മദ്യപിച്ച് കാറോടിച്ചാൽ പതിനായിരം രൂപ പിഴയും തടവും; അപകടത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ കൊലപാതക കുറ്റത്തിന് ജയിൽ; കുട്ടികൾ കാറോടിച്ചാൽ 25,000 പിഴയും രജിസ്ട്രേഷൻ റദ്ദാക്കലും; ഹെൽമറ്റ് ഇല്ലെങ്കിൽ ആയിരം രൂപയും മൊബൈലിൽ സംസാരിച്ചാൽ അയ്യായിരവും പിഴയും കൂടെ തടവുശിക്ഷയും നൽകുന്ന പുതിയ മോട്ടോർ വാഹന ഭേദഗതി നിയമത്തിന് മന്ത്രിസഭയുടെ അനുമതിയായി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ മോട്ടാർ വാഹന നിയമത്തിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടി. ഇതോടെ റോഡ് നിയമങ്ങൾ പാലിക്കാത്തവരെ കാത്തിരിക്കുന്നത് വൻ പിഴകളും കടുത്ത ശിക്ഷയും.
മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലിൽ സംസാരിച്ചാൽ 5000 രൂപയുമാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നവർ അപകടമുണ്ടാക്കുകയോ അതിൽ ആരെങ്കിലും കൊല്ലപ്പെടുകയോ ചെയ്താൽ കൊലപാതക കുറ്റത്തിനാവും കേസെടുക്കുക. മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് ജയിൽശിക്ഷ ഉറപ്പാക്കും വിധത്തിലാണ് നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളത്.
ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർക്കെതിരെ കേസ് ചുമത്തുക. ഇത്തരത്തിൽ എല്ലാ വിഭാഗം ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴശിക്ഷ കൂട്ടിയിട്ടുണ്ട്. ജയിൽ ശിക്ഷയും പലതിനും അനുഭവിക്കേണ്ടിവരും. മരണം, പരിക്കേൽക്കുന്ന അപകടം എന്നിങ്ങനെ ശിക്ഷയിൽ ഏറ്റക്കുറച്ചിലുകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലുള്ള പല പിഴശിക്ഷയിലും അഞ്ചിരട്ടിവരെയാണ് വർദധനവ് ശുപാർശ ചെയ്തിട്ടുള്ളത്.
അബദ്ധത്തിലാണ് അപകടങ്ങൾ ഉണ്ടാകുന്നതെങ്കിൽപോലും അത് ഡ്രൈവറുടെ അശ്രദ്ധയായി കണക്കാക്കുന്ന വ്യവസ്ഥകളും ഉണ്ട്. പ്രായപൂർത്തിയാകാത്ത മക്കൾ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ രക്ഷിതാവ് പിഴയടക്കണം. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാൽ ബന്ധപ്പെട്ട ഡ്രൈവർക്ക് 12 വർഷം തടവുശിക്ഷക്കുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്.
പുതിയ നിയമം അടുത്തയാഴ്ച പാർലമെന്റിൽ വെക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇത് പാസാകുന്നതോടെ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി രാജ്യത്ത് പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കും. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പരിശോധനകളും നടത്താനും നിർദ്ദേശം നൽകുമെന്നാണ് അറിയുന്നത്.
2016 ആഗസ്റ്റിൽ ഗഡ്കരി ലോക്സഭയിൽ അവതരിപ്പിച്ച മോേട്ടാർ വാഹന നിയമ ഭേദഗതിയുടെ പരിഷ്കരിച്ച പതിപ്പാണിത്. അന്ന് ലോക്സഭയുടെ ഗതാഗത സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട നിയമഭേദഗതിയിൽ സ്റ്റാൻഡിങ് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയാറാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി നിർദ്ദേശിച്ച ഏതാനും ഭേദഗതികൾ സർക്കാർ തള്ളി. പുതിയ വാഹനങ്ങൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് നമ്പർ നൽകുന്നതിന് വാഹന ഡീലർമാർക്ക് അനുമതി നൽകുന്നതിനെ സ്റ്റാൻഡിങ് കമ്മിറ്റി എതിർത്തു.
