മോഹൻലാലിന് ആനക്കൊമ്പു കിട്ടിയത് തൃശൂരിൽ നിന്നും ചെന്നൈയിൽ നിന്നുമല്ല; നരസിംഹം ചിത്രീകരിച്ച മാനവ നിലയം വീട്ടിൽനിന്ന്; സൂപ്പർതാരം ആനക്കൊമ്പ് വാങ്ങിയത് രണ്ടര ലക്ഷം രൂപയ്ക്ക്
കൊച്ചി:മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് അടുത്ത മാസം ഒമ്പതിന് ഹൈക്കോടതിയിൽ അന്തിമ വാദം കേൾക്കാനിരിക്കെ മോഹൻലാൽ ആനക്കൊമ്പ് വാങ്ങിയതു സംബന്ധിച്ചു കൂടുതൽ തെളിവുകൾ. തൃശൂരിലും ചെന്നൈയിലും നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നാണ് മോഹൻലാൽ പറഞ്ഞിരുന്നത്.
എന്നാൽ ഷൂട്ടിംഗിനെത്തിയ ഒറ്റപ്പാലത്തെ ഒരു വീട്ടിൽ നിന്നാണ് മോഹൻലാൽ രണ്ട് ആനക്കൊമ്പുകൾ വാങ്ങിയതെന്നതിനു തെളിവുകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. നിരവധി സിനിമകൾ ചിത്രീകരിക്കുന്ന ലൊക്കേഷനായ ഒറ്റപ്പാലത്ത് ഷൂട്ടിങ് ആവശ്യത്തിനായി മോഹൻലാൽ പലപ്പോഴും വരാറുണ്ട്. ദേവാസുരം മുതൽ നരസിംഹം വരെയുള്ള സിനിമകൾക്ക് ലൊക്കേഷനായ ഒറ്റപ്പാലം കണ്ണിയമ്പുറത്തെ മാനവനിലയം എന്ന വീട്ടിൽ നിന്നാണ് മോഹൻലാൽ ഈ ആനക്കൊമ്പ് വാങ്ങിയത്. ദേവാസുരം എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഒറ്റപ്പാലത്തെ മനിശേരിയിലെ വരിക്കശേരി മനയിലായിരുന്നെങ്കിലും കണ്ണിയമ്പുറത്തെ മാനവനിലയം എന്ന വീട്ടിലും ചിത്രീകരണം നടന്നിരുന്നു.
ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങൾക്കും ഈ വീട് പ്രധാന ലൊക്കേഷനായിരുന്നു. മാനവനിലയം വീട്ടിൽ മുൻഭാഗത്ത് സന്ദർശക മുറിയിൽ കാഴ്ച്ചക്കായി വച്ചിരുന്ന ആനക്കൊമ്പാണ് മോഹൻലാൽ വാങ്ങിയതെന്ന് ഇക്കാര്യങ്ങൾ അറിയുന്ന ഒറ്റപ്പാലത്തെ മധു മറുനാടൻ മലയാളിയോട് പറഞ്ഞു. മാനവനിലയം വീട്ടിലെ ഗൃഹനാഥനായിരുന്ന എ.വി.മേനോനാണ് രണ്ടരലക്ഷം രൂപക്ക് മോഹൻലാലിന് ഇത് വിറ്റ കാര്യം മധുവിനോട് പറഞ്ഞത്. ഏകദേശം 20 വർഷം മുമ്പാണ് വിൽപ്പനയും മറ്റും നടന്നത്. നിലമ്പൂർ കോവിലകവുമായി ബന്ധമുള്ള കുടുംബമാണ് ഒറ്റപ്പാലത്തെ മാനവി നിലയം. നിലമ്പൂരിൽ നിന്നാണ് ഈ ആനക്കൊമ്പ് ഒറ്റപ്പാലത്തേക്ക് കൊണ്ടു വന്നത്.
മാനവനിലയം എന്ന വീടിനടുത്ത് നേരത്തെ വാടകക്ക് താമസിച്ചിരുന്ന സമയത്ത് മധു മിക്ക ദിവസവും മാനവനിലയം വീട്ടിൽ വരാറുണ്ടായിരുന്നു. എ.വി.മേനോനുമായി അടുത്ത സൗഹൃദമാണ് മധുവിനുണ്ടായിരുന്നത്. എ.വി മേനോന്റെ യാത്രകളിൽ സഹായിയായി മിക്കവാറും മധുവും ഉണ്ടാകാറുണ്ട്. നേരത്തെ ആനക്കൊമ്പ് വിൽപ്പനയും മറ്റും നിയമപരമായി ഇത്ര പ്രശ്നങ്ങളില്ലാത്ത സമയത്തുതന്നെ പലരും ആനക്കൊമ്പ് വാങ്ങാനായി മേനോനെ സമീപിച്ചിരുന്നെങ്കിലും കുടുംബ സ്വത്തായതിനാൽ വിൽക്കില്ല എന്നാണ് മേനോൻ പറഞ്ഞിരുന്നത്. എന്നാൽ ഒരു രാവിലെ മാനവനിലയം വീട്ടിലെത്തിയ മധു ആനക്കൊമ്പ് കാണാതായപ്പോൾ അന്വേഷിച്ചപ്പോഴാണ് മോഹൻലാലിന് വിറ്റ കാര്യം പറഞ്ഞത്. ആനക്കൊമ്പിന്റെ രൂപവും മധു പറഞ്ഞു.
