Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുധീരൻ വിരട്ടിയിപ്പോൾ ഓർമ്മയില്ലെന്ന് അടൂർ പ്രകാശിന്റെ മറുപടി; 425 ഏക്കർ നിലം നികത്താനുള്ള അനുമതിയിൽ ഇനി അന്വേഷണം; മെത്രാൻ കായലും കടമക്കുടിയിലും വയലുകൾ കരഭൂമിയാക്കാനുള്ള അനുമതി റവന്യൂവകുപ്പ് റദ്ദാക്കും; പൊളിയുന്നത് കോടികൾ ലക്ഷ്യമിട്ട് നടത്തിയ കള്ളക്കളി

സുധീരൻ വിരട്ടിയിപ്പോൾ ഓർമ്മയില്ലെന്ന് അടൂർ പ്രകാശിന്റെ മറുപടി; 425 ഏക്കർ നിലം നികത്താനുള്ള അനുമതിയിൽ ഇനി അന്വേഷണം; മെത്രാൻ കായലും കടമക്കുടിയിലും വയലുകൾ കരഭൂമിയാക്കാനുള്ള അനുമതി റവന്യൂവകുപ്പ് റദ്ദാക്കും; പൊളിയുന്നത് കോടികൾ ലക്ഷ്യമിട്ട് നടത്തിയ കള്ളക്കളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുമരകം മെത്രാൻ കായൽ ഉൾപ്പെടെ 425 ഏക്കൽ നെൽവയൽ നികത്താൻ അനുമതി നൽകി റവന്യുവകുപ്പ് ഉത്തരവിറക്കി. കുമരകത്ത് റക്കിൻഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമറ്റഡ് കമ്പനിയുടെ കീഴിൽ ടൂറിസം പദ്ധതിക്കായ 378 ഏക്കർ നെൽവയൽ നികത്താൻ അനുമതി നൽകുന്നതാണ് ഒരു ഉത്തരവ്. എറണാകുളത്തെ കടമക്കുടിയിൽ 47 ഏക്കർ സ്ഥലം സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കാനും നികത്താൻ നീക്കമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചതിലുള്ള അസംതൃപ്തി കെപിസിസി അധ്യക്ഷൻ വി എം സുധീരൻ മന്ത്രി അടൂർ പ്രകാശിനെ അറിയിച്ചു.

അതിനിടെ കോട്ടയത്തും കൊച്ചിയിലുമായി 425 ഏക്കർ നിലം നികത്താൻ അനുമതി നൽകിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. ഈ വിഷയം കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ തന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്തിന് മുന്പ് നിരവധി ഫയലുകൾ തന്റെ മുന്നിൽ വന്നിട്ടുണ്ട്. എന്നാൽ, അതെല്ലാം ഓർമയിൽ ഉണ്ടാവണമെന്നില്ല. ഇത്തരമൊരു ഫയലിൽ താൻ ഒപ്പിട്ടതായി കൃത്യമായ വിവരമില്ല. ഇനി അഥവാ അങ്ങനെ അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ ചെയ്തു എന്നു തന്നെ പറയും. അതിന് തനിക്ക് മടിയില്ലെന്നും മന്ത്രി വിശദീകരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മണൽ, ക്വാറി, വയൽ മാഫിയകളെ സഹായിക്കാൻ വഴിവിട്ട നീക്കം നടക്കുന്നതായി മറുനാടൻ റിപ്പോര്ട്ട് ചെയ്തിരുന്നു. താൽക്കാലിക ജീവനക്കാരുടെ സ്ഥലമാറ്റം ഉൾപ്പെടെ നിലം നികത്തിലിലും കള്ളക്കളികൾ സർക്കാരിന്റെ അവസാന നാളിൽ നടന്നുവെന്നാണ് സൂചന. ഇത് തന്നെയാണ് മെത്രാൻ കായൽ നികത്തിലിലേക്കും കാര്യങ്ങൾ എത്തിച്ചത്. മന്ത്രിസഭയാണ് വിഷയത്തിന് അനുമതി നൽകിയത്. എന്നിട്ടും അറിയില്ലെന്നാണ് റവന്യൂമന്ത്രി പറയുന്നതെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നിരവധി ഫയലുകൾ എത്തിയെന്നത് കൂട്ടിച്ചേർക്കുമ്പോൾ തന്നെ അനധികൃതമായി സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ പലതും ചെയ്തുവെന്ന് വ്യക്തമാവുക കൂടിയാണ്. കെപിസിസി പ്രസിഡന്റിന്റെ ശക്തമായ ഇടപെടലുള്ളതിനാൽ ഇടപാട് റദ്ദാക്കേണ്ടി വരുമെന്നാണ് സൂചന.

