അരിവാൾ സുന്നികൾക്കു പെട്ടെന്നെങ്ങനെ മോദിപ്രേമം ഉണ്ടായി? ബിഹാറിൽ മുതലെടുക്കാൻ ബിജെപി ക്യാമ്പ്; ഇരുപക്ഷത്തും അതൃപ്തരും ഏറെ
എം പി റാഫി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഇന്ത്യൻ മുസ്ലിം പണ്ഡിത സംഘത്തിന്റെ ആദ്യ കൂടിക്കാഴ്ച ഇരുകൂട്ടർക്കും മനം നിറയ്ക്കുന്നതാണെങ്കിലും ഇതെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ രംഗത്തുകൊഴുക്കുകയാണ്. അരിവാൾ സുന്നികൾക്കു പെട്ടെന്നെങ്ങനെ മോദിപ്രേമം ഉണ്ടായി എന്ന ചോദ്യമാണ് വിവിധ കോണിൽ നിന്നും ഉയരുന്നത്.
കൂടിക്കാഴ്ചയെ സംബന്ധിച്ച് വ്യത്യസ്ത നിരീക്ഷണങ്ങളാണ് വരുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള പണ്ഡിത സംഘം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിഹാറിൽ രാഷ്ട്രീയമുതലെടുപ്പിനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അതേസമയം, കൂടിക്കാഴ്ച നടത്തിയതിൽ ഇരുപക്ഷത്തും അതൃപ്തരും ഏറെയുണ്ടെന്നതും ശ്രദ്ധേയമാണ്.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഖലീലുൽ ബുഖാരി കടലുണ്ടി എന്നിവരും കേരളത്തിൽ നിന്നുള്ള പ്രതിനിധികളായി സംഘത്തിലുണ്ടായിരുന്നു. ഇന്ത്യൻ മുസ്ലിംങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന ബറേൽവി വിഭാഗക്കാരായ 40 അംഗ സംഘമാണ് വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സുന്നി ആശയവുമായി സാമ്യമുള്ള ഉത്തരേന്ത്യയിലെ വിഭാഗക്കാരാണ് ബറേൽവി.
അഖിലേന്ത്യാടിസ്ഥാനത്തിൽ ഏറ്റവും അംഗബലമുള്ള ബറേൽവി വിഭാഗക്കാർ കൂടുതലുള്ളത് ഉത്തരേന്ത്യയിലാണ്. എന്നാൽ കേരളത്തിലെ സുന്നി സംഘടനകളൊഴിച്ചാൽ ഇന്ത്യയിലെവിടെയും സംഘടനാടിസ്ഥാനത്തിൽ ബറേൽവി വിഭാഗം മുൻകാലങ്ങളിൽ മുന്നോട്ടു വന്നിരുന്നില്ല. ബറേൽവിയിൽ നിന്നും വ്യത്യസ്തമായി മത രാഷ്ട്ര സങ്കൽപ്പവുമായി രാഷ്ട്രീയത്തിലേക്ക് വന്നത് ഇന്ത്യയിൽ ജമാഅത്തേ ഇസ്ലാമിയായിരുന്നു. കാലങ്ങളായി വിവിധ രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും വോട്ടുബാങ്കായി മാത്രമാണ് ബറേൽവി വിഭാഗത്തെ കണ്ടിരുന്നതെന്ന് തിരിച്ചറഞ്ഞതോടെയാണ് മിക്ക സംസ്ഥാനങ്ങളിലും സംഘടനാടിസ്ഥാനത്തിലേക്ക് ഇവർ മാറാൻ തീരുമാനിച്ചത്. മോദി പ്രധാനമന്ത്രിയായ ശേഷം വിവിധ ഹിന്ദു സംഘടനകളുമായും പണ്ഡിതന്മാരുമായും മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇതാദ്യമായാണ് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള മുസ്ലിം പണ്ഡിതർ ഒരുമിച്ച് നരേന്ദ്രമാദിയെ സന്ദർശിച്ചിരിക്കുന്നത്.
എന്നാൽ ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പടുത്തിരിക്കെ മുസ്ലിം സംഘടനകളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ മാനം ഉണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്ത് കൂടിക്കാഴ്ചക്ക് വഴിയൊരുക്കുകയായിരുന്നു. രാജ്യത്തെ മുസ്ലിം പണ്ഡിതരെ ഒരുമിപ്പിക്കുന്നതിന് കാന്തപുരത്തിന്റെയും ആൾ ഇന്ത്യാ ഉലമ ആൻഡ് മഷൈഖ് ബോർഡിന്റെയും സഹായം നേരത്തെ തേടിയിരുന്നു. നാൽപത് മിനുട്ട് നീണ്ട ചർച്ചയിൽ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും പണ്ഡിതസംഘം മോദിക്കു മുന്നിൽ വച്ചു. അന്യാധീനപ്പെട്ടു പോകുന്ന വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ നടപെടിയെടുക്കുക, വികസനങ്ങൾ നടപ്പാക്കുന്നത് മത സാമുദായിക ജാതീയതക്കു അതീതമായിട്ടായിരിക്കണമെന്നും പ്രധാനമന്ത്രി മുസ്ലിം സമുദായവുമായി നേരിട്ട് ബന്ധം സ്ഥാപിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. മുസ്ലിംങ്ങളുമായി പ്രധാനമന്ത്രി അടുക്കുന്നത് ചിലർ തടയാൻ ശ്രമിക്കുന്നതായുള്ള ആശങ്കയും സംഘം പങ്കുവച്ചു.
