അദ്ധ്യാപകരിൽ പലർക്കും യോഗ്യതയില്ലാതിരുന്നിട്ടും കോഴ്സുകൾക്കെല്ലാം കെടിയു ഡബിൾ ഒകെ പറഞ്ഞതെങ്ങനെ? ഹോസ്റ്റലിലേക്കുള്ള ചെയർമാന്റെ പാതിരാ സന്ദർശനത്തിനും പീഡനങ്ങൾക്കും പിന്നാലെ മറ്റക്കര ടോംസ് കോളേജിലെ മറ്റൊരു തട്ടിപ്പുകൂടി പുറത്ത്; എഎംഐഇ യോഗ്യതയുള്ളവർ ബിടെക്കുകാർക്ക് ക്ലാസെടുക്കുമ്പോൾ കോഴ്സുകൾക്ക് പച്ചക്കൊടി കാട്ടി സർവകലാശാല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വിദ്യാർത്ഥി പീഡനത്തെ തുടർന്ന് വാർത്തകളിൽ നിറയുകയും യൂണിവേഴ്സിറ്റി സമിതിയുടെ തെളിവെടുപ്പോടെ അംഗീകാരം തന്നെ ചോദ്യംചെയ്യപ്പെടുകയും ചെയ്ത മറ്റക്കര ടോംസ് കോളേജിൽ നിരവധി അദ്ധ്യാപകർ പ്രവർത്തിക്കുന്നത് മതിയായ യോഗ്യതകളില്ലാതെ. ഇക്കാര്യങ്ങൾ വ്യക്തമായിട്ടും കോളേജിലെ കോഴ്സുകൾക്ക് എങ്ങനെ കേരള സാങ്കേതിക സർവകലാശാല അംഗീകാരം നൽകിയെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നു. സംസ്ഥാനത്തെ പല സ്വാശ്രയ കോളേജുകളിലും അടിസ്ഥാന യോഗ്യതയില്ലാതെ നിരവധി പേർ അദ്ധ്യാപകരായി പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങളിലും അന്വേഷണം ഉണ്ടാകണമെന്നും ഉള്ള ആവശ്യവും ഇതോടൊപ്പം ഉയരുകയാണ്.
വനിതാ ഹോസ്റ്റലിലുൾപ്പെടെ കടന്നുകയറുകയും ചെയർമാൻ ടോംജോസഫിന്റെ തന്നെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കുൾപ്പെടെ പീഡനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തതോടെയാണ് കോളേജിനെതിരെ വൻ പ്രതിഷേധം ഉയർന്നത്. ചെയർമാന്റെ നേതൃത്വത്തിലുണ്ടാകുന്ന പീഡനങ്ങൾ വിദ്യാർത്ഥിനികൾ മറുനാടനിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോളേജ് അംഗീകാരം നേടിയതും വളഞ്ഞവഴിയിലൂടെയാണെന്ന് ആരോപണമുണ്ടായി. ഇപ്പോൾ അദ്ധ്യാപകരുടെ യോഗ്യതപോലും നോക്കാതെ യൂണിവേഴ്സിറ്റി കോഴ്സുകൾക്ക് അംഗീകാരം നൽകിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
കോളേജിലെ പീഡനങ്ങളെ പറ്റി നിരവധി പരാതികൾ ഉയർന്നതോടെ സാങ്കേതിക സർവകലാശാല രജിസ്ട്രാർ പത്മകുമാറിന്റെ നേതൃത്വത്തിൽ കോളേജിലെത്തി തെളിവെടുപ്പും നടത്തി. കോളേജിന്റെ പ്രവർത്തനങ്ങളിൽ തന്നെ ഗുരുതരമായ വീഴ്ച്ചയുണ്ടെന്നാണ് പ്രഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്. തെളിവെടുപ്പ് നടത്തിയ സമിതി കോളേജിനെതിരെ നടപടിക്ക് ശുപാർശ ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
റിസൽട്ടിനെ കുറിച്ച് വാചാലരാകുന്ന ടോംസ് കോളേജിലെ അദ്ധ്യാപകരുടെ എണ്ണവും യോഗ്യതയും കൂടി ഇതോടെ ചർച്ചയാകുകയാണ്. എൻജിനീയറിങ് കോളേജുകളിൽ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ കാഡറുകളിലാണ് ടീച്ചിംങ്ങ് ഫാക്കൽറ്റീസ് ഉണ്ടാകുക. ഓരോ കേഡറിനും എഐസിടിഇ-യുജിസി മാനദണ്ഡ പ്രകാരം ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യത ഇല്ലാത്തവരാണ് ഇവിടെ പ്രവർത്തിക്കുന്ന പലരുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാനദണ്ഡപ്രകാരം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഉള്ളവർ അല്ലാതെ ഡിപ്പാർട്ടുമെന്റ് ഹെഡ് ഉൾപ്പെടെയുള്ള തസ്തികകളിൽ പ്രവർത്തിക്കുന്നവർക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്നും അതില്ലാത്തപക്ഷം എങ്ങനെ കെടിയുവിൽ നിന്ന് അഫിലിയേഷൻ ലഭിച്ചുവെന്നും ചോദ്യമുയരുന്നു.
പത്തേക്കർ വേണ്ട സ്ഥലത്ത് കേവലം അമ്പതുസെന്റുമായാണ് കോളേജ് അംഗീകാരം നേടിയെടുത്തതെന്നും മാനദണ്ഡപ്രകാരമുള്ള ലൈബ്രറി, കമ്പ്യൂട്ടർലാബ് എന്നിവയൊന്നും ഇല്ലാതെയാണ് പ്രവർത്തനമെന്നും നേരത്തേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയെന്നും ഇതോടെ വ്യക്തമായിരുന്നു. ഇപ്പോഴത്തെ സാങ്കേതിക സർവകലാശാല വിസിയായ ഡോ. കുഞ്ചെറിയ എഐസിടിഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമായതോടെ കോളേജിന്റെ അംഗീകാരംതന്നെ നഷ്ടമായേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
അദ്ധ്യാപക മാനദണ്ഡം നിശ്ചയിച്ചുള്ള യുജിസി-എഐസിടിഇ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ആകാൻ എംടെക് അഥവാ എംഇ ബിരുദം വേണം. അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത ഇതോടൊപ്പം പിഎച്ച്ഡിയും 5 വർഷത്തെ അദ്ധ്യാപക/ഗവേഷണ പരിചയവുമാണ്. ഇതിനെല്ലാം പുറമെ 10 വർഷത്തെ അദ്ധ്യാപക/ഗവേഷണ പരിചയവുമാണ് പ്രൊഫസറുടെ യോഗ്യത. അസോസിയേറ്റ് പ്രൊഫസർമാരെയാണ് ഡിപ്പാർട്ടുമെന്റ് ഹെഡും വൈസ് പ്രിൻസിപ്പലുമൊക്കെ ആക്കുന്നത്. പ്രൊഫസർ കേഡറിലുള്ളയാളാണ് പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടേണ്ടത്.
ടോംസ് കോളേജിന്റെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം, കെമിക്കൽ എഞ്ചിനിയേറിങ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനിയേറിങ്, സിവിൽ എഞ്ചിനിയേറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയേറിങ്, മെക്കാനിക്കൽ എഞ്ചിനിയേറിങ് എന്നീ ബിടെക് കോഴ്സുകളാണ് നടത്തുന്നത്. ഓരോ വർഷവും ഒരു ബ്രാഞ്ചിൽ 60 കുട്ടികൾക്കാണ് പ്രവേശനം. അവിടത്തെ അദ്ധ്യാപകരുടെ പേര് വിവരങ്ങളും യോഗ്യതയും വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. അത് ഇപ്രകാരമാണ്.
അത് പ്രകാരം പിഎച്ച്ഡി ഉൾപ്പെടെ ആവശ്യത്തിന് യോഗ്യതയുള്ള തമിഴ്നാട് സ്വദേശിയാണ് പ്രിൻസിപ്പാൾ. എന്നാൽ മറ്റ് അദ്ധ്യാപകരുടെ കാര്യം അങ്ങനയല്ല. വർഷത്തിൽ 300 കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കുന്ന കോളേജിൽ, വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം, 16 അദ്ധ്യാപകരാണ് ആകെ ഉള്ളത്. അതിൽ പലരും നിലവിൽ അവിടെ അദ്ധ്യാപകരല്ലെന്നതാണ് മറ്റൊരു വസ്തുത. രണ്ട് അദ്ധ്യാപകർ സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. 14 അദ്ധ്യാപകർ മാത്രമാണ് എഞ്ചിനിയേറിങ് വിഷയങ്ങൾക്കായിട്ടുള്ളത്.
