അറസ്റ്റ് ചെയ്ത് തടവിലാക്കേണ്ട മംഗളം ഉടമയെ ചോദ്യം ചെയ്ത് വിട്ടയിച്ചു; വാർത്ത വായിച്ചതിനും അവതരിപ്പിച്ചതിനും റിമാൻഡ് ചെയ്തത് പത്രപ്രവർത്തകരെ: വാദിക്കാൻ അഭിഭാഷകർ എത്തിയതുമില്ല; മാധ്യമ പ്രവർത്തകർ തമ്മിൽ തല്ലി സ്വയം കുഴിയിൽ ചാടിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ ഫോൺവിളിച്ച് കുടുക്കിയ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത അഞ്ചുപേരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെല്ലാം മാധ്യമ പ്രവർത്തകരാണ്. കേസിൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ അശ്ലീല സംഭാഷണം പ്രക്ഷേപണം ചെയ്ത കുറ്റം മാത്രമേ നിലനിൽക്കൂ. ഐടി ആക്ട് പ്രകാരമാണ് ഇവരെയെല്ലാം പൊലീസ് റിമാൻഡ് ചെയ്യിപ്പിച്ചതും. ഈ വകുപ്പ് പ്രകാരം രണ്ട് പേർക്കെതിരെ മാത്രമേ കേസ് നിലനിൽക്കൂ. ചാനൽ മുതലാളിയായ സാജൻ വർഗ്ഗീസിനെതിരേയും മംഗളം ചാനൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ. അജിത് കുമാറിനെതിരേയും.
ഇതിൽ അജിത് കുമാറിനെ റിമാൻഡ് ചെയ്തു. മാധ്യമ പ്രവർത്തനത്തിലൂടെ മംഗളത്തിന്റെ എല്ലാമെല്ലാമായ അജിത് കുമാറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. അജിത് കുമാറിന് പുറമേ സ്റ്റിങ് ഓപ്പറേഷന് നേതൃത്വം നൽകിയ ആർ. ജയചന്ദ്രൻ (എസ്. നാരായണൻ), കോ-ഓർഡിനേറ്റിങ് എഡിറ്റർ എം.ബി. സന്തോഷ്, ന്യൂസ് എഡിറ്റർമാരായ എസ്.വി. പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, എന്നിവരെയാണ് ബുധനാഴ്ച രാത്രി റിമാൻഡ് ചെയ്തത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മൂന്നിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഇവർക്ക് വേണ്ടി ഹാജരാകാൻ തിരുവനന്തപുരത്തെ അഭിഭാഷകർ ആരും തയ്യാറായതുമില്ല.
മംഗളത്തിൽ പൊലീസ് നടപടി തുടങ്ങിയപ്പോൾ മാധ്യമ പ്രവർത്തകർ രണ്ടു പക്ഷത്തായി. ഇത് തന്നെയാണ് അഞ്ചു പേരുടെ റിമാൻഡിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ മംഗളം ഉടമയെ പിടികൂടാനാകില്ലെന്ന് നിലപാട് ചാനൽ ഉടമകൾ എടുത്തു. മാധ്യമ മുതലാളിമാർ എല്ലാം ഒത്തു നിന്നപ്പോൾ സാജൻ വർഗ്ഗീസ് രക്ഷപ്പെട്ടു. മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ ഒരു ചെറിയ പ്രതിഷേധ പ്രകടനം പോലും സംഘടിപ്പിക്കാൻ പത്രപ്രവർത്തക യൂണിയൻ തയ്യാറായില്ല. ഇത് തന്നെയാണ് മാധ്യമ പ്രവർത്തകരുടെ ജയിൽ വാസത്തിന് അവസരമൊരുക്കിയത്. മംഗളം' ന്യൂസ് ചാനലിനെതിരായ ഹണി ട്രാപ് കേസിൽ നിരപരാധികളായ ജേണലിസ്റ്റുകളെയും പ്രതിചേർത്ത് ദ്രോഹിക്കാനുള്ള പൊലീസിന്റെ അമിതാവേശം സർക്കാറിന്റെ പ്രതിച്ഛായക്കുതന്നെ കളങ്കം ചാർത്തുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്താവിച്ചു. ഇതും ഏറെ വൈകി വന്ന വിവേകമായിരുന്നു.
മാധ്യമ പ്രവർത്തകരുടെ അറസ്റ്റിന് വീണ്ടും കരുനീക്കം നടത്തിയത് ചില പത്രപ്രവർത്തകർ തന്നെയാണ്. ഇവർക്ക് വേണ്ടി യൂണിയൻ നിശബ്ദമായി. റിമാൻഡിലായപ്പോൾ പ്രസ്താവനയും വന്നു. ഇത് ഇരട്ടത്താപ്പാണെന്ന വാദം സജീവമാണ്. ആർ. അജിത്കുമാർ, ആർ. ജയചന്ദ്രൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ തങ്ങളെ 48 മണിക്കൂർ കസ്റ്റഡിയിൽ വച്ചതാണെന്നും ഇനി പൊലീസിന് വിട്ടുകൊടുക്കരുതെന്നും ജയചന്ദ്രനും അജിത് കുമാറും മജിസ്ട്രേട്ടിനെ അറിയിച്ചു. ഇന്ന് കോടതി ഇക്കാര്യം പരിഗണിക്കും. ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത മൊബൈൽഫോൺ, ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ കണ്ടെത്തേണ്ടതുണ്ട്. ഇത് വീണ്ടെടുക്കുന്നതിനായാണ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഈ അപേക്ഷയിൽ ജയചന്ദ്രനും അജിത്തിനും സ്വയം വാദിക്കേണ്ടി വരും. അഭിഭാഷകർ ബഹിഷ്കരണം തുടരുന്നതിനാലാണ് ഇത്.
