തുലാമഴ കുറഞ്ഞതോടെ കൂടിയ ചൂട് താങ്ങാൻ മൂന്ന് തവണ കുളിച്ചിട്ടും രക്ഷയില്ല; ഫാനിനാണെങ്കിൽ കാറ്റും പോരാ; പെൻഷന് പോലും വകയില്ലാതെ മുണ്ടുമുറുക്കിയുടുക്കണമെന്ന് ധനമന്ത്രി പറയുമ്പോഴും എംഎൽഎ ഹോസ്റ്റലിലെ മുറികളിൽ എസിക്കായി വാശി പിടിച്ച് സാമാജികർ; 46 ലക്ഷം മുടക്കി എസി ഫിറ്റ് ചെയ്യുന്നതിന് പച്ചക്കൊടി കാട്ടേണ്ടത് ഹൗസ് കമ്മറ്റി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സംസ്ഥാന ഖജനാവിലേക്ക് വരവ് കുറഞ്ഞതോടെ മുണ്ടുമുറുക്കിയുടുക്കേണ്ട അവസ്ഥയിലാണ് സർക്കാർ കാര്യങ്ങൾ. ഇക്കാര്യം ധനമന്ത്രി ബജറ്റിൽ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ ധനമന്ത്രി, സ്പീക്കർ, ആരോഗ്യ മന്ത്രി എന്നിവരുടെ അമിതമായ ചികിൽസാചെലവുകൾ വിവാദങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു.
കക്ഷിരാഷ്ട്രീയം മറന്ന് എംഎൽഎമാർ ഒറ്റകെട്ടായി- സാമാജികരുടെ ആനുകൂല്യങ്ങൾ കൂട്ടാൻ സാധാരണഗതിയിൽ നിയമസഭ ബിൽ പാസാക്കുമ്പോൾ പത്രങ്ങളിൽ വരുന്ന വാർത്തയാണ്. മന്ത്രിമാർ, സ്പീക്കർ, ഡപ്യുട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ, മുൻ നിയമസഭാംഗങ്ങൾ എന്നിവരുടെ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനായുള്ള റിട്ട. ഹൈക്കോടതി ജഡ്ജിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ.എം.ജെയിംസ് കമ്മിഷന്റെ റിപ്പോർട്ട് സർക്കാർ ഇനിയും നടപ്പാക്കിയിട്ടില്ല.
2017 ഓഗസ്റ്റിലാണ് എംഎൽഎമാരുടെ ശമ്പളം 30 ശതമാനം വരെ വർധിപ്പിക്കാൻ ജസ്റ്റിസ് ജെയിംസ് കമ്മിഷൻ ശിപാർശ ചെയ്തത്. അലവൻസ് ഉൾപ്പെടെ ശമ്പളം എൺപതിനായിരം രൂപയാകും. നിലവിൽ 39.500 രൂപയാണ് ശമ്പളയിനത്തിൽ എംഎൽഎമാർക്കു ലഭിക്കുന്നത്. എംഎൽഎമാർക്കു വീടു നിർമ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാൻസ് തുക ഇരട്ടിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ശമ്പളം കുറവാണെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു കമ്മിഷനെ വച്ചത്. മെഡിക്കൽ ആനുകൂല്യം, നിയമസഭാ കമ്മിറ്റികളിൽ പങ്കെടുക്കുന്നതിനു സിറ്റിങ് ഫീസ്, റോഡ് യാത്രയ്ക്കു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴു രൂപ, റെയിൽവേ യാത്രയ്ക്കു യാത്രാക്കൂപ്പൺ, കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര, പലിശരഹിത വാഹന വായ്പ, നാലു ശതമാനം നിരക്കിൽ പത്ത് ഭവന വായ്പ തുടങ്ങിയ ആനുകൂല്യങ്ങൾ സാമാജികർക്കു കിട്ടുന്നുണ്ട്.
ഇതെല്ലാം കിട്ടുന്നുണ്ടെങ്കിലും ഒന്നും പോരെന്നാണ് എംഎൽഎമാരുടെ പരാതി. തുലാവർഷം കനിഞ്ഞില്ല. ചൂടുകൂടി.വേനൽ കടുക്കുമ്പോൾ ഇനിയും കൂടും. ഇതോടെ എംഎൽഎ ഹോസ്റ്റലിൽ ചൂടുകൂടിയ മാസങ്ങളിൽ എങ്ങനെ താമസിക്കുമെന്നാണ് അവർ ചോദിക്കുന്നത്. 46 ലക്ഷം ചെലവിട്ടു എംഎൽഎമാരുടെ മുറികളിൽ എയർ കണ്ടീഷണർ സ്ഥാപിക്കാനാണ് നീക്കം.
