അതിവിശ്വസ്തനായ പിഎ ആത്മഹത്യ ചെയ്തു; എല്ലാം അറിയാമായിരുന്ന അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു; ജനകീയാസൂത്രണം മുതൽ ഒപ്പം സഞ്ചരിച്ച പ്രസ് സെക്രട്ടറിയെ പുറത്താക്കി; അന്ധവിശ്വാസങ്ങളോട് പൊരുതാൻ കുട്ടിച്ചാത്തൻ കയറിയ മന്മോഹൻ ബംഗ്ലാവും 13-ാം നമ്പറും ചോദിച്ച് വാങ്ങിയ തോമസ് ഐസക്കിനെ വിടാതെ പിന്തുടർന്ന് കാലക്കേട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ തോമസ് ഐസക് അവതരിപ്പിച്ചത് തന്റെ എട്ടാമത്തെ ബജറ്റായിരുന്നു. സഭയിലെ നിഷ്പക്ഷനായ പിസി ജോർജിന്റെ വാക്കിൽ ഇത്രയും മികച്ച ഒന്ന് കണ്ടിട്ടും കേട്ടിട്ടുമില്ല. സർവ്വ മേഖലയേയും കൈവച്ച ബജറ്റിന്റെ ആത്മാവ് കിഫ്ബിയിലായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ്. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചും ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ ചികിത്സ വാഗ്ദാനചെയ്തും ബജറ്റിനെ ജനകീയമാക്കി-ഇങ്ങനെ പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റിനെ മാധ്യമങ്ങളും വിശേഷിപ്പിച്ചു. എന്നിട്ടും തോമസ് ഐസക്കിന് പിഴച്ചു. നായകൻ വില്ലനായി മാറിയ അവസ്ഥ. ഇതിന് കാരണം തേടുമ്പോൾ ഐസകിന്റെ വിശ്വസ്തർ തന്നെ ചൂണ്ടിക്കാട്ടുന്നത് മന്മോഹൻ ബംഗ്ലാവെന്ന കൂട്ടിച്ചാത്തൻ വീട്ടിലേക്കാണ്.
കുറേക്കാലമായി മന്മോഹൻ ബംഗ്ലാവ് രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് മന്ത്രിമാരുടെ പേടിസ്വപ്നമാണ്. മന്ത്രിമാർ വാഴാത്ത വീടെന്നാണ് മന്മോഹൻ ബംഗ്ലാവിനെപ്പറ്റി പറയുന്ന ചീത്തപ്പേര്. ഇവിടെ കുട്ടിച്ചാത്തനുണ്ടെന്ന് കരുത്തവരും ഉണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ അവിടെ താമസിച്ച മന്ത്രിമാരെല്ലാം പിന്നെ സഭ കണ്ടിട്ടില്ലെന്നതാണ് രാജ്ഭവനോട് ചേർന്നുള്ള ഈ മനോഹര ബംഗ്ലാവിന് ദുഷ്പേരുണ്ടാവാൻ കാരണമായത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചു. ഇവിടെ താമസിച്ചാൽ പേരുദോഷം ഉറപ്പാണെന്നാണ് ഏവരും പറയുന്നത്. എം വി രാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിനും വീണ്ടും അധികാരത്തിലെത്താനായില്ല. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെങ്കിലും ആര്യാടൻ മുഹമ്മദും കഴിഞ്ഞപ്രാവശ്യം താമസിച്ചത് ഇവിടെയാണ്.
