ശശീന്ദ്രനെ കുടുക്കിയത് കോഴിക്കോട് പഠിച്ച കൊല്ലം ജില്ലക്കാരിയായ 24കാരിയായ പത്രപ്രവർത്തകയെന്ന് ഇന്റലിജൻസ്; വിവാഹ മോചിതയായ പത്രപ്രവർത്തകയുടെ ഷോർട്ട് ഫിലിം സംവിധായകനായ കാമുകനും പൊലീസ് നിരീക്ഷണത്തിൽ; രണ്ട് മന്ത്രിമാർ കൂടി ഹണി ട്രാപ്പിൽ പെട്ടു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മംഗളം ടിവിയിലെ അശ്ലീല സംഭാഷണ വിസ്ഫോടനത്തിന് പിന്നിൽ ഹണി ട്രാപ് തന്നെയെന്ന് പൊലീസും. ചാനലിലൂടെ പുറത്തു വന്ന ശബ്ദം ശശീന്ദ്രന്റേത് തന്നെയെന്നും വ്യക്തമായിട്ടുണ്ട്. താൻ ആരോടും ഇത്തരത്തിൽ സംസാരിച്ചതായി ഓർക്കുന്നില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മംഗളത്തിലെ തന്നെ പത്രപ്രവർത്തകയാണ് ഇതിന് പിന്നിൽ. സോഷ്യൽ മീഡിയയിലും മറ്റും സജീവമായി ഇടപെടുന്ന ഈ മാധ്യമ പ്രവർത്തകയേയും കാമുകനേയും പൊലീസ് നിരീക്ഷിക്കുന്നുമുണ്ട്. പൊലീസിലെ ഇന്റലിജൻസിനെ ഉദ്ദരിച്ച് കേരള കൗമുദിയാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോഴിക്കോടാണ് ഈ യുവതി ജേർണലിസം പഠിച്ചത്. കൊല്ലം സ്വദേശിയായ ഈ ഇരുപത്തിനാലുകാരി മറ്റൊരു ചാനലിലും ജോലി നോക്കിയിട്ടുണ്ട്. വിവാഹ മോചിതയുമാണെന്നാണ് സൂചന. യുവതിയുടെ കാമുകനും പൊലീസ് നിരീക്ഷണത്തിലാണ്. ഇയാൾ ഷോർട് ഫിലിം സംവിധായകനാണെന്നും സൂചനയുണ്ട്. ധാർമികതയുടെ പേരിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഫോൺവിളി സംബന്ധിച്ച് അന്വേഷണം വേണമെന്ന് ശശീന്ദ്രനും ഗൗരവമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.
എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് വലിച്ചിട്ട സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ള അജ്ഞാത ആരാണ് ? ഒരു ശബ്ദശകലം പോലും പുറത്തുവിടാതെ സ്വകാര്യ ചാനൽ യുവതിയെ സംരക്ഷിക്കുകയാണെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന് ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞു. മന്ത്രിക്ക് പരാതി നൽകാനെത്തിയ യുവതിയെ ലൈംഗിക താത്പര്യത്തിനുപയോഗിച്ചെന്ന ആക്ഷേപം രഹസ്യാന്വേഷണ വിഭാഗം തള്ളുന്നു. ശശീന്ദ്രനെ കുടുക്കിയതാണെന്നാണ് നിഗമനം. കോഴിക്കോട് വിദ്യാഭ്യാസം നേടിയ കൊല്ലം ജില്ലക്കാരിയായ 24കാരിയാണ് ഫോൺ സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ളതെന്നാണ് ഇന്റലിജൻസ് പറയുന്നത്. മാധ്യമപ്രവർത്തനവുമായി ബന്ധമുള്ളയാളാണ് ഈ യുവതി. നേരത്തേ വിവാഹമോചിതയായ യുവതിയുടെ ഇപ്പോഴത്തെ കാമുകനായ ഷോർട്ട്ഫിലിം രംഗത്തുള്ള യുവാവിനെ ഇന്റലിജൻസ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം മറ്റു രണ്ടുമന്ത്രിമാർ കൂടി ചാനൽ കെണിയിൽ പെട്ടതായി അഭ്യൂഹം പ്രചരിക്കുകയാണ്. സഭ്യമല്ലാത്ത ശബ്ദം സംപ്രേഷണം ചെയ്തതിന് ചാനലിനെതിരേ കേന്ദ്രത്തെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്.-ഇങ്ങനെയാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിൽ അനിൽ അക്കരെ എംഎൽഎ പരാതിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭാഷണത്തെ കുറിച്ച് ഗൗരവത്തോടെ അന്വേഷണം നടത്താൻ ഫോൺ സംഭാഷണം വന്നപ്പോൾ തന്നെ ധാരണയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈ വിവരങ്ങൾ കണ്ടെത്തിയത്. അതിനിടെയാണ് ജ്യൂഡീഷ്യൽ അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചാനലിന്റെ കൈയിൽ രണ്ട് മന്ത്രിമാർക്കെതിരെയുള്ള ഫോൺ സംഭാഷണം കൂടിയുണ്ടെന്നാണ് സൂചന. ഇത് പുറത്തുവരാതിരിക്കാനും ചാനലിനെ സമ്മർദ്ദത്തിലാക്കാനുമാണ് ജ്യൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് സൂചന. ഇതിനിടെയാണ് ഹണിട്രാപ്പാണ് ഉണ്ടായതെന്നും വനിതാ മാധ്യമ പ്രവർത്തകയാണ് ഇതിന് പിന്നിലെന്നും പൊലീസും കണ്ടെത്തുന്നത്. ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ ഈ കേസിൽ പൊലീസിന്റെ ഇടപെടലൊന്നും തൽക്കാലം ഉണ്ടാകില്ല. റിട്ടയേർഡ് ജില്ലാ ജഡ്ജിയെ ഉടൻ നിയോഗിച്ച് അന്വേഷണം നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ചാനലിൽ നിന്ന് ടെലിഫോൺ സംഭാഷണത്തിന്റെ പൂർണ്ണ രൂപവും ജ്യുഡീഷ്യൽ കമ്മീഷൻ ആവശ്യപ്പെട്ടേക്കും.
