിച്ച്; അഫ്സൽ രക്ഷപ്പെട്ടത് ഓടി കൃഷി ഇടത്തിൽ ശ്വാസം അടക്കി പതുങ്ങിയിരുന്ന്; അൽവറിൽ നടന്നത് പശു കടത്തിന്റെ പേരിൽ ഈ വർഷം നടക്കുന്ന ഒൻപതാമത്തെ ആക്രമണം; ആൾക്കൂട്ട കൊലപാതകികളായി ഗോരക്ഷകർ മാറുമ്പോൾ വെട്ടിലാകുന്നത് പാവം കർഷകരും
മറുനാടൻ മലയാളി ബ്യൂറോ
ജയ്പുർ: ലോക്സഭയിലെ മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഈ ചർച്ചയിൽ പ്രതിപക്ഷം സർക്കാരിനെ അടിക്കാൻ ആയുധമാക്കിയത് ആളക്കൂട്ട കൊലപാതകങ്ങളായിരുന്നു. ഗോമാതാവിന്റെ പേരിൽ നടക്കുന്ന ക്രൂരതകളെ സർക്കാർ കണ്ണുമടച്ച് പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും ആകാത്ത ഫാസിസം ചിലർ ചുണ്ടിക്കാട്ടി. ഇതെല്ലാം അവസാനിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അക്രമങ്ങളെ അപലപിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും കേൾക്കേണ്ടവർ കേട്ടില്ല. അങ്ങനെ രാജ്യത്ത് വീണ്ടും പശുക്കടത്ത് ആരോപിച്ചു ആൾക്കൂട്ടക്കൊലപാതകം നടന്നു.
ഇവിടെ പശുവിനെ കൊല്ലാനായിരുന്നില്ല വാങ്ങിയത്. മറിച്ച് പശുവിനെ വളർത്താനായിരുന്നു. മുസ്ലീമാണെങ്കിൽ പശുവിനെ വളർത്താൻ പോലും സമ്മതിക്കാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. പശുവിനെ വളർത്താനുള്ള മോഹമാണ് അക്ബർ ഖാന്റെ ജീവനെടുത്തത്. രാജസ്ഥാനിലെ അൽവർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് അക്ബർ ഖാൻ കൊല്ലപ്പെട്ടത്. ആൾക്കൂട്ടവിധികൾ തടയാൻ പ്രത്യേക നിയമനിർമ്മാണം വേണമെന്നു സുപ്രീം കോടതി നിർദ്ദേശം വന്നു ദിവസങ്ങൾക്കകമാണു കൊല. പശുക്കടത്തിന്റെ പേരിൽ കഴിഞ്ഞ ആറുമാസത്തിനിടെ നടക്കുന്ന ഒൻപതാമത്തെ അക്രമസംഭവമാണിത്. അതുകൊണ്ട് തന്നെ രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് രാജസ്ഥാൻ കടക്കുകയാണ്. അതുകൊണ്ട് ബിജെപി സർക്കാരിന് കടുത്ത വെല്ലുവിളിയായി മാറികുയാണ് ഈ സംഭവം.
ഹരിയാനയോടു ചേർന്ന അൽവറിലെ ലാലാവൻഡിക്കു സമീപം രാംഗഡിലാണ് അക്ബർ ഖാൻ, അസ്ലം എന്നിവർ ആക്രമിക്കപ്പട്ടത്. രണ്ടു പശുക്കളുമായി നടന്നുപോകുകയായിരുന്ന ഇവരെ അഞ്ചംഗസംഘം പിടികൂടി മർദിക്കുകയായിരുന്നു. അസ്ലം ഓടിരക്ഷപ്പെട്ടു. പൊലീസെത്തി അക്ബറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർ പശുക്കടത്തുകാരായിരുന്നുവെന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഹരിയാനയിലെ മേവാഡ് ജില്ലയിൽ ഫിറോസ്പുർ സ്വദേശിയാണ് അക്ബർ. രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും പശുവിനെ വളർത്താനായിരുന്നു വാങ്ങി കൊണ്ട് പോയത്.
