ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിവർഷം കേരളത്തിൽ നിന്ന് കൊണ്ടുപോകുന്നത് 17500 കോടി രൂപ; എത്ര പേർ സംസ്ഥാനത്ത് എത്തുന്നു എന്നതിനെ കുറിച്ച് വിവരങ്ങളില്ല; കണക്കെടുപ്പ് തൊഴിൽവകുപ്പിന് ശ്രമകരമായ ജോലിയാകും
അരുൺ ജയകുമാർ
തിരുവനന്തപുരം: സർക്കാർ രേഖ പ്രകാരം പ്രതിവർഷം ഏകദേശം 17500 കോടി രൂപയാണ് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്നത്. എന്നാൽ ഇത്രയും വലിയ തുക കേരളത്തിൽ നിന്നും കൊണ്ട് പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് നമ്മുടെ സർക്കാറുകളുടെ പക്കൽ വ്യക്തമായ വിവരങ്ങളില്ല.കേരളത്തിൽ കൃത്യമായി എത്ര അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നതിന് സർക്കാറിന്റെ പക്കൽ വ്യക്തമായ രേഖകളില്ല. ഏകദേശം 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത എന്നാണ് അനൗദ്യോഗിക കണക്കുകൾ. ഓരോ വർഷവും ഏകദേശം രണ്ട് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് പുതിയതായി കേരളത്തിലേക്കെത്തുന്നത്. ഇതര സംസ്ഥാനത്ത് നിന്നും ജോലിക്ക് എത്തുന്നവരിൽ ഒറ്റയ്ക്കെത്തുന്നവരും സംഘങ്ങളായി എത്തുന്നവരുമുണ്ട്. എന്നാൽ സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ നിൽക്കാതെ മാറി മാറി താമസിക്കുന്നതിനാലുമാണ് ഇത്തരക്കാരുടെ പൂർണമായ വിവരം നിലവിൽ ലഭ്യമാകാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ക്ഷേമപ്രവർത്തനവും നടപ്പിലാക്കുന്നതിനു വേണ്ടി കേരളാ ബിൽഡിങ്ങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ കീഴിൽ 2010 മാർച്ച് മുതൽ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി നടപ്പിലാക്കി വരുന്നു.പദ്ധതിയുടെ ഭാഗമായി ഇതു വരെ 53,136 തൊഴിലാളികളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് എത്രയും വേഗം പൂർത്തിയാക്കി കേരളത്തിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടേയും രേഖകൾ ശേഖരിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. പദ്ധതി പൂർണമാകുന്നതോടെ അക്രമകാരികളും ക്രിമിനലുകളുമായവരെ തിരിച്ചറിയാനും സാധിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.
പെരുമ്പാവൂരിൽ ജിഷയുടെ കൊലപാതകിയെ പിടികൂടിയതോടെ മലയാളികൾക്ക് അന്യസംസ്ഥാന തൊഴിലാളികളോടുള്ള സമീപനത്തിൽ കാതലായ മാറ്റം തന്നൈയാണ് സംഭവിച്ചിരിക്കുന്നത്. ജോലിയും ജീവിതവും തേടി കേരളത്തിൽ എത്തിയ ഇവർ കേരളത്തിനു തന്നെ ഭീഷണിയാണെന്നും പൊതു സമൂഹത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഇവരെ കേരളത്തിൽ പ്രവേശിപ്പിക്കരുത് തുടങ്ങിയ കർശന നിലപാടുകളും ആവശ്യങ്ങളുമായി പലരും രംഗതെത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനും ഇത് വഴിവച്ചിരുന്നു. ചാനൽ ചർച്ചകളിലുൾപ്പെടെ അനവധി വേദികളിൽ അന്യസംസ്ഥാന തൊഴിലാലികളുടെ സാന്നിധ്യത്തെക്കുറിച്ചും അവർ ഭീഷണിയാകുന്നതുമൊക്കെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിരോധിക്കണം എന്നു തുടങ്ങിയ ആവശ്യങ്ങൾ ബാലിശമാണെന്നു മാത്രമെ പറയാൻ കഴിയുകയുള്ളു.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും രാജ്യത്തുടനീളം സഞ്ചരിക്കാനും താമസിക്കുവാനും ജോലിചെയ്യുവാനും സ്വാതന്ത്ര്യമുണ്ട്. അങ്ങനെയൊരു അവസ്ഥ നിലനിൽക്കുമ്പോൾ അവരെ സംസ്ഥാനത്ത് നിന്നും നിരോധിക്കാനാകില്ല. സ്വന്തം നാട്ടിൽ മലയാളികൽ ചെയ്യാൻ മടിക്കുന്ന പല ജോലികളും ഏറ്റെടുക്കാൻ അന്യസംസ്ഥാന തൊഴിലാളികൾ മാത്രമെ ഇന്നിവിടെ അവശേഷിക്കുന്നുള്ളു. മാത്രവുമല്ല ഒരാൾ കുറ്റ കൃത്യം ചെയ്തു എതിന്റെ പേരിൽ എല്ലാവരേയും നിരോധിക്കണം എന്നു പറഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഇതേ നിയമം ബാധകമാകും. മറ്റ് സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമുൾപ്പെടെ അനവധി സ്ഥലങ്ങളിൽ ക്രിമിനൽ കുറ്റങ്ങളിൽ മലയാളികളും പ്രതികളായിട്ടുണ്ട്.
എന്നാൽ ഒരാൾ കുറ്റം ചെയ്തതിന്റെ പേരിൽ ഒരു വിഭാഗത്തെ മുഴുവൻ പഴിക്കുന്ന നിലപാട് ശരിയല്ല. ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയ ശേഷം അനവധി അന്യസംസ്ഥാന തൊഴിലാളികളുമായി ഞങ്ങൾ സംസാരിച്ചിരുന്നു. ജിഷാ കേസ് വളരെ വിഷമമുണ്ടാക്കുന്ന സംഭവമാെണന്നും പ്രതി അമീറുൾ ഇസ്ലാമിനു വധശിക്ഷ തന്നെ നൽകണം എന്ന അഭിപ്രായവുമാണ് ഭൂരിഭാഗം തൊഴിലാളികളും പങ്കു വച്ചത്. സ്വന്തം നാട്ടിൽ ലഭിക്കുന്നതിലും അധികം ശമ്പളവും മെച്ചപെട്ട ജീവിതം ബന്ധുക്കൾക്ക് നൽകാനും സഹായിച്ച നാടാണ് കേരളം എന്ന വികാരമുള്ളവരും കുറവല്ല. അക്രമവാസനയുള്ളതും നാട്ടിൽ നിന്നും പ്രശ്നങ്ങളുണ്ടാക്കിയ ശേഷം ഇങ്ങോട്ട് വരുന്നവരാണ് പല പ്രശ്നങ്ങൾക്കും കാരണം എന്നാണ് തൊഴിലാളികൾ പറയുന്നത്.
ഒരു വർഷം ഏകദേശം രണ്ട് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലെത്തുന്നത്. ഇവരിൽ അക്രമ വാസനയും ക്രിമിനൽ പശ്ചാത്തലവുമുള്ളവരുടെ എണ്ണം ഓരോ വർഷവു കൂടി വരികയാണ്. ബംഗാൾ, അസം, ഒഡീഷ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് അധികവും തൊഴിലാളികൾ എത്താറുള്ളത്. ഇവർ കേരളത്തിലെത്തിയ ശേഷം താമസിക്കാൻ സ്ഥലം നൽകുന്നവർക്കുപോലും ഇപ്പോൾ എത്രപേരാണ് ഒരു കെട്ടിടത്തിൽ താമസിക്കുന്നതെന്നോ ഇവരുടെ വിവരങ്ങളെ കുറിച്ചോ യാതൊരു ധാരണയുമുണ്ടാകാറുമില്ല.അപ്പോൾ അനധികൃതമായി അന്യ സംസ്ഥാനത്തുനിന്നുമെത്തുന്നവർക്ക് അക്രമം കാണിക്കുവാനുള്ള സാഹചര്യം ശ്രിഷ്ടിച്ചതിൽ നമുക്ക് ഒരു വലിയ പങ്കില്ലേ.
കേരളത്തിന്റേതിൽ നിന്നും വ്യത്യസ്തമായ വിദ്യാഭ്യാസം, സംസ്കാരം, ഭാഷ എന്നിവയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇതിനകം വഴിവച്ചിട്ടുണ്ട്. ഉയർന്ന സാക്ഷരത, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ പുലർത്തുന്ന സംസ്ഥാനം എന്ന നിലയിൽ അന്യസംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേരളം സജ്ജമായേ മതിയാവൂ. ആദ്യകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഇവർ കൂടുതലായി എത്തുന്നുവെന്നും പലരേയും നോട്ടത്തിൽ തന്നെ ഭയമുളവാക്കുന്നരാണെന്നുമുള്ള അഭിപ്രായമാണ് അന്യസംസ്ഥാന തൊഴിലാളികൾ അധികമായി താമസിക്കുന്ന മേഖലയിലെ ചിലെ നാട്ടുകാർ പറയുന്നതും.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