Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളി നിർമ്മാണത്തിനായി വികാരിയും കമ്മറ്റിയും വീട്ടുകാർക്ക് ടാർജറ്റ് നൽകിയത് രണ്ട് ലക്ഷം രുപ; സാമ്പത്തിക ഞെരുക്കം കാരണം അറുപതിനായിരം രുപ നൽകിയ ഗൃഹനാഥന് വികാരിയുടെ ഭീഷണിയും ഞായറാഴ്ച പ്രസംഗത്തിൽ അധിക്ഷേപവും; ബാക്കി തുക നൽകിയാൽ മാത്രം കുട്ടിയുടെ മാമോദീസാ സർട്ടിഫിക്കറ്റ് തരാമെന്ന് വികാരി; മണിമല സെന്റ് ബേസിൽസ് പള്ളി വികാരിക്കെതിരെ പരാതിയുമായി ഇടവകാംഗം

പള്ളി നിർമ്മാണത്തിനായി വികാരിയും കമ്മറ്റിയും വീട്ടുകാർക്ക് ടാർജറ്റ് നൽകിയത് രണ്ട് ലക്ഷം രുപ; സാമ്പത്തിക ഞെരുക്കം കാരണം അറുപതിനായിരം രുപ നൽകിയ ഗൃഹനാഥന് വികാരിയുടെ ഭീഷണിയും ഞായറാഴ്ച പ്രസംഗത്തിൽ അധിക്ഷേപവും; ബാക്കി തുക നൽകിയാൽ മാത്രം കുട്ടിയുടെ മാമോദീസാ സർട്ടിഫിക്കറ്റ് തരാമെന്ന് വികാരി; മണിമല സെന്റ് ബേസിൽസ് പള്ളി വികാരിക്കെതിരെ പരാതിയുമായി ഇടവകാംഗം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പള്ളി നിർമ്മാണത്തിനായി നൽകിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സർട്ടിഫിക്കറ്റ് നൽകാതെ ഗൃഹനാഥനെ കറക്കി ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസിൽസ് പള്ളി വികാരി. മണിമല സെന്റ് ബേസിൽസ് പള്ളി വികാരി ഫാ. ജോൺ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ സമീപിച്ചത്. കൂടാതെ ഞായറാഴ്ച പ്രസംഗത്തിനിടെ തന്നെ മോശമായി വികാരി അധിക്ഷേപിച്ച് പ്രസംഗം നടത്തിയെന്നും പരാതിയിൽ പറയുന്നു. പള്ളിയിൽ ഇടവകാംഗങ്ങളുടെ മുന്നിൽ പരസ്യമായി അപമാനിക്കപ്പെട്ടതിനാൽ ഇനിയും പള്ളിയിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ബോബിയും കുടുംബവും.

മണിമല സെന്റ് ബേസിൽസ് പള്ളിയുടെ നിർമ്മാണത്തിനായി ഇടവകാംഗമായ ബോബിക്ക് ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു പള്ളി കമ്മറ്റിക്കാർ ടാർജറ്റ് നൽകിയത്. യു.കെയിലുള്ള ബോബി തന്റെ എറണാകുളത്തുള്ള വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കത്തിലായതിനാൽ ഈ തുക നൽകാൻ കഴിയില്ല എന്നു പറഞ്ഞിരുന്നു. പിന്നീട് പണം നൽകാമെന്ന് സമ്മതിക്കുകയും ഇതിൽ 60000 രൂപ നൽകുകയും ചെയ്തു.

എന്നാൽ ഇതിനിടെ നൽകേണ്ട തുക ഒരു ലക്ഷത്തിൽ നിന്നും രണ്ടുലക്ഷമായി വികാരിയും പള്ളിക്കമ്മറ്റിക്കാരും ചേർന്ന് ഉയർത്തി. ഇതിനിടെ വീടു നിർമ്മാണം പൂർത്തിയായി വെഞ്ചരിച്ച് നൽകണമെന്ന അപേക്ഷയുമായി എത്തിയ ബോബിയോട് ബാക്കി തുക നൽകാതെ വീട് വെഞ്ചരിക്കില്ലെന്നു നിലപാട് വികാരി ജോൺ വി തടത്തിൽ സ്വീകരിച്ചു. പള്ളിക്കമ്മറ്റിക്കാർ സമ്മതിക്കില്ല എന്നായിരുന്നു വികാരി അന്നു പറഞ്ഞത്.

