വിമർശനങ്ങൾ കടുത്തപ്പോൾ മുഖ്യമന്ത്രിക്ക് വീണ്ടുവിചാരം; മൂന്നാറിലെ കയ്യേറ്റക്കാരുടെ തരംതിരിച്ചുള്ള പട്ടിക തയ്യാറാക്കാൻ നിർദ്ദേശം; മത നേതൃത്വങ്ങൾ ഉൾപ്പെട്ട സർവകക്ഷി യോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്ന് സൂചന; വിവാദങ്ങൾക്ക ഒടുവിൽ പിണറായി ടച്ചിൽ മൂന്നാർ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് സാധ്യത
തിരുവനന്തപുരം: അഴിമതിക്കെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നത്. ഇപ്പോൾ മൂന്നാർ വിഷയത്തിൽ പക്ഷേ കയ്യേറ്റങ്ങൾക്കെതിരായ നിലപാടുകളിൽ വീഴ്ചവന്നു എന്ന ആക്ഷേപം ശക്തമാകുന്നതിന് പിന്നാലെ അത് തിരുത്താൻ ഒരുങ്ങുകയാണ് സർക്കാരും സിപിഎമ്മും.
വിമർശനങ്ങൾ കടുത്തതോടെ മുഖ്യമന്ത്രിയും നിലപാട് മാറ്റി കയ്യേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിക്കുന്നു. ഒരാഴ്ചയ്ക്കിടെ സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ് സർക്കാർ. മത മേലധ്യക്ഷന്മാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ കയ്യേറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്നാണ് അറിയുന്നത്. ഇതോടെ എല്ലാ എതിർപ്പുകളും അടങ്ങുമെന്നും സിപിഎമ്മും കണക്കുകൂട്ടുന്നു. മാത്രമല്ല ഇത് വലിയ പ്രയോജനം ചെയ്യുമെന്നും വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്.
ഇതോടെ മൂന്നാറിൽ കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സർക്കാർ തുടങ്ങിയേക്കുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നാറിലെ ഭൂവിനിയോഗത്തെ സംബന്ധിച്ച് വിശദമായ റിപോർട്ട് നൽകാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ാെ. 7നു ചേരുന്ന സർവകക്ഷി യോഗത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ നീക്കം. മൂന്നാറിലെ ഭൂവിനിയോഗവും കൈയേറ്റവും സംബന്ധിച്ച് വിശദമായ റിപോർട്ട് തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിർദ്ദേശം നൽകി.
മൂന്നാർ വിഷയത്തിൽ സർക്കാർ തലത്തിലും മുന്നണിക്കുള്ളിലും തർക്കങ്ങൾ രൂക്ഷമാണ്. റവന്യൂ വകുപ്പിന്റെ കൈയേറ്റമൊഴിപ്പിക്കലിന് മുഖ്യമന്ത്രിയുടെ പിന്തുണയില്ലെന്ന വിമർശനം ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. കൈയേറ്റങ്ങളുടെ വിവരങ്ങൾക്കൊപ്പം വീടുകൾ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ, ഉടമസ്ഥാവകാശം, നിർമ്മാണത്തിന്റെ വിസ്തൃതി, കരം സ്വീകരിക്കുന്ന ഭൂമി തുടങ്ങിയ സമഗ്ര വിവരങ്ങൾ ശേഖരിക്കണം.
എത്ര വർഷമായി ഭൂമി കൈയേറിയിട്ടെന്നും നിർമ്മിച്ച കെട്ടിടങ്ങളുടെ പൂർണവിവരങ്ങളും നൽകാൻ നിർദേശമുണ്ട്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതിന് ആരും തടസ്സം നിൽക്കരുതെന്ന വാദം സർക്കാർ ഉന്നയിക്കും. സർവകക്ഷി യോഗത്തിൽ ഇതിനെ എതിർക്കാനും ആർക്കുമാവില്ലെന്നാണ് വിലയിരുത്തൽ.
