അർബുദ ഇൻജക്ഷന്റെ വില ഒറ്റയടിക്ക് കുറഞ്ഞ് 3218.75 രൂപയിൽ നിന്ന് 1,841.50 രൂപയായി; വന്ധ്യതാ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇഞ്ചക്ഷനും കുറഞ്ഞു 285 രൂപ; കൊള്ളാവുന്ന മന്ത്രി ഭരിച്ചാൽ നാട് ഇങ്ങനെയും മാറും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ടതോടെ മരുന്നുവിലയിൽ കുറേക്കാലമായി നടന്നുവന്ന കൊള്ളയടി ഇല്ലാതാകുന്നു. നല്ല മന്ത്രിമാർ അധികാരത്തിൽ വന്നാൽ അത് ജനങ്ങൾക്കെങ്ങനെ ഗുണകരമാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ജീവൻരക്ഷാ മരുന്നുകൾക്ക് വൻതോതിലാണ് വില കുറച്ചിട്ടുള്ളത്. അർബുദ രോഗത്തിനുള്ള ലൂപ്രൈഡ് ഡിപോട്ട് 3.75 എം.ജി ഇൻജക്ഷൻ വില 3,218.75 രൂപയിൽ നിന്ന് 1,841.50 ആയി കുറഞ്ഞു. അർബുദ മരുന്നുകളുടെ കൊള്ളവിലയെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള കാരുണ്യ ഫാർമസിയിലും ഇത്തരത്തിൽ മരുന്നുവില കൂട്ടി പാവങ്ങളെ കൊള്ളയടിക്കുന്ന കാര്യം കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ടുചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇടപെട്ട് വില കുറയ്ക്കാൻ നടപടിയെടുത്തത്. ഇതോടെ കാൻസർ ചികിത്സാ മരുന്നിന് ഒറ്റയടിക്ക് കുറഞ്ഞത് 1,377 രൂപയാണ്. കാൻസറിനും വന്ധ്യതാ ചികിത്സയ്ക്കും ഉപയോഗിക്കുന്ന സോളാഡെക്സ് ഇൻജക്ഷൻ വില 1949.75 രൂപയിൽ നിന്ന് 1665 രൂപയായും കുറച്ചു. കുറഞ്ഞത് 285 രൂപ. മറ്റു മരുന്നുകളുടെ കാര്യത്തിലും പരിശോധന നടത്തി പരമാവധി വില കുറയ്ക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) നടത്തുന്ന കാരുണ്യ ഫാർമസിയും എസ്.എ.ടി ആശുപത്രിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്താണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് മരുന്ന് കടകളിലും അർബുദ മരുന്നുകളുടെ വിലയിലെ ഭീമമായ വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു പത്രറിപ്പോർട്ട്.
അഞ്ഞൂറോളം മരുന്നുകളുടെ വിലയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മരുന്നുവിൽപന കേന്ദ്രങ്ങളിൽ ഇത്തരത്തിൽ വ്യത്യാസമുണ്ട്. കാരുണ്യ ഫാർമസികൾക്കുപുറമെ സർക്കാർ, സഹകരണ മേഖലയിൽ സംസ്ഥാനത്തൊട്ടാകെ നൂറുകണക്കിന് സ്ഥാപനങ്ങളുണ്ടെങ്കിലും മരുന്നുവിലയിൽ ഇവയും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളും തമ്മിൽ അന്തരമില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ. ഇക്കാര്യം പരിശോധിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ മരുന്നുകളുടെയും വില വ്യത്യാസവും സർക്കാർ മരുന്ന് കടകൾ തമ്മിലുള്ള വലിയ വില വ്യത്യാസത്തിനുള്ള കാരണവും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദ് ഇതിന് മേൽനോട്ടം നൽകും.
അതേസമയം, കെ.എം.എസ്.സി.എൽ മരുന്നിന്റെ വില കണക്കാക്കിയതിലെ പിശകാണ് ചില മരുന്നുകൾക്ക് വില വ്യത്യാസം ഉണ്ടാകാൻ കാരണമെന്നാണ് ഇപ്പോൾ അധികൃതർ നൽകുന്ന വിശദീകരണം. അത് പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. മരുന്നിന് ആറ് ശതമാനവും, മറ്റ് ഉത്പന്നങ്ങൾക്ക് 10 മുതൽ 16 ശതമാനം വരെയും ലാഭം കണക്കാക്കിയാണ് കെ.എം.എസ്.സി.എൽ വിൽക്കുന്നത്.