എംഇ ബിരുദം മാത്രമുള്ള അസിസ്റ്റന്റ് പ്രൊഫസർ കേഡറിലുള്ളയാളാണ് വൈസ് പ്രിൻസിപ്പാൾ. കെമിക്കൽ എഞ്ചിനിയേറിംഗിലെ ഏക അദ്ധ്യാപികയുടെ യോഗ്യത ബിടെക് മാത്രമാണ്. 5 പേരുടെ യോഗ്യത എഎംഐഇയും ഒരാളുടേത് എഎംഎഇഎസ്ഐയും മാത്രമാണ്. ഈ രണ്ട് കോഴ്സുകളും എഐസിടിഇയും യൂനിവേഴ്സിറ്റികളും അദ്ധ്യാപക യോഗ്യതയായി അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ സ്വന്തം വെബ്സൈറ്റിൽ തന്നെ അദ്ധ്യാപകരുടെ അയോഗ്യത പ്രദർശിപ്പിച്ചിരിക്കുന്ന ഒരു കോളേജിന് എങ്ങിനെ കേരള സാങ്കേതിക സർവകലാശാല അഫിലിയേഷൻ നൽകിയെന്ന ചോദ്യമാണ് ഉയരുന്നത്. ഇത് അദ്ഭുതകരവും അവിശ്വസിനീയവുമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു.
എഎംഐഇ കോഴ്സ്പോലും പാസാകാത്ത ടോമിന്റെ ഇളയ മകനും അവിടെ ക്ലാസെടുക്കാറുണ്ടെന്നും, യൂനിവേഴ്സിറ്റി ഇൻസ്പെക്ഷൻ സമയത്ത് പിഎച്ച്ഡി യോഗ്യതയുള്ളവരെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ് എന്നും വിദ്യാർത്ഥികൾ പറയുന്നു.
ഓരോ കോളേജും അതിന്റെ കെട്ടിടങ്ങളുടെയും, ക്ലാസ് മുറികളുടെയും ലാബുകളുടെയും ലൈബ്രറികളുടെയും മറ്റും വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ടോംസ് കോളേജും അത്തരം വിശദാംശങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ടോംസ് കോളേജിന്റെ വെബ്സൈറ്റിൽ തന്നെ (https://toms.ac.in/mandatory-disclosure) ഇക്കാര്യങ്ങൾ വിശദമായി കൊടുത്തിട്ടുമുണ്ട്.
പക്ഷേ, ഈ അവകാശവാദങ്ങൾ അവാസ്തവമാണെന്നും അതിൽ സൈറ്റിൽ പറയുന്ന രീതിയിലുള്ള സൗകര്യങ്ങൾ കോളേജിലില്ലെന്നും വിദ്യാർത്ഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, ഇക്കാര്യം വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കാനെത്തിയ സംഘത്തിനോടും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അംഗീകാരം നൽകിയതെന്നതിന് പുറമെ മതിയായ യോഗ്യതകളുള്ള അദ്ധ്യാപകരില്ലാതെയാണ് പ്രവർത്തനമെന്നുകൂടി വ്യക്തമാകുന്നതോടെ കടുത്ത നടപടി ടോംസ് കോളേജിനെതിരെ ഉണ്ടാകുമെന്ന് വ്യക്തമാകുന്നു.
മാത്രമല്ല, കാലാകാലങ്ങളിൽ യൂണിവേഴ്സിറ്റി ഇൻസ്പെക്ഷനും നടക്കാറുണ്ട്. പക്ഷേ, ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ അവരും വഴിവിട്ട് മാനേജ്മെന്റിനെ സഹായിച്ചുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മറ്റക്കര കോളേജിൽ മാത്രമല്ല, സംസ്ഥാനത്തെ പല സ്വാശ്രയ കോളേജുകളിലും പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെ യോഗ്യതയും കോളേജിലെ അടിസ്ഥാന സൗകര്യങ്ങളും ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
Stories you may Like
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: എം ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്ത്
- ഉഗാണ്ടയ്ക്ക് യോഗ്യത; 2024 ട്വന്റി 20 ലോകകപ്പിനുള്ള ടീമുകളായി
- സ്കൂളിനെ ജഗൻ മുൾമുനയിലാക്കിയത് കാൽ മണിക്കൂർ; കൈയിലുണ്ടായിരുന്നത് എയർഗൺ?
