സൗദി മോഡൽ 'നിതാഖത്ത്' ജമാഅത്തെ ഇസ്ലാമി ചാനലിലും; മീഡിയാ വണ്ണിൽ നിന്ന് പിരിച്ചുവിടുന്നത് 40 ദൃശ്യമാദ്ധ്യമ പ്രവർത്തകരെ; സ്വയം പിരിഞ്ഞു പോയില്ലെങ്കിൽ ആനുകുല്യങ്ങൾ നൽകില്ലെന്ന് ഭീഷണി; വിനോദപരിപാടികൾ വേണ്ടെന്ന് വയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് ചാനൽ മാനേജ്മെന്റ്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മലയാള ദൃശ്യ മാദ്ധ്യമ രംഗത്ത് മറ്റൊരു ചാനൽ കൂടി കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. ഇതിന്റെ ഭാഗമായി ഇപ്പോൾ മീഡിയ വൺ ചാനലിൽ നിതാഖത്ത് നപ്പിലാക്കി വരികയാണെന്നാണ് ആക്ഷേപം.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വൺ ചാനലിൽ നിന്നും പ്രൊഗ്രാം വിഭാഗത്തിൽപ്പെട്ട 40ഓളം ജീവനക്കാർക്ക് രണ്ട് മാസത്തിനുള്ളിൽ പിരിഞ്ഞ് പോകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരിക്കുകയാണ്. ചാനലിൽ ഇനി വിനോദപരിപാടികൾ ഒഴിവാക്കുകയാണെന്ന് കാണിച്ചാണ് നിരവധി പ്രോഗ്രാം പ്രൊഡ്യൂസർമാർക്കും ക്യാമറാമാന്മാർക്കും വിഷ്വൽ എഡിറ്റർമാർക്കും ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.
പ്രോഗ്രാം ചാനൽ അവസാനിപ്പിച്ചുവെങ്കിലും ജീവനക്കാരിലെ ചിലരെ ന്യൂസ് ചാനലിന്റെ ഭാഗമായി തുടരുകയായിരുന്നു. ഇതിൽ പ്രോഗ്രാം പ്രൊഡ്യൂസേഴ്സും ക്യാമറാമാനും ഉൾപ്പെടെയുള്ളവർക്കാണ് ചാനൽ മാനേജ്മെന്റ് പിരിഞ്ഞു പോകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ പരിഞ്ഞു പോകണമെന്നാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.പ്രോഗ്രാം പ്രൊഡ്യൂസേഴ്സ് എട്ടുപേർ ഉണ്ടായിരുന്നതിൽ നാലുപേരോട് പിരിഞ്ഞുപൊകാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇരുപതു ക്യാമറാമാന്മാരുള്ളതിൽ പതിനൊന്നുപേരോടാണ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് എഡിറ്റർമാരുള്ളിടത്ത് പതിമ്മൂന്നു പേരെയും പിരിച്ചുവിട്ടിട്ടുണ്ട്.
ഡിസംബർ 31ന് മുൻപ് പിരിഞ്ഞ് പോയില്ലെങ്കിൽ യാതൊരു ആനുകൂല്യങ്ങളും നൽകില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. പിരിച്ചുവിട്ടവരിൽ രണ്ടുമാസത്തിനപ്പുറം വിവാഹം നിശ്ചയിച്ചവരും ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുമെല്ലാം ഉൾപ്പെടുന്നുണ്ട്. കുടുംബ സമേതം കോഴിക്കോട്ടേക്ക് താമസം മാറ്റി കുട്ടികളെ ഇവിടുത്തെ തന്നെ സ്കൂളുകളിൽ പ്രവേശിപ്പിച്ചവർ ഇപ്പോൾ പാതിവഴിയിൽ എന്തെന്നറിയാത്ത അവസ്ഥയിലാണ്.