സംഭാഷണത്തിന്റെ ആധികാരികരത ഉറപ്പായ സ്ഥിതിക്ക് ജ്യൂഡീഷ്യൽ അന്വേഷണത്തിന്റെ പ്രസക്തിയിലും ചോദ്യം ഉയരുന്നുണ്ട്. സ്ത്രീ സുരക്ഷയുടെ പേരിലെ അന്വേഷണാത്മക പത്രപ്രവർത്തനമാണ് നടത്തിയതെന്ന വാദം മംഗളത്തിന് ഉന്നയിക്കാം. വളരെ ഗുരുതരമായ പദപ്രയോഗങ്ങൾ മന്ത്രി നടത്തിയതു കൊണ്ട് തന്നെ ധാർമികമായി മന്ത്രി തെറ്റു ചെയ്തുവെന്നും വ്യക്തമാണ്. എന്നാൽ രണ്ട് മന്ത്രിമാരുടെ ഫോൺ സംഭാഷണം പുറത്തുവരാതിരിക്കാനും ഭാവിയിൽ ഹണി ട്രാപ്പുകൾ ആവർത്തിക്കാതിരിക്കാനുമുള്ള തന്ത്രമാണ് ഇപ്പോൾ ജ്യുഡീഷ്യൽ അന്വേഷണ പ്രഖ്യാപനത്തിലൂടെ നടക്കുന്നതെന്നാണ് സൂചന.
ഏതായാലും പുറത്തുവന്ന വിവാദ ഫോൺസംഭാഷണം ശശീന്ദ്രന്റേതാണോ എന്ന പരിശോധനയാകും ജ്യഡീഷ്യൽ കമ്മീഷനിലും ആദ്യം നടക്കുക. സ്ത്രീകളെ അപമാനിച്ചതിന്റെ പേരിൽ ഉന്നതർക്കെതിരെ മുമ്പുണ്ടായിട്ടുള്ള ആരോപണങ്ങളിലെല്ലാം പരാതിക്കാർ രംഗത്തുവന്നിരുന്നു. എന്നാൽ ഇവിടെ പരാതിക്കാരി ഇല്ല. ഈ സാഹചര്യത്തിലാണ് ജ്യൂഡീഷ്യൽ അന്വേഷണ നീക്കം. ചാനൽ വാർത്ത പുറത്തു വിടുമ്പോൾ പരാതിക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്ന മന്ത്രിയെന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹണി ട്രാപ്പിന്റെ സാധ്യതകൾ ചർച്ചയായത്. പൊലീസിലെ സൈബർ ഡോം സംഭാഷണം റിക്കോർഡ് ചെയ്തു നൽകിയതാണോ എന്ന സംശയവും ഉയർന്നു. എന്നാൽ സൈബർ ഡോമിന് ഇതിൽ യാതൊരു പങ്കുമില്ലെന്ന് അസന്നിഗ്ധമായി കണ്ടെത്തുകയും ചെയ്തു.
മംഗളം ടിവിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടോ എന്നും ജ്യൂഡീഷ്യൽ കമ്മീഷൻ പരിശോധിക്കും. പുറത്തുവന്ന വിവാദ ശബ്ദരേഖയിൽ സ്ത്രീശബ്ദം ഒഴിവാക്കിയ നിലയിലാണ്. സ്ത്രീയെ അപമാനിക്കുകയായിരുന്നോ എന്നത് സ്ഥിരീകരിക്കുന്നതിന് ഒഴിവാക്കപ്പെട്ട സ്ത്രീശബ്ദം വീണ്ടെടുക്കണം. സ്ത്രീ വിളിച്ചതിനു പുരുഷൻ മറുപടിനൽകുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ. അതുകൊണ്ട് തന്നെ ജ്യൂഡീഷ്യൽ കമ്മീഷനെത്തിയാൽ സ്ത്രീയേയുടേയും മറ്റും വിവരങ്ങൾ മംഗളത്തിന് കമ്മീഷന് നൽകേണ്ടി വരും. ബോധപൂർവമായി ആരെങ്കിലും ഫോൺവിവാദം സൃഷ്ടിച്ചതാണെങ്കിൽ കടുത്ത നടപടിയുണ്ടാകും. എല്ലാ തരത്തിലുമുള്ള പരിശോധനയും നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാം.
എൻസിപിയിലെ ചിലർ ഇതിന് പിന്നിൽ പ്രവർത്തിച്ചതായി സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 27 പേരുടെ ഫോണുകൾ ചോർത്തുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൈബർ ഡോമും സംശയ നിഴലിലായത്. ഇതിനൊപ്പമാണ് രണ്ട് മന്ത്രിമാർ കൂടി ഹണിട്രാപ്പിൽ പെട്ടെന്ന സുപ്രധാന വിവരവും പൊലീസിന് കിട്ടുന്നത്. ഈ മന്ത്രിമാർക്കെതിരായ ശബ്ദം ചാനൽ പുറത്തുവിടുമോ എന്നതും സംശയമാണ്.
Stories you may Like
- ഹണിട്രാപ്പിൽ കേരളം കുരുങ്ങുമ്പോൾ!
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- ജോലിസ്ഥലത്ത് പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുരുക്കി യുവതി, അറസ്റ്റ്
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