എംഎൽഎയും നേതാക്കളും അണികളുമായെത്തി വിരട്ടിയിട്ടും പേടിക്കാതെ ശൗര്യത്തോടെ നിലപാടിൽ ഉറച്ചു സബ് കളക്ടർ; അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സ്ഥലം എസ്ഐ നിരസിച്ചപ്പോൾ അടുത്ത സ്ഥലത്തെ എസ്ഐയെ വിളിച്ചുവരുത്തി; ശ്രീറാമിന്റെ ഇരട്ടച്ചങ്കിനുമുമ്പിൽ അടിയറവു പറഞ്ഞ് നേതാക്കൾ മടങ്ങിയത് അനധികൃത നിർമ്മാണം പൊളിച്ചുകളഞ്ഞ്
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ എന്തുവിലകൊടുത്തും ഒഴിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ദേവികുളം സബ് കളക്ടർ രഘുറാം ശ്രീറാമിന്റെ മുന്നിൽ സി.പി.എം, ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം അടിയറവു പറയുകയായിരുന്നു. സി.പി.എം പ്രവർത്തകർക്കെതിരേ നടപടിക്കു മുതിർന്ന പൊലീസിനു മുന്നിലും കളക്ടർ ഇരട്ടച്ചങ്കനായി. താൻ നിർദ്ദേശിച്ചിട്ടും സമരക്കാരുടെ നേതാവു കൂടിയായ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്യാൻ ദേവികുളം എസ്ഐ വിസമ്മതിച്ചപ്പോൾ മൂന്നാർ സബ് ഇൻസ്പെക്ടറെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു സബ് കളക്ടർ. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ സബ്കളക്ടറുടെ നിർദ്ദേശം അവഗണിക്കാൻ എസ്ഐ മുതിർന്നത് മൂന്നാറിലെ ഭൂമാഫിയയിൽ രാഷ്ട്രീയകക്ഷികൾക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. ദേവികുളം എംഎൽഎ. എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ സി.പി.എം. പ്രവർത്തകർതന്നെ, ഇവിടെ നിർമ്മിച്ച ഷെഡ് പൊളിച്ചുനീക്കിയതോടെയാണ് മണിക്കൂറുകൾ നീണ്ട സംഘർഷം അവസാനിച്ചത്.കൈയേറ്റം ഒഴിപ്പിക്കാതെ പിന്മാറില്ലെന്ന സബ് കളക്ടറുടെ ഉറച്ചനിലപാടിനുമുന്നിൽ ഇവർ മുട്ടുമടക്കുകയായിരുന്നു.
ഇന്നലെ ദേവികുളം പൊലീസ് സ്റ്റേഷനുമുന്നിൽ കയ്യേറപ്പെട്ട റവന്യൂഭൂമി ഒഴിപ്പിക്കാനാണ് റവന്യൂ അധികൃതരും പൊലീസുകാർ ഉൾപ്പെടുന്ന ഭൂസംരക്ഷണസേനയും എത്തിയത്. സി.പി.എം നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞപ്പോൾ സബ് കളക്ടർ രഘുറാം ശ്രീരാമനും സ്ഥലത്തത്തുകയായിരുന്നു. സബ്കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സി.പി.എം. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. സംഘർഷത്തിനിടെ ഭൂസംരക്ഷണസേനാംഗത്തിന് മർദനമേറ്റു.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൂടിയായ സബ് കളക്ടർ നിർദ്ദേശിച്ചിട്ടും അക്രമം നടത്തിയവരെ അറസ്റ്റുചെയ്യാൻ ദേവികുളം എസ്.ഐ. തയ്യാറായില്ല. തുടർന്ന് മൂന്നാർ സബ് ഇൻസ്പെക്ടറെ വിളിച്ചുവരുത്തി ഒരാളെ അറസ്റ്റുചെയ്തു. മൂന്നുമണിക്കൂർനീണ്ട സംഘർഷത്തിനൊടുവിൽ സബ് കളക്ടറുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ചയെത്തുടർന്ന് പഞ്ചായത്തംഗത്തെ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.
ദേവികുളം എംഎൽഎ. എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ സി.പി.എം. പ്രവർത്തകർതന്നെ, ഇവിടെ നിർമ്മിച്ച ഷെഡ് പൊളിച്ചുനീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്. കൈയേറ്റം ഒഴിപ്പിക്കാതെ പിന്മാറില്ലെന്ന സബ് കളക്ടറുടെ ഉറച്ചനിലപാടിനുമുന്നിൽ ഇവർ മുട്ടുമടക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് മുൻജീവനക്കാരൻ മണിയാണ് ദേവികുളം പൊലീസ് സ്റ്റേഷന് 100 മീറ്റർമാത്രംദൂരെ 10 സെന്റ് ഭൂമി കൈയേറിയത്. ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇയാൾ വിരമിച്ചതോടെ കച്ചേരി സെറ്റിൽമെന്റിൽ ഭൂമി കൈയേറുകയായിരുന്നു. യന്ത്രസഹായത്തോടെ മണ്ണുനീക്കിയാണ് ഇവിടെ ഷെഡ് നിർമ്മിച്ചത്. തുടർച്ചയായി അവധിവരുന്നത് മറയാക്കി കൂടുതൽ നിർമ്മാണങ്ങൾക്ക് നീക്കംനടത്തുകയായിരുന്നു.
