ഇഫ്താർ വിരുന്നിലൂടെ പ്രതിച്ഛായ കൂട്ടാൻ മോദി; റംസാന്റെ തലേനാൾ പ്രധാനമന്ത്രി ശ്രീനഗറിലെത്തുന്നത് നോമ്പുതുറക്കൽ സംഗമമൊരുക്കാൻ; മുസ്ലീങ്ങളെ ഒപ്പം കൂട്ടാനുറച്ച് കരുനീക്കം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ദിപാവലി ദിനത്തിൽ കാശ്മീരിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിൽ കാശ്മീരി ജനതയുടെ മനസ്സ് പിടിക്കാനുള്ള തന്ത്രമായി അതിനെ വിലയിരുത്തി. എന്തായാലും കാശ്മീരിന്റെ മനസ്സ് ബിജെപിയോട് അടുക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. വികസന അജണ്ടയുമായി മുന്നേറുന്ന മോദി സർക്കാരിന് ഇന്ന് പക്ഷേ കാര്യങ്ങൾ അത്ര അനുകൂലമല്ല. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങൾ. ഹിന്ദു വർഗ്ഗീയതയുടെ മുഖമായി മാറാൻ മോദി ആഗ്രഹിക്കുന്നുമില്ല. എന്നാൽ മന്ത്രിസഭയിലെ ചില അംഗങ്ങൾ തന്നെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുമായി കളം നിറയുന്നു. ഈ സാഹചര്യത്തിൽ കടുത്ത താക്കീതുകൾ നൽകിയാണ് അത്തരം പ്രസ്താവനകൾ മോദി ഒഴിവാക്കുന്നത്.
ന്യൂനപക്ഷ മനസ്സുകളിലേക്ക് എത്തിപ്പെടുകയാണ് മോദിയുടെ ശ്രമം. അതിനുള്ള അവസരമായി റംസാനെ മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങൾ. ഈദ്-ഉൾ-ഫിത്തർ ദിനവുമായി ബന്ധപ്പെട്ട അവസാന നോമ്പ് ദിനത്തിൽ കാശ്മീരിലാകും പ്രധാനമന്ത്രി. ദീപാവലിക്ക് സമാനമായി കാശ്മീരി ജനതയ്ക്കൊപ്പം പ്രധാനമന്ത്രി നോമ്പ് കാലം ആഘോഷിക്കാനെത്തുമ്പോൾ ന്യൂനപക്ഷ മനസ്സ് കേന്ദ്ര സർക്കാരിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ചന്ദ്രപിറ കാണുന്നത് അനുസരിച്ചാണ് റംസാൻ. ഇത്തവണ അത് ജൂലൈ 18നോ 19നോ ആകുമെന്നാണ് കണക്ക് കൂട്ടൽ. ഇത് മനസ്സിൽ വച്ചാണ് പ്രധാനമന്ത്രി ജൂലൈ 18ന് കാശ്മീരിലെത്തുന്നത്. കാശ്മീരി ദേശിയവാദി നേതാവിന്റെ നൂറാം ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് മോദിയുടെ കാശ്മീരിലേക്കുള്ള പോക്ക്.
അന്ന് രാത്രി കാശ്മീരിൽ ഇഫ്താർ പാർട്ടി നടത്താനാണ് മോദിയുടെ ആലോചന. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന്റെ സാധ്യതകൾ ആരാഞ്ഞു കഴിഞ്ഞു. എന്നാൽ സുരക്ഷാ പ്രശ്നങ്ങളുൾപ്പെടെയുള്ളവ കണക്കിലെടുത്ത് മാത്രമേ തീരുമാനം ഉണ്ടാകൂ. എൻ എസ് ജി കമാണ്ടോകൾ ഇതിന്റെ സാധ്യത മനസ്സിലാക്കാൻ കാശ്മീരിലെത്തിക്കഴിഞ്ഞു. കാശ്മീരിലെ എല്ലാ പ്രധാന ഇസ്ലാം നേതാക്കളേയും പണ്ഡിതരേയും പങ്കെടുപ്പിച്ചുള്ള വിപുലമായ ഇഫ്താറാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിമാരടക്കമുള്ള വലിയ വിവിഐപി സംഘവും എത്തിയേക്കും. ഫലത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇഫ്താർ പാർട്ടിയായി കാശ്മീരിലെ കൂട്ടായ്മയെ മാറ്റാനാണ് നീക്കം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെ ഇഫ്താർ സംഗമത്തിന്റെ കാര്യവും മോദിയുടെ സജീവ പരിഗണനയിലുണ്ട്. അങ്ങനെ വന്നാലും കാശ്മീരിലെ ഇഫ്താറിന് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിൽ കാര്യങ്ങൾ മാറ്റും.
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്. ബീഹാർ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ മുസ്ലിം ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കേണ്ടതുണ്ട്. കാശ്മീരിൽ പോലും കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമായ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മാത്രമാണ് ഏകക്ഷി ഭരണമെന്ന കാശ്മീർ ബിജെപി ഘടകത്തിന്റെ സ്വപ്നം നടക്കാതെ പോയത്. ഇതെല്ലാം മനസ്സിലാക്കി ഉത്തരേന്ത്യയിലെ മുസ്ലിം മനസ്സ് ബിജെപിയോട് അടുപ്പിക്കുകയാണ് ഇഫ്താറിലൂടെ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിലും മുസ്ലിം വോട്ടുകൾ നിർണ്ണായകമാണെന്ന തിരിച്ചറിവുമുണ്ട്. ബീഹാറിലും ഉത്തർപ്രദേശിലും നിയമസഭാ ഭരണം തിരിച്ചു പിടിക്കാൻ മുസ്ലിം ജനതയ്ക്കായി പ്രത്യേക പാക്കേജുകളും മോദി സർക്കാർ പരിഗണിക്കുന്നതായാണ് സൂചന.