അതേസമയം വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇളവുണ്ടാകും. രജിസ്ട്രേഷനും നമ്പർ നൽകുന്നതിനുമുള്ള അധികാരം ആർ.ടി.ഒക്കു മാത്രമായിരിക്കണമെന്ന നിർദ്ദേശമാണ് സമിതി മുന്നോട്ടുവെച്ചത് എന്നാൽ, അത് സർക്കാർ സ്വീകരിച്ചില്ല. ഇപ്പോഴത്തെ നിലയിൽ നിയമം പാർലമെന്റ് പാസാക്കിയാൽ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന് ആർ.ടി.ഒയെ സമീപിക്കേണ്ടതില്ല. ഡീലർമാർക്കുതന്നെ ഓൺലൈൻ വഴി ചെയ്യാം.
ഡ്രൈവിങ് ലൈസൻസിന് ആധാർ നിർബന്ധം, വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പണം നൽകാതെ അടിയന്തര ചികിത്സ, പരിക്കേറ്റവരെ സഹായിക്കാനെത്തുന്നവരെ നിയമക്കുരുക്കിൽനിന്ന് രക്ഷിക്കാനുള്ള വ്യവസ്ഥ, നിർമ്മാണ വൈകല്യം കണ്ടെത്തിയാൽ വാഹനം നിർബന്ധമായും തിരിച്ചുവിളിക്കാനുള്ള വ്യവസ്ഥ, അപകടങ്ങളിൽപെട്ടവർക്കുള്ള ഇൻഷുറൻസ് നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കാനുള്ള വ്യവസ്ഥ തുടങ്ങിയവയാണ് പുതിയ നിയമത്തിലെ സുപ്രധാന മാറ്റങ്ങൾ.
നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ:
- കുട്ടികൾ വാഹനമോടിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്താൻ അത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ വാഹന രജിസ്ട്രേഷൻ റദ്ദാക്കും. അപകടമുണ്ടായാൽ വാഹന ഉടമയോ കുടുംബമോ 25,000 രൂപ പിഴ നൽകണം. മൂന്നുവർഷത്തെ തടവുശിക്ഷയും ലഭിക്കാം.
- നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഇരുചക്ര വാഹന യാത്രയിൽ ഹെൽമറ്റ് നിർബന്ധം.
- ഹെൽമറ്റില്ലാതെ വാഹനമോടിച്ചാൽ 1000 രൂപ പിഴ. മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കും. ചുവപ്പു സിഗ്നൽ ലംഘിച്ചാലും കാറിലും മറ്റും സീറ്റ്ബെൽറ്റ് ധരിക്കാതിരുന്നാലും ഇതേ പിഴയായിരിക്കും.
- വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ ആയിരം രൂപമുതൽ അയ്യായിരം രൂപവരെ ഈടാക്കും.
- റോഡ് അപകടത്തിൽ മരിക്കുന്നവർക്ക് നഷ്ടപരിഹാരം മരണം സംഭവിച്ചാൽ പത്തുലക്ഷവും ഗുരുതരമായി പരിക്കേറ്റാൽ അഞ്ചുലക്ഷവും ആയിരിക്കും. (നേരത്തേ ഇത് 50,000 ഉം 25,000 ഉം ആയിരുന്നു.
- അപകടമുണ്ടായി വാഹനം നിർത്താതെ പോകുന്ന സംഭവങ്ങളിൽ മരിച്ചവർക്ക് രണ്ടുലക്ഷവും പരിക്കേൽക്കുന്നവർക്ക് അമ്പതിനായിരവുമാണ് നിശ്ചയിച്ചിട്ടുള്ളത്.
- തേഡ്പാർട്ട് ഇൻഷ്വറൻസിന്റെ പരിധി ഇല്ലാതാകും. മരണത്തിന് പരമാവധി പത്തുലക്ഷവും പരിക്കേറ്റാൽ അഞ്ചുലക്ഷവും എന്ന പരിധിയാണ് എടുത്തുകളയുന്നത്.
- ട്രാഫികുമായി ബന്ധപ്പെട്ട രേഖകളുടെയെല്ലാം രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കും. വാഹന രജിസ്ട്രേഷൻ, ലൈസൻസ് എന്നിവയ്ക്ക് ബാധകം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