പ്രതിപക്ഷംപോലും പറഞ്ഞു 'റൈറ്റ് മാൻ ഇൻ ദ റോങ്ങ് പാർട്ടി'; രാഷ്ട്രത്തേക്കാളും പാർട്ടിയേക്കാളും ഒരിക്കലും വളരാൻ ശ്രമിക്കാത്ത നേതാവ്; ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജാറാത്ത് കലാപത്തിലും ഖിന്നനായ ഏക ബിജെപി നേതാവ്; പൊഖ്റാൻ സ്ഫോടനത്തിന്റെയും കാർഗിൽ യുദ്ധവിജയത്തിന്റെയും ക്രെഡിറ്റ് ഒരിക്കലും അവകാശപ്പടാത്ത നേതാവ്; വാജ്പേയിയുടെ കാലത്തുനിന്ന് മോദിയുടെ കാലത്തേക്കുള്ള ദൂരം എത്ര വലുതായിരുന്നു?
കെ വി നിരഞ്ജൻ
ന്യൂഡൽഹി: ശരിയായ മനുഷ്യൻ ഒരു തെറ്റായ പാർട്ടിയിൽ! (ദ റൈറ്റ് മാൻ ഇൻ ദി റോങ്ങ് പാർട്ടി) വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന 99 മുതൽ 2004 വരെയുള്ള കാലത്ത് പ്രതിപക്ഷത്തിനുപോലും സ്ഥിരമായ പറയാനുള്ളത് അതായിരുന്നു. വാജ്പേയ് അല്ല പ്രശ്നം അവരുടെ പാർട്ടിയാണെന്ന്.ഇന്ദ്രപ്രസ്ഥത്തിൽ താമരപ്പൂകൃഷിക്ക് ഇറങ്ങിയ ആർഎസ്എസിനും നന്നായി അറിയാവുന്നതായിരുന്നു ഇക്കാര്യം. വാജ്പേയിയുടെ ജനപ്രീതി അവരും നന്നായി ഉപയോഗപ്പെടുത്തി.
പക്ഷേ ഒന്നു ചിന്തിച്ചുനോക്കൂ. വാജ്പേയിയുടെ ഭരണത്തിലൂടെയും മോദിയുടെ ഭരണത്തിലൂടെയും കടന്നുപോയതാണ് ഈ രാജ്യം. പക്ഷേ അന്ന് ഉരുണ്ടുകൂടിക്കൊണ്ടിരുന്ന അസഹിഷ്ണുതയും തീവ്രഹിന്ദുത്വവും പശുരാഷ്ട്രീയവുമൊക്കെ ഇന്ന് എവിടെയത്തിയെന്ന് നോക്കുക. എങ്ങനെ അക്രമാസക്തമായി എന്ന് നോക്കുക. വാജ്പേയി സ്വാത്വികമായ ഹിന്ദുത്വത്തിന്റെ പ്രതിനിധിയായിരുന്നെങ്കിൽ മോദി അക്രമാസക്തമായ ഹിന്ദുത്വത്തിന്റെ പ്രായോഗിക രാഷ്ട്രീയ രൂപമാണെന്ന് പറയാതെ വയ്യ. അനുഭവം അതാണ് പഠിപ്പിക്കുന്നത്.ഒ രുപക്ഷേ, ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജാറാത്ത് കലാപത്തിലും ഖിന്നനായ ഏക ബിജെപി നേതാവ് വാജ്പേയി ആയിരിക്കാം.
തന്റെ ഭരണകാലത്തുനടന്ന ഗുജറാത്ത് കലാപത്തിലെ ദുഃഖം വാജ്പേയി പിന്നീട് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അതേ ഗുജറാത്ത് കലാപം തന്നെ എങ്ങനെ അധികാരം പിടിക്കാമെന്നതിന് മോദിയടക്കമുള്ളവർക്ക് ടെസ്റ്റ് ഡോസായെന്നത് പിൽക്കാല ചരിത്രം.
അന്ന് മോദി ഒന്നുമായിരുന്നില്ലല്ലോ. ആർഎസഎസ് പ്രചാരകനായാണ് തുടങ്ങിയതെങ്കിലും വാജ്പേയിയുടെ സ്വാത്വിക ഹിന്ദുത്വം പിൽക്കാലത്ത് ആർഎസഎസിന് ദഹിച്ചിരുന്നില്ല.