ദേവികുളം അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണസേനാംഗങ്ങളുമാണ് ഒഴിപ്പിക്കലിനെത്തിയത്. പഞ്ചായത്തംഗം പി.കെ. സുരേഷ് കുമാർ, സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം ആർ. ഈശ്വരൻ, വി.ഒ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഇവരെ തടഞ്ഞു. വാക്കുതർക്കത്തിനിടയിൽ ഭൂസംരക്ഷണസേനാംഗത്തിന് മർദനമേറ്റു. പൊലീസ് നോക്കിനിന്നതല്ലാതെ നടപടിയെടുത്തില്ല. വിവരമറിഞ്ഞ് സബ് കളക്ടറെത്തി. പ്രശ്നമുണ്ടാക്കിയ പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്യാൻ അദ്ദേഹം ദേവികുളം എസ്.ഐ. ജോൺസണ് ഉത്തരവ് നൽകിയെങ്കിലും രേഖാമൂലം എഴുതിനൽകിയാലേ നടപടിയെടുക്കൂ എന്നായിരുന്നു മറുപടി.
സി.പി.എം പ്രവർത്തകരുടെ മർദനത്തിൽ ഭൂസംരക്ഷണസേനാ പ്രവർത്തകനായ ലിസ്റ്റൺ അടക്കമുള്ളവർക്കാണു മർദനമേറ്റത്. പൊലീസ് സ്ഥലത്തുണ്ടായിട്ടും നോക്കി നിന്നതല്ലാതെ നടപടി എടുത്തില്ല. സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമൻ നേരിട്ട് നിർദ്ദേശം നൽകിയിട്ടും ഇടപെടാൻ പൊലീസ് തയ്യാറായില്ല. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മറുഭാഗം സബ്കളക്ടറെയും തടഞ്ഞുവെച്ചിട്ടും പൊലീസ് നടപടിയെടുത്തില്ല. റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് മൂന്നാറിൽനിന്ന് എസ്.ഐ. പി. ജിതേഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്യുകയായിരുന്നു.
എസ്. രാജേന്ദ്രൻ എംഎൽഎ., സി.പി.എം. ഏരിയാസെക്രട്ടറി കെ.കെ. വിജയൻ, ജില്ലാകമ്മിറ്റിയംഗം എം വി ശശികുമാർ എന്നിവർ സ്ഥലത്തെത്തിയതോടെ സബ് കളക്ടറുമായി വീണ്ടും തർക്കമുണ്ടായി. കൈയേറ്റം ഒഴിപ്പിക്കാതെ മടങ്ങില്ലെന്ന് സബ് കളക്ടർ ഉറപ്പിച്ചുപറഞ്ഞതോടെ നേതാക്കൾ ഒത്തുതീർപ്പിന് തയ്യാറാവുകയായിരുന്നു.
മൂന്നാർമേഖലയിൽ കൈയേറ്റം ഒഴിപ്പിക്കാൻ പര്യാപ്തമായ പൊലീസ് സംവിധാനമില്ലെന്ന് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. ആവശ്യമായ പൊലീസ് സേനയെ ലഭിച്ചാൽ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്ന രഘുറാം ശ്രീരാമൻ ഭൂമാഫിയയുടെയും അവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടർ നിർദ്ദേശം നല്കിയിട്ടും എസ്ഐ അറസ്റ്റ് ചെയ്യാൻ തയാറാകാതിരുന്നത് ഭൂമാഭിയയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.
ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരമാണ് ജില്ലാ കലക്ടർക്ക്. കലക്ടർക്കു കീഴിലുള്ള സബ് കലക്ടർക്ക് / റവന്യു ഡിവിഷനൽ ഓഫിസർക്ക് (ആർഡിഒ) സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ അധികാരമുണ്ട്. തഹസിൽദാർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരവും. മജിസ്റ്റീരിയൽ അധികാരങ്ങളുള്ള ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയാൽ അത് അനുസരിക്കാനും നടപ്പാക്കാനും പൊലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.
സബ് കലക്ടറുടെ നിർദ്ദേശം അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുൽ അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി. വിവരങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് ദേവികുളം സബ് കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനു സുരക്ഷയൊരുക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനെ ബന്ധപ്പെട്ടു മൂന്നാറിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ അറിയിക്കണമെന്നും സബ് കലക്ടർക്കു സുരക്ഷയൊരുക്കാൻ പൊലീസിനു നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ, പീരുമേടിനടുത്ത് വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ കഴിഞ്ഞ ദിവസം കൈയേറ്റം ഒഴിപ്പിച്ച ആറേക്കർ സർക്കാർ ഭൂമി വീണ്ടും കൈയേറി. ഭൂസംരക്ഷണസേനയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് കോൺക്രീറ്റ് വേലികൾ തകർത്ത് കൈയേറ്റം ഒഴിപ്പിച്ച സ്ഥലമാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും കൈയേറിയത്. ഇവിടെ വീണ്ടും ഒഴിപ്പിച്ചതായും സംഭവത്തിൽ പൊലീസ് കേസടക്കം നിയമനടപടിയുണ്ടാകുമെന്നും തഹസിൽദാർ പറഞ്ഞു.
(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും, ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്