സിഹ്റിനെ ചൊല്ലി ഐക്യപ്പെട്ട മുജാഹിദ് സംഘടനയിൽ പൊട്ടിത്തെറി രൂക്ഷം; സിഹ്ർ ഫലിക്കുമെന്ന് സമർത്ഥിച്ച് വിചിന്തനം ലേഖനത്തിന് മറുപടിയെന്നോണം ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്ന് ശബാബിൽ ലേഖനം; ഓർഗനൈസിംങ് സെക്രട്ടറി അസ്ഗറലിയുടെ രാജിക്കു പിന്നാലെ ഭിന്നിപ്പ് രൂക്ഷമാകും മുമ്പ് പരിഹാരിക്കാൻ തിരക്കിട്ട നീക്കം
എം പി റാഫി
കോഴിക്കോട്: ഐക്യപ്പെട്ട കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം)സംഘടനയിൽ സിഹ്റിനെ ചൊല്ലിയുള്ള തർക്കം കൂടുതൽ പൊട്ടിത്തെറിയിലേക്ക്. സിഹ്ര്(മരണം) ഫലിക്കുമെന്ന് സമർത്ഥിച്ച വിചിന്തനം വാരികയുടെ ലേഖനത്തിന് മറുപടിയുമായാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശബാബ് മാസികയിൽ സിഹിർ ഫലിക്കില്ലെന്നും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണെന്നുമുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ ഐക്യപ്പെട്ട ഇരുവിഭാഗം മുജാഹിദ് സംഘടനകളുടെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സിഹ്ര്! വിഷയം മറ്റൊരു ഭിന്നിപ്പിലേക്ക് എത്തി നിൽക്കുന്ന സ്ഥിതിയാണുള്ളത്.
പിശാച്, ജിന്ന് എന്നിവരുടെ സഹായത്തോടെ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യുന്ന മാരണ പ്രവർത്തിയാണ് സിഹ്റ്. ഇത് വലിയ പാപമായാണ് മുസ്ലിംങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നത്. സിഹ്ര്! വലിയ പാപമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹ്ര്! എന്നുള്ള ഒരു സംഭവം ഉണ്ടെന്നും ഈ പ്രവർത്തി ഏൽക്കുമെന്നുമാണ് മുജാഹിദിലെ നേരത്തെ ഔദ്യോഗിക വിഭാഗമായിരുന്നവരുടെ വിശ്വാസം. ഇതിന് ഖുർആൻ സൂക്തങ്ങളും ഹദീസുകളും തെളിവായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ സിഹ്ര്! ഏൽക്കില്ലെന്നും അങ്ങിനെ വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണെന്നുമാണ് കെ.എൻ.എം മർക്കസുദ്ദഅവ വിഭാഗത്തിന്റെ വിശ്വാസം. സിഹ്ര്! കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നുള്ളത് അന്തവിശ്വാസമാണെന്നും അള്ളാഹു അല്ലാത്തവർക്ക് ഇത്തരത്തിൽ കഴിവുണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണെന്നുമാണ് ഈ വിഭാഗം വിശ്വസിച്ചു വന്നിരുന്നത്. സംഘടനകൾ ഐക്യപ്പെട്ടെങ്കിലും ആശയ വൈരുദ്ധ്യങ്ങൾ തമ്മിലുള്ള സംഘട്ടനമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 2002ൽ സിഹ്ര്! അടക്കമുള്ള വിഷയങ്ങളിൽ ഭിന്നിച്ച ശേഷം ഇവർ രണ്ട് സംഘടനകളായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടെ ഔദ്യോഗിക വിഭാഗത്തിൽ വീണ്ടും പലതവണ പിളർപ്പുകളുണ്ടായി. മുസ്ലിംസംഘടനകളുടെ യോജിപ്പ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി 2002ൽ പിളർന്ന സലഫി സംഘടനകൾ ഈയിടെയാണ് ഐക്യപ്പെട്ടത്. 2016 ഡിസംബർ 20ന് കോഴിക്കോട് കടപ്പുറത്ത് നടന്ന ഐക്യമഹാ സമ്മേളനത്തോടെയാണ് ഇരുവിഭാഗം സംഘടനകളും ഐക്യപ്പെട്ടത്.
ഇരുവിഭാഗങ്ങൾക്കുമിടയിലെ തർക്ക വിഷയങ്ങളിൽ പരസ്യമായ ചർച്ചകൾ നടത്തുകയോ ലേഖന, പ്രസംഗങ്ങൾ നടത്തുകയോ ചെയ്യരുതെന്നാണ് ഐക്യകരാറിൽ അടിവരയിട്ടുപറഞ്ഞത്. എന്നാൽ ഇതിനു വിരുദ്ധമായി കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ കെ.എൻ.എം പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ ഐക്യത്തിന്റെ ചാണക്യരെന്ന് അറിയപ്പെടുന്ന ഇരു വിഭാഗത്തിൽപ്പെട്ട എ.അസ്ഗറലി (കെ.എൻ.എം മർക്കസുദ്ദഅവമടവൂർ), അബ്ദുറഹിമാൻ സലഫി(കെ.എൻ.എം ഔദ്യോഗികം)എന്നിവരുടെ പേരിൽ തന്നെ ലേഖനം വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 'ഒരു വിശദീകരണം' എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിൽ ഇരു വിഭാഗങ്ങൾക്കിടയിലെ വിവാദ വിഷയങ്ങളായിരുന്നു അത്രയും.
