എല്ലാവർക്കും അമ്മച്ചി തന്നെ മധുരം നൽകി; ഷുഗർ ആണെങ്കിലും സന്തോഷത്തിൽ എല്ലാവരും നൽകിയ മധുരം അമ്മച്ചിയും കഴിച്ചു; സത്യപ്രതിജ്ഞ കഴിഞ്ഞതും വീടിന് പുറത്ത് നാസിക്ക് ബാൻഡ് ഗ്രൂപ്പിന്റെ ആഹ്ലാദം; പടക്കങ്ങളും നിർത്താതെ പൊട്ടി; പത്താം ക്ലാസ്സ് വരെ പഠിക്കാൻ അത്ര മിടുക്കനല്ലായിരുന്ന കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദം മണിമലക്കാർ ആഘോഷിച്ചത് ഇങ്ങനെ
അർജുൻ സി വനജ്
കൊച്ചി: ഉത്രാട ദിനത്തിൽ കണ്ണന്താനം തറവാട്ടിലെക്ക് പ്രതീക്ഷിക്കാതെത്തിയ പദവിയായിരുന്നു കേന്ദ്രമന്ത്രിസ്ഥാനം. നാട്ടുകാരും ബിജെപി പ്രവർത്തകരും കൂടി വീട്ടിലേക്ക് എത്തിയതോടെ അത് മണിമലനാടിന്റെ ആഘോഷമായിമാറി.
രാവിലെ എട്ട മണിയോടെ തന്നെ കണ്ണന്താനം വീട്ടിലേക്ക് ബിജെപി പ്രദേശിക നേതാക്കൾ എത്തിത്തുടങ്ങി. പിന്നെ ജില്ലാ പ്രസിഡന്റും. മകൻ കേന്ദ്രമന്ത്രിയാകുന്നതിന്റെ സന്തോഷത്തിൽ പ്രായത്തിന്റെ അവശതകൾ മറച്ച്വെച്ച് ബിജെപി പ്രവർത്തകർക്കൊപ്പം മാതാവ് ബ്രിജിറ്റ ജോസഫും എത്തി. ഹാളിലെ പ്രവർത്തകരുടെ തിരക്കിലേക്ക് അമ്മയും എത്തിയതോടെ പ്രതികരണങ്ങൾ എടുക്കാൻ മാധ്യമപ്രവർത്തകരും ഒപ്പം ചേർന്നു. പിന്നെ സത്യാപ്രതിജ്ഞാ ചടങ്ങ് തുടങ്ങാനായുള്ള കാത്തിരിപ്പ്.
കാത്തിരിപ്പിനിടെ മാതാവ് മറുനാടൻ മലയാളിയോടും സംസാരിച്ചു. വലിയ സന്തോഷം ഉണ്ട്. തന്റെ മകനിലൂടെ കേരളത്തിൽ വികസനം ഇനിയും ഉണ്ടാകും. പത്താം ക്ലാസ്സ് വരെ പഠിക്കാൻ അത്രമിടുക്കനൊന്നുമല്ലായിരുന്നു. പിന്നെയാണ് മിടുക്കനായത്. അമ്മച്ചി ഓർത്തെടുത്തു. സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചതോടെ അൽഫോൻസ് കണ്ണന്താനത്തിന്റെ ഊഴം കാത്ത് നാട്ടുകാരും വീട്ടുകാരും അമ്മച്ഛിയും ഒപ്പം ബിജെപി പ്രവർത്തകരും. ഓരോരുത്തരുടേയും സത്യപ്രതിജ്ഞ കഴിയുമ്പോളും അടുത്തതായി ആരാണെന്ന് ഉറ്റുനോക്കുന്ന നിമിഷങ്ങൾക്കൊടുവിൽ, അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് വിളിച്ചു. പ്രവർത്തകർ ആർപ്പുവിളികളും മുദ്രാവാക്യങ്ങളും മുഴക്കി. ഈ സമയം സന്തോഷംകൊണ്ട് അമ്മച്ചിടെ കണ്ണുനിറഞ്ഞു. ഇമവെട്ടാതെ പിന്നീട് ടിവിയിൽ നോക്കി ഇരുന്നു. തന്റെ മകൻ കേന്ദ്രമായാകുന്നത്.