- TODAY
- LAST WEEK
- LAST MONTH
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- വീഡിയോ മുഴുവൻ കാണാതെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഖേദകരം; ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്; ഉണ്ണി മുകുന്ദനെ അവഹേളിച്ചെന്ന ആക്ഷേപങ്ങൾ തള്ളി ഷെയ്ൻ നിഗം
- 'ആ ക്രൂരന്റെ മരണത്തിൽ ഞങ്ങൾ വിലപിക്കില്ല'; റെയ്സിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച് മഹ്സ അമിനിയുടെ ജന്മനാട്; രാജ്യത്തിന് പുറത്തുള്ള ഇറാനികൾ പോസ്റ്റ് ചെയ്യുന്നത് ഷിയാ രാജ്യത്തിന്റെ കൊടും ക്രൂരതകൾ; ഖൊമേനിയുടെ മകൻ പരമോന്നത നേതാവായി എത്തുമെന്ന് അഭ്യൂഹം; ചെകുത്താനും കടലിനും നടുവിൽ ഇറാൻ ജനത
- കാർഡ് ഗെയിമിലെ പരാജയ ശിക്ഷയായി 35 കാരനെ സുഹൃത്തുക്കൾ അര മണിക്കൂറിൽ കുടിപ്പിച്ചത് രണ്ട് കുപ്പി ബ്രാൻഡി; കാറിന്റെ പുറകിലിട് കൊണ്ടുപോയി രാത്രി മുഴുവൻ തനിയെ കോമ്പൗണ്ടിലിരുത്തി; യുകെയിലെ യുവാവിനെ സഹോദരിയുടെ വിവാഹത്തലേന്ന് കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ കഥ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- കാമുകിയുമായി ഒളിച്ചോടാൻ തീരുമാനിച്ച് ബസ് സ്റ്റേഷനിലെത്തിയ യുവാവ് മാതാവ് വിരട്ടിയപ്പോൾ മുങ്ങി; കരഞ്ഞു തളർന്ന യുവതിയെ വനിതാ പൊലീസ് കൂട്ടിക്കൊണ്ടു പോയി; രണ്ടു വീട്ടുകാരെയും വിളിച്ച് കമിതാക്കളെ അവർക്കൊപ്പം വിട്ടു; രഹസ്യ കല്യാണം മുടങ്ങിയപ്പോൾ
- 'കൺമണി അൻപോട് കാതലൻ നാൻ'; അനുമതിയില്ലാതെ പാട്ടുപയോഗിച്ചതിന് മഞ്ഞുമ്മൽ ബോയ്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ; നഷ്ടപരിഹാരം വേണമെന്ന് സംഗീത സംവിധായകൻ; ഗുണാ കേവിലെ രക്ഷപ്പെടൽ ചിത്രം വീണ്ടും നിയമക്കുരുക്കിൽ
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ആർസിബിയുടെ സ്വപ്നകുതിപ്പിന് തടയിട്ട് രാജസ്ഥാൻ; എലിമിനേറ്റർ മത്സരത്തിൽ കീഴടക്കിയത് നാല് വിക്കറ്റിന്; ആധികാരിക ജയത്തോടെ രണ്ടാം ക്വാളിഫയറിന് സഞ്ജുവും സംഘവും; പ്രതീക്ഷ കാത്ത് ജയ്സ്വാളും പരാഗും; വെള്ളിയാഴ്ച ഹൈദരാബാദുമായി ഏറ്റുമുട്ടും
- സാവിത്രി ചോദിച്ചിട്ടും കൊടുക്കാത്ത ലോട്ടറി; ഭാഗ്യം സുകുമാരിയമ്മയെ തേടിയെത്തിയപ്പോൾ വഞ്ചകനായി കണ്ണൻ എത്തിയതിനും സാക്ഷികൾ; ആ ലോട്ടറിയുടെ ഉടമ സുകുമാരിയമ്മ തന്നെയെന്ന് പൊലീസ്; ഒരു കോടിക്കായി നിയമപോരാട്ടം അനിവാര്യത; കോടതി അനുമതിയിൽ പണം നൽകാൻ ലോട്ടറി വകുപ്പ്
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