പ്രതികളെ പകൽ കോടതിയിൽ ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ പദ്ധതി. അഭിഭാഷകർ മാധ്യമ പ്രവർത്തകരെയും ഇവർക്ക് വക്കാലത്തെടുക്കാൻ എത്തുന്നവരെയും കൈയേറ്റംചെയ്യുമെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് പ്രതികളെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. ചൊവ്വാഴ്ച 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനുശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ഇവരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചു. വ്യാഴാഴ്ച വീണ്ടും ഇവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. കൂടുതൽ ചോദ്യംചെയ്യലിനുശേഷം മാത്രമേ അക്കാര്യം വ്യക്തമാകൂ.
ഫോൺ സംഭാഷണം സംപ്രേഷണം ചെയ്ത മാർച്ച 26-ന് രാവിലെയാണ് സംഭാഷണമടങ്ങിയ പെൻഡ്രൈവ് ചാനൽ ആസ്ഥാനത്തുകൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതുവരെ വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു ഇക്കാര്യം. പ്രതികളെ വെവ്വേറെ ചോദ്യംചെയ്തതിൽ നിന്നാണ് ഇക്കാര്യം അന്വേഷണസംഘത്തിന് മനസ്സിലായത്. ഓപ്പറേഷനിൽ നേരിട്ട് ബന്ധമില്ലെന്ന് തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിലൊരാളാണ് മംഗളം ചീഫ് എഡിറ്ററായ സാജൻ വർഗ്ഗീസ്. അശ്ലീല സംഭാഷണം പുറത്തുവിട്ട കുറ്റത്തിൽ സാജൻ വർഗ്ഗീസിന് ഒഴിഞ്ഞ് നിൽക്കാൻ കഴിയില്ല. എന്നാൽ മാധ്യമ മുതലാളിമരാുടെ ഇടപെടൽ കാരണം സാജൻ വർഗ്ഗീസിനെ വെറുതെ വിട്ടു. ഇവിടെയാണ് മാധ്യമ പ്രവർത്തകരിലെ ഗ്രൂ്പ്പിസം ചർച്ചയാകുന്നതും.
ഈ സംഭവത്തിൽ ഒരു തരത്തിലുള്ള പങ്കും ഇല്ലാത്ത വാർത്ത വായനക്കാരിയായ യുവതിയെവരെ പൊലീസ് കഴിഞ്ഞ 48 മണിക്കൂറായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ഒടുവിൽ പത്രപ്രവർത്തക യൂണിയനും സമ്മതിച്ചു. ഈ ഫോൺകെണിയെപ്പറ്റി മുൻകൂട്ടി ഒരു അറിവും ഇല്ലാതിരുന്ന പല എഡിറ്റോറിയൽ ജേണലിസ്റ്റുകളെയും പ്രതികളാക്കിയിരിക്കുകയാണ്. ഇത് പൊലീസിന്റെ അനാവശ്യ തീരുമാനമാണ്. അധാർമികവുമാണ്. കേസിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തുനിയേണ്ടത്. എന്നാൽ, ഇപ്പോൾ നടക്കുന്ന പല നടപടികളും അസാധാരണമാണ്. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കുന്നതിലും പൊലീസ് വീഴ്ച വരുത്തി. അഭിഭാഷകർ തടയുമെന്ന ന്യായം പറഞ്ഞ് കോടതിയിൽ കൊണ്ടുപോകാതിരുന്നത് ശരിയായ നടപടിയല്ല. ഇത് സാമാന്യ നീതിനിഷേധമാണ്.
മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കണം.ഹണി ട്രാപ് സംഭവത്തിലെ ശരിയായ ഉത്തരവാദികൾക്കെതിരായ നിയമനടപടികളിൽ യൂനിയന്‍ വിയോജിപ്പില്ല. ചാനൽ ചെയർമാനുൾപ്പെടെയുള്ളവരെ ഈ കേസിൽ പ്രതികളാക്കിയിട്ടുണ്ട്. മാധ്യമ ധാർമികതക്ക് തീരാകളങ്കം വരുത്തിയ യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടണം എന്നത് കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകരുടെയും ആവശ്യമാണ്. അവരിൽ പത്രപ്രവർത്തക യൂനിയൻ അംഗങ്ങളുണ്ടെങ്കിൽ അവർക്കെതിരെ സംഘടന നടപടിയും സ്വീകരിക്കും. കൊച്ചിയിൽ മറൈൻ ഡ്രൈവിൽ ഉണ്ടായ ശിവസേന അതിക്രമത്തിൽ ഒരു മാധ്യമപ്രവർത്തകനെ പ്രതിചേർക്കാനുള്ള പൊലീസ് നീക്കം ഇത്തരം അമിതാവേശത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു-പത്രപ്രവർത്തക യൂണിയൻ വിശദീകരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