എല്ലാവർക്കും അമ്മച്ചി തന്നെ മധുരം നൽകി. ഷുഗർ ആണെങ്കിലും മകൻ കേന്ദ്രമന്ത്രി ആയതിന്റെ സന്തോഷത്തിൽ എല്ലാവരും നൽകിയ മധുരം അമ്മച്ചിയും കഴിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞതും വീടിന് പുറത്ത് നാസിക്ക് ബാൻഡ് ഗ്രൂപ്പിന്റെ ആഹ്ലാദം തുടങ്ങി, എവിടുന്നൊക്കെയോ പടക്കങ്ങളും നിർത്താതെ പൊട്ടി. തുടർന്ന് മാധ്യമങ്ങളോട് അമ്മ ആ സന്തോഷം പങ്കുവെച്ചു. ഏൽപ്പിച്ച കാര്യങ്ങളൊക്കെ നല്ലരീതിയിൽ ചെയ്തിട്ടുണ്ട്. ഇതിനാൽ ഈ ചുമതലയും നല്ല രീതിയിൽ ചെയ്യും അമ്മ പ്രതീക്ഷ പങ്കുവെച്ചു. പിന്നാലെ വീടിന് പുറത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഹ്ലാപ്രകടനം ആരംഭിച്ചു. രാത്രി വൈകിയറിഞ്ഞതിനാൽ പ്രവർത്തകരുടെ എണ്ണം പ്രകടനത്തിൽ കുറവായിരുന്നു. മണിമല ടൗൺ കറങ്ങി പ്രകടനം മുന്നോട്ട്് നീങ്ങി.
20 വർഷമായി സെന്റ് ജോർജ്ജ് ഹയർസെണ്ടറി സ്കൂളിനടുത്തായാണ് കണ്ണന്താനം തറവാട് സ്ഥതി ചെയ്യുന്നത്. 9 മക്കളും രണ്ട് ദത്ത് മക്കളും അടക്കം 11 മക്കളാണ് ബ്രിജിറ്റ് ജോസഫ്- കെവി ജോസഫ് ദമ്പതികൾക്കുണ്ടായിരുന്നത്. ഇതിൽ ആൺകുട്ടികളിൽ മൂത്തയാളാണ് അൽഫോൻസ്. റിട്ട അദ്ധ്യാപകനായിരുന്നു പിതാവ് കെവി ജോസഫ്. ജോളി(ബാഗ്ലൂർ, റിട്ട) മേഴ്സി( ജർമിനി, നഴ്സ്) സിസി( കാഞ്ഞിരപ്പള്ളി), സോഫി (യുഎസ്എ, നഴ്സ്) രാജൻ (ബിസിനസ്സ്, തറവാട്) റോയി (ബിസിനസ്സ്), ഫാദർ ജോർജ്ജ്(ബാഗ്ലൂർ) പ്രീതി( കൊച്ചി, ബിസിനസ്സ്) പോൾ( ബിസിനസ്സ്,മണിമല) മിനി( ടീച്ചർ കോഴിക്കോട്) എന്നിവരാണ് മക്കൾ. ജീവകാരുണ്യപ്രവർത്തകനായ ജോസഫ് രണ്ട് കുട്ടികളുടെ വളരെ ചെറുപ്പത്തിലെയാണ് ദത്തെടുത്തത്..
ഏർത്ത് വടകര എൽപി സ്കൂൾ, സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്കൂൾ എന്നിവടങ്ങളിലായിരുന്നു സ്കൂൾ പഠനം പിന്നീട് ബിരുദവും ബിരുദാനന്ത ബിരുദവും ഷില്ലോങിലായിരുന്നു. അവടെ ഒരു ബന്ധു ഉണ്ടായിരുന്നതുകൊണ്ട് അക്കാര്യങ്ങൾ അങ്ങനെ നടന്നു. പിന്നീട് ഡൽഹിയിൽ ഐഎഎസ് കോച്ചിംങിന് ചേർന്നും. സിവിൽ സർവ്വീസ് പരീക്ഷയിൽ ട്ടാം റാങ്ഖും നേടി. മാതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു മാസം മുമ്പ് വീട്ടിൽ വന്നിരുന്നു. ഫാമിലി ഫങ്ഷന് എല്ലാം എത്തും. അടുത്ത ആഴ്ച നാട്ടിലെത്തുമെന്നാണ് ഇപ്പോ അറിയുന്നത്. അമ്മ പറഞ്ഞ് നിർത്തി.
അദ്ഭുതങ്ങളായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ വിനോദം. പത്താംക്ലാസ് പരീക്ഷയിൽ ജയിക്കാൻ 210 വേണ്ട സ്ഥാനത്ത് 252 മാർക്ക് വാങ്ങിയ വിദ്യാർത്ഥി 1979 ല ഐഎഎസ് എട്ടാം റാങ്കുകാരനായതോടെ അതിനു തുടക്കമായി. ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയിൽ ലാൻഡ് കമ്മിഷനറായപ്പോൾ വലിയ അദ്ഭുതങ്ങളൊന്നുമുണ്ടാകാൻ പോകുന്നില്ലെന്നു ഭൂമാഫിയ കരുതി. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വയമൊരു ബുൾഡോസറായി കണ്ണന്താനം മാറി. ഇടിച്ചു നിരത്തി സർക്കാരിലേക്കു തിരിച്ചുനൽകി ആസ്തി മൂല്യം 15,000 കോടി. 1994 ൽ ടൈം മാസിക ലോകത്തിലെ ചെറുപ്പക്കാരായ നൂറു പ്രതിഭകളെ യങ്ങ് ഗ്ലോബൽ ലീഡർമാരായി തിരഞ്ഞെടുത്തപ്പോൾ പട്ടികയിൽ രണ്ട് ഇന്ത്യക്കാരേ ഉണ്ടായിരുന്നുള്ളൂ ഒരാൾ അൽഫോൻസ് ആയിരുന്നു-ഈ യാത്രയെല്ലാം അമ്മയുടെ മനസ്സിൽ പൊൻ തിളക്കത്തോടെയുണ്ട്.
കോട്ടയം മണിമല സ്വദേശിയായ അൽഫോൻസ് കണ്ണന്താനം സ്വന്തം ജില്ലയുടെ കലക്ടറായി വന്നു. കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരമാക്കിയതടെ താരവുമായി. വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കേരള മിൽക്ക് ഫെഡറേഷൻ എംഡി, ഡൽഹി ഡവലപ്മെന്റ് അഥോറിറ്റി കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മിഷണർ, ഹയർ എജ്യൂക്കേഷൻ സെക്രട്ടറി, എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണർ എന്നിങ്ങനെ ഉദ്യോഗസ്ഥാനങ്ങൾ മാറിമാറി വന്നു. അദ്ഭുതങ്ങൾക്കു ജീവിതത്തിൽ സാധ്യത കുറയുന്നുവെന്നു കണ്ടപ്പോൾ ഉദ്യോഗം രാജിവച്ചു രാഷ്ട്രീയത്തലേക്കിറങ്ങി. 2006 ലെ തിരഞ്ഞെടുപ്പിൽ പുതിയ ചിത്രം തെളിഞ്ഞു. കെ.ജെ. അൽഫോൻസ്. കാഞ്ഞിരപ്പള്ളിയിൽ സി.പി.എം. സ്വതന്ത്ര സ്ഥാനാർത്ഥി. 52ാം വയസ്സിൽ അങ്ങനെ കന്നിയങ്കത്തിൽ ജയം. 2011 പിന്നെയും കണ്ണന്താനം അദ്ഭുതപ്പെടുത്തി ബിജെപിയിൽ ചേർന്നു. ഇപ്പോൾ ദേശീയ നിർവാഹസമിതി അംഗം.
ചണ്ഡിഗഡിൽ ലഫ്. ഗവർണർ റാങ്കിലുള്ള അഡ്മിനിസ്ട്രേറ്ററായി നിയമിച്ചെങ്കിലും രാഷ്ട്രീയ എതിർപ്പിനെത്തുടർന്നു മരവിപ്പിച്ചു. പിന്നെ ഉയർത്തെഴുന്നേൽപ്പ് കേന്ദ്രമന്ത്രിയായും.
(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