മെത്രാൻ കായലിൽ നിലം നികത്തി സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കുന്നകതിനാണ് നീക്കം. 2007ന് മുമ്പ് ഇവിടെ കൃഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിലം നികത്തിന് സർക്കാർ അനുമതി നൽകിയത്. കടമക്കുടിയിലെ 47 ഏക്കർ നിലം നികത്തിയ ശേഷം അവിടെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തിക്കൊണ്ടാണ് റവന്യൂ വകുപ്പ് നിലം നികത്തലിന് അംഗീകാരം നൽകിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്നേ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി.

നെൽവയൽ നീർത്തട നിയമമനുസരിച്ച് പൊതു ആവശ്യങ്ങൾക്കായി മാത്രമാണ് വയലുകളോ നീർത്തടങ്ങളോ നികത്താൻ സർക്കാരിന് ഉത്തരവിടാൻ സാധിക്കുകയുള്ളൂ. ഇത് മറികടന്നാണ് സ്വകാര്യ ആവശ്യങ്ങൾക്കായി നിലം നികത്തുന്നതിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ കെപിസിസിയുമായി ആലോചിക്കണമെന്ന് സുധീരൻ നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. അതാണ് നടക്കാതെ പോയത്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കരുതലോടെ റവന്യൂമന്ത്രി പ്രതികരിച്ചത്. സമാനമായ നിരവധി ഫയലുകൾ റവന്യൂവകുപ്പ് അടുത്ത കാലത്ത് ഒപ്പിട്ടതായാണ് സൂചന.

തരിശു രഹിത കുട്ടനാട്' എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് മെത്രാൻ കായലിൽ കൃഷി ചെയ്യുണമെന്നു അതിനു തയ്യാറായിട്ടുള്ള കർഷകർക്ക് നിലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കർ സ്വീകരിക്കണമെന്നും കർഷക കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കുമരകം നേച്ചർ ക്ലബ്ബും , കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, മെത്രാൻ കായൽ സംരക്ഷണ പ്രക്ഷോഭ സമിതിയും സംയുക്തമായി കായൽ സംരക്ഷണത്തിന് മുന്നോട്ട് വരികയും ചെയ്തിരുന്നു. ഇതിനിടെയാായിരുന്നു സർക്കാർ പുതിയ നീക്കം നടത്തിയത്.

നെൽവയൽനീർത്തട സംരക്ഷണ നിയമം2008 ഭേദഗതി ചെയ്തത് ഭൂ മാഫിയകളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ നിയമവിധേയമാക്കാനുള്ള എല്ലാനടപടികളിൽ നിന്നു സർക്കാർ പിൻവാങ്ങുക, മെത്രാൻ കായൽ കൃഷി ചെയ്യുക. കൃഷിചെയ്യാൻ താൽപ്പര്യപ്പെട്ടു നിൽക്കുന്ന കർഷകർക്ക് മെത്രാൻ കായൽ, പൊന്നാടൻ കായൽ മുതലായ തരിശിട്ടിരിക്കുന്ന പാടശേഖരങ്ങൾ, കൃഷി ചെയ്യുന്നതിനു ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക എന്നിവയാണ് കർഷകരുടെ ആവശ്യം. കെപിസിസി അധ്യക്ഷൻ സുധീരനും ഇതേ നിലപാട് കാരനാണ്. ഇതിനിടെയാണ് കോൺഗ്രസിൽ ചർച്ച ചെയ്യാതെ റവന്യൂമന്ത്രി തീരുമാനം എടുത്തത്.

മെത്രാൻ കായൽ ഉൾപ്പെടെ കുട്ടനാട്ടിൽ അങ്ങോളമിങ്ങോളം വൻതോതിൽ തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളുടെ നിലവിലെ ഉടമകളുടെ പ്രസ്തുത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP