കേരളം ഇനി അനുഭവിക്കാൻ പോകുന്നത് തൊഴിലാളി ക്ഷാമം; പ്രളയക്കെടുതിയിൽ ഭയന്ന് കുടുംബത്തോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്ത നാട്ടിലേക്ക് തിരികെ പോകുന്നു; ഏറ്റവുമധികം തൊഴിലാളികളുള്ള ആലുവയിലും പെരുമ്പാവൂരിലും ഇവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; ദുരിതത്തിനിടയിൽ ചിലയിടത്ത് തൊഴിലാളികൾക്ക് കൃത്യമായി ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണം
മറുനാടൻ ഡെസ്ക്
കൊച്ചി: കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്നതേയുള്ളൂ. അതിനിടയിലാണ് മറ്റൊരു പ്രശ്നം സംസ്ഥാനം ഇനി നേരിടാൻ പോകുന്നത്. പ്രളയം കണ്ട് ഭയന്ന ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്ത നാട്ടിലേക്ക് തിരികെ പോകുന്ന കാഴ്ച്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് കാണുന്നത്. കേരളത്തിൽ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികളുള്ളത് പെരുമ്പാവൂർ, ആലുവ എന്നീ സ്ഥലങ്ങളിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ഭാഗത്ത് നിന്നുള്ള തൊഴിലാളികൾ കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സംസ്ഥാനത്ത് മഴ കനത്തത്തോടെ ആലുവയിലും പെരുമ്പാവൂരിലും മിക്ക പ്രദേശങ്ങളും വെള്ളത്തിലായി. ഷെഡുകളിലും മറ്റ് തൊഴിലാളി ക്യാമ്പുകളിലും താമസിച്ചിരുന്ന ഇവർക്ക് നിമിഷ നേരം കൊണ്ടാണ് കിടപ്പാടം ഇല്ലാതായത്. ആസാമിൽ നിന്നും ബംഗാളിൽ നിന്നുമുള്ള തൊഴിലാളികളാണ് സംസ്ഥാനം വിട്ട് പോകുന്നവരിൽ ഭൂരിഭാഗവും.
ദുരിതാശ്വാസ ക്യാമ്പുകൾക്ക് പുറമേ വാടക കെട്ടിടങ്ങളിലും ഇവർ അഭയം തേടി. കൈയിൽ കിട്ടിയ സാധനങ്ങളുമെടുത്ത് രാത്രി തന്നെ ഇവർക്ക് താമസ സ്ഥലത്ത് നിന്നും മാറേണ്ടി വന്നു. മാറിയുടുക്കാൻ നല്ലൊരു വസ്ത്രം പോലും മിക്കവർക്കും ഉണ്ടായിരുന്നില്ല. മഴ ശക്തമായ സമയം തന്നെ നാട്ടിലേക്ക് മടങ്ങാൻ ഇവർ തീരുമാനിച്ചെങ്കിലും ട്രെയിൻ ഉൾപ്പടെയുള്ള ഗതാഗത സംവിധാനം താറുമാറായിരുന്നു. വെള്ളം കുറച്ച് വീതം ഇറങ്ങി തുടങ്ങിയ ഉടൻ ഇവർ നാട്ടിലേക്ക് മടങ്ങി തുടങ്ങി. ആലുവ ഭാഗത്തുനിന്ന് ബസ്, മെട്രോ സർവീസുകൾ വഴിയാണ് ഇവർ എറണാകുളത്തെത്തിയത്. എറണാകുളത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കാണ് ഇപ്പോൾ കൂടുതൽ തീവണ്ടികൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തെത്തിയാൽ തീവണ്ടിയിൽ ചെന്നൈയിൽ എത്താം. ചെന്നൈയിൽ നിന്ന് മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലേക്ക് ട്രെയിനുകളുണ്ട്. ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും വെള്ളം കയറിയതിന് പുറമേ ഭക്ഷണവും കിട്ടാതായതാണ് ഇവരെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ചെന്നൈയിലേക്കുള്ള പ്രത്യേക ട്രെയിനിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ തിരക്കായിരുന്നെന്ന് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.രണ്ട് വർഷത്തിനിടയിൽ സംസ്ഥാനത്താകെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ വൻകുറവ് ഉണ്ടായെന്ന് തൊഴിൽവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.സംസ്ഥാനത്തെ ഓരോ ജില്ലകളിലൂടെയും രജിസ്ട്രേഷൻ മുഖേന ശേഖരിച്ച പുതിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. കെട്ടിട നിർമ്മാണ മേഖലയിലാണ് ഇതര സംസ്ഥാനക്കാർ കൂടുതലുള്ളത്. ഹോട്ടൽ മേഖല മുതൽ വഴിയോരക്കച്ചവടത്തിൽ വരെ ഇതര സംസ്ഥാനക്കാരുണ്ട്. ഞായറാഴ്ചകളിൽ മാത്രം തൃശ്ശൂർ എം.ഒ റോഡിൽ പ്രവർത്തിക്കുന്ന 'സൺഡേ മാർക്കറ്റിൽ'ഇതര സംസ്ഥാനക്കാരാണ് അധികവും.
പുതിയ കണക്കുപ്രകാരം സംസ്ഥാനത്താകെ 2,73,676 ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. പിന്നീട് ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ച് രജിസ്ട്രേഷൻ തുടങ്ങിയതോടെ പൊലീസിന്റെയും തൊഴിൽ വകുപ്പിന്റെയും കണക്കുകളിൽ കാര്യമായ വ്യത്യാസമില്ലാതായി. അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമല്ലാത്തതിനാൽ ഇത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് തൊഴിൽ വകുപ്പ് പറയുന്നു. 2013ൽ സംസ്ഥാന തൊഴിൽവകുപ്പിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് 25 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണ്ടെത്തിയത്. കൂടാതെ വർഷവും വിവിധ സംസ്ഥാനങ്ങളിൽനിന്ന് 2.5 ലക്ഷം തൊഴിലാളികൾ കേരളത്തിലേക്ക് കുടിയേറുന്നതിൽ ജില്ലയിലേക്ക് പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ആളുകൾ എത്തുന്നുവെന്നുമായിരുന്നു കണക്ക്.
ഇതിലാണ് പുതിയ കണക്കുകളോടെ വൻ ഇടിവുണ്ടായത്. നോട്ട് അസാധുവാക്കൽ നിർമ്മാണ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി തൊഴിൽമേഖലകളിലുണ്ടാക്കിയ അരക്ഷിതാവസ്ഥയുമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കുറവിന് കാരണമായി തൊഴിൽവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തുകൊച്ചിക്കൊപ്പം വളരുന്ന ജില്ല എന്നതിനാൽ നിർമ്മാണ മേഖല അതിവേഗം ശക്തിപ്പെട്ടിരുന്നതാണ് ഇതര സംസ്ഥാനക്കാരെ ആകർഷിച്ചിരുന്നത്. തൊഴിൽ വകുപ്പിന്റെ കണക്കിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ് -54,285 പേർ. ഏറ്റവും കുറവ് വയനാട് ജില്ലയിലും - 6717. അസംഘടിത മേഖലയിൽ തൊഴിൽചെയ്യുന്നവരുടെ കണക്കെടുത്താൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും തൊഴിൽവകുപ്പ് പറയുന്നു. 2017 നവംബർ മുതലാണ് തൊഴിൽവകുപ്പ് കണക്കെടുപ്പ് നടത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