വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മോദിയുടെ വാക്ക് പാഴ്വാക്കോ? രാജ്യത്ത് ഗുരുതര പ്രതിസന്ധി വിതച്ച് തൊഴിലില്ലായ്മ രൂക്ഷമാകുന്നു; മന്മോഹൻ വർഷം 10 ലക്ഷം തൊഴിൽ സൃഷ്ടിച്ചപ്പോൾ മോദിക്കു രണ്ടു ലക്ഷം പോലും ഉണ്ടാക്കാൻ കഴിയുന്നില്ല; ആശങ്കയിലാഴ്ന്ന് യുവജനത
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദിയുടെ ബിജെപി സർക്കാർ അധികാരത്തിലേറിയത്. മോദിയുടെ ഭരണം മൂന്നു വർഷം പിന്നിടുമ്പോൾ ലഭിക്കുന്ന കണക്കുകൾ പക്ഷേ വെളിപ്പെടുത്തുന്നത് മറ്റൊരു വസ്തുതയാണ്- രാജ്യത്ത് കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. കൊട്ടിഘോഷിക്കപ്പെട്ട മെയ്ക് ഇൻ ഇന്ത്യ പദ്ധതിയക്കമുള്ള രാജ്യത്ത് യുവാക്കൾക്ക് തൊഴിലുകൾ പ്രധാനം ചെയ്യുന്നതിൽ പരാജയപ്പെടുകയാണ്.
യുവാക്കൾക്ക് തൊഴിലവസരങ്ങളും രാജ്യത്തിനു മുഴുവൻ വികസനവും വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി രാജ്യത്തുടനീളം ബിജെപിക്കായി വോട്ടുപിടിച്ചത്. എന്നാൽ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മന്മോഹൻ സിംഗിന്റെ യുപിഎ സർക്കാരിനെക്കാളും മോശമായ പ്രകടനമാണ് മോദി കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാന തൊഴിൽ ദായക മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വൻ പരാജയം വ്യക്തമാക്കുന്ന കണക്കുകൾ ലഭ്യമായിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ലേബർ ബ്യൂറോയിൽനിന്നു തന്നെയാണ്.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് 2015, 16 വർഷങ്ങളിൽ ഉണ്ടായതെന്ന് ലേബർ വകുപ്പിന്റെ കണക്കിൽ വ്യക്തമാകുന്നു. 2015 ൽ 1.55 ലക്ഷവും 2016 ൽ 2.31 ലക്ഷവും മാത്രം തൊഴിലുകളാണ് രാജ്യത്ത് പുതിയതായി സൃഷ്ടിക്കപ്പെട്ടത്. മന്‍മോഹൻസിങ്ങിന്റെ യുപിഎ സർക്കാർ ഭരിച്ച 2009 ൽ മാത്രം 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു.
പ്രധാന മേഖലകളിലെല്ലാം തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നാണ് ലേബർ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2016ലെ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള എട്ടു മാസങ്ങളിൽ മൊത്തം 2.31 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ആരോഗ്യം(35,000), വിദ്യാഭ്യാസം(67,000), ഐടി-ബിപിഒ(22,000), ഹോട്ടൽ(-7000), ഗതാഗതം(18,000), കച്ചവടം(26,000), നിർമ്മാണം(-25,000), മാനുഫാക്ചറിങ്(95,000) എന്നിങ്ങനെയാണ് കണക്ക്.
ഐടി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളടക്കം മനുഷ്യവിഭശേഷിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത് കുറച്ചുകൊണ്ടുവരുന്ന സാഹചര്യത്തിൽ രാജ്യം ഗുരുതര പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കോൽക്കോത്തയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ടെിഗ്രാഫ്ഇന്ത്യ പത്രമാണ് വ്യാഴാഴ്ച ഒന്നാം പേജിൽ ഇക്കാര്യങ്ങൾ കണക്കുകൾ സഹിതം വിശദീകരിച്ചത്.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) വർധിക്കുമ്പോഴും തൊഴിലവസരങ്ങൾ കുറയുന്ന പ്രതിഭാഗമാണ് ദൃശ്യമാകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തികവർഷം തന്നെ ജിഡിപി 7.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ജിഡിപിയിലെ വളർച്ച തൊഴിൽ വർധിപ്പിക്കുന്നില്ലെന്നതാണു സത്യം.
