മെത്രാപൊലീത്തയുടെ നിലപാടുകളെ ചോദ്യം ചെയ്ത അച്ചൻ ബിഷപ്പാകാതിരിക്കാൻ നീക്കം സജീവം; കുർബാന ചൊല്ലിയപ്പോൾ ളോഹക്ക് മുകളിൽ കാപ്പയിട്ടില്ലെന്ന് വരെ ആരോപണം; വിഷയം കോടതി കയറിയപ്പോൾ നാല് ബിഷപ്പുമാരുടെ നിയമനം തടഞ്ഞുള്ള കീഴ് കോടതി ഉത്തരവ് മേൽകോടതി ശരിവെച്ചു; മാർത്തോമ സഭയിലെ തമ്മിലടികൾക്ക് അവസാനമില്ല
അരുൺ ജയകുമാർ
തിരുവനന്തപുരം: അധികാരവും പണവും എവിടെയുണ്ടെങ്കിലും അവിടെയൊക്കെ വടംവലിക്കൾ ഉണ്ടാകുമെന്നത് ഒരു വാസ്തവമാണ്. കാശുകൊണ്ട് സമ്പന്നമായ മാർത്തോമ സഭയിൽ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നീക്കം ചേരിതിരിഞ്ഞുള്ള വടംവലി കാരണം കോടതി കയറുകയാണിപ്പോൾ. ഇത് സംബന്ധിച്ച നിയമ നടപടികൾ നിർണായ ഘട്ടത്തിലെത്തിയിരിക്കയാണ് ഇപ്പോൾ. നാല് ബിഷപ്പുമാരുടെ നിയമനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ നിയമനം തടഞ്ഞു കൊണ്ടാണ് മുൻസിഫ് കോടതി വിധി വന്നത്. വിധിക്കെതിരെ സഭ സമർപ്പിച്ച ഹർജി പത്തനംതിട്ട ജില്ലാ കോടതി തള്ളി. ഇതോടെ നിയമനത്തിനായി ഈ മാസം 28ന് ചേരാനിരിക്കുന്ന സഭാ പ്രതിനിധി മണ്ഡലം അപ്രസ്കതമായി. ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് സമർപ്പിച്ച പട്ടികയിൽ വൻ ക്രമക്കേടും ബോർഡിന്റെ നടപടികൾ നിയമാനുസൃതമല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ബിഷപ്പ് നിയമനം കീഴ് കോടതി സ്റ്റേ ചെയ്തത്. ഇതിനെതിരെ സഭ സമർപ്പിച്ച ഹർജിയാണ് ജില്ലാ ജഡ്ജി ജോൺ ഇല്ലിക്കാടൻ തള്ളിയത്.
ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതിനായി 16 വൈദികന്മാരെയാണ് മാർത്തോമ സഭ തെരഞ്ഞെടുത്തത്. എന്നാൽ ആരും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലാതെ അന്തിമ പട്ടികയിൽ ഇടം പിടിക്കാൻ വേണ്ടി ചേരിതിരിഞ്ഞു തന്നെവടംവലി തുടങ്ങി. ഇതോടെ പരസ്പ്പരം ചെളിവാരി എറിയലുകളും ശക്തമായി. ഇതിൽ ഡോ. ജേക്കബ് ചെറിയാൻ എന്ന അച്ചനെ ബിഷപ്പാക്കാതിരിക്കാൻ ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി പലവിധത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ജേക്കബ് ചെറിയാൻ എന്ന അച്ചൻ കുർബാന ചൊല്ലിയത് കുർബാന കുപ്പായമായ കാപ്പയിടാതെയാണെന്ന് ഈ സമയം പള്ളിയിലുണ്ടായിരുന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗമായ അഡ്വക്കേറ്റ് തോമസ് റോയ് മുട്ടത്തിൽ എന്ന അഭിഭാഷകൻ ബോർഡിൽ റിപ്പോർട്ട് ചെയ്തു. നെല്ലിക്കാലാ മാർത്തോമ്മാ പള്ളിയിലെ കുടുംബ പ്രതിഷ്ഠാദിനത്തിൽ കുർബാന നടത്തിയപ്പോൾ കാപ്പ (ളോഹയ്ക് മുകളിൽ ഇടുന്ന കറുത്ത വസ്ത്രം) ധരിച്ചില്ലന്നായിരുന്നു ആരോപണം. എന്നാൽ ബോർഡിലെ മറ്റ് രണ്ടംഗങ്ങളും ഈ സമയത്ത് പള്ളിയിലുണ്ടായിരുന്നുവെന്നും അച്ഛൻ കാപ്പയിടാതെ കുർബാന നടത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാമെന്നും റിപ്പോർട്ടുവന്നു.
