ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിൽ കർണ്ണാടക കമ്പനി മുമ്പോട്ടു തന്നെ; അനുമതിക്കായി കേന്ദ്രത്തെയും ട്രിബ്യൂണലിനെയും സമീപിക്കുമെന്ന് എം എസ് പി എൽ; പിണറായിയും സഹായിക്കുമെന്ന് പ്രതീക്ഷ; ചക്കിട്ടപ്പാറയിലെ പരിസ്ഥിതി പ്രതിരോധത്തിന്റെ ആയുസ്സ് ഇനി എത്ര നാൾ?
കെ സി റിയാസ്
കോഴിക്കോട്: ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനം നടത്താൻ അനുമതി തേടി കേന്ദ്ര സർക്കാറിനെയും ദേശീയ മൈൻസ് ട്രിബ്യൂണലിനെയും സമീപിക്കുമെന്ന് കർണാടക ബെല്ലാരി ആസ്ഥാനമായുള്ള എം എസ് പി എൽ (മിനറൽസ് സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനി. ഖനനം സംബന്ധിച്ച കോടതി ഉത്തരവുകളും കേന്ദ്ര അനുമതികളും കമ്പനിക്ക് അനുകൂലമാണെന്നും ഖനനാനുമതി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും എം എസ് പി എൽ എക്സിക്യുട്ടീവ് ഡയറക്ടർ മേധ വെങ്കിട്ട അയ്യർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇരുമ്പയിര് ഖനനം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി വീണ്ടും തള്ളിയത് കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നും ഖനനം നടത്തണമെന്നാണ് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മേധ വെങ്കിട്ട അയ്യർ അവകാശപ്പെട്ടു. കാർഷിക മേഖലയായതിനാൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് അനുമതി നിഷേധിക്കുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി നൽകിയ വിശദീകരണമെങ്കിലും ഇത് സംബന്ധിച്ച ഗ്രീൻ ട്രിബ്യൂണൽ വിധിയുൾപ്പെടെയുള്ളവ കമ്പനിക്ക് അനുകൂലമാണ്. 2017 ജനുവരിക്കകം ഖനനം പൂർണ തോതിൽ പ്രാവർത്തികമാവുന്ന തരത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയിരം ഏക്കറോളം സ്ഥലം ഏറ്റെടുത്തതിൽ ചക്കിട്ടപാറയിൽ 406.4 ഹെക്ടർ സ്ഥലത്ത് ഖനനം നടത്താനുള്ള അനുമതിയാണ് കമ്പനി തേടിയത്. ഇത് സംബന്ധിച്ച് ഇപ്പോഴത്തെ സർക്കാറിനെയും മുൻ മുഖ്യമന്ത്രിയെയും അന്നത്തെ വ്യവസായ മന്ത്രിയെയുമെല്ലാം സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. മുൻ സർക്കാർ ഓൺലൈൻ സബ്മിഷന്റെ സാങ്കേതികത്വം പറഞ്ഞ് അനുമതി വൈകിപ്പിക്കുകയാണ് ചെയ്തതെന്നും മേധ വെങ്കിട്ട അയ്യർ കുറ്റപ്പെടുത്തി.
