താനാകും താരമെന്ന് കരുതിയ ട്രംപിന് തെറ്റി; തങ്ങൾ നേരിട്ട ലൈംഗികാക്രമണങ്ങളെ കുറിച്ച് സത്രീകൾ തുറന്നടിച്ച മീ ടൂ ഹാഷ് ടാഗ് ക്യാമ്പെയിൻ ടൈം പേഴ്സൺ ഓഫ് ദി ഇയർ; ഉള്ളുതുറന്നവർ നിശ്ശബ്ദത ഭേദിച്ചവരെന്ന് ടൈം എഡിറ്റർ ഇൻ ചീഫ്; മീ ടുവിനെ തിരഞ്ഞടുത്തത് ട്രംപിനെയും ഷീജിൻപിങ്ങിനെയും പിന്തള്ളി
മറുനാടൻ മലയാളി ഡസ്ക്
വാഷിങ്ടൺ: ഈ വർഷത്തെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു മീടൂ ഹാഷ് ക്യാമ്പെയിൻ. ലൈംഗികാക്രമണങ്ങള കുറിച്ച് തങ്ങളുടെ നിശ്ശബ്ദത ഭേദിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് ലോകമെമ്പാടും മുന്നോട്ട് വന്നത്.ഹാർവേ വെയ്ൻസ്റ്റീൻ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രചാരണപരിപാടിക്ക് തുടക്കമായത്. വനിതകളുടെ അവകാശങ്ങളെ ഉയർത്തി പിടിക്കുന്നതിൽ മീടൂ ക്യാമ്പെയിൻ ആഴത്തിലുള്ള പ്രതിഫലനമാണ് ഉളവാക്കിയത്.
പുതിയ പാത വെട്ടിത്തെളിച്ച ഈ പ്രസ്ഥാനത്തെ തുണച്ച സ്തീകളെയാണ് ഈവർഷത്തെ പേഴ്സൺ ഓഫ് ദ ഇയറായി ടൈം മാഗസിൻ തിരഞ്ഞെടുത്തത്.നിശ്ശബ്ദത ഭേദിച്ചവർ' എന്നാണ് മീ ടൂ കാമ്പയിനിൽ തുറന്നു പറച്ചിൽ നടത്തിയവരെ ടൈംസ് എഡിറ്റർ ഇൻ ചീഫ് എഡ്വാർഡ് ഫെൽസെന്താൽ വിശേഷിപ്പിച്ചത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മീ ടൂ ഹാഷ് ടാഗ് തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക പ്രവർത്തകയായ ടരാന ബുർകെയാണ് മീ ടൂ വിന്റെ സ്രഷ്ടാവ്.എന്നാൽ ഹോളിവുഡ് നിർമ്മാതാവായ ഹാർവി വെയ്ൻസ്റ്റൈനെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ പുറത്തെത്തിയതിനു പിന്നാലെയായിരുന്നു മീ ടൂ ഹാഷ്ടാഗ് വൈറലായത്. അമേരിക്കൻ അഭിനേത്രിയായ അലൈസ മിലാനോയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
ലൈംഗിക ചൂഷണങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മീ ടൂ ക്യാമ്പെയിനിന്റെ പ്രചോദനം ഉൾക്കൊണ്ട് ലോസ് ആഞ്ചലസിലെ ഹോളിവുഡിൽ നൂറു കണക്കിനാളുകൾ പ്രതിഷേധ മാർച്ച് നടത്തി. ലൈംഗികാതിക്രമ കേസുകളിൽ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഫേസ്ബുക്കിലൂടെ രൂപീകരിച്ച മീ ടു കൂട്ടായ്മയാണ് മാർച്ച് നടത്തിയത്.
ഹോളിവുഡിലെ ബോളിവാർഡിൽനിന്നും സിഎൻഎൻ ആസ്ഥാനം വരെയാണ് മാർച്ച് നടന്നത്. സ്ത്രീകൾക്കൊപ്പം നൂറുകണക്കിന് പുരുഷന്മാരും മാർച്ചിൽ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മീ ടൂ ക്യാമ്പെയിനിന്റെ തുടക്കം.
ചെറുപ്പം മുതൽ സംരക്ഷണം നൽകേണ്ടവരിൽ നിന്ന് നേരിട്ട പലതരം ലൈംഗികാതിക്രമങ്ങൾ പ്ലക്കാർഡുകളിൽ എഴുതി അതുമായാണ് സ്ത്രീകൾ നിരത്തിലിറങ്ങിയത്. പിതാവ്, അദ്ധ്യാപകൻ, ബന്ധു, പരിശീലകൻ തുടങ്ങി ഏറ്റവും അടുപ്പമുള്ളവരിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരും പീഡനം നേരിട്ടത്. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീന്റെ അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ നടിമാർ എത്തിയതിന് പിന്നാലെയായിരുന്നു മീ ടുവിനും തുടക്കം. മലയാളികൾ ഉൾപ്പെടെ ലോകം മുഴുവൻ ക്യാമ്പെയിൻ ഏറ്റെടുത്തു.
