എന്തു വില കൊടുത്തും സബ് കളക്ടറെ മാറ്റണമെന്ന വാശിയിൽ സി.പി.എം നേതാക്കൾ; മുഖ്യമന്ത്രി തന്നെ ശ്രീറാമിനെ വിളിച്ചുവരുത്തി ശാസിക്കുമെന്ന് സൂചന; ഒരു വിട്ടൂവീഴ്ചയും വേണ്ടെന്ന് തീരുമാനിച്ച് റവന്യൂമന്ത്രി; മൂന്നാറിന്റെ പേരിൽ കുരിശുയുദ്ധം മുറുകി സിപിഎമ്മും സിപിഐയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെച്ചൊല്ലി മന്ത്രിസഭയിലും ഇടതുമുന്നണിയിലും വിവാദം ആളിക്കത്തുമ്പോൾ ദേവികളും സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ സമ്മർദ്ദം ശക്തമാക്കി സി.പി.എം ഇടുക്കി നേതൃത്വം. വൈദ്യുത മന്ത്രി എംഎം മണിയാണ് നീക്കത്തിന് പിന്നിൽ. ശ്രീറാമിനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമാണ്. ഇടുക്കി ഘടകത്തിനൊപ്പം ഈ വിഷയത്തിൽ നിൽക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതോടെ ശ്രീറാമിനെ സ്ഥാനം നഷ്ടമാകാൻ സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാൻ സിപിഐയും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തുണ്ട്. റവന്യൂവകുപ്പിലെ ആരേയും മാറ്റാൻ അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ പക്ഷം. എന്നാൽ ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ മുഖ്യമന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥനാണെന്നെന്നും അയാളെ എവിടെ ജോലിയെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും സിപിഎമ്മും പറയുന്നു.
അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുലും സബ് കലക്ടർ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.ജയചന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. 100 പൊലീസുകാരെ വിളിച്ചുകൊണ്ടുവന്ന് ഒഴിപ്പിക്കൽ നടത്തുന്നതു ശരിയല്ല. ദുഃഖഃവെള്ളിയാഴ്ച പ്രർഥിക്കാൻ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സബ് കലക്ടറും മാധ്യമങ്ങളും ഭരണം കയ്യേറാമെന്നു കരുതേണ്ടെന്നും ജയചന്ദ്രൻ പറഞ്ഞിരുന്നു. സബ് കളക്ടർക്കെതിരായ നടപടി അനിവാര്യമാണെന്ന സൂചനയാണ് ഈ വാക്കുകളിലൂടെ ജയചന്ദ്രൻ നൽകിയത്. ഇത് മുഖ്യമന്ത്രിയും അംഗീകരിക്കുന്നു. അതേസമയം, അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി കെപിസിസി ഇടക്കാല പ്രസിഡന്റ് എം.എം.ഹസൻ പറയുമ്പോൾ നേരെ എതിർപ്പുമായി പ്രദേശിക നേതൃത്വം രംഗത്തെത്തി. സമീപത്തെ സി.പി.എം കയ്യേറ്റമാണ് ആദ്യമൊഴിപ്പിക്കേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.