ഔദ്യോഗിക വസതിയില്ലാത്ത 117 പേരുടെയും എംഎൽഎ. ഹോസ്റ്റലിലെ മുറിയിൽ എയർ കണ്ടീഷണർ സ്ഥാപിക്കാനാണു നീക്കം. വിഷയം പരിഗണനയിലാണെന്നും തീരുമാനമെടുത്തു ശുപാർശ ചെയ്യേണ്ടത് ഹൗസ് കമ്മിറ്റിയാണെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
നിയമസഭാംഗങ്ങൾക്കു താമസിക്കാൻ രണ്ടു മുറികളാണ് എംഎൽഎ. ഹോസ്റ്റലിലുള്ളത്.
നിയമസഭാ സമ്മേളനം നടക്കുമ്പോഴാണു മിക്കവരും ഹോസ്റ്റൽ മുറികളിലാണ് തങ്ങാറ്. വിപണിവിലയനുസരിച്ച് ഒരു ടണ്ണിന്റെ സ്പ്ലിറ്റ് എ.സിക്ക് ശരാശരി നാൽപ്പതിനായിരം രൂപയാണു വില. ഇതനുസരിച്ച് എ.സി. വാങ്ങാൻ മാത്രം 46 ലക്ഷം രൂപ വേണ്ടിവരും. പല ഭാഗത്തുനിന്നും ആവശ്യമുയർന്നിട്ടുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും എംഎൽഎ ഹോസ്റ്റൽ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഹൗസ് കമ്മിറ്റിയുടെ ചെയർമാൻ ജെയിംസ് മാത്യു എംഎൽഎ പറഞ്ഞു.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ചികിത്സാ ധൂർത്ത് ഒഴിവാക്കാനുള്ള ശുപാർശകളിൽ നടപടിയെടുക്കാതെയാണ് എസി വയ്ക്കാനുള്ള ശുപാർശ പരിഗണിക്കുന്നത്. മെഡിക്കൽ റീ ഇംബേഴ്സ്മെന്റിന് പകരം ആരോഗ്യഇൻഷുറൻസ് നടപ്പാക്കണമെന്നുള്ള ജസ്റ്റിസ് ജയിംസ് കമ്മിഷൻ റിപ്പോർട്ട് സർക്കാർ പരിഗണിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തെ ചികിത്സാ ചെലവിനത്തിൽ മാത്രം ഖജനാവിന് നഷ്ടം നാല് കോടിയിലേറെ രൂപയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ചികിത്സയ്ക്കായി മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഒഴിവാക്കി പകരം ആരോഗ്യഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നുള്ള റിപ്പോർട്ട് ജസ്റ്റിസ് ജെയിംസ് കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിട്ട് അഞ്ച് മാസം പിന്നിട്ടു. നാളിതുവരെ ഇതിൽ നടപടിയായില്ല. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ചികിത്സാ ധൂർത്തിന് പണം നൽകി കഴിഞ്ഞ ഒരു വർഷം മാത്രം ഖജനാവിന് നഷ്ടമായത് നാല് കോടിയിലേറെ രൂപയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016-17 സാമ്പത്തിക വർഷം മാത്രം മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഇനത്തിൽ മന്ത്രിമാർക്കായി 42,57,534 രൂപയും എംഎൽഎമാർക്ക് 1,41,89,338 രൂപയും മുൻ എംഎൽഎമാർക്ക് 1,60,24, 174 രൂപയും സർക്കാർ നൽകിയിട്ടുണ്ട്.
ജസ്റ്റിസ് ജെയിംസ് കമ്മീഷന്റെ 96 പേജുള്ള റിപ്പോർട്ടിന്റെ ഒരു ഭാഗത്താണ് മെഡിക്കൽ റീ ഇംബേഴ്സ്മെന്റിനെക്കുറിച്ച് പറയുന്നത്. എംഎൽഎമാർക്കും മന്ത്രിമാർക്കുമായി മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, പ്രായപൂർത്തിയായ വരുമാനമുള്ള മക്കളെ ചികിത്സാ പരിധിയിൽ നിന്ന് ഒഴിവാക്കുക, അഞ്ച് വർഷത്തിൽ ഒരു കണ്ണടയ്ക്ക് മാത്രം തുക അനുവദിക്കുക, കാഴ്ച വ്യത്യാസമുണ്ടെങ്കിൽ മാത്രം ഒരു തവണ കൂടി മാറ്റി നൽകുക എന്നിവയാണ് കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ.
കൂടാതെ കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗങ്ങൾക്ക് എംഎൽഎമാർക്കും മന്ത്രിമാർക്കും ഒരു വർഷം 60,000 രൂപ എന്ന പരിധിയിൽ മാത്രമേ അനുവദിക്കാവൂ എന്നും ജെയിംസ് കമ്മീഷൻ റിപ്പോർട്ടിലുണ്ട്. എന്നാൽ നാളിതുവരെ കമ്മീഷൻ ശുപാർശകൾ നടപ്പാക്കാതെ പുതിയ ദുർചെലവുകൾക്ക് വഴിയൊരുക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