റിയൽ ഫാൻസ് ആർക്കും മോഹന വാഗ്ദാനങ്ങൾ നൽകിയിട്ടില്ല... പറഞ്ഞു പറ്റിച്ചിട്ടുമില്ല... ഇനി അങ്ങനെ ചെയ്യാനും പോകുന്നില്ല; റിയൽ ഫാൻസ് കബളിപ്പിച്ചെന്നത് തെറ്റായ വാർത്തയാണ്; ശ്രീകാര്യത്ത് അവയവദാന ദാതാക്കളായ കുടുംബത്തെ കബളിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി യൂണിവേഴ്സൽ മോഹൻലാൽ റിയൽ ഫാൻസ് അസോസിയേഷൻ; ലാൽ ഫാൻസുകാർക്കിടയിലെ തമ്മിലടി മൂക്കുമ്പോൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മോഹൻലാൽ വരുമെന്ന് തെറ്റായ സന്ദേശം നൽകി ശ്രീകാര്യം സ്വദേശികളായ അവയവദാന ദാതാക്കളായ ദമ്പതികളെ കബളിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി മോഹൻലാൽ റിയൽഫാൻസ് അസോസിയേഷൻ രംഗത്ത്. യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് അംഗമായ അരവിന്ദ് എ അരവിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. വൃക്കദാനം ചെയ്ത് ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന സന്തോഷേട്ടനേയും കുടുംബത്തേയും മോഹനവാഗ്ദാനങ്ങൾ നൽകി മോഹൻലാൽ റിയൽ ഫാൻസ് അസോസിയേഷൻ പറ്റിച്ചിട്ടില്ല. കുടുംബത്തെ കണ്ടെത്തി സഹായഹസ്തം മാത്രമാണ് യൂണിവേഴ്സൽ റിയൽ ഫാൻസ് ചെയ്തിട്ടുള്ളതെന്നും അരവിന്ദ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.
വൃക്കദാനം നൽകിയ ദമ്പതികൾ ദുരിതത്തിൽ കഴിഞ്ഞപ്പോൾ ഞങ്ങൾ ആത്മാർഥമായി ഇവരുടെ ദുരിതപ്രവർത്തനത്തിൽ ഇടപെടുകയായിരുന്നെന്നും അരവിന്ദ് പറയുന്നത്. ഈ സംഘടനകൊണ്ട് സാധാരണക്കാർ ഗുണമുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളു. പക്ഷേ അറിയാത്ത കാര്യത്തിന്റെ പേരിൽ വലിയരീതിയിൽ ഈ വാർത്ത പ്രചരിക്കുമ്പോൾ ദുഃഖമുണ്ട്. വാർത്തയിൽ യാതൊരു വിധ യാഥാർത്ഥ്യവുമില്ല. സന്തോഷേട്ടനെ സഹായിച്ചിട്ടുള്ളതല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നും അരവിന്ദ് പറയുന്നു. റിയൽ ഫാൻസിലെ എല്ലാ അംഗങ്ങളും ഞങ്ങളുടെ കാര്യങ്ങൾ മാറ്റിവെച്ചിട്ടാണ് സേവന പ്രവർത്തനത്തിനായി മുൻകൈ എടുക്കുന്നത്. അതിനാൽ തെറ്റിധരിപ്പിക്കുന്ന വാർത്തകളിൽ റിയൽ ഫാൻസ് അസോസിയേഷനെ സംശയത്തിന്റെ നിഴലിൽ നോക്കരുതെന്നും ഭാരവാഹിയായ അരവിന്ദ് കൂട്ടിചേർക്കുന്നു. ദമ്പതികളുടെ വീട്ടിലെത്തിയായിരുന്നു അരവിന്ദ് ഫേസ്ബുക്ക് ലൈവിലെത്തിയത്. ലൈവിൽ സന്തോഷും കുടുംബവും ഇതിന്റെ സത്യാവസ്ഥ വിവരിക്കുന്നുമുണ്ട്.
മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനിലെ അംഗങ്ങൾ തമ്മിലുള്ള ചേരിപ്പോരോടെയാണ് പുതിയ സംഘടനകയുമായി ഭാരവാഹികളിലെ ഒരു വിഭാഗം രംഗത്തെത്തിയത്. ഫാൻസ് അസോസിേയഷന്റെ പേരിൽ നടത്തുന്ന ടിക്കറ്റ് വിൽപ്പനയിൽ ക്രമക്കേടും മറ്റ് ഗുരുതര ആരോപണവും ഉയർത്തിയായിരുന്നു കൾച്ചറൽ അസോസിയേഷനിൽ നിന്നും വലിയൊരു വിഭാഗം അംഗങ്ങൾ കൊഴിഞ്ഞു പോയത്. ഫാൻസ് അംഗങ്ങൾക്കിടയിൽ തുടരുന്ന അടി രൂക്ഷമായതോടെയാണ് യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് എന്ന സംഘടന രൂപീകരിച്ചത്. എന്നാൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ സംഘടനയെ തളർത്താനുള്ള എതിർ സംഘടനയുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് റിയൽ ഫാൻസ് ആരോപിക്കുന്നത്. സംഘടന രൂപീകരിച്ച് വർഷങ്ങൾ പിന്നിടിുമ്പോൾ തന്നെ റിയൽ ഫാൻസിലെ പരിമിത അംഗങ്ങളുടെ കൂട്ടായ്മയിൽ വലിയരീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു. എന്നാൽ ഇതിനെ മറയിട്ടാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ ഫാൻസുകാർ കബളിപ്പിച്ചത്. റിയൽ ഫാൻസിനെ തകർക്കാനുള്ള ശ്രമമാണ് പിന്നിലുള്ളതെന്നാണ് ആരോപണം ഉയരുന്നത്.
