മാധ്യമ പ്രവർത്തകർക്ക് മാത്രം ലഭിച്ചിരുന്ന മീഡിയാ അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്ത് ഇക്കുറി പത്ര മുതലാളി; എക്സിക്യൂട്ടീവ് കമ്മറ്റിയിലും മൂന്ന് മുതലാളി പ്രതിനിധികൾ; യൂണിയൻ നേതാക്കളുടെ നട്ടെല്ലെവിടെയെന്ന് ചോദിച്ച് മുൻ ജനറൽ സെക്രട്ടറി; കേരള കൗമുദി ഉടമ ദീപു രവിയുടെ നിയമനം പത്രക്കാർക്കിടയിലെ തമ്മിൽ തല്ല് വളർത്തുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള മീഡിയ അക്കാഡമി വൈസ് ചെയർമാനായി കേരളകൗമുദി എഡിറ്റർ ദീപു രവിയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂണിയനിൽ തമ്മിൽ തല്ല് രൂക്ഷമാകുന്നു. കാക്കനാട് അക്കാഡമി കോൺഫറൻസ് ഹാളിൽ ചേർന്ന ജനറൽ കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് തീരുമാനം ദീപു രവിയെ വൈസ് ചെയർമാനാക്കിയത്. എക്സിക്യുട്ടീവ് കമ്മിറ്റിയെയും വിവിധ ഉപസമിതികളെയും തിരഞ്ഞെടുത്തു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു.
കെയുഡബ്ല്യുജെയുടെ പ്രസിഡന്റായിരുന്നു കാലാകാലങ്ങളിൽ അക്കാഡമിയുടെ വൈസ് ചെയർമാൻ. ഈ കീഴ് വഴക്കം കഴിഞ്ഞ തവണ അട്ടിമറിക്കപ്പെട്ടു. അങ്ങനെ മനോരമയുടെ കെസി രാജഗോപാൽ വൈസ് ചെയർമാനാവുകയും ചെയ്തു. ഈ സാഹചര്യം ഉയർത്തിയാണ് പത്രമുതലാളിമാരുടെ പ്രതിനിധി വൈസ് ചെയർമാനാകുന്നത്. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇതോടെ മൂന്ന് സ്ഥാപന മുതലാളിമാരായി. ദേശാഭിമാനിയുടെ മാനേജ്മെന്റ് പ്രതിനിധിയായ കെജെ തോമസും സഞ്ചാരി ചാനലിന്റെ സന്തോഷ് ജോർജ് കുളങ്ങരയും ദീപു രവിക്കൊപ്പം മാനേജിങ് കമ്മറ്റി അംഗമായി. ഇതാണ് പത്രക്കാരെ ചൊടിപ്പിക്കുന്നത്.
ജനറൽ കൗൺസിലിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രതിനിധിയാണ് ദീപു രവി. 2013 മുതൽ കേരളകൗമുദി എഡിറ്ററാണ്. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദവും അമേരിക്കയിലെ ജോർജിയയിൽ നിന്ന് എം.എഫ്.എ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ എം വി ശ്രേയാംസ് കുമാറാണ് ദീപു രവിയുടെ പേര് നിർദ്ദേശിച്ചത്. ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ് പിന്തുണച്ചു. കമാൽ വരദൂർ, എസ്. ബിജു, കെ.ജെ. തോമസ്, സന്തോഷ് ജോർജ് കുളങ്ങര, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ. . കേരള മീഡിയ അക്കാഡമി സെക്രട്ടറി കെ.ജി. സന്തോഷ് മെമ്പർ സെക്രട്ടറിയായിരിക്കും.
ഇതിൽ കീഴ് വഴക്കമനുസരിച്ച് കമാൽ വരദൂരിന് അർഹതപ്പെട്ടതാണ് വൈസ് ചെയർമാൻ സ്ഥാനം. എന്നാൽ മുതലാളിമാരുടെ സംഘടനയായ ഐഎൻഎസ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ഇതേ തുടർന്ന് പത്രപ്രവർത്തക യൂണിയനെതിരെ പരസ്യ വിമർശനവുമായി കെ യു ഡബ്ല്യൂ ജെ മുൻ ജനറൽ സെക്രട്ടറി എൻ പത്മനാഭൻ രംഗത്തുവന്നു. ഇത് വലിയ രീതിയിൽ പത്രപവർത്തക യൂണിയനിൽ ചർച്ചയാവുകയാണ്. ഡൽഹിയിലേയും തൃശൂരിലേയും അഴിമതികളിൽ നടപടിയെടുക്കാത്ത നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് പത്മനാഭന്റെ തുറന്നെഴുത്തി. വരും ദിവസങ്ങളിൽ ഇത് വലയി ചർച്ചയാവുകയും ചെയ്യും.
കേരള മീഡിയ അക്കാദമി (പഴയ പ്രസ് അക്കാദമി ) യുടെ വൈസ് ചെയർമൻ സ്ഥാനത്ത് നിന്നും കേരള പത്രപ്രവർത്തക യൂണിയൻ പുറത്താക്കപ്പെട്ടത് ഖേദകരം മാത്രമല്ല, മാനക്കേട് കൂടിയാണ്. പത്രമുടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രതിനിധിയായ ശ്രീ. ദീപു രവിയാണ് പുതിയ വൈസ് ചെയർമാൻ. ഈ പദവിയിലേക്ക് നിയമനം ഊഴമിട്ട് യൂണിയനും സൊസൈറ്റിക്കും ... എന്ന ന്യായം പറഞ്ഞാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഈ വാദം തെറ്റാണെന്ന് ആർക്കാണ് അറിയാത്തത്? അങ്ങനെയെങ്കിൽ, 1979 മുതലുള്ള അക്കാദമിയുടെ ചരിത്രത്തിൽ പത്രമുടമയായ ഒരു അക്കദമി വൈസ് ചെയർമാന്റെ പേര് പറയാൻ ഈ ന്യായം പായുന്നവർക്ക് കഴിയുമോ?-എന്ന ചോദ്യമാണ് പത്മനാഭൻ ഉയർത്തുന്നത്.
പത്രപ്രവർത്തക യൂണിയൻ മുന്നോട്ട് വെച്ച ആശയപ്രകാരം രൂപവത്കരിച്ച അക്കദമിയുടെ ചെയർമൻ സ്ഥാനം സർക്കാരിനും വൈസ് ചെയർമാൻ സ്ഥാനം കേരള പത്രപ്രവർത്തക യൂണിയനുമാണ് ലഭിച് പോന്നത്. ആ കീഴ് വഴക്കത്തിന്റെ ഫലമായാണ് ജി.വേണുഗോപാൽ, മലപ്പുറം വി.മൂസ, ജേക്കബ് ജോർജ്, കെ.ജി.എം, എൻ.പി.ആർ, കെ സി രാജഗോപാൽ മുതലായവർ അക്കദമിയുടെ വൈസ് ചെയർന്മാമാരായത്. അത്, യൂണിയന്റെ, പത്രപ്രവർത്തകരുടെ പ്രിവിലേജ് ആയാണ് പരിഗണിക്കപ്പെട്ട് പോരുന്നത്. ഇപ്പോൾ, പത്രമുടമ അക്കദമി വൈസ് ചെയർമൻ ആയി വരുമ്പോൾ നഷ്ടപ്പെടുന്നത് ആ പ്രിവിലേജ് ആണ്. ഇത് അങ്ങേയറ്റം ഖേദകരമാണ്.-പത്മനാഭൻ പറയുന്നത്.
യൂണിയന്റെ അപ്രമാദിത്വം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ യൂണിയൻ പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് അക്കാദമിയിൽ യൂണിയന്റെ അപ്രമാദിത്വം നഷ്ടപ്പെടാൻ കാരണം. അക്കാദമി യോഗത്തിൽ ഫലപ്രദമായി ഈ വിഷയം ഉന്നയിക്കാൻ യൂണിയൻ പ്രതിനിധികൾ ശ്രമിക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കാൻ കാരണം. അക്ഷന്തവ്യമായ അപരാധമാണത്.
പത്രമുടമകളുടെ നീക്കത്തെ ചെറുത്ത് തോൽപിക്കേണ്ടതായിരുന്നൂ. മറുഭാഗത്ത് പത്രമുടമകളുടെ സംഘടനയാണ് വന്നത് എന്നതുകൊണ്ട് തന്നെ ഇതൊരു പരാജയമാണ്. വൈസ് ചെയർമൻ സ്ഥാനം കചടന് കൈമാറി എന്നാണ് ഒരു പ്രമുഖ ദാരവാഹി പറഞ്ഞത്. ആരാണ് അദ്ദേഹത്തെ ഈ കൈമാറ്റത്തിന് ചുമതലപ്പെടുത്തിയത്?-പത്മനാഭൻ ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