കുരിശുതകർത്ത് കൈയേറ്റം ഒഴിപ്പിച്ചതിൽ അതൃപ്തി പരസ്യമാക്കിയ മുഖ്യമന്ത്രി റവന്യൂ വകുപ്പിനെതിരേ രംഗത്തുവന്നിരുന്നു. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ജാഗ്രതക്കുറവുണ്ടായെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരം തെറ്റായ നടപടികളോട് വിട്ടുവീഴ്ചയില്ലെന്ന് മുന്നറിയിപ്പും നൽകി. കുരിശുതകർത്ത് കൈയേറ്റം ഒഴിപ്പിച്ചതിലൂടെ കുരിശിനെതിരെ യുദ്ധം ചെയ്യാനാണ് എൽ.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നതെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സിപിഐ തള്ളിക്കളയുന്നു. ജില്ലാഭരണകൂടത്തിനല്ല മുഖ്യമന്ത്രിക്കാണ് ജാഗ്രതക്കുറവുണ്ടായതെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പിണറായി പ്രതികരിച്ചതെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു തിരിച്ചടിച്ചു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ മന്ത്രി എം.എം. മണിയും സി.പി.എം. ഇടുക്കി ജില്ലാഘടകവും നിലയുറപ്പിക്കുകയും ഒഴിപ്പിക്കലിന് പ്രത്യക്ഷപിന്തുണ നൽകുന്ന നിലപാട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സിപിഐ.യും സ്വീകരിക്കുകയും ചെയ്തു. ഇതാണ് ശ്രീറാം വെങ്കിട്ടരാമന് ആത്മബലം നൽകിയത്. ഇത് ഇല്ലായ്മ ചെയ്യാനാണ് സി.പി.എം നീക്കം. വിവാദങ്ങൾ ഭയന്ന് ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കിയില്ലെങ്കിലും ഈ യുവ ഐഎഎസുകാരനെ മുഖ്യമന്ത്രി ശാസിക്കാൻ സാധ്യത ഏറെയാണ്. ഇതിനുള്ള സാധ്യത വ്യക്തമാക്കിയാണ് റവന്യൂവകുപ്പിനെ പേരെടുത്തുപറയാതെ, ജില്ലാഭരണകൂടത്തെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്. വ്യാഴാഴ്ച രാവിലെ ഇടുക്കി കളക്ടറെ ഫോണിൽവിളിച്ച് കുരിശുതകർത്ത് കൈയേറ്റം ഒഴിപ്പിച്ചതിലുള്ള അതൃപ്തി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വെള്ളിയാഴ്ച സി.പി.എം.-സിപിഐ. ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് മൂന്നാർ കൈയേറ്റം വീണ്ടും ഇരുകക്ഷികൾക്കുമിടയിൽ അലോസരത്തിന് കാരണമാകുന്നത്. വെള്ളിയാഴ്ചചേരുന്ന ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രിയുടെ നിലപാട് ചർച്ചാവിഷയമാകുമെന്നാണ് സൂചന. സർക്കാരിന്റെ പ്രതിച്ഛായ ഉയർത്തിയ നടപടിയാണ് റവന്യൂ വകുപ്പ് നടത്തുന്നത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ അതിന്റെ ഭാഗമാണ്. ഇത് മുഖ്യമന്ത്രി തന്നെ വിമർശിക്കുന്നു. ഇത് ആർക്കും മനസ്സിലാവാത്ത രാഷ്ട്രീയമാണെന്ന് സിപിഐ പറയുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തോട് പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും റവന്യൂമന്ത്രിയുടെ ഓഫീസ് കൈയേറ്റം ഒഴിപ്പിക്കലിൽ ജാഗ്രതക്കുറവുണ്ടായെന്ന വാദത്തെ തള്ളിക്കളയുകയാണ്.
ഒഴിപ്പിക്കൽ നടപടികൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം ശരിയല്ല. 45 അംഗ പൊലീസ്സംഘത്തിന്റെ സംരക്ഷണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടത്തിയത്. അതിരാവിലെത്തന്നെ ഒഴിപ്പിക്കൽ നടത്താനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഇതെല്ലാം ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്റ്സിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്നും റവന്യൂമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ, പട്ടയവിതരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ദേവികുളം സബ് കളക്ടറും എത്തുമെന്നാണ് സൂചന. കളക്റുടെ സാന്നിധ്യത്തിൽ സബ് കളക്ടറെ ശാസിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും സൂചനയുണ്ട്. എന്നാൽ റവന്യൂമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെയ്ത നടപടിയിൽ ഉദ്യോഗസ്ഥനെ ശാസിക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്ന് സിപിഐ പറയുന്നു.
മൂന്നാറിലെ പാപ്പാത്തിച്ചോലയിലെ അനധികൃത കയ്യേറ്റങ്ങളാണ് അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയത്. റവന്യുഭൂമി കയ്യേറി സ്പിരിച്വൽ ടൂറിസത്തിന്റെ മറവിൽ സ്ഥാപിച്ചിരുന്ന ഭീമൻ കുരിശും പൊളിച്ചുനീക്കിയിരുന്നു. ഇതാണ് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