പെട്ടന്നൊരു സുപ്രഭാതത്തിൽ വിളിച്ചുവരുത്തി ജോലിയിൽ നിന്നും പിരിഞ്ഞ്പോണമെന്ന് ആവശ്യപ്പെട്ടതിന്റെ അന്താളിപ്പിലാണ് ജീവനക്കാർ. മൂന്നു മാസത്തിനപ്പുറം പിരിഞ്ഞ് പോണമെന്നാണ് ആദ്യം നൽകിയിരുന്നു നിർദ്ദേശം. പിന്നീട് പലപ്പോഴായി പല തീരുമാനങ്ങളാണ് അറിയിക്കുന്നതെന്നും ജീവനക്കാർ പറയുന്നു. നാളെ രാജിക്കത്ത് തരണം , ഇന്നു വൈകുന്നേരം തരണം എന്നിങ്ങനയൊക്കെ ഒരു പരസ്പര ബന്ധമോ മര്യാദയോ ഇല്ലാതെയാണ് അധികൃതർ സംസാരിക്കുന്നതെന്നും ജീവനക്കാർ പറയുന്നു.
ഇപ്പോൾ പിരിച്ച് വിടുന്ന പലരേയും കമ്പനി തന്നെ നേരത്തെ പിടിച്ചുനിർത്തിയതാണ്. മൂന്ന് നാല് മാസം മുൻപ് മഴവിൽ മനോരമയിലും മറ്റ് ചില ചാനലുകളിലേക്കും ചേക്കേറാനൊരുങ്ങിയ ഇവരെ 1000 മുതൽ 3000 രൂപ വരെ ശമ്പള വർധന നൽകി പിടിച്ച് നിർത്തുകയായിരുന്നു. അങ്ങനെ പിടിച്ച് നിർത്തിയ ശേഷം ഇപ്പോൾ വഴിയാധാരമാക്കുന്ന നിലപാട് കമ്പനി സ്വീകരിച്ചത് ഞെട്ടിച്ചുവെന്നും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ആലോചിച്ചു വരികയാണെന്ന് ജീവനക്കാർ പറയുന്നു.ചാനൽ സാമ്പത്തിക പ്രശ്നത്തിലാണെന്നും അതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നുമാണ് മാനേജ്മെന്റ് പറയുന്നു.
എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ ഒരു വിഷയമല്ലെന്നും അത് പിരിച്ചുവിടുന്നതിന് കാരണമാകുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഔദ്യോഗികമായി യാതൊരു മുന്നറിയിപ്പും നൽകാതെ, അർഹമായ ആനുകൂല്യങ്ങൾ പോലും ഒഴിവാക്കി തങ്ങളെ പിരിച്ചു വിടുന്ന നടപടിക്കെതിരെ ജീവനക്കാരുടെ ഇടയിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്.ഔദ്യോഗികമായി അറിയിപ്പ് നൽകാത്തതിനാൽ തൊഴിൽ വകുപ്പിന് പരാതി നൽകാനാകാത്ത അവസ്ഥയിലാണ് ജീവനക്കാർ.
സംസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തകർ കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മാദ്ധ്യമം സംഘടിപ്പിച്ച മാദ്ധ്യമം ജേർണലിസ്റ്റ് യൂണിയന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞിരുന്നു. അതേ മാദ്ധ്യമത്തിന്റെ തന്നെ ചാനൽ പതിപ്പിൽ ഇത്രയേറെ തൊഴിലാളികളോട് ചൂഷണം നടത്തുന്നു എന്നത് വിരോദാഭസമായിട്ടാണ് വിലയിരുത്തൽ.സംസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ കടുത്ത തൊഴിൽ ചൂഷണത്തിന് ഇരയാകുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. അന്യായമായ പിരിച്ചുവിടൽ ഭീഷണിയിലാണ് മാദ്ധ്യമ പ്രവർത്തകർ. മാനേജ്മെന്റിന് അതൃപ്തി തോന്നിയാൽ ഒരു കോപ്പി പോലും ഇല്ലാത്ത സ്ഥലത്തേക്കാണ് പത്രപ്രവർത്തകരെ സ്ഥലം മാറ്റുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
ഇതോടൊപ്പം തന്നെ വാർത്താ വിഭാഗത്തിലേയും ചിലരുമായുള്ള കരാർ അവസാനിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചതായാണ് സൂചന. ഇതോടൊപ്പം തന്നെ ഒരു വർഷം മുൻപ് ഷാർജയിൽ വച്ച് ഉദ്ഘാടനം ചെയ്ത മീഡിയ വൺ ഗൾഫ് എന്ന ചാനൽ സംപ്രേഷണം നിർത്തലാക്കാനുദ്ദേശിക്കുന്നതായും സൂചനയുണ്ട്.അതേ സമയം വാർത്താ പരിപാടികളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി മാത്രമാണ് വിനോദ പരിപാടികൾ അവസാനിപ്പിക്കുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. വാർത്താ വിഭാഗത്തിലേക്ക് മാത്രമായി ഇത്രയുമധികം ജീവനക്കാരുടെ ആവശ്യമില്ലാത്തതിനാലുമാണ് പറഞ്ഞ് വിടുന്നതെന്നും കമ്പനി പറയുന്നു.