വീട് വെഞ്ചരിക്കണമെങ്കിൽ ബാക്കി തുകയുടെ പോസ്റ്റ് ഡേറ്റ് ചെക്ക് നൽകണമെന്നും നിർദേശിച്ചു. ഇതു നൽകിയ ശേഷമാണ് വീടു വെഞ്ചരിച്ചത്. തുടർന്ന് ബോബി സാമ്പത്തിക ഞെരുക്കത്തിലായതോടെ ഈ ചെക്ക് മടങ്ങിയിരുന്നു. ഈ സംഭവത്തിനുശേഷം യു,കെയിൽ ആയിരുന്നു ബോബിയും കുടുംബവും. യു.കെയിലെ നോട്ടിംങാം രൂപതയിലെ ലിങ്ഗോൾഷെയർ സെന്റ് മേരീസ് കത്തോലിക്കാ ഇടവകയിൽ മകന്റെ ആദ്യകുർബാന സ്വീകരണത്തിനായി നൽകാനായി അവിടുത്തെ വികാരിയച്ചൻ കുട്ടിയുടെ മാമോദീസാ സർട്ടിഫിക്കറ്റ് ബോബിയോട് ആവശ്യപ്പെട്ടു.

മണിമലയിലെ പള്ളിവികാരി ഫാ. ജോൺവി തടത്തിലിനെ ബന്ധപ്പെട്ടപ്പോൾ പള്ളി പണിക്ക് നൽകാമെന്നു പറഞ്ഞ പണം മുഴുവൻ നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്നു മറുപടി നൽകുകയായിരുന്നു. പിന്നീട് പിറ്റേ ആഴ്ചത്തെ കുർബാന മധ്യേ ബോബി വണ്ടിച്ചെക്കു നൽകി പള്ളിയെ കബളിപ്പിച്ചുനെന്നും വികാരി പ്രസംഗിച്ചതായി കർദിനാളിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്.

കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് രണ്ടുതവണ പരാതി നൽകിയെങ്കിലും വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്നു ഉറപ്പു നൽകിയിട്ടുണ്ട്. ഇതിനായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളിനെ നിയോഗിച്ചുവെന്നാണ് സൂചന. പക്ഷേ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. മാമോദീസ നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടും ഇല്ല.

ഫാ. ജോൺ വി തടത്തിൽ ബോബിയെയും കുടുംബത്തിനെയും അപമാനിക്കുന്ന തരത്തിൽ പള്ളിയിൽ പ്രസംഗം നടത്തിയത്. പള്ളിയിൽ ഇടവകാംഗങ്ങശുടെ മുന്നിൽ പരസ്യമായി അപമാനിക്കപ്പെട്ടതിനാൽ ഇനിയും ആ പള്ളിയിൽ പോകാൻ കഴിയില്ലെന്നും മറ്റേതെങ്കിലും പള്ളിയിലേക്ക് തന്റെ ഇടവകാംഗത്വം മാറ്റിത്തരണമെന്നും ബോബി നൽകിയ പരാതിയിൽ കർദിനാളിനോട് അഭ്യർത്ഥിക്കുന്നുണ്ട്.

ബോബി ആന്റണി പടിയറ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകിയ പരാതി:

Very respected His Eminence
Prayers in Jesus
It is very sad to let you know that your kind assurances didn't bring any impact with the the matter I raised and the other side it ended up in losing my morality in the public. It is a matter now is seriously affecting my 70 year old mother who is a widow living on her own, a regular church goer . As a result of the insulting from the father vicar my mother is totally upset mentally and I am really worried that her health . She was unable to go to that church though it is holy thursday after the insulting by Fr. Thadathil during Sunday mass.
At this point I am strongly thinking that I have to admit it is my mistake too to approach the church authorities for a simple certificate. I feel sorry about my faith as a member of syro malabar church. They are challenging my existence....... sorry to say this. If you have some time kindly read the below, and this is the root cause they are haunting me. I am using Malayalam, because it is more helpful to express my feelings in a better way.

With prayerful regards

Bobby Antony Padiyara

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP