സുരക്ഷിതമെന്നു വിശേഷിപ്പിച്ച മണ്ണുത്തി - കറുകുറ്റി നാലുവരിപ്പാത മരണക്കുരുക്കോ? റോഡു വികസനത്തിനുശേഷം പൊലിഞ്ഞത് 419 ജീവൻ; 1825 ദിവസത്തിനിടെ നടന്നത് 2028 അപകടങ്ങൾ
കൊച്ചി: സുരക്ഷിതമെന്ന് വിശേഷിപ്പിച്ചു 2011ൽ സഞ്ചാരത്തിനായി തുറന്നുകൊടുത്ത മണ്ണുത്തി-കറുകുറ്റി നാലുവരി ചുങ്ക പാത മരണത്തിലേക്ക് ടോൾ നൽകി സഞ്ചരിക്കുന്ന പാതയാകുന്നുവോ? കേരളത്തിന്റെ നടുവിലുടെ കടന്നു പോവുന്ന ദേശീയ പാതയുടെ ഈ 37 കിലോമീറ്റർ ചുറ്റളവിലെ അപകടങ്ങളിൽ നാട്ടുകാരും കടുത്ത ഭീതിയിലാണ്.
റോഡു വികസനത്തിന് ശേഷം നാട്ടുകാരായ 133പേരാണ് റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിൽ പെട്ട് ഇവിടെ മരിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായ കൂലിപ്പണിക്കാരനായ അച്ഛൻ പണിക്കായി പോകുമ്പോൾ വാഹനം തട്ടി ചതഞ്ഞരഞ്ഞു മരണപ്പെട്ടതും റോഡിൽ ശരവേഗത്തിൽ പായുന്ന വാഹനങ്ങളുടെ ഇടയിൽ പെട്ട് മക്കൾ നഷ്ടപെട്ട മാതാപിതാക്കളും, അപകടത്തിൽ പെട്ട് മരിച്ചതിനു തുല്യം ജീവിച്ചു പണം ഇല്ലാതെ കാട് കയറിവരും അച്ഛനും അമ്മയും നഷ്ടപെട്ടു അനാഥരായ കുട്ടികളും... അങ്ങനെ അനവധി പേർ ഇവരുടെ ഇടയിൽ ഉണ്ട്.
കേരളത്തിന്റെ ഹൃദയത്തിലുടെ കടന്നു പോകുന്ന ഈ ദേശീയ പാത ഇവർക്കു ദുരന്തങ്ങൾ സമ്മാനിക്കുന്ന ദുരിത പാതയാവുകയാണ്. സീബ്രാ ലൈനുകൾ പലപ്പോഴും അപകടക്കെണികൾ ആകുന്നുവെന്നാണ് ഇവർ പറയുന്നത്. ഇവിടെ നടക്കുന്ന അപകട മരണങ്ങളുടെയും, നാട്ടുകാർക്ക് സംഭവിക്കുന്ന അപകടങ്ങളുടെയും പശ്ചാത്തലത്തിൽ നാട്ടുകാർ ചേർന്നു നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി രൂപീകരിച്ചു.
.കോയമ്പത്തൂർ-അവിനാശി റോഡിൽ കന്നുകാലികൾക്കുംമറ്റും റോഡു മുറിച്ചു കടക്കാൻ റോഡിൽ സബ്വെ അടക്കമുള്ള സൗകര്യമുണ്ട്. മറ്റിടങ്ങളിൽ കന്നുകാലികൾക്ക് നൽകുന്ന വില പോലും തങ്ങൾക്ക് കിട്ടുന്നില്ല എന്നതാണ് ഇവരുടെ വാദം. അപകട സാധ്യത കണക്കിൽ എടുത്തു 37 കിലോമീറ്റർ ചുറ്റളവിൽ സബ്വെകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
2011ലാണ് പാത ഇരട്ടിപ്പിച്ചു ടോൾ പിരിവ് ഹൈവേയിൽ തുടങ്ങുന്നത്. 2011 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ നാലുവരി പാതയിൽ നടന്ന അപകടങ്ങളുടെ കണക്കെടുത്താൽ 37 കിലോമിറ്റർ ചുറ്റളവിൽ നടന്നത് 2028 അപകടങ്ങളാണ്. 1825 ദിവസങ്ങൾക്കിടയിലാണ് ഇത്രയും അപകടങ്ങൾ. അതായത് ഒരു ദിവസം ഒന്നിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്രയും അപകടങ്ങളിൽ നിന്നായി മരണപെട്ടവർ 419 പേരാണ്. ഗുരുതരമായി പരിക്ക് പറ്റിയവർ 2359 പേർ. 519 പേർക്ക് അംഗവൈകല്യം സംഭവിച്ചുവെന്നും തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി സതിഷിനു വിവിധ വർഷങ്ങളിൽ ലഭിച്ച വിരവകാശ നിയമ പ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു.
ദേശീയപാത കടന്നുപോകുന്ന ഒല്ലൂർ പുതുകാട്, കോടക്കര ചാലകുടി/കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ നടന്ന അപകടങ്ങളുടെ കണക്കു മാത്രമാണിവ. മരണത്തിൽ പെട്ട നാട്ടുകാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു നാട്ടുകാരും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും, വിവിധ അപകടങ്ങളിൽ പെട്ട് പരിക്കേറ്റവരും ചേർന്ന് കഴിഞ്ഞ ദിവസം ഹൈവേയിൽ അഗ്നി പ്രതിഷേധം നടത്തി.
റോഡിനു ഇരു വശത്തും ജീവിക്കുന്ന ജനങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് റോഡു വികസനവും അനുബന്ധ നിർമ്മാണ പ്രവർത്തങ്ങളുമെന്നാണു തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആരോപണം. 2013 മുതൽ 2016 വരെ മണ്ണുത്തി ഇടപ്പള്ളി നാലുവരി പാതയിൽ സർക്കാർ സ്ഥാപിച്ച 38 ക്യാമറയിൽ പതിഞ്ഞത് അമിത വേഗതയിൽ പോയ പതിനേഴു ലക്ഷം വാഹനങ്ങളാണ്. ഒരു തെറ്റിന് 400 രൂപ നിരക്കിൽ 70 കോടി രൂപയാണ് സർക്കാർ ഖജനാവിൽ ഇതുമായി ബന്ധപെട്ടു കിട്ടിയത്. റോഡ് സിഗ്നൽ ലംഘിച്ചതിന് 3000 വാഹനങ്ങളിൽ നിന്ന് 30 ലക്ഷം രൂപ ലഭിച്ചെന്നും ഇവർ പറയുന്നു. ഓരോ ജങ്ങ്ഷനിലും സീബ്ര സിഗ്നൽ ക്രോസിംഗിൽ രണ്ടോ അഞ്ചോ മിനിട്ട് വാഹനം നിർത്തിയിടാൻ മനസില്ലാത്തവരാണ് പാതയിലൂടെ കടന്നു പോകുന്നതെന്നും ഇവർ ആരോപിക്കുന്നു. ഇവർക്കു തടസമുണ്ടാക്കാൻ പറയുന്നില്ല. പക്ഷെ ഇങ്ങനെ പാഞ്ഞു പോകുന്നവർക്ക് തടസം വരാതെ റോഡിൽ ചില ഇടങ്ങളിലെങ്കിലും സബ്വേകൾ നിർമ്മിച്ചാൽ നാട്ടുകാരായ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാം. റോഡു നിർമ്മാണം കോയമ്പത്തൂർ അവിനാശി നിർമ്മാണ രീതിയിലാകണം അവിടെ 25 കിലോമീറ്ററിൽ 35 സബ്വേകളിൽ 7 സബ്വേകൾ നിർമ്മിച്ചിരിക്കുന്നത് കന്നുകാലികൾക്കു സുരക്ഷിതമായി റോഡു മുറിച്ചു കടക്കാനാണ്. ആ വിലയെങ്കിലും ഇവിടത്തെ ജനങ്ങൾക്ക് തന്നൂടെ എന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒല്ലൂർ പുതുകാട്, കോടക്കര ചാലകുടി/കൊരട്ടി എന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡുമുറിച്ചുകടക്കാൻ നോക്കിയപ്പോൾ 413 അപകടങ്ങളിൽ 133 പേർ മരിച്ചെന്നും അതിൽ 435 പേർക്ക് ഗുരുതര പരിക്കു സംഭവിച്ചുവെന്നും ഇവർ പറയുന്നു. അപകടമുണ്ടാക്കിയവരെ കണ്ടെത്തി മനുഷ്യരുടെ ജീവന് വേണ്ടി നൽക്കുന്ന പരാതിയിന്മേൽ നടപടികൾ സ്വികരിക്കത്ത ഭരണകുടം മരണവും പിഴ സംഖ്യയും ഒരു ബഹുമതിയായി കണക്കാക്കുന്നതിന്റെ ഫലമായാണ് അപകടങ്ങൾ കൂടുന്നതെന്നും വർഷാവർഷം ബോധവൽകരണവും ട്രാഫിക് വാരാഘോഷവും നടത്തി സർക്കാരിന്റെ ജനക്ഷേമം അവസാനിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്..
റോഡുകൾ തോറും സബ്വേകൾ നിർമ്മിക്കാൻ അധിക ചെലവ് വരുമെന്നാണു നാഷണൽ ഹൈവേ അധികൃതരുടെ വാദം. എന്നാൽ പണമല്ല ജനങ്ങളുടെ സുരക്ഷയും മനുഷ്യ ജീവന്റെ വിലയുമാണ് റോഡു നിർമ്മാണത്തിൽ പാലിക്കേണ്ടതെന്നും ഉടൻ ഇത് നടപ്പാകണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പക്ഷെ ഇതുവരെ യാതൊന്നും കണ്ടില്ലയെന്നും തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി സതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. മുഖ്യ മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലും, പൊതുജന പരാതി പരിഹാര സെല്ലിലും പരാതി നൽകിയെങ്കിലും ജനങ്ങളുടെ ജീവനുവേണ്ടി ഒരു സമ്പർക്കവും നാളിതുവരെ ഉണ്ടായില്ലെന്നും പ്രവർത്തകർ പറഞ്ഞു.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനു വേണ്ടി സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ റോഡു സുരക്ഷ സമിതിയുടെ ചെയർമാനായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ മുൻപാകെ ബന്ധപെട്ട തെളിവുകളും രേഖകളും നേർ കാഴ്ച പ്രസിഡണ്ട് ഡോ. ദയാനന്ദൻ സമർപ്പിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