ഇല്ലാത്ത യുവാവിന്റെയും യുവതിയുടെയും പേരിൽ പത്രങ്ങളിൽ പരസ്യം കൊടുത്ത് മാര്യേജ് ബ്യൂറോകളുടെ കോടികളുടെ തട്ടിപ്പ്; എല്ലാം ബോധ്യപ്പെടുത്തിയിട്ടും പരസ്യം വീണ്ടും കൊടുത്ത് മനോരമയും
കൊച്ചി: മുസ്ലിം സുന്ദരി, എം.ബി.ബി.എസ്, 22 വയസ് ഉയർന്ന സാമ്പത്തികം, ജോലിയേതുമാകാം, ജില്ല, സാമ്പത്തികം, വിദ്യാഭ്യാസം കാര്യമാക്കുന്നില്ല. ദത്തും നിൽക്കാം. ആർ.സി.യുവതി 21 ബിടെക്, അതിസുന്ദരി, ഉയർന്ന സാമ്പത്തികം, ജില്ല, സാമ്പത്തികം, ജോലി പ്രശ്നമില്ല. വിദേശത്തു കൊണ്ടുപോകും. ഭർത്താവ് മരിച്ച മുസ്ലിം യുവതി 28 സാമ്പത്തികം, ഉയർന്ന ജോലി, വരന്റെ ജില്ല, സാമ്പത്തികം, ജോലി പ്രശ്നമില്ല. 50 വയസ്സ് വരെയാകാം. ദത്തും സ്വീകാര്യം.... മലയാളത്തിലെ എല്ലാ പത്രങ്ങളിലും ഞായറാഴ്ച്ചകളിൽ വന്നു കൊണ്ടിരിക്കുന്ന പത്രപരസ്യങ്ങളിൽ ചിലതാണിത്.
ജാതിയും മതവും വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ ചുരുക്കം ചില കാര്യങ്ങൾ മാത്രം മാറ്റി മിക്ക പരസ്യത്തിലും ഒരേ കാര്യങ്ങൾ തന്നെയാവും ആവർത്തിക്കുന്നത്. ഒറ്റവിളിക്കു തന്നെ കല്യാണകാര്യങ്ങൾ ശരിയാവും എന്ന വിധത്തിൽ ഫോൺ നമ്പറുകളും പരസ്യത്തിൽ കൊടുത്തിട്ടുണ്ടാവും. വിളിച്ചാൽ വിളിക്കുന്നവരുടെ പണവും ചിലപ്പോൾ മാനവും പോകുമെന്നല്ലാതെ മറ്റൊരു കാര്യവും നടക്കാറില്ല. മാര്യേജ് ബ്യൂറോകളുടെ പേരിൽ വരുന്ന പരസ്യങ്ങളെല്ലാം തട്ടിപ്പാണെന്ന ബോധ്യത്തോടെ തന്നെയാണ് പത്രങ്ങൾ അവ പ്രസിദ്ധീകരിക്കുന്നത്. ഒറ്റ പരസ്യം കൊണ്ടു ബ്യൂറോകൾ നേടുന്നതു ലക്ഷങ്ങളാണ്.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ യുവാവ് തന്റെ സഹോദരനു വേണ്ടി മലയാള മനോരമ പത്രത്തിൽ കണ്ട മാട്രിമോണിയൽ പരസ്യത്തിൽ വിളിക്കുന്നു. പരസ്യം ഇതാണ് - ആർ.സി സുന്ദരി ടീച്ചർ, സമ്പന്ന, തൊഴിൽ വിദ്യാഭ്യാസം കാര്യമാക്കുന്നില്ല. കേരള മാട്രിമോണിയൽ, പാട്ടുരായ്ക്കൽ, തൃശൂർ, പിന്നെ ഫോൺ നമ്പർ. ഫോൺ നമ്പറിൽ വിളിച്ചാൽ സ്ത്രീ ശബ്ദം. വരന്റെ വിവരങ്ങൾ മുഴുവൻ പറയണം. ഈ വിവരങ്ങൾ വച്ച് അവരുടെ പക്കലുള്ള പെൺകുട്ടികളുടെ പ്രൊഫൈലിൽ വച്ചു നോക്കി അനുയോജ്യമായത് കണ്ടെത്തി ആ പെൺകുട്ടികളോട് സംസാരിച്ച ശേഷം തിരിച്ചു വിളിക്കാമെന്നു പറയും. പിന്നെ തിരിച്ചു വിളിച്ച് അനുയോജ്യമായ പെൺകുട്ടികൾ ഉണ്ട് അവരോട് നിങ്ങളുടെ വിവരങ്ങൾ പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ച്ച പോയി കാണണം, അതിന് വേണ്ടത് ചെയ്തിട്ടുണ്ട്, പെൺകുട്ടികളുടെ ഫോട്ടോയും വിവരങ്ങളും വി.പി.പിയായി അയച്ചിട്ടുണ്ട്. പോസ്റ്റ്മാൻ വശം 950 രൂപ കൊടുത്ത് വാങ്ങണം. ഇത് അനുയോജ്യമാകാതെ വന്നാൽ തുടർന്നും അനുയോജ്യമായ പ്രൊഫൈൽസ് അയച്ചു തരും എന്നൊക്കയാണ്.