പ്രോഗ്രാം ചാനൽ സംഭ്രേഷണം ചെയ്യാൻ ഇനി താൽപര്യമില്ലെന്നും ന്യൂസ് ചാനൽ മാത്രം തുടർന്നാൽ മാത്രം മതി എന്നുമാണ് തീരുമാനം. ഇത്രയും കാലം വാർത്താ വിഭാഗത്തിനെക്കാൾ ലാഭം കൊയ്തതും കമ്പനി നല്ലരീതിയിൽ മുന്നോട്ട് പോയതും പ്രോഗ്രാം വിഭാഗത്തിന്റെ പ്രയത്നംകൊണ്ടാണ്. ന്യൂസ് ചാനലിൽ പല പരസ്യങ്ങൾക്കും സംഘടനയുടെ പേര് പറഞ്ഞ് വിലക്ക് ഏർപ്പെടുത്തിയതിനെതുടർന്ന് മാർക്കറ്റിങ്ങ് മേധാവി ചാനൽ വിട്ടിരുന്നു.
കഴിഞ്ഞ കുറച്ച് കാലമായി മീഡിയാവൺ വാർത്താ വിഭാഗത്തിലെ ജീവനക്കാരുടെ പ്രകടനം നിരീക്ഷിക്കുന്നതിനായി ഓഡിറ്റിങ്ങ് നടത്തിയിരുന്നു.കഴിഞ്ഞ ഏതാനം മാസങ്ങളായി ചാനലിൽ കടുത്ത ചേരിതിരിവ് നിലനിൽക്കുന്നതായും സൂചനയുണ്ട്. മാനേജ്മെന്റ് താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം. കോർഡിനേറ്റിങ്ങ് എഡിറ്ററായിരുന്ന രാജീവ് രാമചന്ദ്രന്റെ കരാർ പുതുക്കണ്ടെന്ന് മാനേജ്മെന്റ് തീരുമാനിച്ചു. എന്നാൽ ഇത് മനസ്സിലാക്കിയ രാജീവ് രാമചന്ദ്രൻ രാജിവെക്കുകയായിരുന്നു.സമാനമായ രീതിയിൽ പുറത്താക്കിയെന്ന പേരുദോഷം വരാതിരിക്കാനായി പലരും രാജിവച്ചൊഴിയാനായി തയ്യാറെടുക്കുന്നതായും സൂചനയുണ്ട്
പല പരിപാടികളും പൈങ്കിളി നിലവാരത്തിലേക്ക് താഴുകയാണെന്നും ഇതിൽ കടുത്ത അതൃപ്തിയുണ്ടെന്നും കാണിച്ചാണ് പിരിഞ്ഞ് പോകാൻ നോട്ടീസ് നൽകിയത എന്നാണ് പ്രോഗ്രാം വിഭാഗത്തിൽ നിന്നും പിരിച്ച് വിട്ടവരോട് കമ്പനി നൽകിയ വിശദീകരണം. ചാനലിൽ സംഭ്രേഷണം ചെയ്തിരുന്ന പരിപാടികളായ എം80 മൂസ, പതിനാലാം രാവ് എന്നിവയിൽ നിന്നുമാണ് വലിയ ലാഭം ചാനലിന് ലഭിച്ചിരുന്നത്. വാർത്താ ചാനലിന്റെ ലൈസൻസിലാണ് ആരംഭിച്ചതെങ്കിലും ചാനലിൽ 70 ശതമാനവും വിനോദ പരിപാടികളാണ് പ്രക്ഷേപണം ചെയ്തിരുന്നത്. 2015 മെയ് മുതലാണ് കൂടുതലായും വാർത്താധിഷ്ട പരിപാടികൾ സംപ്രേഷണം ചെയ്ത് തുടങ്ങിയത്.