പാർട്ടി താത്വികാചാര്യൻ ഗോവാന്ദാചാര്യ അക്കാര്യം തുറന്നു പറഞ്ഞത് വൻ വിവാദവുമായിരുന്നു. വാജ്പേയിയല്ല അദ്വാനിയാണ് സംഘത്തിന്റെ മുഖമെന്നതും വാജ്പേയി വെറുമൊരു മറയാണെന്നും ഗോവിന്ദാചാര്യ തുറന്നടിച്ചിരുന്നു. എന്നാൽ കാലം അദ്വാനിക്ക് എന്തായിരുന്നു കാത്തുവെച്ചിരുന്നതെന്നും പിൽക്കാല ചരിത്രം.
അദ്വാനി പതുക്കെ മോദിക്ക് വഴിമാറുന്നതും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോഗ ഗുണം കൊണ്ടാണ്. അദ്വാനി പറയുന്ന ആശയം അതിനേക്കാൾ ശക്തമായി ഒരാൾ പറയുകയും നടപ്പാക്കുകയും ചെയ്യുമ്പോൾ ആളുകൾ അയാൾക്കൊപ്പം നിൽക്കുമെന്ന ലളിതമായ ലോജിക്ക്.
പാർട്ടിക്കും രാഷ്ട്രത്തിനും അതീതനാണ് താൻ എന്ന ഇമേജ് ഒരിക്കലും കൊണ്ടുനടക്കാൻ വാജ്പേയി ഇഷ്ടപ്പെട്ടിട്ടില്ല. പൊഖ്റാൻ ആണവ പരീക്ഷണവും കാർഗിലിലെ തിരിച്ചടിയുമെല്ലാം ഇന്ത്യയുടെ വിജയത്തോടൊപ്പം വാജ്പേയിയുടെ കൂടി വിജയമായിരുന്നു.
ഇത്തരത്തിൽ ശക്തമായ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്ന തീരുമാനത്തിന് പുറകിൽ ദൃഢതയോടെ നിന്നത് വാജ്്പേയിയായിരുന്നു. ഇന്ത്യ എന്ന രീതിയിൽ പാക്കിസ്ഥാനെ തിരിച്ചടിച്ച് ദേശീയ വികാരം ആളിക്കത്തിക്കുന്നതിൽ വാജ്പേയി വഹിച്ച പങ്ക് വലുതാണ്. പക്ഷെ പ്രതിരോധത്തിൽ വീണ പിഴവും ജാഗ്രതയില്ലായ്മയുമാണ് 500ഓളം ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചതെന്ന മറുവാദവുമുണ്ട്. യുദ്ധാനന്തരം പാക്കിസ്ഥാന് മേൽ വിജയക്കൊടി പാറിച്ച വ്യക്തമായ വിജയമായിരുന്നെങ്കിലും ആ നുഴഞ്ഞു കയറ്റം അന്ന് പ്രതിരോധിക്കാനായില്ലെന്നത് വാജ്പേയി സർക്കാരിന്റെ വീഴ്ചയായാണ് പിൽക്കാലത്ത് പല രാഷ്ട്രീയ നിരീക്ഷകരും വായിച്ചത്.
കാർഗിൽ യുദ്ധാനന്തരമാണ് വാജ്പേയി ശക്തനായതും ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യനായതും. പാക്കിസ്ഥാനെ ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തുന്ന തരത്തിലേക്ക് വരെ വാജ്പേയിയുടെ തീരുമാനം എത്തിച്ചു. ജനങ്ങൾക്കിടയിൽ വാജ്പേയി സ്വീകാര്യനാവുന്നത് ബിജെപിയെ സ്വീകരിക്കൽ കൂടിയാവും എന്ന അപകടം മണത്ത് റൈറ്റ് മാൻ ഇൻ ദി റോങ്ങ് പാർട്ടി എന്നാണ്് പ്രതിയോഗികൾ അദ്ദേഹത്തിനെ വിശേഷിപ്പിച്ചത്. എന്നാൽ പാർട്ടിയുടെ മേൽ അധീശത്വം സ്ഥാപിച്ച് പാർട്ടിയേക്കാൾ വളരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നിലെന്തെങ്കിലും നന്മയുണ്ടെങ്കിൽ അത് എനിക്ക് ഈ പ്രസ്ഥാനത്തിൽ നിന്ന് ലഭിച്ചതാണെന്നും എന്നാൽ എന്നിലെ തിന്മയുടെ ഉത്തരവാദിത്വം എനിക്ക് മാത്രമാണെന്നുമായിരുന്നു ആ വിശേഷണത്തിന് വാജ്പേയി മറുപടി നൽകിയിരുന്നത്.