തിരുവനന്തപുരത്തെ യുവാവ് പോസ്റ്റ്മാൻ വശം ആയിരം രൂപയാണ് കൊടുത്തത്. കിട്ടിയ കവർ തുറന്നു നോക്കിയപ്പോൾ അതിൽ ഒരു അപേക്ഷാ ഫോറം മാത്രം. പിന്നീട് മാട്രിമോണിയലിന്റെ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോൾ വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് യുവാവ് പറഞ്ഞു. പരസ്യത്തിൽ കണ്ട തട്ടിപ്പിനെ കുറിച്ച് പറയാൻ ഇദ്ദേഹം മനോരമ തൃശൂർ ഓഫീസിൽ വിളിച്ചു. പരസ്യം വന്നത് തിരുവനന്തപുരം എഡിഷനായതിനാൽ അവിടെ പരാതി നൽകാൻ നിർദ്ദേശം. അതു പോലെ ചെയ്തു. ഇതിനിടെ ഈ രണ്ടാഴ്ച്ചയും ഇവരുടെ പരസ്യം പത്രത്തിൽ വന്നു കൊണ്ടിരുന്നു.രണ്ടാഴ്ച്ചക്കു ശേഷം മനോരമ ഓഫീസിൽനിന്ന് വിളി. മേലിൽ ഇത്തരം പരസ്യങ്ങൾ മനോരമ നൽകില്ലെന്നും ഇത്തരം മാട്രിമോണിയൽ സൈറ്റുകളിലെ നമ്പറുകളിൽ വിളിച്ച് അവരെ കണ്ടെത്താൻ കഴിയില്ലെന്നും മനോരമയിൽനിന്നു പറഞ്ഞുവത്രേ. എന്നാൽ ഇതെല്ലാം കഴിഞ്ഞിട്ടും കഴിഞ്ഞയാഴ്ച്ച ഇറങ്ങിയ മനോരമയിലും പരസ്യം ആവർത്തിച്ചിട്ടുണ്ട്. മാരേജ് ബ്യൂറോക്കാരുടെ തട്ടിപ്പിൽ മനോരമയും പങ്കാളിയാണെന്നു തെളിയിക്കുന്നതാണിത്.
ഇതിനെ കുറിച്ചറിയാൻ വീണ്ടും മനോരമയിലേക്ക് വിളിച്ചപ്പോൾ മറുപടി പറയാതെ ഫോൺ കട്ടാക്കിയതായി ഇദ്ദേഹം പറയുന്നു. മനോരമയിൽ വന്ന തൃശൂരിലെ കേരള മാട്രിമോണിയൽ എന്ന പരസ്യം ഒരു ഉദാഹരണം മാത്രമാണ്. കേരളത്തിൽ 15 ഓഫീസുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു മാട്രിമോണിയൽ വെബ്സൈറ്റ് അവരുടെ 12 ഓഫീസുകളുടേയും പരസ്യം വച്ച് പത്രത്തിൽ പരസ്യം ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്യാൻ ആയിരം രൂപ അടച്ചാൽ മൂന്നുമാസം സർവീസ് ലഭിക്കും. 1700 അടച്ചാൽ കല്യാണം കണ്ടെത്തി തരുന്നത് വരെ സർവീസ്. പക്ഷെ കല്യാണത്തിന് ഇടനിലക്കാരായതിന് പതിനായിരം രൂപ കല്യാണസമയത്ത് കമ്മീഷൻ നൽകണം. 3750 രൂപ അടച്ചാൽ പിന്നെ കല്യാണസമയത്ത് പതിനായിരം കമ്മീഷൻ അടക്കേണ്ടതില്ലത്രെ. ഇങ്ങിനെ ഇവർ അയച്ചു തരുന്ന ഡാറ്റയിൽ പത്ത് വിലാസങ്ങൾ ഉണ്ടാകും. ഇതിൽ അഞ്ച് നമ്പറുകൾ എപ്പോഴും ഓഫായിരിക്കും. ഈ നമ്പറിൽ വിളിച്ചാൽ ഒരിക്കലും കിട്ടില്ല. ബാക്കി അഞ്ചെണ്ണത്തിൽ വിളിച്ചാൽ വിവാഹം ഉറപ്പിച്ചു എന്നായിരിക്കും മറുപടി. കൃത്യമായി പത്ത് ഡാറ്റായ്ക്ക് ആയിരം രൂപ വച്ച് വാങ്ങുന്ന ഏജൻസികൾ ഉണ്ട്. പത്ത് ഡാറ്റായിൽ അഞ്ചെണ്ണം സ്വച്ച് ഓഫ്, ബാക്കി അഞ്ചെണ്ണം ഉറപ്പിച്ചു എന്ന മറുപടി കിട്ടിയാലും പിന്നെ ഡാറ്റ് വേണമെങ്കിലും പണം അടക്കേണ്ടി വരും.
