ചുള്ളിക്കാടിന് പിന്തുണയുമായി എംടി; സാഹിത്യത്തിന് ഇടമില്ലങ്കെിൽ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് മലയാളത്തിന്റെ വിശ്വ സാഹിത്യകാരനും; കുട്ടികൾക്ക് ഭാഷയും സാഹിത്യവും അറിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരി; വിവാദങ്ങൾ കത്തുമ്പോഴും ഭാഷാ പഠനത്തിന്റെ നിലവാരത്തകർച്ചയിൽ പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സർക്കാറും
കെ വി നിരഞ്ജൻ
കോഴിക്കോട്: വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ചയിലും നിലവാരത്തകർച്ചയിലും പ്രതിഷേധിച്ച് തന്റെ കവിതകൾ ഇനി സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കേണ്ട എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നിലപാടിന് സാഹിത്യലോകത്തുനിന്ന് പിന്തുണയേറുന്നു. പ്രശ്സത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം ചുള്ളിക്കാടിനെ ശക്തമായി പിന്തുണച്ച് രംഗത്തത്തെി. വിദ്യാഭ്യാസത്തിൽ സാഹിത്യത്തിന് ഇടമില്ലങ്കെിൽ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് എം ടി, ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുട്ടികൾക്ക് ഭാഷയും സാഹിത്യവും അറിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും, ഭാഷാപഠനത്തിന്റെ നിലവാരത്തകർച്ച അവിശ്വസനീയമാണെന്നും എം ടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലാണ് തന്റെ കവിതകൾ ഇനി മുതൽ സ്കൂളിലടക്കം പഠിപ്പിക്കരുതെന്നും, സർവ്വകലാശാലകളുടെ സിലബസിൽ നിന്ന് ഒഴിവാക്കണമെന്നും ഗവേഷണം നടത്തരുത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടത്. ''മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാൻ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകരായി നിയമിക്കുകയാണ്. ഇവർ തന്റെ കവിതകളെയും മലയാളഭാഷയെയും നശിപ്പിക്കയാണ്.ബിരുദാനന്തര വിദ്യാർത്ഥികൾക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതിൽ മനം നൊന്താണ് ഞാൻ ഈ നിലപാടിലേക്ക് എത്തിയത്'- ചുള്ളിക്കാട് വ്യക്തമാക്കി.
എന്നാൽ ഗവേഷണ വിദ്യാർത്ഥികൾക്കുപോലും അക്ഷരമറിയാത്ത അവസ്ഥ എങ്ങനെയുണ്ടായെന്ന് പഠിക്കാൻ അധികൃതർ ഇതുവരെ ശ്രമിച്ചിട്ടില്ല. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രതികരിച്ചിട്ടുപോലുമില്ല.മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി മാത്രമാണ് ചുള്ളിക്കാട് തന്റെ പ്രസ്താവന പിൻവലിക്കണമെന്നും,അമൂല്യമായ കലാമൂല്യമുള്ള കവിതയാണ് അദ്ദേഹത്തിന്റെതെന്നും അത് പഠിപ്പിക്കാതിരക്കാൻ ആവില്ളെന്നും വ്യക്തമാക്കിയത്.പുതിയ സാഹചര്യത്തിൽ എം ടികൂടി പ്രതികരിച്ചതോടെ ഭാഷാപഠനത്തിന്റെ നിലവാരത്തകർച്ച ചർച്ചചെയ്യാൻ സർക്കാറും നിർബന്ധിതരായരിക്കയാണ്.
എല്ലാവരെയും ജയിപ്പിച്ചുക്കൊണ്ട്, പകുതി ഉത്തരം എഴുതിയാൽ പോലും മാർക്ക് നൽകുന്ന പുതിയ പാഠ്യ പദ്ധതിയുടെ പ്രധാന പോരായ്മായാണ് പലരും ഈ നിലവാരത്തകർച്ചയെ വിലയിരുത്തുന്നത്.ഡി.പി.ഇ.പി പദ്ധതിയുടെ തുടക്കത്തിൽതന്നെ അക്ഷരമറിയാത്ത കുട്ടികളെയാണ് ഇത് സൃഷ്ടിക്കുകയെന്നത് അടക്കമുള്ള വിമർശനങ്ങൾ പലകോണുകളിൽനിന്നും ഉയർന്നെങ്കിലും ഇടതുബുദ്ധിജീവികളുടെ സംഘടിതമായ പ്രചാരണത്തിൽ അവ എരിഞ്ഞടങ്ങുകയായിരുന്നു.ചുള്ളിക്കാട് ഉയർത്തിയ ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തിന്റെ നിലാരത്തകർച്ച ചർച്ചയാകേണ്ടതിന് പകരം അദ്ദേഹത്തെ സീരിയൽ നടനെന്നും മറ്റും പറഞ്ഞ് ആക്ഷേപിക്കുന്ന പ്രവണതയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ബിരുദവും ബിരുദാനന്തര ബിരുദവും പി.എച്ച്ഡിയുമൊക്കെ കഴിഞ്ഞവർപോലും അക്ഷരത്തെറ്റും അറിവുകേടും വിളമ്പുന്നതു കണ്ട് സഹികെട്ടാണ് താൻ ഈ നിലപാടിൽ എത്തിയതെന്ന് ചുള്ളിക്കാട് വ്യക്തമാക്കിയിരുന്നു.'ആനന്ദധാര' എന്ന തന്റെ കവിതയെ 'ആനന്തദാര'യാക്കി ചുള്ളിക്കാടിന്റെ കൈയിൽ കൊടുത്തത് ബിരുദതലംവരെ എത്തിയ ഒരാളാണ്. പി.എച്ച്.ഡിക്ക് ചുള്ളിക്കാടിന്റെ കവിത തെരഞ്ഞെടുക്കുകയും നിറയെ അക്ഷരത്തെറ്റും വാക്യഘടനയില്ലാത്തതുമായ ചോദ്യാവലി തയാറാക്കി അയച്ചതും പി.ജി എങ്കിലും കഴിഞ്ഞ വിദ്യാർത്ഥിയാണ്.ഈ രീതിയിൽ അക്ഷരംപോലും അറിയാത്തവരായി കുട്ടികൾ എങ്ങനെ മാറുന്ന എന്ന ചുള്ളിക്കാടിന്റെ പ്രസക്തമായ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ മറുപടി പറഞ്ഞിട്ടില്ല.
മാത്രമല്ല കവിത പഠിപ്പിക്കുമ്പോൾ എഴുതിയ സന്ദർഭമൊന്നും ബോധമില്ലാതെ വായിൽ തോന്നിയത് പറഞ്ഞുകൊടുക്കുയാണ് അദ്ധ്യാപകർ ചെയ്യുന്നത് എന്നും ചുള്ളിക്കാട് പറയുന്നു.ചുള്ളിക്കാടിന്റെ 'സന്ദർശനം' എന്ന കവിത പഠിക്കാനുള്ള ഒരു വിദ്യാർത്ഥിനി ഒരു ദിവസം തന്നെ വിളിച്ച അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.'സന്ദർശനം' എന്ന കവിത ബാലചന്ദ്രൻ ചുള്ളിക്കാടും മാധവിക്കുട്ടിയം തമ്മിലുള്ള അവിഹിത ബന്ധത്തെതുടർന്നാണ് എഴുതിയത് എന്നാണത്രേ ടീച്ചർ തട്ടിവിട്ടത്.ഇത് കേട്ട് ഞെട്ടിയ ചുള്ളിക്കാട് തന്റെ നമ്പർ ടീച്ചർക്ക്കൊടുത്ത് ഒന്ന് വിളിക്കാൻ പറഞ്ഞ്, മാധവിക്കുട്ടിയുമായിരുന്നില്ല അവരുടെ അമ്മ ബാലാമണിയമ്മയുമായിട്ടായിരുന്നു അവിഹിതം എന്ന് പറഞ്ഞുവെന്ന് പറയാനും ആവശ്യപ്പെടുകയായിരുന്നു.വിവിരവും ബോധവുമില്ലാത്ത അദ്ധ്യാപകർ ഈ രീതിയിൽ വ്യക്തിഹത്യകൂടി നടത്തിയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നതിലാണ് ചുള്ളിക്കാട് ഇനി തന്റെ കവിതകൾ പഠിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് എത്തിയത്.
എന്നാൽ അത് അർഹിക്കുന്ന രീതിയിൽ ചർച്ചചെയ്യാതെ ചുള്ളിക്കാട് സിനിമാ നടനാണ് സീരിയൽ നടനാണ് എന്നൊക്കെപ്പറഞ്ഞ് വിഷയം വഴിതിരിച്ചുവിടാനാണ് ചിലർ ശ്രമിക്കുന്നത്.
Stories you may Like
- ന്യായീകരിക്കാൻ ശ്രമിച്ച് പാർട്ടി പത്രം സത്യം പറയുമ്പോൾ
- പ്രതിഫലം നിരസിച്ചു ബാലചന്ദ്രൻ ചുള്ളിക്കാട്
- എംടിയെ കൊണ്ട് മുഖ്യമന്ത്രിക്ക് എതിരെയല്ലെന്ന് പറയിക്കാനുള്ള നീക്കം പൊളിഞ്ഞു;
- ഫെഫ്കാ റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട്;
- അക്കാദമി എനിക്ക് പ്രതിഫലമായി തന്നത് 2400 രൂപ! ബാലചന്ദ്രൻ ചുള്ളിക്കാട്
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