നിലമ്പൂരിൽ ആര്യാടൻ മത്സരിച്ചില്ലെങ്കിലും മകന് ദയനീയ തോൽവിയായിരുന്നു ഉണ്ടായത്. ഇടത് സർക്കാരിന്റെ അവസാനകാലത്ത് ഇവിടെ താമസിച്ച സുരേന്ദ്രൻ പിള്ളയും പിന്നീട് തെരഞ്ഞെടുപ്പിൽ ജയിച്ചില്ല. കോടിയേരി ബാലകൃഷ്ണൻ, മോൻസ് ജോസഫ് ഇങ്ങനെ ഇവിടെ താമസിച്ച മന്ത്രിമാർക്കെല്ലാം കാലക്കേടിന്റെ കഥ പറയാനുണ്ട്. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ ബംഗ്ലാവിന് പലരും അയിത്തം കൽപിക്കുന്നതും കുപ്രചരണം നടത്തുന്നതും. പക്ഷേ, രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും അത് വിവാദമാകുകയും ചെയ്തെന്നത് മറ്റൊരു കാര്യം. എന്നിട്ടും കുട്ടിച്ചാത്തൻ ഒഴിഞ്ഞില്ല. തോമസ് ഐസക്കിന്റെ ബജറ്റ് ചോർന്നതും കുട്ടിച്ചാത്തൻ ഇടപെടലാകാമെന്ന് കരുതുന്നവർ ഏറെയാണ്.
ഇക്കുറി ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ തുടങ്ങിയ ചർച്ചയായിരുന്നു ആരാകും മന്മോഹൻ മന്ദിരത്തിലെ താമസക്കാരനെന്നത്. അതുപോലെത്തന്നെ 13-ാം നമ്പർ കാറിന്റെ കാര്യവും. ഒരു പേടിയും പ്രകടിപ്പിക്കാതെ ധനമന്ത്രി തോമസ് ഐസക് മന്മോഹൻ ബംഗ്ലാവിൽ താമസിക്കാനെത്തിയതോടെ വിവാദങ്ങൾ അടങ്ങി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരും ഏറ്റെടുക്കാതെ മാറ്റിയിട്ട 13-ാം നമ്പർ കാറും സധൈര്യം തോമസ് ഐസക് ഏറ്റെടുത്തു. വി എസ് സർക്കാരിന്റെ കാലത്ത് 13-ാം നമ്പർകാർ ഏറ്റെടുക്കാൻ സധൈര്യം മുന്നോട്ടുവന്നത് എംഎ ബേബിയായിരുന്നു. കഴിഞ്ഞ തവണ ബജറ്റ് അവതരണത്തിന് മുമ്പ്ാണ് തോമസ് ഐസക് ഈ മന്ത്രിമന്ദിരത്തിലെത്തിയത്. ചിലരുടെ ഉപദേശം കാരണമായിരുന്നു അത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇതോടെ കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരണത്തിന് തൊട്ട് മുമ്പ് ഐസക് മന്മോഹൻ ബംഗ്ലാവിലെത്തി. ഈ അന്ധവിശ്വാസത്തെ കുറിച്ച് ഫെയ്സ് ബുക്കിൽ കുറിച്ചായിരുന്നു ഐസക്കിന്റെ പുതിയ വീട്ടിലേക്കുള്ള മാറ്റം.
അന്ന് മന്ത്രി കുറിച്ചത് ഇങ്ങനെ: 'മന്മോഹൻ ബംഗ്ലാവാണ് പുതിയ വീട്. ഇതുവരെ അവിടെ പോയില്ല. ഇതിനകം തന്നെ ഒരുപാട് ഉപദേശങ്ങൾ പലരിൽ നിന്നും ലഭിച്ചുകഴിഞ്ഞു. ചിലർ ഉയർന്ന ഉദ്യോഗസ്ഥർ തന്നെയാണ്. വടക്കേ ഗേറ്റ് തുറന്നിടണം. തെക്കേ ഗേറ്റ് വഴി പോകരുത്. ഇങ്ങനെ പലജാതി ഉപദേശങ്ങൾ. മന്മോഹൻ ബംഗ്ലാവിനെ സംബന്ധിച്ച വിശ്വാസങ്ങൾ പതിമൂന്നാം നമ്പരിനേക്കാൾ കലശലാണ്. അവിടെ താമസിക്കുന്നവർ വാഴില്ലത്രേ. ബഡ്ജറ്റൊക്കെ കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് മാറിയാൽ മതിയെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നാളെ രാത്രി ആകുമ്പോഴേക്കും വിഴിഞ്ഞം വിടാമെന്ന് കരുതുന്നു.' എന്നും മന്ത്രി എഴുതി. അതോടെ അന്ധവിശ്വാസങ്ങൾക്കെതിരെ രണ്ടുംകൽപിച്ച് നീങ്ങുന്ന തോമസ് ഐസക്കെങ്കിലും മന്മോഹൻ ബംഗ്ലാവിന്റെ ചീത്തപ്പേരുമാറ്റുമെന്ന് ഏവരും കരുതി. എന്നാൽ ഐസക്കിനെ കാത്തിരുന്നത് കാലക്കേടുകളുടെ ദിനങ്ങളായിരുന്നു.
