സബ് കളക്ടറെ വേഗം തെറിപ്പിക്കാൻ ആവില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് പിൻവലിക്കാൻ മൂന്നാറിലെ സി.പി.എം നേതാക്കൾ; ഭൂമി കൈയേറി വച്ചിരിക്കുന്ന നേതാക്കളും സംഘവും ദേവികുളം താലൂക്ക് ഓഫീസിൽ എത്തി അഴിഞ്ഞാടി; ഉദ്യോഗസ്ഥരുടെ ഹാജർബുക്കിന്റെ ഫോട്ടോ എടുത്ത് ഭീഷണിയും മുഴക്കി മടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
ദേവികുളം: മൂന്നാറിലെ കയ്യേറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ച സബകളക്ടർ ശ്രീ റാം വെങ്കിട്ടറാമിനെ പുറത്താക്കാനുള്ള നീക്കം പൊളിയുമെന്ന് തിരിച്ചറിഞ്ഞതോടെ സി.പി.എം പ്രാദേശിക നേതൃത്വം അങ്കലാപ്പിൽ. നേതാക്കളുടെ ഭൂമി കൈയേറ്റത്തിൽ നടപടി ഉറപ്പായ സാഹചര്യത്തിലാണ് ഇത്. ഇതോടെ ദേവികുളം താലൂക്ക് ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി രേഖകൾ തട്ടിയെടുക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സി.പി.എം പ്രാദേശിക നേതൃത്വം റവന്യൂ ഓഫീസുകളിൽ കയറി ഹാജർ പുസ്തകമടക്കമുള്ള രേഖകളുടെ ഫോട്ടോ പകർത്തി അരാജകത്വം സൃഷ്ടിച്ചു. ആർഡിഒ ഓഫിസ് ജീവനക്കാർ ഭീതിയുടെ നിഴലിലാലാണ്. പലരും സ്ഥലം മാറ്റത്തിന് ശ്രമം തുടങ്ങി. ദേവികുളം താലൂക്ക് ഓഫീസിലെ മറ്റ് ജീവനക്കാരെ വിരട്ടി സബ് കളക്ടറെ ഒറ്റപ്പെടുത്താനാണ് നീക്കം.
മൂന്നാറിലെ കൈയേറ്റം സംസ്ഥാന ശ്രദ്ധയാകർഷിച്ചതോടെയാണ് സബ് കളക്ടറെ നീക്കാനുള്ള അണിയറ കളികൾ പൊളിഞ്ഞത്. ഇക്കാര്യത്തിൽ സിപിഐയും ഒരുമിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും സിപിഐ നേതൃത്വവും മൂന്നാറിലെ വിഷയത്തിൽ സബ് കളക്ടർക്ക് പിന്തുണ നൽകി. കെട്ടിടങ്ങൾ പൊളിക്കാതെ തന്നെ കൈയേറ്റം പിടിച്ചെടുക്കാനായിരുന്നു തീരുമാനം. സബ് കളക്ടർ സ്വാധീനത്തിന് വഴങ്ങാത്തതിനാൽ ജനപ്രതിനിധികളടക്കമുള്ളവരുടെ വീടും ഭൂമിയും വീണ്ടും സർക്കാരിന്റേതാകുമെന്നും ഉറപ്പായി. ഈ സാഹചര്യത്തിലാണ് ദേവികുളം താലൂക്ക് ഓഫീസിലെ ജീവനക്കാരെ ലക്ഷ്യമിട്ടും ഭീഷണിപ്പെടുത്തിയും കാര്യസാധ്യത്തിന് സി.പി.എം നേതാക്കളെത്തിയത്. ദേവികളും ലോക്കൽ കമ്മറ്റി അംഗങ്ങളാണ് അക്രമം നടത്തിയത്.
മൂന്നാറിലെ കൈയേറ്റം ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാറിലുണ്ട്. സി.പി.എം നേതാക്കളുടെ കൈയേറ്റത്തിനിതിരെ അതിശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മൂന്നാറിലെത്തി. ഇതോടെയാണ് സി.പി.എം അങ്കലാപ്പിലായത്. നിലപാട് മയപ്പെടുത്താത്ത സബ് കളക്ടർക്കെതിരെ പ്രത്യക്ഷ സമരം നടത്തിയും വിനയായി. ഇതോടെയാണ് ദേവികുളത്ത് കൈയാങ്കളി തുടങ്ങിയത്. താലൂക്ക് ഓഫീസിലെ സി.പി.എം നേതാക്കളുടെ രോഷ പ്രകടത്തിൽ പൊലീസ് കേസെടുത്തിട്ടുമില്ല. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവ് ഈ വിഷയത്തിലുണ്ടെന്ന ആരോപണും സജീവമാവുകയാണ്.
മൂന്നാർ ടൗണിലെ പത്തേക്കർ സർക്കാർ ഭൂമി സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവർ കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്നാണു ആരോപണം. ഇക്കാനഗർ എന്നാണു പാർട്ടി ഗ്രാമം അറിയപ്പെടുന്നത്. പൊതുമരാമത്തു വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും സ്ഥലമാണു കയ്യേറിയത്. കോടികൾ വിലമതിക്കുന്നതാണ് ഈ ഭൂമി. മുൻ ഏരിയാ സെക്രട്ടറിയാണു കയ്യേറ്റത്തിനു വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും സ്ഥലം കയ്യേറി. ഒടുവിൽ സ്ഥലം എംഎൽഎ എസ്.രാജേന്ദ്രനും സർക്കാർ ഭൂമിയുടെ 'അവകാശി'യായി മാറി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സിപിഎമ്മും സിപിഐയും കൊമ്പുകോർത്തതോടെ വിഷയം വീണ്ടും സജീവമായി. ഇത് സബ് കളക്ടർക്ക് നടപടികളുമായി മുന്നോട്ട് പോകാനും സാഹചര്യമൊരുക്കി.