ശ്രീകാര്യം പൗഡിക്കോണം മഞ്ജുഷാ ഭവനിൽ സന്തോഷ്(40),ലേഖ(34) എന്നീ ദമ്പതികളെയാണ് മോഹൻ ലാൽഎത്തുമെന്ന് പറഞ്ഞ് ഫാൻസ് അസോസിയേഷൻകാർ കബളിപ്പിച്ചിരുന്നത്. മോഹൻലാൽ യൂണിവേഴ്സൽ റിയൽ അസോസിയേഷനും, മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷനും തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിട്ടാണ് ദമ്പതികളെ കബളിപ്പിച്ചതെന്നാണ് പിന്നീട് വാർത്തകളും വന്നത്. രാജ്യത്തെ പ്രഥമ അവയവദാന ദമ്പതികളാണ് ഇവർ. അവയവദാനത്തിന് ശേഷം വേണ്ട ചികിത്സ ലഭ്യമാകാതിരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പിടികൂടിയതോടെ തീരെ അവശ നിലയിൽ കഴിയുകയായിരുന്നു ഇവർ. ജീവിക്കാനായി ബുദ്ധിമുട്ടുന്ന ഇവരുടെകഥ ജനം ടിവി, മനോരമ ന്യൂസ് എന്നീ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മുതലെടുത്താണ് ഫാൻസുകാർ ഇവരെ കബളിപ്പിച്ചതെന്ന ആരോപണം ഉയർന്നത്.
കഴിഞ്ഞ ആഴ്ചയാണ് സന്തോഷിന്റെ മൊബൈൽ നമ്പരിലേക്ക് ഒരു ഫോൺകോൾ വരുന്നത്. മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്നും പേര് മനോജ് എന്നും പരിചയപ്പെടുത്തിയായിരുന്നു സംഭാഷണം തുടർന്നത്. മോഹൻലാൽ നിങ്ങളുടെ വാർത്ത കണ്ടു എന്നും വീട്ടിലേക്ക് വരാൻ താത്പര്യം അറിയിച്ചിട്ടുണ്ട് എന്നും അയാൾ പറഞ്ഞു. വരുന്ന വിവരം ആരോടും പറയണ്ട എന്നും വൈകുന്നേരം ആറുമണിക്കും ഒൻപതിനും ഇടയിലായിരിക്കും വരിക എന്നും അറിയിച്ചു. ഇത് കേട്ട സന്തോഷ് ആകെ സന്തോഷത്തിലായി. രണ്ട് ദിവസം കഴിഞ്ഞ് ഒരു ഗൾഫ് നമ്പരിൽ നിന്നും കോൾ വന്നു. പ്രൈവറ്റ് സെക്രട്ടറി ഹരിയാണെന്നും അടുത്ത ആഴ്ചതന്നെ മോഹൻലാൽ വീട്ടിലെത്തും എന്നും അറിയിച്ചിരുന്നതായി സന്തോഷ് പറയുന്നു.
സന്തോഷ് താമസിക്കുന്ന വാടക വീട്ടിൽ കേറി ഇരിക്കാൻ ഒരു നല്ലൊരു കസേര പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അടുത്തുള്ള ഫർണ്ണീച്ചർ ഷോപ്പിൽ നിന്നും കടം മേടിച്ച് അരലക്ഷം രൂപയോളം വിലവരുന്ന സോഫയും കർട്ടനുകളും വാങ്ങി മോടി വരുത്തി. ലാലിന് കുടിക്കാൻ നൽകാൻ ജ്യൂസും തയ്യാറാക്കി. വീട്ടിലേക്ക് വരാൻ വഴിയില്ലാത്തതിനാൽ അടുത്ത വീട്ടിലെ പറമ്പിലൂടെ വഴി ഒരുക്കി ട്യൂബ് ലൈറ്റും തെളിയിച്ചു. ഇങ്ങനെ പ്രതീക്ഷയോടെ ഇഷ്ടതാരത്തെ കാണാൻ ആ കുടുംബം നാട്ടുകാർക്കൊപ്പം കാത്തിരുന്നു. എന്നാൽ രാവേറെ ചെന്നിട്ടും മോഹൻ ലാലിനെ കാണാനില്ല.