മന്മോഹൻ ബംഗ്ലാവിൽ കാലെടുത്തു വച്ച ശേഷം തോമസ് ഐസക്കിന് മരണത്തിലൂടെ നഷ്ടമായത് രണ്ട് വിശ്വസ്തരെയാണ്. വലം കൈയായി നിന്ന രണ്ട് പേർ. ഒരു മാസത്തിനിടയിൽ മന്ത്രി തോമസ് ഐസക്കിന്റെ പഴ്സണൽ സ്റ്റാഫുകളിൽ രണ്ട് പേർ മരിച്ചു. ആദ്യത്തേത് ആത്മഹത്യ. രണ്ടാമത്തേത് ഹൃദയാഘാതം മൂലമുള്ള അകാല മരണം. പഴ്സണൽ സ്റ്റാഫായിരുന്ന പനമറ്റം സ്വദേശി അനസ് ആത്മഹത്യ ചെയ്തത് ഐസക്കിനെ തളർത്തിയിരുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തോമസ് ഐസക് അമേരിക്കയിലായിരുന്ന സമയത്താണ് അനസ് ആത്മഹത്യ ചെയ്തത്. ഇനിയും അനസിന്റെ മരണത്തിന്റെ കാരണം വ്യക്തമല്ല. ജോലി സമ്മർദ്ദമെന്ന് പറയുന്നുവെങ്കിലും അത് ആർക്കും വിശ്വസിക്കാനാകുന്നില്ല. അപ്രതീക്ഷിതമായ ഈ വിയോഗ വേദനയിൽ നിന്ന് തോമസ് ഐസക് മുക്തനാകുമ്പോൾ അടുപ്പക്കാരിൽ പ്രിയപ്പെട്ട കൃഷ്ണകുമാർ ഹൃദയാഘാതം മൂലം മരിച്ചു. മന്മോഹൻ ബംഗ്ലാവിന്റേയും പതിമൂന്നാം നമ്പറിന്റേയും കാലക്കേടാണ് ഇതിന് പിന്നിലെന്ന് മന്ത്രിയുടെ സഹപ്രവർത്തകരിൽ ചിലരെങ്കിലും വിശ്വസിക്കാൻ തുടങ്ങി. അനസിന്റെ ആത്മഹത്യയും കൃഷ്ണകുമാറെന്ന ആരോഗ്യമുള്ള വ്യക്തിയുടെ മരണവും കാലക്കേടിന്റെ സൂചനയായി ഉയർത്തിക്കാട്ടി. അപ്പോഴും ഐസക് ഇതൊന്നും ശ്രദ്ധിച്ചില്ല.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു തോമസ് ഐസകിന്റെ പേഴ്സണൽ സ്റ്റാഫായിരുന്ന കൃഷ്ണകുമാറിന്റെ മരണം. 47 വയസായിരുന്നു. സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫീസറായിരുന്നു കൃഷ്ണകുമാർ. ഡൽഹി ജെഎൻയുവിൽനിന്ന് എംഫിൽ കഴിഞ്ഞ് തിരുവനന്തപുരത്ത് സെസിൽ ഗവേഷണ പ്രൊജക്ടിൽ ചേർന്നു പ്രവർത്തിച്ചുവരവെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനായി നിയമിതനാവുകയായിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വേളയിൽ ആസൂത്രണ ബോർഡിൽ നീർത്തടാധിഷ്ഠിത വികസന പരിപാടിയിൽ വിദഗ്ദ്ധനായി പ്രവർത്തിച്ചു. തുടർന്ന് തോമസ് ഐസക്ക് എംഎൽഎ യും ധനമന്ത്രിയുമായപ്പോൾ പേഴ്സണൽ അസിസ്റ്റന്റായിരുന്നു. ഇത്തവണ ഡോ. ഐസക് ധനമന്ത്രിയായപ്പോൾ അസി. പ്രൈവറ്റ് സെക്രട്ടറിയായി. കേരള പഠന കോൺഗ്രസുകളിലും ആലപ്പുഴയിലെ മാലിന്യ നിർമ്മാർജന പദ്ധതിയിലുമൊക്കെ സജീവമായി പ്രവർത്തിച്ചിരുന്നു. അങ്ങനെ തോമസ് ഐസകിന് ഏറെ വേണ്ടപ്പെട്ട വ്യക്തിയായിരുന്നു കൃഷ്ണകുമാർ.
