തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ആന വിസ്മയമായി; മുണ്ടും ഷർട്ടും ധരിച്ച ചെണ്ടക്കാർ കൗതുകമായി; തെയ്യക്കോലങ്ങളും സെറ്റ് സാരിയുടുത്ത സുന്ദരികളും ആവേശമായി; ഭീകരാക്രമണത്തിൽ തളരാതെ മാഞ്ചസ്റ്റർ തെരുവിൽ ഇറങ്ങിയപ്പോൾ ശ്രദ്ധനേടിയത് കേരളവും മലയാളികളും
ലണ്ടൻ
ലണ്ടൻ: ഇപ്രാവശ്യത്തെ മാഞ്ചസ്റ്റർ ഡേ പതിവിലും ഗംഭീരമായി. മാഞ്ചസ്റ്റർ ഡേ പരേഡ് കാണാൻ സെൻട്രൽ മാഞ്ചസ്റ്ററിൽ വിവിധ രാജ്യക്കാരും വർഗക്കാരുമായ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് സംഗമിച്ചത്. ഇപ്രാവശ്യത്തെ ആഘോഷത്തിൽ മലയാളികളുടെ സാന്നിധ്യം മുമ്പില്ലാത്ത വിധം ശക്തമായിരുന്നു. തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ആനയെ സായിപ്പന്മാർ വിസ്മയത്തോടെയാണ് നോക്കി നിന്നത്. ഇതിന് പുറമെ മുണ്ടും ഷർട്ടും ധരിച്ച ചെണ്ടക്കാരും കൗതുകം വിതച്ചിരുന്നു. കൂടാതെ തെയ്യക്കോലങ്ങളും സെറ്റ് സാരിയുടുത്ത സുന്ദരികളും ആഘോഷത്തിൽ ആവേശം വിതച്ചു. ഇത്തരത്തിൽ മാഞ്ചസ്റ്റർ അരീനയിലെ ഭീകരാക്രമണത്തിൽ തളരാതെ മാഞ്ചസ്റ്റർ തെരുവിൽ ഇറങ്ങിയപ്പോൾ ശ്രദ്ധനേടിയത് കേരളവും മലയാളികളുമാണ്.
80 കമ്മ്യൂണിറ്റി ഗ്രൂപ്പുകളുൾപ്പെട്ട 22,000 പേർ ഭാഗ ഭാക്കായ പ്രസെഷൻ അരങ്ങേറിയിരുന്നു. മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ മരിച്ച 22 പേർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള വിധത്തിലായിരുന്നു ഈ ഘോഷയാത്ര സജ്ജീകരിച്ചിരുന്നത്. അവരെ അനുസ്മരിച്ച് കൊണ്ടുള്ള ബലൂണുകൾ പിടിച്ചവർ ഇതിൽ അണിനിരന്നു. 'മാഞ്ചസ്റ്റർ റിമംബേർസ് 22-05-17 എന്ന ബാനർ ഈ ഗ്രൂപ്പ് പിടിച്ചിരുന്നു. ഇവർക്ക് പുറകിൽ നഗരത്തിലെ എമർജൻസി സർവീസുകൾ യൂണിഫോമിൽ അണിനിരന്നിരുന്നു. ഈ ആഘോഷങ്ങൾക്കിടയിലും ഇതിൽ പങ്കെടുക്കുന്നവരെ മെയ് 22ന് നടന്ന ഭീകരാക്രമണത്തിന്റെ ഓർമകൾ കുത്തി നോവിക്കുന്നുവെന്നാണ് മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം അനുസ്മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാണികളുടെ കുറവുണ്ടാകുമെന്ന ധാരണയെ മറികടന്ന് 'വീ ലൗ മാഞ്ചസ്റ്റർ'' എന്ന പ്ലക്കാർഡ് ഏന്തി മാഞ്ചസ്റ്ററിനോടും രാജ്യത്തിനോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ വർഷത്തേക്കാൾ ആയിരക്കണക്കിന് കാണികൾ ആണ് രണ്ടു കിലോമീറ്റർ നീളുന്ന വീഥിയിൽ തടിച്ചു കൂടിയത്.
പരേഡിൽ പങ്കെടുത്ത 80 കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ മാഞ്ചസ്റ്റർ ചൈനീസ് സെന്റർ മുതൽ ട്രാൻസ് യൂത്ത് ഗ്രൂപ്പ് ആഫ്റ്റർനൂൺ ടി, ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് എന്നിവ വരെ ഉൾപ്പെടുന്നു. ഈ ഇവന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണിതിന് കാഴ്ചക്കാരായി എത്തിയിരുന്നത്. മലയാളത്തിന്റെ നിറസാന്നിധ്യം ഘോഷയാത്രയിലുണ്ടായതിനാൽ മലയാളികളുടെ സജീവ സാന്നിധ്യവും പ്രകടമായിരുന്നു. കാഴ്ചക്കാരിലും മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിലെ മിക്കവരുമുണ്ടായിരുന്നു. ഭീകരാക്രമണത്തെ തുടർന്നുള്ള ദുഃഖത്തിൽ നിന്നും നഗരം വിട്ട് മാറിയിട്ടില്ലെങ്കിലും അതിനെ അതിജീവിച്ച് മാഞ്ചസ്റ്റർ ഡേ ആഘോഷിക്കാനുള്ള തീരുമാനവുമായി കൗൺസിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചതിൽ സന്തോഷമേറെയുണ്ടെന്നാണ് മാഞ്ചസ്റ്റർ മലയാളീ അസോസിയേഷനിലെ അനീഷ് കുര്യൻ പ്രതികരിച്ചത്.
തെയ്യം തിറയാടിയ മാഞ്ചസ്റ്റർ നഗരം
ബ്രിട്ടണിലെ മലയാളികളെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനിക്കാവുന്ന കാഴ്ചകളാണ് മാഞ്ചസ്റ്ററിൽ അരങ്ങേറിയത്. ഭരതനാട്യവും, ഗജവീരനും പഞ്ചാരിമേളവും മാത്രമല്ല ഒരു ഡസൻ ഉണ്ണിയാർച്ചമാരും ആരോമൽ ചേകവന്മാരും അങ്കം വെട്ടി ഒരു ലക്ഷത്തോളം തദ്ദേശീയരെ അമ്പരപ്പിച്ചു. കരിചാമുണ്ഡിയുടെ കൂറ്റൻ തെയ്യവും തീവെട്ടിയും ഉൾപ്പെടുത്തിയുള്ള കാഴ്ചകളുമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ അംഗങ്ങൾ നടന്നു നീങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ഇംഗ്ലണ്ടിൽ മറ്റൊരു കേരളം പുനഃസൃഷ്ടിക്കപ്പെടുകയുണ്ടായിരുന്നു.
കേരള വിനോദസഞ്ചാര വകുപ്പിന്റെ പൂർണ്ണ സഹകരണത്തോടെയാണ് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എട്ടാമത് മാഞ്ചസ്റ്റർ ഡേ പരേഡിന്റെ ഭാഗമായത്. 'ആയുർവേദം ഒരു ശാസ്ത്രം' എന്ന തീമിനെ ആസ്പദമാക്കി കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറോളം സന്നദ്ധ സംഘടനകളാണ് ഇന്നലത്തെ പരേഡിന്റെ ഭാഗമായത്.
മാജിക് എന്നതായിരുന്നു ഈ വർഷത്തെ പരേഡിന്റെ പ്രതിപാദ്യ വിഷയം. കേരളത്തിന്റെ സാംസ്കാരിക മായാജാലത്തെ അടിസ്ഥാനമാക്കി ഉത്തര മലബാറിലെ ക്ഷേത്രകലയായ തെയ്യത്തിന്റെ മാസ്മരികതയായിരുന്നു പരേഡിലെ മുഖ്യ ആകർഷണം. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, ദക്ഷിണേന്ത്യൻ കലാരൂപമായ ഭരതനാട്യം, ലോക ആയോധന കലകളുടെ മാതാവെന്നറിപ്പെടുന്ന കളരിപ്പയറ്റ്, കണ്ണിനും കാതിനും ഇമ്പമേറുന്ന ശിങ്കാരിമേളം എന്നിവ വർണ്ണ ശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് അവതരിപ്പിക്കപ്പെട്ടത്.