കഴിഞ്ഞ എൽ ഡി എഫ് സർക്കാറിന്റെ ഭരണകാലത്ത് 2009 മെയ് മാസത്തിലാണ് കർണാടക ബെല്ലാരിയിലെ എം എസ് പി എൽ കമ്പനിക്ക് ചക്കിട്ടപാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിൽ 30 വർഷത്തേക്ക് ഖനനത്തിനും അനുബന്ധ സർവേക്കും വ്യവസായ വകുപ്പ് പച്ചക്കൊടി കാണിച്ചത്. ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകിയതിന് പിന്നിൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിൽ അഞ്ച് കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി കരീമിന്റെ ബന്ധു ടി പി നൗഷാദിന്റെ ഡ്രൈവറായിരുന്ന സുബൈർ വെളിപ്പെടുത്തിയെങ്കിലും അഴിമതി ആരോപണം കോടതിയിൽ തെളിയിക്കാനായിരുന്നില്ല. മുൻ വ്യവസായമന്ത്രി എളമരം കരീം നൽകിയ അനുമതി കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് റദ്ദാക്കിയെങ്കിലും അത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുന്നതിൽ വന്ന കാലതാമസവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട് 2015 മാർച്ച് മാസത്തിൽ അനുമതി റദ്ദാക്കിയുള്ള ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കി. എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ എം എസ് പി എൽ കമ്പനി അനുമതിക്കായി സജീവമായി രംഗത്തിറങ്ങുകയായിരുന്നു. എന്നാൽ വൻജനരോഷവും വിവാദവും യു ഡി എഫ് അംഗങ്ങളുടെ പ്രതിഷേധവും ഭയന്ന് നിർദ്ദിഷ്ട ഖനനമേഖല ഉൾപ്പെടുന്ന ചക്കിട്ടപാറ പഞ്ചായത്ത് സാങ്കേതിക അനുമതി നിഷേധിക്കുകയായിരുന്നു. ചക്കിട്ടപ്പാറ ഖനനം സംബന്ധിച്ച് കർണ്ണാടക കമ്പനിക്കു ഗ്രാമപഞ്ചായത്ത് അധികൃതരിൽനിന്നും അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് ഈയിടെയാണ്. വിവാദ ഇരുമ്പയിര് ഖനന വിഷയത്തിൽ മുമ്പ് അനുകൂല മനോഭാവമായിരുന്നു സി പി എം ഭരിക്കുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർക്ക്. എന്നാൽ ബഹുജനരോഷം ഭയന്ന് പിന്നീട് പിന്നാക്കം പോവുകയായിരുന്നു.
ഇടതു സർക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് ഖനനാനുമതിയുമായി മുന്നോട്ടുപോയ പദ്ധതിക്ക് അഴിമതി വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ അനുമതി റദ്ദാക്കിയത്. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റതോടെ പദ്ധതി വീണ്ടും ജീവൻ വെപ്പിക്കാൻ കർണ്ണാടക ലോബി നീക്കം സജീവമാക്കുകയായിരുന്നു. ഇതേ തുടർന്ന് ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനത്തിന് അനുമതി തേടി കർണ്ണാടകയിലെ ബെല്ലാരി മേഖലയിൽ ഇരുമ്പയിര് ഖനനം നടത്തുന്ന വൻകിട കമ്പനികളിൽ ഒന്നായ എം എസ് പി എൽ വീണ്ടും പഞ്ചായത്തിന് അപേക്ഷ നൽകുകയായിരുന്നു. ഖനനം നടന്നാൽ പഞ്ചായത്തിൽ ഒട്ടേറെ വികസനം ഉണ്ടാകുമെന്നും 700 പേർക്ക് തൊഴിൽ കിട്ടുമെന്നും കമ്പനി കത്തിൽ വ്യക്തമാക്കിയിരുന്നു. ജോലിയിൽ നാട്ടുകാർക്ക് മുന്തിയ പരിഗണന നൽകുമെന്നും വാഗ്ദാനമുണ്ടായി. എന്നാൽ ഇത് ചർച്ച ചെയ്ത പഞ്ചായത്ത് ബോർഡ് മുൻ നിലപാടിൽ നിന്ന് ഭിന്നമായി, ഭരണ-പ്രതിപക്ഷ ഭേദമെന്യേ കമ്പനിയുടെ അപേക്ഷ ഒറ്റക്കെട്ടായി നിരസിക്കാൻ തീരുമാനിച്ചതോടെയാണ് കർണ്ണാടക കമ്പനിക്കു വഴിമുട്ടിയത്.
സംസ്ഥാന സർക്കാറിൽ നിന്ന് ഏറെക്കുറെ അനുകൂല മറുപടി പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി പഞ്ചായത്ത് ബോർഡിൽ നിന്ന് തിരിച്ചടിയുണ്ടായത്. എന്നാൽ ഈ എതിർപ്പ് എത്ര കാലമുണ്ടാകുമെന്ന കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകർക്ക് ആശങ്കയുണ്ട്. ഇത് മറികടക്കാനുള്ള തന്ത്രങ്ങളാണ് കമ്പനി ഇപ്പോൾ പയറ്റുന്നത്. 2013 നവംബർ 11ന് ഉമ്മൻ ചാണ്ടി സർക്കാർ ഖനനാനുമതി റദ്ദാക്കിയതിനെ തുടർന്ന് എം എസ് പി എൽ കമ്പനി അനുമതിക്കായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കുകയായിരുന്നു. ഇരുമ്പയിര് വ്യവസായ മേഖലയിൽ ബെല്ലാരി സഹോദരങ്ങൾ എന്നറിയപ്പെടുന്ന റെഡ്ഡി സഹോദരങ്ങളുടെ കമ്പനിയുമായി കടുത്ത മത്സരം നടത്തുന്ന എം എസ് പി എൽ, ബിജെപി നേതൃത്വവുമായും കേന്ദ്രസർക്കാരിലും അടുത്ത ബന്ധം പുലർത്തുന്നവരാണ്. നരേന്ദ്രമോദി സർക്കാരിന്റെ വികസന നയമനുസരിച്ച് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി ഖനനാനുമതി നേടിയെടുക്കാനാണ് കമ്പനി ശ്രമിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് പച്ചക്കൊടി ലഭിച്ചതായും അവർ അവകാശപ്പെടുന്നു. എം എസ് പി എൽ കമ്പനിക്കു അനുകൂലമായി ഗ്രാമപഞ്ചായത്ത് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഖനനത്തിന് തങ്ങൾ അനുകൂലമല്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
ചക്കിട്ടപ്പാറയിൽ 406.45 ഹെക്ടറിലും മാവൂരിൽ 53.93 ഹെക്ടറിലും കാക്കൂരിൽ 281.22 ഹെക്ടറിലും ഇരുമ്പയിര് ഖനനത്തിന് വി എസ് സർക്കാരിന്റെ കാലത്താണ് പ്രാഥമികാനുമതി അനുമതി നൽകിയത്. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം ചെയ്ത സ്ഥലത്തായിരുന്നു ഈ ഖനനാനുമതിയെല്ലാം. അതീവ ദുർബല പ്രദേശമായ, കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കേണ്ട ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്ടെ വനമേഖലയിലെ ആയിരം ഏക്കറോളം വരുന്ന ഭൂമിയിൽ, പദ്ധതി യാഥാർത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിൽ കർണ്ണാടകയിലെ ഒരു വൻകിട സ്വകാര്യ ഖനി കമ്പനി മുമ്പ് സർവ്വെ നടപടികൾ ആരംഭിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിയോട് കേന്ദ്ര സർക്കാറിന് പൂർണ്ണ മനസ്സായിരുന്നു. സർവ്വെക്ക് വനം, വന്യജീവി, വ്യവസായ, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളെല്ലാം അനുമതി നൽകിയെങ്കിലും കേരളം പൂർണമായും അനുകൂലമായിരുന്നില്ല. പ്ലാന്റേഷൻ കോർപ്പറേഷന്റെ കയ്യിലുള്ള ഈ വനഭൂമി 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത് കരിങ്കല്ലിൽ നിന്ന് ഇരുമ്പയിര് വേർതിരിക്കുന്ന ഖനി തുടങ്ങാനായിരുന്നു കമ്പനിയുടെ പദ്ധതി.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കേണ്ട വനമേഖലയാണിത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള ഇവിടെ കടുവകൾ ഉൾപ്പടെയുള്ള വന്യജീവികൾ ധാരാളമുണ്ട്. പ്രതിദിനം 14 കോടി ലിറ്റർ വെള്ളം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടുക്കേണ്ട പെരുവണ്ണാമുഴി ഡാമിനോട് ചേർന്ന മലനിരകളും ഇവിടെയാണ്. ഒരു ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്താൻ പറ്റില്ലെന്ന കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും, മറുഭാഗത്ത് പശ്ചിമഘട്ട മലനിരകളിലെ വനങ്ങളിൽ ഖനി തുടങ്ങാനുള്ള കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയും പദ്ധതിയെ വിവാദത്തിലാക്കിയിരുന്നു. ഇതിനു പുറമെയുണ്ടായ അഴിമതി വിവാദവും പ്രശ്നത്തെ കൊഴുപ്പിച്ചു. എന്തായാലും ഖനനം യാഥാർത്ഥ്യമാക്കാനുള്ള ഒടുക്കത്തെ ആഗ്രഹവുമായാണ് കമ്പനി മുന്നോട്ടുപോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന സർക്കാറും കേന്ദ്രത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നു തന്നെയാണ് പലരും കരുതുന്നത്. എന്നാൽ പരിസ്ഥിതി സ്നേഹികളും മറ്റും ഉയർത്തുന്ന പ്രതിരോധത്തിന് എത്ര നാളത്തെ ആയുസ്സ് ഉണ്ടാവുമെന്നതാണ് കാത്തിരുന്നു കാണേണ്ടി വരിക.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്