കേന്ദ്രസർക്കാർ രണ്ടുവർഷം മുമ്പ് മരുന്നുകളുടെ വിലനിയന്ത്രണം എടുത്തുകളയുകയും വിലനിശ്ചയത്തിന് കമ്പനികൾക്ക് അവകാശം നൽകുകയും ചെയ്തത് ഏറെ വിവാദമുയർത്തിയിരുന്നു. ഇതിന്റെ മറപിടിച്ച് കാൻസർ പ്രതിരോധത്തിനുള്ള മരുന്ന് 8500 രൂപയിൽനിന്ന് 1,08,000 രൂപയായി വർദ്ധിപ്പിച്ചത് ഈവർഷം ആദ്യമാണ്. അതായത് ഒരു മരുന്നിന് ഒരു ലക്ഷം രുപ വരെ വില വർദ്ധനയുണ്ടായി.
പ്രതിഷേധങ്ങളുയർന്നെങ്കിലും ഈ നില തുടരുകയാണ്. ഗുരുതരരോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ 'അവശ്യമല്ലാത്ത' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അഥോറിറ്റി(എൻ.പി.പി.എ)യിൽനിന്നും കേന്ദ്ര സർക്കാർ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ നിത്യേനയെന്നോണം അവശ്യമരുന്നുകൾക്ക് വില വർദ്ധിച്ചു.
ഹൃദ്രോഗം, കാൻസർ, പ്രമേഹം, ആസ്ത്മ, എയ്ഡ്സ്, ക്ഷയം, മലേറിയ, ആസ്തമ, രക്താതിസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന മരുന്നുകളുടെ വിലയാണ് കുതിച്ചുയരുന്നത്. 110 മരുന്നുകളാണ് കേന്ദ്രസർക്കാർ, ഈ പട്ടികയിൽ ഉൾപ്പെടുത്തി വില നിയന്ത്രണം എടുത്തു കളഞ്ഞത്. 'അവശ്യമല്ലാത്ത' എന്ന പ്രയോഗത്തിന്റെ മാനദണ്ഡമെന്താണെന്ന് സർക്കാർ വിശദീകരിച്ചിട്ടുമില്ല. എൻ.പി.പി.എ 2015 ജൂലൈമാസം ഇറക്കിയ വിലനിലവാരപ്പട്ടിക റദ്ദാക്കിക്കൊണ്ടാണ് കമ്പനികൾക്ക് വില നിർണയിക്കാനുള്ള അധികാരം നൽകിയത്. മാത്രമല്ല മരുന്നുവിലയിൽ വർഷം തോറും 15 ശതമാനം വർദ്ധന വരുത്താനും കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.
ഇതിനുപിന്നാലെ, മരുന്നുകളുടെ വില നിശ്ചയിക്കാനുള്ള അധികാരം കുത്തകക്കമ്പനികൾക്ക് വിട്ടുകൊടുത്ത കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രക്ഷോഭം നടത്തിയിരുന്നു. യുപിഎ സർക്കാരിന്റെ കാലത്തും മരുന്നുവില നിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതോടെ കുറച്ചു വർഷങ്ങളായി ക്യാൻസറടക്കമുള്ള മാരകരോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നുവില ഇടയ്ക്കിടെ കൂടുകയും ചെയ്തു.
മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ പൊതുപരിപാടികൾ സ്പോൺസർ ചെയ്തത് ഇത്തരം സ്വകാര്യ കുത്തകമരുന്നുകമ്പനികളാണെന്നും ഇതാണ് മോദി മരുന്നുവില നിയന്ത്രണം എടുത്തുകളഞ്ഞതിന്റെ പിന്നിലെ രഹസ്യമെന്നും ആക്ഷേപമുയരുകയും ചെയ്തിരുന്നു. ഏതായും ഈ നയങ്ങൾക്കെതിരെ സമരം നടത്തിയിരുന്ന സിപിഐ(എം) അധികാരത്തിലെത്തിയപ്പോൾ ആരോഗ്യമന്ത്രി മരുന്നുവില നിയന്ത്രിക്കാൻ നടപടികൾ തുടങ്ങിയത് രോഗികൾക്ക് ആശ്വാസമാകുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