ഇതോടെ വിവരം യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ കാരെ അറിയിച്ചു. അവരും ഏറെ സന്തോഷത്തിലായിരുന്നു. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനിൽ നിന്നും തെറ്റി പിരിഞ്ഞ് പുതിയ സംഘടന രൂപീകരിച്ച ഇവർക്ക് മോഹൻലാലിനെ അടുത്ത് കാണാൻ കഴിയും എന്നതിന്റെ സന്തോഷത്തിലുമായി. കഴിഞ്ഞ 28 ന് എത്തുമെന്നാണ് ഫോണിൽ ബന്ധപ്പെട്ടവർ അറിയിച്ചത്. ഇതിനെ തുടർന്ന് മോഹൻ ലാലിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യാൻ തുടങ്ങി.
വാർഡ് കൗൺസിലറും ഫാൻസ് കാരും ഇരുന്നു മഷിഞ്ഞപ്പോൾ സ്ഥലത്തെത്തിയ ഒരു മാധ്യമ പ്രവർത്തകൻ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു ലാൽ എവിടെ എത്തി എന്നന്വേഷിച്ചു. ഫോൺവിൽകേട്ട് പെരുമ്പാവൂരും മറ്റുള്ളവരും ഒരുപോലെ ഞെട്ടി. അങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല എന്ന് മറുപടി കിട്ട്. ഇതോടെയാണ് തങ്ങൾ വഞ്ചിതരായി എന്ന് കുടുംബത്തിന് മനസ്സിലായത്. ലാലേട്ടന് നൽകാൻ യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ അംഗങ്ങൾ വലിയൊരു ഫലകമൊക്കെ തയ്യാറാക്കി വച്ചിരുന്നു. എന്നാൽ എല്ലാം വൃഥാവിലാവുകയായിരുന്നു. താരം എത്തുമെന്ന് പ്രതീക്ഷയിൽ കാത്തിരുന്ന കുടുംബം ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആകുകയും ചെയ്തു.
എന്നാൽ കുടുംബത്തിന് സഹായഹസ്തവുമായി മോഹൻലാൽ ഫാൻസ് കൾച്ചറൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. മോഹൻലാലിനെ ഇവർക്ക് മുൻപിൽ എത്തിക്കാമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എൽ വിമൽകുമാർ മറുനാടന്മലയാളിയോട് മുൻപ് പ്രതികരിച്ചിരുന്നു. ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരത്തെത്തുന്ന ലാലിനെ സന്തോഷിന്റെ അടുത്തെത്തിക്കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കുടുംബം നേരിട്ട വിഷമം അറിഞ്ഞ ലാൽ ഇക്കാര്യം സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നു. നിലവിൽ ഇടുക്കി വണ്ടിപെരിയാറിൽ ഷൂട്ടിങ് ലൊക്കേഷനിലാണേദ്ദേഹം.ചടയമംഗലത്തെ അബിയെ കാണാൻ വരുന്നതിനിടയിലാവും സന്തോഷിനെയും കുടുംബത്തെയും കാണുക എന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് വർഷം മുൻപാണ് സന്തോഷ് തന്റെ വൃക്ക ദാനം ചെയ്തത്. ലേഖ കരൾ പകുത്ത് നൽകിയിട്ട് ഒന്നരവർഷവും. അഞ്ച് മാസം മുൻപാണ് സന്തോഷിന്റെ വൃക്കയ്ക്ക് തകരാർ സംഭവിക്കുന്നത്. എറണാകുളം ലേക്ക്ഷോറിലാണ് ചികിത്സ. ഓട്ടോ ഡ്രൈവറായിരുന്ന സന്തോഷ് ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനായി സ്വന്തമായുണ്ടായിരുന്ന വീടും പറമ്പും വിൽക്കേണ്ടി വന്നു. ഒടുവിൽ വരുമാന മാർഗ്ഗമായിരുന്ന ഓട്ടോ റിക്ഷയും ഒടുവിൽ വിറ്റു. ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിച്ചപ്പോൾ ഫാൻസ് അസോസിയേഷനും നാട്ടുകാരും മറ്റ് പൊതു പ്രവർത്തകരും സഹായിച്ച് പണം കണ്ടെത്തിയാണ് ചികിത്സ നടത്തുന്നത്.
ഭാര്യ ലേഖയ്ക്കും ആരോഗ്യ നില തൃപ്തികരമല്ല. ഏറെ അവശതകൾ നേരിടുകയാണിവർ. രണ്ട് ആൺകുട്ടികളാണിവർക്ക്. ആകാശും അഭിജിത്തും. ആകാശ് എട്ടാം ക്ലാസ്സിലും അഭിജിത്ത് മൂന്നാംക്ലാസ്സിലുമാണ് പഠിക്കുന്നത്. ഒരു മാസം ചികിത്സയ്ക്കായി അരലക്ഷത്തോളം രൂപ ഇവർക്ക് വേണം. രോഗാധിക്യം മൂലം കഷ്ടതയിൽ വലയുന്ന ഈ കുടുംബത്തെയാണ് ഫാൻസുകാരുടെ കുടിപ്പക തീർക്കാൻ ഇരയാക്കിയത്. ഈ വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സഹായവുമായി രംഗത്ത് വന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്