ചെറുകിട-വൻകിട കൈയേറ്റങ്ങൾ തരംതിരിച്ചാവണം റിപോർട്ട് നൽകേണ്ടത്. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിനെതിരേ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടുന്നുവെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സർവകക്ഷിയോഗം ചേരുന്ന 7നു മുമ്പ് റിപോർട്ട് നൽകാൻ റവന്യൂ മന്ത്രി ഇടുക്കി കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ നിർദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥർ വൻകിട കൈയേറ്റക്കാരുടെ അന്തിമ റിപോർട്ട് തയ്യാറാക്കുകയാണ്.
വൻകിട കൈയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ വൈദ്യുതിമന്ത്രി എം എം മണിയുടെ സഹോദരൻ ലംബോദരനും സ്പിരിറ്റ് ഇൻ ജീസസും ഉൾപ്പെട്ടതായാണു വിവരം. ഇവർക്കെതിരെ തന്നെ നടപടി വരുന്നതോടെ എല്ലാ എതിർവാദങ്ങളുടേയും വായടയ്ക്കാനാകുമെന്നാണ് സർക്കാരും സിപിഎമ്മും വിലയിരുത്തുന്നത്. മാത്രമല്ല, ഇപ്പോൾ കയ്യേറ്റമൊഴിപ്പിക്കലിന് ഉദ്യോഗസ്ഥർക്കും അതിന് പിന്നാലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐക്കും ആണ് കയ്യടി കിട്ടുന്നത്. സർക്കാർ ഇതിനെതിരെ ആണെന്ന ധാരണയും ശക്തമായി പ്രചരിപ്പിക്കപ്പെടുന്നു. ഇതിന് മാറ്റമുണ്ടാക്കാൻ തന്നെയാണ് പിണറായി ശക്തമായി നീങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.
ചിന്നക്കനാലിൽ ലംബോദരൻ 240 ഏക്കറും പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് 300 ഏക്കറും സി.പി.എം ശാന്തൻപാറ ഏരിയാ കമ്മിറ്റിയംഗം 17 ഏക്കറും കൈയേറിയെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ റിപോർട്ടിലുണ്ടെന്നാണു സൂചന. ചിന്നക്കനാൽ, ആനവിരട്ടി, കെഡിഎച്ച്, ബൈസൺവാലി എന്നിവിടങ്ങിലെ കൈയേറ്റങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോർട്ടുകൾ ചേർത്ത് അടുത്ത ദിവസം ഇടുക്കി കലക്ടർ വൻകിടക്കാരുടെ അന്തിമ പട്ടിക സർക്കാരിനു നൽകും. വൻകിട, ചെറുകിട കൈയേറ്റക്കാരെക്കുറിച്ചുള്ള റിപോർട്ടിന്മേൽ സർവകക്ഷിയോഗം ചർച്ചചെയ്ത് തുടർനടപടിയെടുക്കും.
സി.പി.എം നേതാക്കൾ ഉൾപ്പെട്ട കൈയേറ്റങ്ങളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ശ്രദ്ധേയം. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെ ചൊല്ലി സി.പി.എം-സിപിഐ പോര് രൂക്ഷമാണ്. എം എം മണിയോടും മറ്റു പാർട്ടിക്കാരോടും ആലോചിച്ചുള്ള ഒഴിപ്പിക്കലെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാട് സിപിഐ തള്ളിയിരുന്നു.
വൻകിട കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാൻ റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മെയ് ഏഴിന് തിരുവനന്തപുരത്ത് ചേരുന്ന സർവകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയ പ്രതിനിധികൾക്കൊപ്പം പരിസ്ഥിതിപ്രവർത്തകരെയും മാധ്യമപ്രതിനിധികളെയും ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചത് വിവാദമായ സാഹചര്യത്തിൽ മതമേലധ്യക്ഷന്മാരെക്കൂടി യോഗത്തിലേക്കു ക്ഷണിക്കും. ഇവരുടെ കൂടി അനുമതി യോഗത്തിലുണ്ടാക്കി ആ സമവായത്തിന്റെ പശ്ചാത്തലത്തിൽ കയ്യേറ്റമൊഴിപ്പിക്കൽ ശക്തമായ നടത്താനാണ് സർക്കാർ തീരുമാനം ഉണ്ടാവുക. ഇതോടെ വിമർശകരുടെ വായടയ്ക്കാനാകുമെന്നും സർക്കാരിന്റെ പ്രതിച്ഛായ കൂട്ടാനാകുമെന്നും ആണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