2004ലെ തിരഞ്ഞടെുപ്പിന് ശേഷം ബിജെപിയുടെ സ്വീകാര്യതയേക്കാൾ എത്രയോ മടങ്ങ് കൂടുതലായിരുന്നു വാജ്പേയിയുടെ സ്വീകാര്യത. 38 പോയിന്റായിരുന്നു അദ്ദേഹത്തിന്റെ റേറ്റിങ് പോയിന്റ്. ആ സമയം മോദിക്ക് ദേശീയതലത്തിൽ 3 പോയിന്റ് മാത്രമായിരുന്നു റേറ്റിങ്
ഒരുകാലത്തും പ്രതി്പക്ഷ ബഹുമാനം കൈവിടാത്ത നേതാവുകൂടിയായിരുന്നു അദ്ദേഹം. നെഹ്റുവും വാജ്പേയിയും പലപ്പോഴും പാർലമെന്റിൽ കൊമ്പുകോർത്തതെങ്കിലും ഇരുവരും കരുതലോടെ ആക്ഷേപ ശരമെയ്യാതെ പരസ്പരം ബഹുമാനിച്ചാണ് എന്നും സംസാരിച്ചത്. എത്രത്തോളം പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കാൻ ഒരു നേതാവിന് കഴിയമെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും. ഈ പ്രതിപക്ഷ ബഹുമാനവും നയതന്ത്ര മികവുമാണ് ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദത്തിലേക്ക് 1999ൽ തുടക്കമിട്ട ലാഹോർ ബസ് പദ്ധതി വിഭാവനം ചെയ്യുന്നതിൽ വാജ്പേയിയെ എത്തിച്ചതും.
ഉത്തരേന്ത്യയെ മാത്രം കേന്ദ്രബിന്ദുവാക്കിയും പ്രാധാന്യം നൽകിക്കൊണ്ടുമുള്ള രാഷ്ട്രീയ നിലപാടായിരുന്നില്ല വാജ്പേയിയുടേത്. ദക്ഷിണേന്ത്യയിൽ ദശാബ്ദങ്ങളായി കീറാമുട്ടിയായിരുന്ന നദീജലതർത്തെ പ്രാധാന്യത്തോടെയും വേഗതയോടെയുമായിരുന്നു വാജ്പേയി പരിഹരിച്ചത്. കാവേരി, മുല്ലപ്പെരിയാൽ പ്രശ്നങ്ങൾ ചൂടുപിടിച്ചപ്പോൾ പ്രധാനമന്ത്രി വാജ്പേയി മുൻകൈ എടുത്ത് തമിഴ്നാട്, കർണാടക, കേരളസർക്കാർ പ്രതിനിധികളെ വിളിച്ചു കൂട്ടി ചർച്ചയ്ക്ക് വേദിയൊരുക്കി ശത്രുക്കളുടെപോലും പ്രശംസപിടിച്ചുപറ്റി.
വാജ്പേയിയുടെ ഭരണകാലം ഇന്ത്യയുടെ രാമരാജ്യ കാലമൊന്നും ആയിരുന്നില്ല. പരാതികളും പരിമിതികളും അഴിമതികളും സ്വജനപക്ഷപാതിത്വങ്ങളുമെല്ലാം എല്ലാകാലത്തെയുംപോലെ അന്നും ഉണ്ടായിരുന്നു.പക്ഷേ അസഹിഷ്ണുത കുറവായിരുന്നു.അഭിപ്രായ സ്വാതന്ത്ര്യം കൂടുതലായിരുന്നു.ഇന്നത്തെ ഭീതിയുടെ അർധ ഫാസിസ്റ്റ് കാലഘട്ടത്തിൽനിന്ന് നാം തിരിഞ്ഞുനോക്കുമ്പോഴാണ് വാജ്പേയിയുടെ പ്രാധാന്യം അറിയുക. ആ തിരിച്ചറിവ് രാജ്യം നേരിടുന്ന അപായത്തിന്റെ സൂചനകളുമാണത്.
Stories you may Like
- ഭക്ഷ്യസുരക്ഷ പരിശോധന, 14.41 ലക്ഷം രൂപ പിഴ ഈടാക്കി
- നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറി?
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്കാരം നൽകും: മന്ത്രി വീണാ ജോർജ്
- ടൊവിനോ ചിത്രം 'നടികർ തിലക'ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