സൂഫി പാരമ്പര്യമാണ് ഇന്ത്യൻ ധർമ ചിന്തകളുടെ അവിഭാജ്യ ഘടകം. അൽഖൊയ്ദ, ഐസിസി പോലുള്ള ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദ സംഘടനകളെ ചെറുത്ത് തോൽപ്പിക്കാൻ സൂഫി ചിന്തകൾക്കെ സാധ്യമാകൂ. എന്നാൽ സൂഫിസത്തെ ദുർബലപ്പെടുത്താൻ തീവ്രവാദികൾ ശ്രമിക്കുന്നതാണെന്നും , സൂഫി ചിന്തകളെ പ്രചരിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും വഖഫ് സ്വത്തുക്കളെ കുറിച്ച് സംഘം ഉന്നയിച്ച പരാതികൾ പരിശോധിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. തീവ്രവാദ നിലപാടുകളോ ആശയങ്ങളോ ഉള്ള സംഘടനാ പ്രതിനിധികളെ കൂടിക്കാഴ്ചയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലിംങ്ങൾ പിന്തുണക്കുന്ന പണ്ഡിതരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നത്. കൂടിക്കാഴ്ചയെ നല്ല കാൽവെയ്പ്പായാണ് പ്രധാനമന്ത്രി നോക്കികാണുന്നത്. മുസ്ലിം പണ്ഡിത സംഘത്തിനും കൂടിക്കാഴ്ച സംതൃപ്തി നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും പങ്കെടുത്ത എ.പി വിഭാഗം സമസ്ത നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മോദിയുമായുള്ള കാന്തപുരത്തിന്റെ ബന്ധം നേരത്തെ വിവാദമായിരുന്നു.
നിർമ്മാണപ്രവർത്തിയിൽ ഇടയ്ക്ക് പ്രതിസന്ധി നേരിട്ട് മർക്കസ് നോളജ് സിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് കാന്തപുരം മോദിയുമായി ചർച്ച നടത്തിയെന്നാണ് അറിയുന്നത്. ഗുജറാത്തിൽ ഉൾപ്പടെ കാന്തപുരത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിന് നേരത്തെയും മോദി സഹായം ചെയ്തിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ മർക്കസിനു കീഴിൽ 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാന്തപുരം സ്ഥാപിച്ചിരുന്നു. ഇതിനു പുറമെ കാശ്മീരിൽ ഇരുപത് സ്ഥാപനങ്ങളും പശ്ചിമബംഗാളിൽ നൂറിലധികം സ്ഥാപനങ്ങളും കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.മർക്കസിനു കീഴിലെ നൂറുകണക്കിനു സ്ഥാപനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു മർക്കസ് നോളജ്സിറ്റിയിൽ വിഭാവനം ചെയ്തിരുന്നുത്. എന്നാൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം കാന്തപുരം നോളജ്സിറ്റിയുടെ നിർമമ്മാണ പ്രവർത്തികളെ പറ്റി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
എന്നാൽ മത സാമുദായിക കക്ഷികളെ ആശ്രയിക്കരുതെന്ന് സിപിഐ.എം കേന്ദ്രകമ്മിറ്റി നിർദ്ദേശം നൽകിയതിനു പിന്നാലെ രാജ്യത്തെ മുസ്ലിംങ്ങളെ കയ്യിലെടുക്കുന്ന തന്ത്രങ്ങളുമായി മോദി രംഗത്തെത്തിയിരിക്കുന്നത് കരുതലോടെയാണ് മറ്റു പാർട്ടികൾ നോക്കികാണുന്നത്. അതേസമയം മുസ്ലിം പണ്ഡിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞാഴ്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മർക്കസിലെത്തി കാന്തപുരത്തെ സന്ദർശിച്ചതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരൻ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ നരേന്ദ്ര മോദി തന്നെ കാന്തപുരം ഉൾപ്പടെയുള്ള നേതാക്കളെ വിളിച്ചുവരുത്തിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വലിയ പ്രതീക്ഷ നൽകുന്നതായാണ് സംഘത്തിലെ വിവിധ പണ്ഡിതരുടെ വിലയിരുത്തൽ. കാന്തപുരം, ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർക്കു പുറമെ ആൾ ഇന്ത്യ ഉലമ ആൻഡ് മഷൈഖ് ബോർഡ് ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് അഷ്റഫ് കിചോവ്ചി, സയ്യിദ് ജലാലൂദ്ധീൻ അഷ്റഫ്, സയ്യിദ് അഹമ്മദ് നിസാമി തുടങ്ങിയ പ്രമുഖരും കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