ശ്രീറാമിന്റെ ജെസിബി കുരിശുകയ്യേറ്റത്തിൽ തൊട്ടപ്പോൾ ഷോക്കടിച്ചത് ലംബോധരന്റെയും സഖറിയയുടേയും കുടുംബങ്ങളുടെ ഏലംകണക്ഷന് ; കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി പ്രതികരിച്ചത് മന്ത്രി മണിയുടെ ശക്തമായ ഇടപെടലോടെയെന്ന് വ്യക്തം; വൻകിടക്കാരുടെ കയ്യേറ്റത്തിന് ചുക്കാൻ പിടിക്കുന്നതിൽ സിപിഎമ്മിനും കോൺഗ്രസിനും നിർണായക പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
ദേവികുളം: ഇടുക്കിയിൽ കയ്യേറ്റമൊഴിപ്പിക്കൽ വൻകിടക്കാരിലേക്ക് നീങ്ങുകയും പ്രദേശത്ത് രാജാക്കന്മാരായി വിലസുന്നവരിലേക്ക് ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ ജെസിബി എത്തുകയും ചെയ്തപ്പോഴാണ് ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവന്നത്.
അതുവരെ സി.പി.എം പ്രാദേശിക നേതൃത്വം കയ്യേറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചപ്പോഴും അനങ്ങാതിരുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് കഴിഞ്ഞദിവസം കുരിശുപൊളിച്ചതിനെതിരെയും മുൻകൂട്ടി ആലോചിക്കണമായിരുന്നു ഇത്തരം ഒഴിപ്പിക്കലെന്നും പറഞ്ഞ് പൊതുവേദിയിൽ തന്നെ പ്രസംഗിച്ചത്. സംസ്ഥാനത്തെ ഇടതുവലത് രാഷ്ട്രീയ ലോബികൾക്ക് മൂന്നാറിലെ വൻകിട കയ്യേറ്റക്കാരുമായി നേരിട്ടുതന്നെ ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസങ്ങളിൽ മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു.
ഇതു കൂടുതൽ സാധൂകരിക്കുന്ന പുതിയ വിവരങ്ങളാണ് ഇന്ന് പുറത്തുവരുന്നത്. കുരിശുകൃഷി നടത്തി സ്ഥലങ്ങൾ വെട്ടിപ്പിടിക്കുന്ന വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ വിവരങ്ങൾ ആദ്യംമുതലേ വ്യക്തമായിരുന്നു. ഈ കുടുംബാംഗമായ, ഇപ്പോൾ കുരിശ് സ്ഥാപിച്ച വിഷയത്തിൽ പൊലീസ് തിരയുന്ന സ്പിരിറ്റ് ഇൻ ജീസസ് സാരഥി ടോം സഖറിയയുടെ സഹോദരൻ ബോബി സഖറിയയും മുതിർന്ന് കോൺഗ്രസ് നേതാവ് ഇംഎം അഗസ്തിയും ഡയറക്ടർമാരായ സുഗന്ധഗിരി ഏല കയറ്റുമതി കമ്പനിയുടെ കള്ളപ്പണ ഇടപാടുകൾ ഉൾപ്പെടെ അന്വേഷണം നടക്കുകയാണ്.
ഇതിനിടയിലാണ് മന്ത്രി എംഎം മണിയുടെ സഹോദരൻ ലംബോധരനും കുടുംബത്തിനും നേതൃത്വമുള്ള മറ്റൊരു ഏലക്കമ്പനിയുടെ വിവരങ്ങളും പുറത്തുവരുന്നത്. ഇതോടെ ഏലം കയറ്റുമതി ഇറക്കുമതി ഇടപാടുകളുടെ മറവിലെ ബന്ധങ്ങളാണ് ഇപ്പോൾ കയ്യേറ്റങ്ങൾ തടയുന്നതിനെതിരെ നിലപാടെടുക്കാൻ മുഖ്യമന്ത്രി പിണറായിയെ ഉ്ൾപ്പെടെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാവുകയാണ്.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ആദ്യം പതിയെ പ്രതികരിച്ചുതുടങ്ങിയ സി.പി.എം പിന്നീട് ശക്തമായ നിലപാടെടുക്കുന്നത് മന്ത്രി മണിക്കുൾപ്പെടെ വേണ്ടപ്പെട്ടവരിലേക്ക് കയ്യേറ്റം ഒഴിപ്പിക്കൽ എത്തിയപ്പോഴാണ്. കോൺഗ്രസ് നേതാക്കളായ ഇഎം അഗസ്തി, പിപി തങ്കച്ചൻ, ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് ഇടുക്കി എംപിയായ അഗസ്തിയുടെ മരുമകൻ ജോയ്സ് ജോർജ്, എംഎം മണിയുടെ സഹോദരൻ ലംബോധരൻ എന്നിങ്ങനെ ബന്ധങ്ങളുടെ ചങ്ങല ഇടതുവലത് മുന്നണികളിലെ ബന്ധങ്ങളിലേക്ക് നീങ്ങുകയാണ്. ഇതോടെ ഏലം വ്യവസായവുമായി ബന്ധപ്പെട്ടും ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടും കോൺഗ്രസിലും സിപിഎമ്മിലും ആഴത്തിൽ ആഴ്ന്നിറങ്ങുന്ന ബന്ധങ്ങളുണ്ടെന്നും വ്യക്തമായ വിവരങ്ങൾ പുറത്തുവരുന്നു.