മാർത്തോമാ സഭാ പരമാധ്യക്ഷനായ ജോസഫ് മെത്രാപൊളിത്തയുടെ ഏകപക്ഷീയ നയങ്ങൾക്ക് വിലങ്ങ് തടിയാണെന്ന തിരിച്ചറിവാണ് ഡോക്ടർ ജേക്കബ് ചെറിയാനെതിരെ ഇത്തരമൊരു ആരോപണമുന്നയിച്ചതിന് പിന്നിലെന്ന് സംഭവത്തിലെ പരാതിക്കാരനായ സാബു അലക്സ് പറയുന്നത്. സാബു അലക്സ് നൽകിയ പരാതിയിലാണ് ബിഷപ്പ് നിയമന നടപടികൾ തിരുവല്ല മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. തോമസ് റോയ് മുട്ടത്തിൽ എന്ന ബോർഡ് അംഗം ആരോപണം ഉന്നയിച്ചതിന് ശേഷം ബിഷപ്പുമാരുടെ അന്തിമ പട്ടിക തയ്യാറാക്കിയപ്പോൾ ജേക്കബ് ചെറിയാനെ ഉൾപ്പെടുത്തിയില്ല.
ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സഭയിലെ മുതിർന്ന ബിഷപ്പും സഫ്രഗൻ മെത്രാപൊലീത്തയുമായ ഗീവർഗീസ് മാർ അത്തനേഷ്യസ് ആവശ്യപ്പെട്ടെങ്കിലും അതൊന്നും സ്വീകരിക്കാൻ മാർത്തോമാസഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമാ മെത്രാപൊലീത്ത തയാറായില്ല. ഇതേത്തുടർന്ന് സഫ്രഗൻ മെത്രാപൊലീത്ത ഉൾപ്പെടെ നാലു പേർ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽനിന്ന് രാജി വച്ചിരുന്നു. പിന്നീടാണ് ബിഷപ്പ് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട നാല് വൈദികരുടെ നിയമനങ്ങൾക്ക് ബോർഡും സഭാകൗൺസിലും അംഗീകാരം നൽകിയത്.
സഭയിലെ മുതിർന്ന ബിഷപ്പും സഫ്രഗൻ മെത്രാപൊലീത്തയുമായ ഗീവർഗീസ് മാർ അത്തനേഷ്യസിനൊപ്പം വൈദികനായ എ.ബി സക്കറിയ, എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം സാബു അലക്സ്, മറ്റൊരു ബോർഡ് അംഗമായ ജേക്കബ് ജോൺ, എന്നിവരാണ് രാജിവെച്ചത്, ഇതിന് പിന്നാലെയാണ്സാബു അലക്സ് പരാതി നൽകിയത്. മാർത്തോമ സഭാ മണ്ഡലാംഗമായ ബിനു എന്നൊരാളും കക്ഷി ചേരുകയായിരുന്നു.
റവ: ഡോ. പി.ജി ജോർജ്, റവ: സാജു സി. പാപ്പച്ചൻ, റവ: ജോസഫ് ഡാനിയേൽ, റവ:മോത്തി വർക്കി എന്നീ വൈദികരെയാണ് ബോർഡ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. അതേസമയം കോടതിവിധി ജോസഫ് മാർത്തോമയ്ക്ക് കനത്തതിരിച്ചടിയാകും. ജോസഫ് മാർത്തോമയുമായുള്ള കടുത്ത എതിർപ്പിനെ തുടർന്ന് സഭയിലെ രണ്ടാമനും സഫ്രഗൻ മെത്രാപൊലീത്തയുമായ മാർ അത്തനേഷ്യസ് കഴിഞ്ഞവർഷം നവംബർ 29-ന് നോമിനേഷൻ ബോർഡിൽനിന്ന് രാജി വച്ചിരുന്നു. ജേക്കബ് ചെറിയാൻ എന്ന വൈദികനെ വ്യാജരേഖകളുണ്ടാക്കി ബിഷപ്പ് സ്ഥാനാർത്ഥിയാക്കുന്നതിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു സഫ്രഗൻ മെത്രാപൊലീത്തയുടെ ആവശ്യം.
തിരുവല്ല ആസ്ഥാനമായ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ നാല് പുതിയ ബിഷപ്പുമാരെ തെരഞ്ഞെടുക്കാനുള്ള നടപടിക്ക് 2015 നവംബറിലാമ് സഭാകൗൺസിൽ അംഗീകാരം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിനെ തെരഞ്ഞെടുത്തിരുന്നു. ഈ നോമിനേഷൻ ബോർഡ് തയ്യാറാക്കുന്ന വൈദികരുടെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാരെ നിയമിക്കുന്നതും സ്ഥാനാരോഹണം നടത്തുന്നതും. നിലവിൽ മാർത്തോമാസഭയ്ക്ക് 13 ബിഷപ്പുമാരാണ് ഉള്ളത്.