നാലുകാലിൽ മടങ്ങൽ വെല്ലുവിളി അണികൾ ഏറ്റെടുത്തോ?
ഇതിനിടെ സബ് കള്കടറെ ഭീഷണിപ്പെടുത്തി എംഎൽഎ എസ് രാജേന്ദ്രനും രംഗത്തുവന്നു. മൂന്നാറിൽ ഭൂമി കയ്യേറ്റക്കാരായ രാഷ്ട്രീയക്കാർക്കെതിരെ ഉൾപ്പെടെ ശക്തമായ നടപടികളുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നീങ്ങുന്നതോടെ അയാൾ നാലുകാലിലാകും മൂന്നാറിൽ നിന്ന് മടങ്ങുകയെന്ന ഭീഷണിയുമായി സി.പി.എം എംഎൽഎ എസ് രാജേന്ദ്രൻ രംഗത്തെത്തിയത് വലിയ ചർച്ചയായി മാറുന്നു. ഇതിനിടെയാണ് ദേവികുളം താലൂക്ക് ഓഫീസിലെ സി.പി.എം കൈയാങ്കളി. ഇത് എംഎൽഎയുടെ ഭീഷണിയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണെന്ന് സൂചനയുണ്ട്. പൊലീസും നിഷ്ക്രിയരാകുമ്പോൾ സി.പി.എം ഇംഗിതത്തിന് ഓഫീസിലെ ജീവനക്കാർ എല്ലാം വഴങ്ങും ഇതോടെ സബ് കളക്ടർ ഒറ്റപ്പെടുമെന്നാണ് വിലയിരുത്തൽ.
രാജേന്ദ്രൻ എംഎൽഎ നിലവിൽ താമസിക്കുന്നത് സുഹൃത്തിന്റേത് എന്ന് അവകാശപ്പെടുന്ന രേഖകളില്ലാത്ത സർക്കാർഭൂമിയിൽ പണിത വീട്ടിലാണ് (സർവേ നമ്പർ 922) എംഎൽഎ സ്വന്തം വീടുനിർമ്മാണം ആരംഭിച്ചിട്ടുള്ളത് സർക്കാർഭൂമി കയ്യേറിയാണെന്ന ആരോപണമാണ് കൂടെ ഉയർന്നിട്ടുള്ളത് (സർവേ നമ്പർ 912). ഇദ്ദേഹം രവീന്ദ്രൻപട്ടയം സമ്പാദിച്ചു കൈക്കലാക്കിയ ഭൂമി (സർവേ നമ്പർ 843) കെഎസ്ഇബി വകയാണെന്ന വിവരങ്ങളും പുറത്തുവരുന്നു. കൂടാതെ ഇടമലക്കുടി ഏലകൃഷിപ്രോത്സാഹന പദ്ധതിയുമായിബന്ധപ്പെട്ട് ഒന്നരക്കോടിരൂപയുടെ അഴിമതി ആരോപണം കേസായി എംഎൽഎയ്ക്കെതിരെ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.
മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സർക്കാർ ഭൂമിയാണ് പാർട്ടിക്കാർ കയ്യേറി പാർട്ടിഗ്രാമമാക്കി മാറ്റിയത്. മുൻ ഏരിയാ സെക്രട്ടറിയാണ് സർക്കാർ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും ഒടുവിൽ എംഎൽഎയും സർക്കാർ ഭൂമിയുടെ അവകാശികളായി. ഇവിടെ സുഹൃത്തിന്റെ ഭൂമിയിലാണ് വീടുവച്ചതെന്നാണ് എംഎൽഎയുടെ വാദം. ഇടുക്കി എംപി ജോയ്സ് ജോർജിനും കുടുംബങ്ങൾക്കും എസ് രാജേന്ദ്രൻ എംഎൽഎയ്ക്കുമെതിരെപ്പോലും ശക്തമായ നടപടിയുമായാണ് ശ്രീറാം നീങ്ങിയത്.
അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ദേവികുളം സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് കർഷക സംഘം മൂന്നാഴ്ചയായി ആർഡിഒ ഓഫീസിന് മുന്നിൽ സമരം നടത്തുന്നത്. നിയമം ലംഘിച്ചാണ് ഇവിടെ മൈക്ക് ഉപയോഗിച്ചുള്ള സമരം. വാഹനത്തിൽ മൈക്ക് ഉപയോഗിക്കാൻ മാത്രമെ അനുമതിയുള്ളൂ എന്നിരിക്കെ പൊതുയോഗ സ്ഥലത്തും മൈക്ക് ഉപയോഗിക്കുകയാണ്. നിയമലംഘനത്തിന് പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണ്. സമരം മുന്നോട്ടുപോകുമ്പോഴും റവന്യൂവകുപ്പ് സമരത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
മൂന്നാർ ഇക്കാ നഗറിൽ സി.പി.എം എംഎൽഎയുടെ വീട് പോലും കയ്യേറ്റഭൂമിയിലാണ് എന്ന വസ്തുത സി.പി.എം സംസ്ഥാന ഘടകത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. സി.പി.എം സ്ഥലം മാറ്റണമെന്നാവശ്യപ്പെടുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി തന്നെ പറഞ്ഞതോടെ സമരത്തിന്റെ പ്രസക്തി ഇല്ലാതായി.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