അനസും തോമസ് ഐസകിന്റെ വിശ്വസ്തനായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം എൽഎൽബിയും കഴിഞ്ഞു സി.പി.എം കാഞ്ഞിരപ്പള്ളി ഏരീയ സെക്രട്ടറിയായിരുന്ന പി ഷാനവാസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് അനസ് തോമസ് ഐസക്കിന്റെ പേഴ്സണൽ സ്റ്റാഫായി ജോലിയിൽ കയറിയത്. അന്നത്തെ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ തോമസിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു അനസ് തോമസ് ഐസക്കിന്റെ ഓഫീസിൽ ജോലിക്കു കയറിയത്. അഞ്ചു വർഷം തോമസ് ഐസക്കിനൊപ്പം തുടർന്ന അനസ് ഭരണം പോയിട്ടും തലസ്ഥാനത്തുനിന്നും തിരികെ പോയില്ല. മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്ന ജസ്റ്റിസ് നടരാജന്റെ പി എ ആയി കഴിഞ്ഞ അഞ്ചു വർഷം അനസ് ജോലിയിൽ തുടർന്നു. പിണറായി സർക്കാർ അധികാരം ഏറ്റപ്പോൾ പേഴ്സണൽ സ്റ്റാഫി നിയമനത്തിൽ ഏറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും അനസിനെ വേണമെന്നു തോമസ് ഐസക്ക് തന്നെ പാർട്ടിയോടു ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഐസക്കിനൊപ്പം പൂർണ്ണസമയം ചെലവഴിച്ച അനസിനുള്ള അംഗീകാരമായിരുന്നു തോമസ് ഐസക്കിന്റെ ക്ഷണം. ഒട്ടേറെ പദ്ധതികൾ സ്വപ്നം കാണുന്ന തോമസ് ഐസക്കിനൊപ്പം രാത്രിയും പകലും ഉറക്കമിളച്ചാണ് അനസ് ജോലി ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു അനസ് ആത്മഹത്യ ചെയ്തത്.
വി എസ് അച്യൂതാനന്ദൻ മന്ത്രിസഭയിൽ മികച്ച പ്രകടനാണ് തോമസ് ഐസക് നടത്തിയത്. അതുകൊണ്ട് തന്നെ കൂടുതൽ കരുത്തനായ മന്ത്രിയെ ഇത്തവണയും പ്രതീക്ഷിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവിന് പക്ഷേ ഇത്തവണ രാഷ്ട്രീയമായും തിരിച്ചടി നേരിട്ടുവെന്നതാണ് വസ്തുത. ആലപ്പുഴയിൽ സുധാകരനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ചു നിൽക്കുന്നതിനാൽ പാർട്ടിയിൽ സ്വാധീനം കുറഞ്ഞു. പ്രതിഭാ ഹരി അടക്കമുള്ള വിശ്വസ്തരെ പുറത്താക്കാൻ സുധാകരൻ നടത്തുന്ന കരുനീക്കവും മുന്നേറുന്നു. ഇതിനിടെയാണ് നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിയും ധനമന്ത്രിയെ ബാധി്ക്കുന്നത്. നികുതി പിരിവ് കാര്യക്ഷ്മമാക്കി സംസ്ഥാനത്തെ വികസന വഴിയിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കിഫ്ബിയിലൂന്നിയ ബജറ്റിലൂടെ പൊതുജനവിശ്വാസം തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോഴാണ് ബജറ്റ് ചോർച്ചെയന്ന വിവാദമെത്തുന്നത്.
