സ്മൃതി ഇറാനിക്കു നന്ദി പറയാതെ പറഞ്ഞ് എം ബി രാജേഷ്; പാലക്കാട്ടെ ഐഐടി യാഥാർത്ഥ്യമാക്കിയതു ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തിൽ; ചരിത്ര നേട്ടത്തിൽ ഏവർക്കും അഭിമാനിക്കാമെന്നും സിപിഎം എംപി
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: കേരളത്തിന്റെ ഐഐടി സ്വപ്നം ഇന്ന് യാഥാർത്ഥ്യമാകും. തീർച്ചയായും പാലക്കാട് എംപി എംബി രാജേഷിന്റെ വികസന നേട്ടത്തിൽ പൊൻതൂവലാണ് ഐഐടി. ജനപ്രതിനിധിയെന്ന നിലയിൽ രാജേഷിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കാരണമായെന്നത് വസ്തുതയാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ തന്നെയാണ് ഐഐടിക്ക് വഴിയൊരുക്കുന്നതെന്ന് പറയാതെ പറയുകയാണ് എംബി രാജേഷ്. സിപിഐ(എം) അംഗമായതുകൊണ്ട് തന്നെ നരേന്ദ്ര മോദി സർക്കാരിനെ കൈയടിച്ച് അഭിനന്ദിക്കാൻ രാജേഷിന് കഴിയുന്നില്ല. അപ്പോഴും മോദി സർക്കാരിന്റെ നയവും കേരളത്തിന്റെ ഐഐടിയോട് മാനവ ശേഷി വിഭവ വകുപ്പ് മന്ത്രി സമൃതി ഇറാനി കാട്ടിയ താൽപ്പര്യവും രാജേഷിന് വിവരിക്കാതിരിക്കാൻ കഴിയുന്നില്ല.
ഫെയ്സ് ബുക്കിലെ ലേഖനത്തിലാണ് രാജേഷ് ഐഐടിയുടെ നാൾ വഴികൾ വിവരിക്കുന്നത്. മന്‍മോഹൻസിംഗിന്റെ കാലത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുന്നു. അതിനൊടുവിൽ കുറിക്കുന്ന വാചകങ്ങൾ ഇങ്ങനെ:
വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുൻപന്തിയിൽ നില്ക്കു ന്ന കേരളത്തിന് ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അർഹതയുണ്ടായിരുന്നു. 2014-15 ബജറ്റിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്, ജമ്മു കാശ്മീർ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതൽ പാലക്കാട് ഐ.ഐ.ടി. ഉടൻ യാഥാര്‍ത്ഥ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്‍ഷം മുതൽ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാൻ നടപടി ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു. മികച്ച താല്‍ക്കാലിക സൗകര്യം ഒരുക്കാൻ മന്ത്രിയുടെ മറുപടി. സൗകര്യങ്ങൾ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോൾ എങ്കിൽ ഈ വർഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാൻ നല്കുന്ന വാക്കായി മണ്ഡലത്തിൽ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടർന്ന് ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്‍ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങൾ. രണ്ടും സുഗമമായി മുന്നോട്ട് പോയി.
ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തിൽ അഹല്യയിൽ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തിൽ സഹകരിച്ച അഹല്യ ചെയർമാൻ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവർത്തിച്ച ഐ.ഐ.ടി. ഡയറക്ടർ ഡോ.സുനിൽകുമാറിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വർഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയിൽ അഞ്ചാം തീയതി ക്ലാസുകൾ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിൽ എന്തായാലും ഈ വര്‍ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.-അതായത് സ്മൃതി ഇറാനിയുടെ സമയോചിത ഇടപെടൽ പാലക്കാട്ടെ ഐഐടി വേഗത്തിൽ സാക്ഷാത്കരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ലേഖനം.
ഫെയ്സ് ബുക്കിലെ രാജേഷിന്റെ ലേഖനത്തിന്റെ പൂർണ്ണ രൂപം
സഫലമാകുന്ന സ്വപ്നംപാലക്കാട് ഐ.ഐ.ടി
ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഇന്ന് മുതൽ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യൻ ഐ.ടി. രംഗത്തെ അതികായരിൽ ഒരാളായ ക്രിസ് ഗോപാലകൃഷ്ണൻ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറൻസിങ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൗകര്യപ്രദമായ തീയതി ലഭിച്ചാലുടൻ വിപുലമായി പിന്നീട് സംഘടിപ്പിക്കും.
അഹല്യയിൽ തയ്യാറായ താല്‍ക്കാലിക ക്യാമ്പസ് ഉണർന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതൽ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അത്യാധുനികമായ ക്ലാസ് മുറികൾ, മികച്ച ലാബുകൾ, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റൽ സൗകര്യം, അദ്ധ്യാപകർക്കുള്ള ക്വാര്‍ട്ടേഴ്സുകൾ, മെസ്സ് ഹാൾ, കാന്റീ്ൻ, റോഡ് സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താനായി ഞാൻ ഇന്ന് അഹല്യ ക്യാമ്പസ് സന്ദർശിച്ചു. ഐ.ഐ.ടി.ഡയറക്ടർ ഡോ. സുനിൽകുമാർ, പ്രൊഫ. കുര്യൻ, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൗകര്യങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാര്ഥിികൾക്കും രക്ഷിതാക്കൾക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളിൽഒരു താല്‍ക്കാലിക ക്യാമ്പസ്സിൽ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ് സൗകര്യങ്ങളെന്ന്! എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.
2009 ൽ എംപി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡൽഹിയിൽ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപിൽ സിബൽ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയിൽ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട് പാർലമെന്റിൽ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപിൽ സിബൽ ആവർത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാർലമെന്റിൽ ഉന്നയിച്ചപ്പോൾ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. 'കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷൻ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ പ്രധാനമന്ത്രിയെ കാണൂ.' അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്.
പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതോടെ പ്രതീക്ഷകൾക്ക് മങ്ങൽ. അതിനിടയിൽ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരൻ കൂടിയായ ശ്രീ.ശശി തരൂർ ഇപ്പോൾ താല്‍ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയിൽ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയിൽ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാൻ പ്രയാസമായിരിക്കും. തുടർന്നു സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മർദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബർ 12നു ഞാൻ മുൻകയ്യെടുത്തു വിളിച്ചു ചേർത്ത ജനകീയ കൺവെൻഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കൺവെൻഷൻ ഉത്ഘാടനം ചെയ്തത് മുൻ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാൽ ആയിരുന്നു.
മുന്‍മന്ത്രി ശ്രീ. എ.കെ. ബാലൻ, കെ.ഇ.ഇസ്മായിൽ, കെ.കൃഷ്ണന്‍കുട്ടി എന്നിവരും കെ.വി. വിജയദാസ്. എംഎൽഎ തുടങ്ങി ഒട്ടേറെ പ്രമുഖരും സിപിഐ(എം)., ബിജെപി, സിപിഐ, ആർ.എസ്പി., കേരള കോൺഗ്ര സ്, തുടങ്ങിയ വിവിധ പാര്‍ട്ടി പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തിൽ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവിൽ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങൾക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുൻപന്തിയിൽ നില്ക്കു ന്ന കേരളത്തിന് ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അർഹതയുണ്ടായിരുന്നു. 2014-15 ബജറ്റിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ഐ.ഐ.ടി.പ്രഖ്യാപിച്ചു.
ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്, ജമ്മു കാശ്മീർ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതൽ പാലക്കാട് ഐ.ഐ.ടി. ഉടൻ യാഥാര്‍ത്ഥ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്‍ഷം മുതൽ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാൻ നടപടി ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു. മികച്ച താല്‍ക്കാലിക സൗകര്യം ഒരുക്കാൻ മന്ത്രിയുടെ മറുപടി. സൗകര്യങ്ങൾ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോൾ എങ്കിൽ ഈ വർഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാൻ നല്കുന്ന വാക്കായി മണ്ഡലത്തിൽ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടർന്ന് ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്‍ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങൾ. രണ്ടും സുഗമമായി മുന്നോട്ട് പോയി.
ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തിൽ അഹല്യയിൽ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തിൽ സഹകരിച്ച അഹല്യ ചെയർമാൻ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവർത്തിച്ച ഐ.ഐ.ടി. ഡയറക്ടർ ഡോ.സുനിൽകുമാറിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വർഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയിൽ അഞ്ചാം തീയതി ക്ലാസുകൾ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിൽ എന്തായാലും ഈ വര്‍ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.
• സഫലമാകുന്ന സ്വപ്നം- ...
Posted by M.B. Rajesh on Sunday, August 2, 2015
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- മുസ്ലിംലീഗ് പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നു; സ്മൃതി ഇറാനി
- ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്
- മദീനയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