പുതിയ ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കടുത്ത വിയോജിപ്പ് വീണ്ടും വ്യക്തമാക്കിക്കൊണ്ട് സഭയിലെ രണ്ടാമനും സഫ്രഗൻ മെത്രാപൊലീത്തയുമായ ഡോ. ഗീവർഗീസ് മാർ അത്തനേഷ്യസ് മെത്രാപൊലീത്ത നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ മെത്രാപൊലീത്തയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതമൂലമാണ് അദ്ദേഹം സഭാകൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നറിയുന്നു.
നവംബർ 29ന് തിരുവല്ലയിൽ ചേർന്ന എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സഫ്രഗൻ മെത്രാപൊലീത്ത ആവശ്യപ്പെട്ടെങ്കിലും ജോസഫ് മാർത്തോമ ഈ ആവശ്യം പരിഗണിക്കാൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് സഫ്രഗൻ മെത്രാപൊലീത്ത ബോർഡിൽ നിന്ന് ഇറങ്ങി പോവുകയും പിറ്റേന്ന് രാജി സമർപ്പിക്കുകയുമായിരുന്നു. എന്നാൽ ഇവരുടെ രാജി ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത സ്വീകരിച്ചില്ല. അവരുടെ അസാന്നിധ്യം അവധിയായി പരിഗണിച്ചു. എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സഭാപ്രതിനിധി മണ്ഡലമാണെന്നും അതിൽ നിന്നുള്ള രാജി സ്വീകരിക്കാൻ തനിക്ക് അധികാരമില്ലെന്നുമാണ് മെത്രാപൊലീത്തയുടെ നിലപാട്. ബോർഡിന്റെ നാമനിർദ്ദേശം സഭാ കൗൺസിൽ അംഗീകരിച്ചതോടെ 75% വീതം വോട്ട് ഉറപ്പാക്കുകയാണ് മെത്രാപ്പൊലീത്തയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും ദൗത്യം.
പുതിയ ബിഷപ്പ്മാരുടെ തെരഞ്ഞെടുപ്പ് മാർച്ച് 28, 29 തീയതികളിൽ ചേരുന്ന പ്രത്യേക സഭാ പ്രതിനിധി മണ്ഡലം യോഗത്തിൽ നടത്താൻ സഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ കോടതി വിധിയോടെ ഈ പ്രതിനിധി മണ്ഡലം ചേർന്ന് പുതിയ നിയമനം നടത്താൻ സാധിക്കില്ല. കോടതി വിധിക്ക് മേൽ നിയമ നടപടി ഇനിയും നീളുമോ എന്നതാണ് ഇനി അറിയേണ്ടത്. സഭാപ്രതിനിധി മണ്ഡലത്തിൽ വൈദികരുടെയും അല്മായരുടെയും വെവ്വേറെ മണ്ഡലങ്ങളുണ്ട്. രണ്ടു വിഭാഗത്തിൽ നിന്നും 75% വോട്ട് ലഭിക്കുന്നവർ മാത്രമാണ് എപ്പിസ്കോപ്പയായി തെരഞ്ഞെടുക്കപ്പെടുക. നാല് മെത്രാന്മാരെ പുതുതായി വാഴിക്കാനാണ് മണ്ഡലത്തിന്റെ തീരുമാനം. നാലുപേരുടെ ചുരുക്കപ്പട്ടിക മാത്രമേ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് നിർദ്ദേശിച്ചിട്ടുമുള്ളു.
അതേസമയം കഴിഞ്ഞ കുറേ നാളുകളായി വിവിധ വിഷയങ്ങളുടെ പേരിൽ മാർത്തോമ്മാ മെത്രാപ്പൊലീത്തായും വിശ്വാസികളും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസവും ചേരിതിരിവും സഭയിൽ പ്രകടമാണ്. ചേരി തിരിവ് രൂക്ഷമായതിനെത്തുടർന്ന് ഈ കഴിഞ്ഞ സെപ്റ്റംബറിൽ തിരുവല്ലയിൽ നടന്ന സഭാപ്രതിനിധി മണ്ഡലത്തിന്റെ നടപടികൾ വീക്ഷിക്കാൻ കോടതി നിരീക്ഷകരെ വരെ നിയമിച്ചിരുന്നു.
Stories you may Like
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്ന് മാനന്തവാടി രൂപത ബിഷപ്പ്
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി സ്ഥാനമൊഴിഞ്ഞു
- ടെക്സാസ് ബിഷപ്പിനെ അന്വേഷണത്തിനൊടുവിൽ സ്ഥാനഭൃഷ്ടനാക്കി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്