പിആർഡിയിലെ ഉദ്യോഗസ്ഥനായ മനോജ് പുതിയവിള ഐസക്കിന്റെ വിശ്വസ്തനായിരുന്നു. എന്തിനും ഏതിനും വർഷങ്ങളായി കൂടെയുണ്ടായിരുന്നു ഈ ആലപ്പുഴക്കാരൻ. ജനകീയാസൂത്രണത്തിലും മാലിന്യനിർമ്മാർജ്ജനത്തിലുമെല്ലാം ഐസക്കിനെ താരമാക്കിയ മുൻ മാധ്യമ പ്രവർത്തകൻ. ഇത്തവണ ഐസക് മന്ത്രിയായപ്പോഴം മനോജ് പുതിയവിള പ്രസ് സെക്രട്ടറിയാകുമെന്ന് ഉറപ്പായിരുന്നു. മന്ത്രിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ ശക്തമാകാനുള്ള കാരണക്കാരിൽ പ്രധാനിയും മനോജ് പുതിയവിളയായിരുന്നു. ബജറ്റിന്റെ പ്രസക്തിയും പ്രാധാന്യവും അറിയാവുന്ന വ്യക്തി. എന്നിട്ടും ബജറ്റ് പ്രസംഗം വായിച്ച് തീരും മുമ്പേ മനോജ് പുതിയവിളയുടെ മെയിലിൽ നിന്ന് വിവരങ്ങൾ മാധ്യമപ്രവർത്തകരിലേക്ക് എത്തി. എത്ര ആലോചിച്ചിട്ടും ഈ മെയിൽ എങ്ങനെ പുറത്തായി എന്ന് ആർക്കും മനസ്സിലാകുന്നില്ല. ഇവിടെയാണ് മന്മോഹൻ ബംഗ്ലാവിന്റെ കാലക്കേടിലേക്ക് കാര്യങ്ങൾ വിരൽചൂണ്ടുന്നത്. മനോജ് പുതിയവിളയെന്ന വിശ്വസ്തനേയും ഐസക്കിന്റെ സംഘത്തിൽ നിന്ന് പുറത്താക്കുകയാണ് മന്മോഹന്റെ കാലക്കേടെന്ന് കരുതുന്നവരും ഏറെയാണ്.
അന്ധവിശ്വാസങ്ങളോട് യുദ്ധം പ്രഖ്യാപിച്ചാണ് എന്നും തോമസ് ഐസക്കിന്റെ യാത്ര. അതുകൊണ്ട് തന്നെ അദ്ദേഹം ഇനിയും ഇവിടെ തുടരും. ആരു പറഞ്ഞാലും കേൾക്കുകയുമില്ലെന്ന് ഉറപ്പാണ്. എന്നാൽ പ്രധാനപ്പെട്ട ഔദ്യോഗിക ഉത്തരവാദിത്തങ്ങളെങ്കിലും മന്മോഹൻ ബംഗ്ലാവിൽ ഇരുന്ന് ചെയ്യരുതെന്ന ആവശ്യം മന്ത്രിക്ക് അംഗീകരിക്കേണ്ടിവരും. ഔദ്യോഗിക വീടൊഴിയാതെ തന്നെ താമസം കവടിയാറിലെ സ്വന്തം വീട്ടിലേക്ക് മന്ത്രിമാറ്റിയേക്കുമെന്ന് കരുതുന്നവരുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്