മുസ്ലിം ന്യൂനപക്ഷത്തെ സർക്കാരിനോട് അടുപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നേരത്തെ തന്നെ മോദി തുടങ്ങയിരുന്നു. സാർക്ക് രാജ്യങ്ങളിലെയും ഖത്തർ, ബഹ്റിൻ, ഈജിപ്ത്, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെയും മുസ്ലിം പ്രതിനിധികളോട് തന്റെ ഇസ്ലാം മതപാണ്ഡിത്യം മോദി വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ചരിത്രകാരൻ ജെ എസ് രാജ്പുത്തും ഇന്ത്യ ഇസ്സാമിക് കൾച്ചറൽ സെന്റർ പ്രസിഡന്റ് സിറാജുദീൻ ഖുറേഷിയും ചേർന്നെഴുതിയ എജ്യുക്കേഷൻ ഓപ് മുസ്ലിംസ് എന്ന പുസ്തകത്തിന്റെ പ്രകാശനവേളയായിരുന്നു അത്്. അറിവിന് ഇസ്ലാം മതം നൽകുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള മോദിയുടെ പ്രസംഗമാണ് മതപ്രതിനിധികളെ ആകർഷിച്ചത്. അള്ളാഹു കഴിഞ്ഞാൽ ഖുറാനിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വാക്ക് അറിവാണെന്ന് മോദി പറഞ്ഞു.
800 തവണയാണ് അറിവ് എന്നർഥം വരുന്ന അറബിക് വാക്ക് ഖുറാനിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. അള്ളാഹു എന്ന വാക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്നത് അറിവാണ്. അറിവിന് ഇസ്ലാം മതം എത്രത്തോളം പ്രാധാന്യം കൽപിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ പദപ്രയോഗമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാനാത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിശ്വാസങ്ങളിലുള്ളവർ ഒരേ സംസ്കാരത്തിൽ ജീവിക്കുകയും ഒരേ ഭാഷ സംസാരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും അക്കാര്യത്തിൽ ഇന്ത്യക്കാർ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതക്കാർ തമ്മിൽ ഇത്രയേറെ പരസ്പര ധാരണയോടെ ജീവിക്കുന്ന കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാൻ കിട്ടുകയുമില്ല. പരസ്പര സഹകരണത്തോടെ വിവിധ വിശ്വാസക്കാർ ജീവിക്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ സമാധാനം പുലരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം മുസ്ലിം പണ്ഡിതരും പ്രൊഫഷണലുകളും ഉൾപ്പെട്ട പ്രതിനിധി സംഘം മോദിയെ സന്ദർശിച്ചിരുന്നു. ശത്രുക്കളുടെ വാക്കുകൾ കൊണ്ടല്ല, തന്റെ പ്രവൃത്തികൾ കൊണ്ടാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം തന്നെ വിലയിരുത്തേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദർശിക്കാനെത്തിയ പണ്ഡിത സംഘത്തോടു പറയുകയും ചെയ്തു. 30അംഗ മുസ്ലിം നേതൃ സംഘമാണ് മോദിയെ സന്ദർശിച്ചത്. രാജ്യത്തെ 125 കോടി ജനങ്ങളുടെയും ഉയർച്ചയാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും അവരുടെ ജീവിത നിലവാരം ഉയർത്തുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം രാജ്യത്തിന് ഒട്ടേറെ നഷ്ടങ്ങളാണ് ഇതുവരെ ഉണ്ടാക്കിയിരിക്കുന്നത്. ഭൂരിപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവുമല്ല, വികസനോന്മുഖ രാഷ്ട്രീയമാണ് ഇന്ത്യയ്ക്കുവേണ്ടത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിച്ചുകാണുന്ന രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസന കാര്യത്തിൽ മോദിയുമായി യോജിച്ചുപോകണമെന്നാണ് ആഗ്രഹമെന്നാണ് മോദിയോട് മുസ്ലിം സംഘം അഭിപ്രായപ്പെട്ടത്.
രാജ്യത്തെ ഏകമനസോടെ മുന്നോട്ടു കൊണ്ടുപോകാൻ മോദിയുടെ നേതൃത്വത്തിന് കഴിയുമെന്ന വിശ്വാസമാണ് നേരത്തെ പ്രധാനമന്ത്രിയെ സന്ദർശിച്ച സംഘം അഭിപ്രായപ്പെട്ടത്. മുസ്ലിം മതവിഭാഗത്തെ കൈയിലെടുത്ത് മോദി നടത്തിയ കൂടിക്കാഴ്ചയിലെ പ്രസ്താവനകളും ഏറെ ആരാധകരെയാണ് മോദിക്ക് നേടിക്കൊടുത്തിരിക്കുന്നത്. യോഗ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ നീക്കം. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21ന് സ്കൂളുകളിൽ സൂര്യ നമസ്കാരം ചെയ്യണമെന്ന നിർദ്ദേശത്തോട് വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സൂര്യനമസ്കാരത്തെ യോഗാ ദിനത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കാശ്മീരിലെ ഇഫ്താർ വിരുന്നോടെ മുസ്ലിം ന്യൂനപക്ഷങ്ങൾ കൂടുതൽ അടുക്കുമെന്നാണ് പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്