കഴിഞ്ഞ രണ്ട് വർഷമായി ചാനലിൽ പലർക്കും പ്രമോഷനും ശമ്പള വർധനവും നൽകുന്നില്ല. രണ്ട് വർഷങ്ങൾക്ക് മുൻപ് ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചവർക്ക് ഇനിയും ശമ്പള വർധനവ് നൽകിയിട്ടില്ല. മൂന്നു വർഷമായിട്ടും പ്രമോഷനോ ശമ്പളവർധനവോ ലഭിക്കാതിരുന്നവർക്ക് ഈയടുത്ത് അത് നൽകിയിരുന്നു. ഓണത്തിനും കമ്പനി വക ബോണസ് നൽകിയിരുന്നില്ല. ഫെസ്റ്റിവെൽ അലവെൻസെന്ന പേരിൽ മാസംതോറും ശമ്പളത്തിൽ നിന്നും പിടിക്കുന്നതിന്റെ ആകെ തുക മാത്രമാണ് ഇവർക്ക് നൽകിയത്.
അതേ സമയം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് മീഡിയ വൺ മാനേജ്മെന്റ് രംഗത്തെത്തി. ഗൾഫ് ചാനൽ നിർത്തലാക്കിയതോടെ അതിലുള്ളവർക്ക് ന്യൂസ് ചാനലിൽ ജോലി നൽകിയെന്നും ഇത്രയധികം സ്റ്റാഫുകളെ മുന്നോട്ടു കൊണ്ടുപോകാനാകാതെ ചിലരെ പിരിച്ചു വിടാൻ തീരുമാനിച്ചുവെന്നും മാനേജിങ് എഡിറ്റർ സി ദാവൂദ് പറഞ്ഞു. അതിനായി ലേബർ കമ്മീഷണറുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാനേജ്മെന്റുമായി അടുപ്പം പുലർത്തുന്നവർക്ക് പ്രമോഷൻ ഉൾപ്പടെയുള്ള ആനൂകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇത്തരക്കാരുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടാകുന്നവർക്ക് പോലും കടുത്ത ശിക്ഷാനടപടികലാണ് ചാനലിൽ നേരിടേണ്ടി വരുന്നത്. ചാനലിൽ അവസാനമായി ട്രെയിനിഷിപ്പിൽ 2015 ജൂണിൽ ആറ്പേരെ നിയമിച്ചിരുന്നു ഇപ്പോൾ പ്രമോഷൻ ലിസ്റ്റ് പുറത്ത് വന്നപ്പോൾ കൂട്ടതിലെ മികച്ച പ്രകടനം നടത്തുന്നയാൾക്കൊഴികെ എല്ലാവർക്കും പ്രമോഷൻ നൽകിയത് ചാനലിലെ തന്നെ പലരേയും ഞെട്ടിച്ചിരിക്കുികയാണ്.പരിശീലന കാലാവധി കഴിഞ്ഞിട്ടും പ്രമോഷൻ നൽകാത്തതും ശമ്പളമുൾപ്പടെയുള്ള കാര്യങ്ങളിൽ അപ്പോയിന്മെന്റ് ലെറ്ററിൽ പറഞ്ഞത് പോലെയല്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചതുമാണ് കൊച്ചിയിലെ റിപ്പോർട്ടറോട് മാനേജ്മെന്റിന് അസ്വാരസ്യമുണ്ടാകാൻ കാരണം.
രണ്ട് വർഷം മുൻപ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച സ്റ്റാഫിന് ഒരു വർഷത്തിനിപ്പുറമുള്ള ശമ്പള വർധനവിലെ കുടിശ്ശിക നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ജോലിയിൽ നിന്ന് രാജി വച്ചതോടെ യാതൊരു മുൻകാല കുടിശ്ശികകളും ലഭിക്കില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. നേര് നന്മ എന്ന പേരിൽ തുടങ്ങിയ ചാനലിൽ നേരില്ലായ്മയും നെറികേടുമാണ് നടമാടുന്നതെന്ന അഭിപ്രായമാണ് ഭൂരിഭാഗം ജീവനക്കാർക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്