തങ്ങളുടെ ഗ്രാമത്തിലേക്കു രണ്ടു പശുക്കളുമായി പോകുമ്പോഴാണ് അഞ്ചുപേർ ഇവരെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചതെന്ന് ജയ്പുർ റേഞ്ച് എ.ഡി.ജി.പി. ഹേമന്ത് പ്രിയദർശി മാധ്യമങ്ങളോടു പറഞ്ഞു. വിവരമറിഞ്ഞു പൊലീസ് സംഘമെത്തുമ്പോൾ മർദനമേറ്റ അക്ബർ ചെളിയിൽ കിടക്കുകയായിരുന്നു. ലാഡ്പുരിൽനിന്ന് വാങ്ങിയ പശുക്കളുമായി നാട്ടിലേക്കു പോകുകയായിരുന്നുവെന്നും പശുക്കടത്തുകാരെന്നു തെറ്റിദ്ധരിച്ച് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും അക്ബർ പൊലീസിനു മൊഴിനൽകി. പൊലീസ് ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസെത്തുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന ധർമേന്ദ്ര യാദവ്, പരംജീത് സിങ് സർദാർ എന്നിവരെയാണ് അറസ്റ്റുചെയ്തത്. മറ്റുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
ഇതിനു മുമ്പും പശുക്കടത്താരോപിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്ക് അൽവർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണു അൽവറിലെ ബെഹ്റൂരിൽ ക്ഷീരകർഷകനായ പെഹ്ലു ഖാനെ പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നത്. പശുഫാം നടത്തിയിരുന്ന കുടുംബത്തിനു പിന്നീട് അത് ഉപേക്ഷിക്കേണ്ടിവന്നു. ഖാന്റെ മകൻ കൂലിവേലയ്ക്കു പോയാണ് ഇപ്പോൾ എട്ടംഗ കുടുംബത്തെ പോറ്റുന്നത്. കഴിഞ്ഞവർഷം നവംബറിൽ ഉമർ ഖാനെ റെയിൽപാളത്തിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലും ഗോരക്ഷകരാണെന്നു പരാതി ഉയർന്നിരുന്നു. അതായത് മുസ്ലിംങ്ങൾ പശുവിനെ വളർത്തിയാൽ പോലും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ഇത് രാഷ്ട്രീയമായി തന്നെ രാജസ്ഥാനിൽ ചർച്ചയാകുന്നുണ്ട്.
അച്ഛൻ നഷ്ടപ്പെട്ട ഏഴ് മക്കളെയും ചേർത്തുപിടിച്ച് അക്ബറിന്റെ ഭാര്യ അസാമിന ചോദിക്കുന്നത് പാൽ ചുരത്തുന്ന പശുവിനെ വാങ്ങിക്കൊണ്ട് വന്നതിൽ എന്താണ് തെറ്റ് എന്നാണ്. കുടുംബത്തെ അനാഥമാക്കിയ പ്രവർത്തിയിലൂടെ ഗോരക്ഷകർ എന്താണ് നേടിയതെന്ന് അക്ബറിന്റെ പിതാവ് സുലൈമാനും ചോദിക്കുന്നു. വെള്ളിയാഴ്ച്ചയാണ് കാൺപൂരിലെ ഗ്രാമത്തിൽ നിന്ന് 60,000 രൂപയ്ക്ക് പശുവിനെ വാങ്ങി അക്ബറും സുഹൃത്ത് അസ്ലമും ആൽവാറിലേക്ക് വന്നത്. ഇതിനിടെ പശു ഇവരിൽ നിന്ന് രക്ഷപെടുകയായിരുന്നു. പശുവിനെ തിരഞ്ഞ് പരുത്തിപ്പാടത്തേക്ക് ഇറങ്ങിയ ഇരുവരെയും ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. പരിക്കുകളോടെ രക്ഷപെടാൻ അസ്ലമിന് സാധിച്ചു. എന്നാൽ, അക്ബറിന് ജീവൻ നഷ്ടമായി.
കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കണമെന്നാണ് അസാമിന ആവശ്യപ്പെടുന്നത്. തങ്ങളുടെ ജീവിതമാണ് അവർ ഇല്ലാതാക്കിയതെന്നും അസാമിന പറയുന്നു. ദമ്പതികളുടെ ഏഴു മക്കളിൽ മൂത്തവളായ സാഹിലയ്ക്ക് 14 വയസ് മാത്രമാണ് പ്രായം. ഏറ്റവും ഇളയവൾ അഷേറ രണ്ടു വയസ്സുകാരിയാണ്. തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് അക്ബറിന്റെ പിതാവ് സുലൈമാൻ പറയുന്നു. അക്ബറും അസ്ലമും പശു കടത്തലിൽ ഉൾപ്പെട്ടതായി നേരത്തെ കണ്ടെത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നതായാണ് വിവരം. എന്നാൽ, ഗ്രാമവാസികൾ പറയുന്നത് ഇത്തരത്തിൽ അക്രമം നടത്തുന്ന ഗോരക്ഷകർ അതേ പശുക്കളെ പിന്നീട് കടത്തിക്കൊണ്ടുപോവുകയും വിൽക്കുകയും ചെയ്യുന്നു എന്നാണ്.
സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി വസുന്ധര രാജെ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അറിയിച്ചു. അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പശുവിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്നതു നിത്യസംഭവമായെന്നു മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും കുറ്റപ്പെടുത്തി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