125 കലാകാരന്മാരും കലാകാരികളും അണി നിരന്ന് കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകം തദ്ദേശീയരുടെ മുമ്പാകെ അവതരിപ്പിച്ച മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ ഉദ്യമത്തിന് കേരള വിനോദ സഞ്ചാര വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. ആനയുടെ തിടമ്പിലും മുഖത്തും ''വീ ലൗ മാഞ്ചസ്റ്റർ'' എന്ന് ആലേഖനം ചെയ്താണ് മലയാളികളും തങ്ങൾ വസിക്കുന്ന രാജ്യത്തോടുള്ള കൂറും സ്നേഹവും പ്രഖ്യാപിച്ചത്. സാംസ്കാരിക വൈവിദ്ധ്യം നിറഞ്ഞ മാഞ്ചസ്റ്ററിലെ നിവാസികൾക്ക് മുമ്പാകെ കേരളത്തിന്റെ സാംസ്കാരിക തനിമ പ്രദർശിപ്പിക്കുവാനുള്ള അവസരമാണ് ഇത്തരം വേദികളെന്ന് പ്രസിഡന്റ് ജാനേഷ് നായർ അഭിപ്രായപ്പെട്ടു.
അടുത്ത കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരേഡിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നപ്പോൾ ഇത്തരമൊരു സന്ദർഭത്തിൽ നമ്മൾ ജീവിക്കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുവാൻ നമ്മുടെ സാന്നിദ്ധ്യം അനിവാര്യമെന്ന് ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി അനീഷ് കുര്യൻ അഭിപ്രായപ്പെട്ടു.
ഈ ദിവസത്തെ ആഘോഷത്തിൽ തങ്ങളുടേതായ പ്രകടനം കാഴ്ച വയ്ക്കുന്നതിനായി ഇവിടുത്തെ മലയാളി സമൂഹം കഴിഞ്ഞ രണ്ട് മാസക്കാലമായി കഠിനമായി പ്രയത്നിച്ച് വരുകയായിരുന്നുവെന്നും അതിപ്പോൾ ഫലപ്രദമായി കാഴ്ചക്കാരിലെത്തിക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുന്നുവെന്നും തങ്ങൾ മാഞ്ചസ്റ്ററിനെ സ്നേഹിക്കുന്നുവെന്നും അനീഷ് കുര്യൻ പ്രസ്താവിച്ചു. ഇവിടുത്തെ മലയാളി സമൂഹത്തിലുള്ളവരിൽ മിക്കവരും. 16 വർഷം മുമ്പ് നടത്തിയ എൻഎച്ച്എസ് റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ എത്തിയവരാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു സിറ്റി സെന്ററിൽ മാഞ്ചസ്റ്റർ ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്നത്. സായുധ പൊലീസ് തെരുവുകളിലൂടെ ചുറ്റിയടിക്കുന്നത് കാണാമായിരുന്നു. നഗരത്തിൽ ജീവിക്കുന്ന എല്ലാ കമ്മ്യൂണിറ്റികളുടെയും പങ്കാളിത്തത്തോടെയുള്ള മാഞ്ചസ്റ്റർ ദിനാഘോഷം 2010ലാണ് തുടങ്ങിയത്.
ഫോട്ടോ - സോണി ചാക്കോ, ലണ്ടൻ.
Stories you may Like
- യുകെയിൽ എത്തുന്ന മലയാളി കെയർ വിസക്കാർക്കു അഭയാർത്ഥി ക്യാമ്പ് വേണ്ടി വരും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കിട്ടാത്ത വിസ പുതുക്കി തരാം എന്ന ഓഫറും സജീവം; ചതിയുടെ വലയിൽ ഇനിയും കുടുങ്ങരുത്
- ഇന്ത്യക്കാർക്ക് യുകെ കെയർ വിസയും കിട്ടാക്കനിയാകും
- ജെറാൾഡിന്റെ മകളുടെ അഭ്യർത്ഥന യുകെ മലയാളികൾ ഏറ്റെടുക്കുമോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