വൈദ്യുത മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരന്റെ കുടുംബത്തിന് 139 കോടിയുടെ ആസ്തിയുള്ള ഏല കമ്പനിയിൽ പങ്കാളിത്തം ഉണ്ടെന്ന വിവരമാണ് ഇപ്പോൾ വ്യക്തമാകുന്നത്. പുലരി പ്ലാന്റേഷൻസ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബത്തിന് 15 കോടിയുടെ നിക്ഷേപമുള്ളത്. ലംബോധരന്റെ മകൻ ലജീഷാണ് കമ്പനി എംഡി. ലംബോധരന്റെ ഭാര്യ സരോജിനി കമ്പനിയുടെ ഡയറക്ടറുമാണ്.
കമ്പനി ഏല ലേലത്തിനായി സ്പൈസസ് ബോർഡിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ഇന്ന് പുറത്തുവന്നു. 15 കോടിയുടെ നിക്ഷേപം ഇരുവർക്കും പുലരി പ്ലാന്റേഷനുണ്ടെന്നാണ് അപേക്ഷയിൽ വിശദമാക്കിയിരിക്കുന്നത്. ലജീഷിനേയും സരോജിനിയേയും കൂടാത എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ളവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ട്. ഇവർ അഡീഷണൽ ഡയറക്ടർമാരാണ്. മേൽവിലാസം വ്യക്തമാക്കാത്ത ഡയറക്ടർമാരും കമ്പനിക്കുണ്ട്. കമ്പനിക്ക് മൂന്നു കോടി രൂപ വിലവരുന്ന ഭൂമിയുമുണ്ടെന്ന് അപേക്ഷയിൽ പറയുന്നു.
2002 ഡിസംബറിലാണ് കമ്പനി രജിസ്റ്റർ ചെയ്യുന്നത്. സി.പി.എം രാജാക്കാട് മുൻ ഏരിയ സെക്രട്ടറിയാണ് ലംബോധരൻ. ഭൂമി കൈയേറിയതിന് ലംബോധരനും മകനുമെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. എന്നാൽ വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്നും എല ലേലത്തിന് ലൈസൻസ് കിട്ടാത്തതിനാൽ കമ്പനി പ്രവർത്തിക്കുന്നില്ലെന്നും ആണ് ലംബോധരൻ വ്യക്തമാക്കിയിട്ടുള്ളത്.
പത്തുവർഷം മുമ്പുതന്നെ വെള്ളൂക്കുന്നേൽ കുടുംബം ബലപ്രയോഗത്തിലൂടെ അധികാരികളെ വിരട്ടിവരെ കാര്യങ്ങൾ നേടിയിരുന്നുവെന്നും ഭൂമി വെട്ടിപ്പിടിച്ചിരുന്നുവെന്നും കഴിഞ്ഞദിവസം മുൻ മൂന്നാർ ദൗത്യസംഘ തലവൻ സുരേഷ്കുമാറും വ്യക്തമാക്കിയിരുന്നു. കയ്യൂക്കിലൂടെ കാര്യം നടപ്പാക്കിയെടുത്തിരുന്നു ഇവരെന്നാണ് സുരേഷ് പറഞ്ഞത്. 2007 ജൂൺ മാസത്തിൽ ഇക്കാര്യത്തിൽ എഫ്ഐആറുമുണ്ട്.