ഇന്ത്യൻ വംശജയായ ബിബിസി പത്രപ്രവർത്തക രജിനി വൈദ്യനാഥന്റെ ഹാഷ്ടാഗ് വെളിപ്പെടുത്തൽ ബിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. തന്റെ സഹപ്രവർത്തരിൽനിന്ന് നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളെക്കുറിച്ചാണ് രജിനി തന്റെ മീറ്റു പോസ്റ്റിൽ പറഞ്ഞത്.
വാഷിങ്ടണിൽ പത്രപ്രവർത്തകയായിരിക്കെ, തന്നെക്കാൾ ഇരട്ടിയിലേറെ പ്രായവും കാമുകിയുമുള്ള സഹപ്രവർത്തകനിൽ നിന്നുണ്ടായ ദുരനുഭവം രജനി വിവരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങവെയാണ് സഹപ്രവർത്തകനുമൊത്ത് ഇറ്റാലിയൻ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയത്. നിന്നെക്കുറിച്ചോർക്കാതെ ഇരിക്കാനാവുന്നില്ലെന്നും കടുത്ത ലൈംഗികാകർഷണം തോന്നുന്നുവെന്നുമായിരുന്നു സഹപ്രവർത്തകന്റെ പ്രതികരണമെന്ന് രജനി പറയുന്നു.
മറ്റുവിഷയങ്ങൾ സംസാരിച്ച് സഹപ്രവർത്തകന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും അയാൾ തന്റെ സൗന്ദര്യത്തെയും ലൈംഗിക ദാഹത്തെയും കുറിച്ച് പറഞ്ഞുകൊണ്ടിരുന്നതായും രജനി പറയുന്നു. സഹപ്രവർത്തകന്റെ രീതിയെക്കുറിച്ച് പരാതി നൽകുന്ന കാര്യം അന്ന് ചിന്തിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഹാർവി വെയ്ൻസ്റ്റീൻ സംഭവം വന്നതോടെയാണ് തൊഴിൽസ്ഥലത്തെ പീഡനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. തനിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ച സഹപ്രവർത്തകരെക്കുറിച്ചും രജനി വിശദീകരിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നും ലക്ഷകണക്കിന് പെൺകുട്ടികൾ മീടുവിൽ പങ്കുചേർന്നു. മലയാളി പെൺകുട്ടികൾക്ക് പ്രചോദനമായി നടിമാരായ റിമ കല്ലിങ്കൽ, പാർവ്വതി, സജിതാ മഠത്തിൽ തുടങ്ങിയ താരങ്ങളും മീ-ടുവിൽ പങ്കാളികളായി. ചെറുപ്പത്തിൽ മാത്രമല്ല വലുതായി കഴിഞ്ഞും പലതരം ചൂഷണങ്ങൾക്ക് ഇരയായിയെന്ന് നടിമാർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇതിനു മുൻപും തങ്ങൾ നേരിട്ട പീഡനങ്ങൾ നടിമാർ തുറന്നു പറഞ്ഞിട്ടുണ്ട്.
സ്ത്രീകളുടൈ മീടൂ ക്യാമ്പെയിന് മറുപടിയുമായി പുരുഷന്മാരുടെ ഹൗ ഐ വിൽ ചെയ്ഞ്ച് ക്യാമ്പെയിനും വന്നു.ഓസ്ട്രേലിയൻ എഴുത്തുകാരൻ ബെഞ്ചമിൻ ലോ തുടക്കമിട്ട ഈ ക്യാമ്പെയിൻ സ്്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രധാന പ്രശ്നമായി പുരുഷന്മാർ അംഗീകരിക്കണമെന്ന സന്ദേശമാണ് ഉയർത്തിയത്.എന്നാൽ, ഈ ക്യാമ്പെയിന് ഇന്ത്യയിൽ കാര്യമായ പ്രതികരണമുണ്ടായില്ല.
Stories you may Like
- ഇന്ത്യയോടും മോദിയോടും മുയിസു ഔദ്യോഗികമായി മാപ്പ് പറയണം: മാലദ്വീപിലെ പ്രതിപക്ഷം
- സിപിഎമ്മിന് പാരയായി തലസ്ഥാനത്തെ ഇടതുവിദ്യാർത്ഥി-യുവജനസംഘടനകൾ
- ഇനിയും കേസെടുക്കുമെന്ന് എംവി ഗോവിന്ദന്റെ പ്രഖ്യാപനം; കേരളം ഫാസിസത്തിലേക്കോ?
- നാടിന്റെ കണ്ണിലുണ്ണിയായ പി.കെ.കുഞ്ഞനന്തനെ മാധ്യമങ്ങൾ ഭീകരവാദിയായി ചിത്രീകരിച്ചു
- മറുനാടന്‍ ഒന്നും സംഭവിക്കില്ലെന്ന് അഡ്വ.എ.ജയശങ്കർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