ശാസ്ത്ര, സാങ്കേതിക മേഖലയിൽ ഏറ്റവും അധികം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നത് ഐടി കമ്പനികളാണ്. ഈ സ്ഥാപനങ്ങളിൽനിന്ന് വൻതോതിൽ പിരിച്ചുവിടൻ നടക്കുന്നതായി പത്രത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൻതോതിലുള്ള പിരിച്ചുവിടലുകളില്ലെന്ന് മോദി സർക്കാരും വ്യവസായ സംഘടനയായ നാസ്കോമും കൂടെക്കൂടെ അവകാശം മുഴക്കാറുണ്ടെങ്കിലും സത്യം മറിച്ചാണ്. വിപണിയിൽ മത്സരം വർധിച്ചുവരുമ്പോൾ കമ്പനികൾ ചെലവുചുരുക്കലിന്റെയും ഉത്പാദനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി മനുഷ്യനു പകരം യന്ത്രങ്ങളുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തുന്നതാണ് തൊഴിലവസരങ്ങളിൽ കുറവു വരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
യുവാക്കളുടെ ബാഹുല്യമാണ് ഇന്ത്യയുടെ പ്ലസ് പോയിന്റെന്ന് പ്രധാനമന്ത്രി മോദി കൂടെക്കൂടെ പറയാറുണ്ട്. രാജ്യത്ത് തൊഴിലെടുക്കാൻ ശേഷിയുള്ളവരുടെ ശരാശരിപ്രായം 2020 ഓടെ 29 വയസ് ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1.2 മുതൽ 1.5 കോടി യുവാക്കളാണ് ഓരോ വർഷവും തൊഴിൽവിപണിയിൽ എത്തുന്നത്. സംഘടതിമേഖലയിലും അസംഘടിത മേഖലയിലും ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേന്ദ്രം പരാജയപ്പെടുമ്പോൾ രാജ്യം കടുത്ത അസ്വസ്ഥതയായിരിക്കും നേരിടാൻ പോകുന്നതെന്നും പത്രം മുന്നറിയിപ്പു നല്കുന്നു. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന മെയ്ക് ഇൻ ഇന്ത്യ പദ്ധതിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഐടി മേഖലയിലുണ്ടാകുന്ന തിരിച്ചടിയാണ് ഇന്ത്യൻ യുവാക്കളെ കൂടുതലും പ്രതിസന്ധിയിലാക്കുക. ഇൻഫോസിസ്, വിപ്രോ, കോഗ്നിസാൻസ് തുടങ്ങിയവ അടക്കമുള്ള രാജ്യത്തെ മുൻനിര ഐടി സ്ഥാപനങ്ങളെല്ലാം തന്നെ ചെലവുചുരുക്കൽ നടപ്പാക്കുകയാണ്. ഈ വർഷം 56,000 എൻജിനിയർമാരെ പിരിച്ചുവിടാൻ രാജ്യത്തെ ഏഴു മുൻനിര ഐടി കമ്പനികൾ ആലോചിക്കുന്നതായും പത്രത്തിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പു നല്കുന്നു. പ്രമുഖ കമ്പനികൾ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അടക്കമുള്ള മേഖലകളിലേക്ക് തിരിയുന്നതും യുഎസ് ഇന്ത്യൻ പ്രഫഷണലുകൾക്ക് വീസ നിയന്ത്രണം ഏർപ്പെടുത്തിയതുമെല്ലാം ഐടി മേഖലയ്ക്കു തിരിച്ചടിയായിക്കൊണ്ടിരിക്കുന്നു. ഉരുക്കു കമ്പനികൾ അടക്കം രാജ്യത്തെ മറ്റു പ്രധാന തൊഴിൽ ദാതാക്കളും ഉത്പാദനം വർധിപ്പിക്കാനായി സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നതും തൊഴിലവസരങ്ങൾ കുറയാൻ കാരണമാകുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക വിപണിയിൽ തൊഴിലില്ലായ്മ വർധിക്കുന്നത് വൻ ദുരന്തമായിരിക്കും വിതയ്ക്കുകയെന്ന് സാമ്പത്തികവിദഗ്ദരും സോഷ്യോളജി വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. തൊഴിൽ ചെയ്ത് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം നേടാൻ കഴിയാത്ത യുവാക്കൾ ക്രിമിനൽ പ്രവർത്തനങ്ങളടക്കമുള്ള സാമൂഹ്യവിരുദ്ധതയിലേക്കു കടക്കാൻ സാധ്യത ഏറെയാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
Stories you may Like
- ഒട്ടും സങ്കടമില്ലാത്ത രാജ്യമെന്ന കിരീടം ഏഴാം തവണയും ചൂടി സ്വിറ്റ്സർലാന്റ്
- രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; സർവ്വേ
- നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി നൽകി പിണറായി
- ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാബ്വെ
- പാവപ്പെട്ടവന്റെ പ്രതിരോധങ്ങളെ ചെറുക്കാൻ അതിഭീകര ആക്രമണമാണ് ഫാസിസ്റ്റുകൾ നടത്തുന്നത്;പ്രഭാത് പട്നായിക്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