ചിന്നക്കനാൽ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി ടോം സഖറിയയയുടെ സഹോദരൻ ബോബി സക്കറിയ ഭൂമി വെട്ടിപ്പിടിക്കാനും രേഖകളിൽ തിരിമറി നടത്താനും ശ്രമിച്ചുവെന്നതാണ് കേസ്. ലാൻഡ് അക്വിസിഷൻ ഫയലുകൾ ബലമായി എടുത്തുകൊണ്ടുപോയതായും ആദിവാസികൾക്കും ഭൂരഹിതർക്കും അനുവദിച്ച ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടതെന്നും ഇതിനുവേണ്ടി രേഖകൾ സൃഷ്ടിക്കാൻ കോടികൾ കൈക്കൂലി മന്ത്രിമാരിലേക്കുവരെ എത്തിയിരുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇത്തരം ആരോപണങ്ങൾ നിലനിൽക്കെയാണ് പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ച് ഭൂമി സ്വന്തമാക്കാൻ നടന്ന തട്ടിപ്പ് കുരിശ് തകർത്തുകൊണ്ട് ദേവികുളം സബ്കളക്ടർ നടത്തുന്നത്. ഇതോടെയാണ് പിണറായി തന്നെ നേരിട്ട് പ്രതികരിക്കുകയും കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുവരുന്നതും. കുരിശ് തകർത്ത വിഷയം മുൻനിർത്തിയാണ് പ്രതികരണം ഉണ്ടായതെങ്കിലും ഇതിന് ക്രിസ്ത്രീയ സഭകളിൽ നിന്ന് പിന്തുണയുണ്ടാവുമെന്ന നീക്കം പക്ഷേ, പാളിപ്പോയി.
ക്രിസ്തീയ സഭാ മേധാവികളിൽ ഭൂരിപക്ഷവും ഇത്തരം കയ്യേറ്റങ്ങളെ ഒരിക്കലും ന്യായീകരിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. ഇതോടെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നിലകൊണ്ട സർക്കാർ ഒറ്റപ്പെട്ട നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതിന് പിന്നാലെയാണ് ശ്രീറാമിനെതിരെയും പെമ്പിളൈ ഒരുമയ്ക്കെതിരെയും മുൻ മൂന്നാർ ദൗത്യസംഘത്തലവൻ സുരേഷിനെതിരെയുമെല്ലാം അശ്ളീലപ്രയോഗങ്ങൾ വരെ നടത്തി മന്ത്രി മണി തന്നെ രംഗത്തെത്തുന്നത്.
മണിയുമായി നേരിട്ട് ബന്ധമുള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കലിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് മണിയുടെ ഇടപെടലിലൂടെ പിണറായിയുടെ പ്രതികരണം ഉണ്ടായതെന്ന് വ്യക്തം. ഇതിലെല്ലാം ആവേശഭരിതനായി മണി ഇടുക്കിയിലെ വേദികളിൽ ശ്രീറാമിനെതിരെയും മറ്റും നിലവിട്ട് പ്രസംഗിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇത് വൻ വിവാദമായി മാറിയതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലാണിപ്പോൾ. ഇതിന് പിന്നാലെ കുരിശ് തകർത്തതിനെതിരെ ശക്തമായി പ്രതികരിച്ച യുഡിഎഫ് കൺവീനർ പി പി തങ്കച്ചനും രംഗത്തുവന്നതും ചർച്ചയായി.
ഇത്തരം പ്രസ്താവനകളിലൂടെയും പ്രതികരണങ്ങളിലൂടെയും വ്യക്തമാകുന്നത് മൂന്നാറിലെ കയ്യേറ്റങ്ങളിൽ കോൺഗ്രസ്സിനും സിപിഎമ്മിനും എത്രത്തോളം താൽപര്യം ഉണ്ടെന്നുതന്നെയാണെന്ന് വിമർശനം ശക്തമായിക്കഴിഞ്ഞു. ഈ ഉള്ളറക്കളികൾ ഒന്നൊന്നായി പുറത്തുവരുന്നതിതിനിടെ ഇന്നലെ പി പി തങ്കച്ചനെതിരെ കോൺഗ്രസിലും യുവ നേതാക്കൾ കടുത്ത എതിർപ്പുമായി എത്തിക്കഴിഞ്ഞു. വി ഡി സതീശൻ, ലിജു, പിസി വിഷ്ണുനാഥ് എന്നിവർ ഇന്നലെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനമാണ് തങ്കച്ചനെതിരെ ഉന്നയിച്ചത്.
വിഷയം കുറച്ചുദിവസത്തിനകം ചർച്ചകളിൽ നിന്ന് ഒഴിവാകുമെന്ന നിലയിലാണ് സർക്കാര് വിലയിരുത്തുന്നതെങ്കിലും ഇക്കാര്യത്തിൽ ശക്തമായ നിലപാടുമായാണ് ബിജെപി നീങ്ങുന്നത്. കേന്ദ്രത്തെ ഇടപെടുവിച്ച് മൂന്നാറിലെ കയ്യേറ്റങ്ങളിൽ അന്വേഷണം നടത്താനുള്ള ശ്രമം അവർ ആരംഭിച്ചുകഴിഞ്ഞതായാണ് അറിയുന്നത്. ഇത് സാധ്യമായാൽ സംസ്ഥാനത്തെ ഇരു മുന്നണികളിലേയും പല പ്രമുഖരുടേയും വഴിവിട്ട ഇടപാടുകൾ പുറത്തുവന്നേക്കും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്