നല്ല വീട്ടി കൊണ്ടുള്ള മേശയിൽ മധ്യ ഭാഗത്തായാണ് ആനക്കൊമ്പ് സ്ഥാപിച്ചിട്ടുള്ളത്.വെള്ളിയിലോ പിച്ചളയിലോ ആണ് അടിഭാഗം ഉറപ്പിച്ചിട്ടുള്ളത്്. കൊമ്പുകൾ മുകളിലേക്ക് ചേർന്നാണ് നിൽക്കുന്നത്. കൊമ്പുകൾക്ക് നടുവിൽ കോഴിമുട്ടയുടെ ആകൃതിയിൽ കണ്ണാടി പിടിപ്പിച്ചിട്ടുണ്ട്. കൊമ്പുകൾ ചേർന്നു നിൽക്കുന്നതിനാൽ കോഴി മുട്ടയുടെ രൂപത്തിലേ കണ്ണാടി നിർമ്മിക്കാൻ കഴിയു. കണ്ണാടി മേലോട്ടും താഴേക്കും ചലിപ്പിക്കാൻ കഴിയും. ചന്ദ്രോദയം സിനിമയിൽ ഈ കണ്ണാടിക്ക് മുമ്പിൽ മോഹൻലാൽ ഇരിക്കുന്ന രംഗമുണ്ട്. വർഷങ്ങൾക്ക് മുമ്പ് എ.വി മേനോൻ മരിച്ചു പോയി. പക്ഷെ സഹോദരങ്ങളുണ്ട്. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്ന ചിലർക്കും ഈ കാര്യങ്ങൽ അറിയുന്നതാണെന്ന് മധു പറഞ്ഞു. റെയ്ഡ് നടത്തി പിടിക്കപ്പെട്ടപ്പോൾ താനൊക്കെ ആരാധിക്കുന്ന മഹാനടനായ മോഹൻലാൽ നുണ പറഞ്ഞതിലെ വിഷമം കൊണ്ടാണ് ഇക്കാര്യങ്ങൾ പുറത്തു വിടുന്നതെന്നും മധു പറഞ്ഞു. എന്നോ തീർന്നെന്നു കരുതിയ കേസ്സിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയിലൂടെ പുറത്തു വന്നപ്പോഴാണ് കേസിന്റെ കാര്യങ്ങൾ അറിഞ്ഞതെന്നും അതുകൊണ്ടാണ് കാര്യങ്ങൾ പറയുന്നതെന്നും മധു പറഞ്ഞു.
2012 ൽ ആദായ വകുപ്പ് അധികൃതർ മോഹൻലാലിന്റെ തേവരയിലുള്ള വിസ്മയ എന്ന വീട് റെയ്ഡ് ചെയ്തപ്പോൾ അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നു. വനം വകുപ്പിന്റെ അനുമതിയോ പ്രത്യേക ലൈസൻസുകളോ ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചത് പിടികൂടിയാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഉടൻ അറസ്റ്റ് ചെയ്യേണ്ടതും കൊമ്പുകൾ പിടിച്ചെടുക്കേണ്ടതുമാണ്. മൂന്ന് വർഷം മുതൽ 7 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണത്. എന്നാൽ പ്രതി മോഹൻലാൽ ആയതിനാൽ അറസ്്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, ആനക്കൊമ്പ് മോഹൻലാലിന്റെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ വനം വകുപ്പ് അനുമതി കൊടുക്കുകയും ചെയ്തു. മോഹൻലാലിനെതിരെ കേസ് നടക്കുമ്പോഴും തൊണ്ടി മുതൽ പ്രതിയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ അനുമതി കൊടുക്കുകയും വനംവകുപ്പ് ചെയ്തിട്ടുണ്ട. എറണാകുളം ജില്ലയിലെ പോളനാട് റെയ്്ഞ്ച് ഓഫീസിൽ മോഹൻലാലിനെതിരെ ഒ.ആർ.14/2012 ആയി കേസ് നിലവിലുണ്ട്.
തൃശൂരിലും, ചെന്നൈയിലുമുള്ള സ്വകാര്യ വ്യക്തികളിൽ നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നും അവർക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടായിരുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞതേ. എന്നാൽ ലൈസൻസുള്ളവരിൽ നിന്നോ സർക്കാരിൽ നിന്നോ വാങ്ങിയാലും ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റ് നടപടികളോ മോഹൻലാലിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നും കേസിൽ പ്രതിയായ മോഹൻലാലിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി, തുടങ്ങിയല സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്നുമാണ് ആൾ കേരള ആന്റി കറക്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. മൂന്ന് വർഷമായി ഹൈക്കോടതിയിൽ കിടക്കുന്ന കിടക്കുന്ന കേസ് മനപ്പൂർവം നീട്ടിക്കൊണ്ടു പോകുന്നതിനാണ് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചത്.
പലപ്പോഴും അഡ്വക്കേറ്റ് ജനറലോ മോഹൻലാലിന്റെ വക്കീലോ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഹാജരാകാതെ നീട്ടിവച്ചു കൊണ്ടിരുന്ന സംഭവങ്ങളും ആവർത്തിച്ചിരുന്നു. മൂന്ന് വർഷമായി കിടക്കുന്ന കേസ്സിൽ അന്തിമ വാദം ഡിസംബർ 9 ന് കേൾക്കുമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവരും അന്ന് ഹാജരാകാനും ജസ്റ്റിസ് രാമക്യഷ്ണന്റെ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ബൈജു നോയലിന്റെ പരാതി; ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്; യദു നൽകിയ കേസിലെ കോടതി നിലപാട് ഇനി നിർണ്ണായകം; ഇപ്പോഴത്തെ കേസെടുക്കലിൽ മേയറിനും ഭർത്താവിനും വലിയ തലവേദനയുണ്ടാകില്ല; അട്ടിമറികൾ തുടരുമ്പോൾ
- യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