വർഷങ്ങളോളം സ്ഥിരമായി പത്രങ്ങളിൽ വരുന്ന ഒരു പരസ്യമുണ്ട്. 21 വയസ്സ്, ഈഴവ യുവതി, പത്താം ക്ലാസ്സ്, അതീവ സുന്ദരി, ഉയർന്ന സാമ്പത്തികം, യാതൊരു ഡിമാന്റുമില്ല. ഈ വിധത്തിൽ ഒരു ഏജൻസിയുടെ പരസ്യം വരുന്നുണ്ട്. 21 വയസ്സുള്ള സുന്ദരി ഏകദേശം 20 വർഷം കഴിഞ്ഞിട്ടും ഭർത്താവിനെ കിട്ടാതെ കാത്തിരിക്കുകയാണ്. ഷോലെ പോലെയും മറ്റുമുള്ള എവർഗ്രീൻ ചലച്ചിത്രങ്ങളെ പോലെ ഈ പരസ്യവും ഓടിക്കൊണ്ടിരിക്കുകയാണ്.
ലണ്ടനിൽ നേഴ്സ്, 23, അതീവ സുന്ദരി ഡിമാന്റുകളില്ല, വരനെ കൊണ്ടു പോകും. ഇത്തരത്തിൽ പരസ്യം നൽകി ആയിരക്കണക്കിനു യുവാക്കളുടെ ലണ്ടൻ മോഹവും കൈമുതലാക്കി പണം തട്ടുന്ന ഏജൻസികളുമുണ്ട്. ഇവരൊക്കെ ആയിരം രൂപ വീതം കൊടുത്തു പേരു രജിസ്റ്റർ ചെയ്താൽ ഒറ്റ പരസ്യം വഴി മാര്യേജ് ബ്യൂറോയ്ക്ക് എത്ര ലക്ഷങ്ങൾകിട്ടുമെന്ന് ഊഹിക്കാം.
പെൺകുട്ടികളുടെ വീട്ടിലേക്ക് യുവാക്കളെ കൊണ്ടു വന്ന് കാണിക്കുന്ന ഏജൻസികളുമുണ്ട്. ഇതിനായി മിക്ക മാട്രിമോണിയൽ ബ്യൂറോവിലും സ്ഥിരം പയ്യന്മാർ വരെയുണ്ട്. രജിസ്റ്റർ ചെയ്ത പെൺകുട്ടികൾക്ക് ഫോട്ടോയിൽ ഈ യുവാക്കളുടെ ചിത്രവും വ്യാജ പ്രൊഫൈലും അയച്ചു നൽകും. ഫോണിൽ സംസാരിക്കും. പിന്നീട് വീട്ടിൽ വന്നു കാണുന്നു. ഇതിന് മദ്യം, പണം തുടങ്ങി പല ഓഫറുകൾ ഇവർക്കുണ്ട്. വീട്ടിൽ വന്നു പെൺകുട്ടിയെ യുവാവ് കാണുന്നു, പോയ ശേഷം ഇഷ്ടമായില്ല എന്ന മറുപടി വീട്ടുകാർക്ക് നൽകുന്നതോടെ അത് അവസാനിക്കും. തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് ഒരിക്കലും പെൺവീട്ടുകാർ അറിയില്ല.മാര്യേജ് ബ്യൂറോകൾക്കു വേണ്ടി ഇങ്ങനെ പെണ്ണു കാണൽ തൊഴിലാക്കിയ യുവാക്കൾ തന്നെയുണ്ടെന്നാണ് വാസ്തവം. യാതൊരു രജിസ്ട്രേഷനും ഇല്ലാതെ ആർക്കും എവിടേയും തുടങ്ങാൻ പറ്റുന്ന ഒന്നായി മാറിയിട്ടുണ്ട് മാര്യേജ് ബ്യൂറോകൾ. പത്രപരസ്യം വഴിയാണ് ഇരകളെ വീഴ്ത്തുന്നത്.
ചില പരസ്യങ്ങൾ പത്രത്തിൽ നൽകണമെങ്കിൽ പരസ്യവിഭാഗം തിരിച്ചറിയൽ കാർഡ്, ലാൻഡ് ഫോൺ നമ്പർ, പിന്നെ ലെറ്റർപാഡ്, സീൽ എല്ലാം വേണമെന്ന് നിഷ്കർഷിക്കാറുണ്ട്. ഒരു സാധാരണക്കാരൻ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നോ മറ്റോ ചെയ്യാൻ പോകുമ്പോഴായിരിക്കും ഇത്തരം നിലപാടുകൾ. എന്നാൽ വർഷങ്ങളായി തുടർച്ചയായി ഇത്തരം തട്ടിപ്പു പരസ്യങ്ങൾ നൽകാൻ ഇതൊന്നും മാനദണ്ഡമല്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്