ശിർക്കും അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട വിഷയവുമായതിനാൽ സിഹ്ര്! ഇതോടെ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇരുവിഭാഗങ്ങളുടെ ചെളിവാരലുകൾക്കു പുറമെ മടവൂർ വിഭാഗത്തിനുള്ളിലും കലഹത്തിനുള്ള തുടക്കമാവുകയായിരുന്നു. ഐക്യപ്പെട്ട സംഘടനയുടെ ഓർഗനൈസിംങ് സെക്രട്ടറികൂടിയായ അസ്ഗറലിക്കെതിരെ ആദർശം പണയപ്പെടുത്തിയെന്ന ആക്ഷേപം സ്വന്തം വിഭാഗത്തിൽപ്പെട്ട പ്രവർത്തകർക്കിടയിൽ നിന്നും ഉയർന്നു. വിഷയം രൂക്ഷമായതോടെ അസ്ഗറലി രാജിക്കത്ത് നൽകി. എന്നാൽ അബ്ദുറഹിമാൻ സലഫിയോടും രാജി ആവശ്യപ്പെടണമെന്നായിരുന്നു വലിയ വിഭാഗം പ്രവർത്തകരുടെയും ആവശ്യം. ഇതു സംബന്ധിച്ച വാഗ്വാദങ്ങൾ തുടരുന്നതിനിടടെയാണ്. മടവൂർ വിഭാഗം വിചിന്തനം ലേഖനത്തിനു പകരമായി ശബാബിൽ മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചത്.
1982ൽ മുജാഹിദ് സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന അൽമനാറിൽ പ്രസിദ്ധീകരിച്ച മൂസ വാണിമേലിന്റെ ലേഖനമാണ് പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് പ്രതികാരം ചെയ്തത്. സിഹ്റും വിവാദങ്ങളും എന്ന പേരിലാണ് ഏറ്റവു പുതിയ ലക്കത്തിലെ ശബാബിൽ ലേഖനം വന്നിട്ടുള്ളത്. അടിസ്ഥാനപരമായ സിഹ്ര്! എന്ന കാര്യം തന്നെ അന്തവിശ്വാസമാണെന്നും സിഹ്ര്!ഫലിക്കില്ലെന്നുമാണ് ലേഖനം പറഞ്ഞു വെക്കുന്നത്. കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായിട്ട് നന്മചെയ്യാനോ തിന്മ ചെയ്യാനോ അള്ളാഹുവിന് മാത്രമേ കഴിയൂ..അതുകൊണ്ട് സിഹ്ര്! എന്ന ഒന്നില്ലെന്നും, ഉണ്ടെന്നും ഫലിക്കുമെന്നും വിശ്വസിക്കൽ ശിർക്കാണെന്നും ഈ ലേഖനത്തിലൂടെ വിചിന്തനം ലേഖനത്തിന് മറുപടി നൽകിയിരിക്കുകയാണ് മടവൂർ വിഭാഗം ചെയ്തിട്ടുള്ളത്. മടവൂർ വിഭാഗത്തിന്റെ അതീനതയിലുള്ള പ്രസിദ്ധീകരണമാണ് ശബാബ്.
ഇന്നലെ ശബാബ് ലേഖനം കൂടി പുറത്തു വന്നതോടെ കൂടുതൽ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ് സംഘടന. സിഹ്ര്! വിഷയത്തിൽ ക്രത്യമായ നിലപാട് പറയലാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. ഡിസംബർ 20ലെ ഐക്യസമ്മേളനത്തിന് മുന്നോടിയായി ഇരു വിഭാഗം നേതാക്കളും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സിഹ്ര്! അന്തവിശ്വാസമാണോയെന്ന ചോദ്യം മാദ്ധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ സിഹ്ര്! വിഷയമടക്കമുള്ള കാര്യത്തിൽ 20ലെ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കുമെന്നു പറഞ്ഞായിരുന്നു നേതാക്കൾ പോയത്. എന്നാൽ ഇതുവരെയും നിലപാട് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല.
വിവാദ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ടു പോകാനാണ് ഇരുവിഭാഗത്തിലുംപ്പെട്ട മുതിർന്ന നേതാക്കളുടെ തീരുമാനം. എന്നാൽ ആദർശം പണയപ്പെടുത്തി ഐക്യം വേണ്ടന്ന നിലപാടിലാണ് ചെറുകിട നേതാക്കളെല്ലാം. ഹുസൈൻ മടവൂർ അടക്കമുള്ള ഏതാനും മുതർന്ന നേതാക്കളൊഴിച്ചുള്ള മർക്കസുദ്ദഅവ വിഭാഗത്തിലെ ഭൂരിഭാഗം പേരും സിഹ്ര്! വിഷയത്തിൽ കടുത്ത നിലപാടിലേക്കു പോയേക്കുമെന്നാണ് സൂചന. തൗഹീദ്(ദൈവത്തിന്റെ ഏകത്വം) തുറന്നു പറഞ്ഞ പാരമ്പര്യമാണ് മുജാഹിദ് സംഘടനക്കുള്ളതെന്നും മുൻകാല നേതാക്കൾ കാണിച്ചതും അതാണെന്നുമാണ് ഇവരുടെ വാദം.
അതിനാൽ തൗഹീദിനു വിള്ളൽ വീഴ്ത്തിയുള്ള ഐക്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മർക്കസ്സുദ്ദഅവ നേതാക്കൾ പറയുന്നു. പൊട്ടിത്തെറി കൂടുതൽ ഭിന്നതയിലെത്തും മുമ്പ് പരിഹാരിക്കാനുള്ള തിരിക്കിട്ട ശ്രമവും നേതാക്കൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് കെ.എൻ.എം സെക്രട്ടേറിയേറ്റ് യോഗം വിള്ളിച്ചിട്ടുണ്ട്. നിർണായക തീരുമാനങ്ങളും പെരുമാറ്റച്ചട്ടങ്ങളും യോഗത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