മുതലാളിയുമായി ഒത്തുകളിച്ച് ജീവനക്കാരുടെ ബോണസിൽ കൈയിട്ടുവാരി തൊഴിലാളി നേതാക്കൾ പോക്കറ്റിലാക്കിയത് 75 ലക്ഷം രൂപ! ഒറ്റുകൊടുത്ത യൂദാസുമാരെ ഓടിച്ചിട്ടു തല്ലി തൊഴിലാളികൾ; ചർച്ചക്കെത്തിയ ഉദ്യോഗസ്ഥരെ ബന്ദികളാക്കി: എസ്റ്റേറ്റ് ജീവനക്കാരുടെ പ്രക്ഷോഭത്തിൽ മൂന്നാറിൽ യുദ്ധാന്തരീക്ഷം
ഇടുക്കി: തൊഴിലാളി പ്രേമം പറഞ്ഞ് തൊഴിളാകളികളെ വഞ്ചിക്കുന്ന സംഘടനാ നേതാക്കളെ തല്ലിയോടിച്ചു ഓഫീസുകൾ തല്ലിത്തകർത്തും ഒരു വിഭാഗം തൊഴിലാളികളുടെ പ്രതിഷേധം. മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളാണ് ഒപ്പം നിന്ന് വഞ്ചിച്ച യൂദാസുമാരെ തല്ലി ഓടിച്ച് പ്രതിഷേധം അറിയിച്ചത്. തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട ഓണം ബോണസ് വെട്ടിച്ചുരുക്കാൻ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും തൊഴിലാളി സംഘടനാ നേതാക്കൽ മുതലാളിയിൽ നിന്നും 75 ലക്ഷം രൂപ വാങ്ങിയെടുത്തതോടെയാണ് തൊഴിലാളികളുടെ രോഷം ഇരമ്പിയത്. രണ്ട്ദിവസമായി തുടർന്നു പോന്ന പ്രതിഷേധം കൊടുമ്പിരി കൊണ്ടപ്പോൾ ഇന്ന് മൂന്നാറിൽ യുദ്ധാന്തരീക്ഷം തന്നെയാണ് നിലനിൽക്കുന്നത്യ.
മൂന്നാർ കെഡിഎച്ച്പി ടീ കമ്പനിയിലെ പതിനായിത്തോളം തൊഴിലാളികളെയാണ് രക്ഷകർ ചമഞ്ഞ യൂണിയൻ നേതാക്കൾ വഞ്ചിച്ച് ലക്ഷങ്ങൾ സമ്പാദിച്ചത്. തങ്ങളെ ചൂഷണം ചെയ്തു ധനസമ്പാദനം നടത്തിയ നേതാക്കൾക്കെതിരെ തൊഴിലാളികളുടെ രോഷം പ്രത്യക്ഷ സമരത്തിലേക്കും നാടിനെ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭത്തിലേക്കും വഴിമാറുകയായിരുന്നു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ പ്രതിഷേധാഗ്നിയിൽ പുകയുകയാണ്. ഇന്ന് രാവിലെ ദേവികുളം ആർഡിഒ നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെ തൊഴിലാളികൾ തെരുവിലിറങ്ങി കടകടൾ അടപ്പിച്ചു. ട്രേഡ് യൂണിയൻ ഓഫീസുകൾ അടിച്ചു തകർത്തു. റോഡുകൾ ഉപരോധിച്ചതോടെ ഇവിടേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. സ്ഥലത്ത് വൻ പൊലിസ് സന്നാഹം കാവലുണ്ട്. ബിജെപി പ്രവർത്തകരെ അടിച്ചോടിച്ചു.
മുൻവർഷത്തെ ബോണസ് തുകയായ 19.5 ശതമാനം ഇക്കുറി പത്ത് ശതമാനമായി വെട്ടിച്ചുരുക്കാൻ കെഡിഎച്ച് കമ്പനിക്ക് ഒത്താശ ചെയ്താണ് ഇതിനു പ്രതിഫലമായി മൂന്നു പ്രമുഖ നേതാക്കൾചേർന്ന് 75 ലക്ഷം രൂപ പ്രതിഫലം പറ്റിയത്. മൊത്തം ബോണസ് തുകയുടെ രണ്ട് ശതമാനമാണ് നേതാക്കൾ അടിച്ചു മാറ്റിയത്. തോട്ടം നഷ്ടത്തിലാണെന്നു തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ബോണസ് തുക ഒൻപത് ശതമാനം കുറയ്ക്കാൻ നേതാക്കൾ മാനേജ്മെന്റുമായി ഗൂഢാലോചന നടത്തിയത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് തോട്ടത്തിൽ പ്രവർത്തിക്കുന്നത്. ബിഎംഎസിന് ഇവിടെ വേരോട്ടമില്ല.
ഓണത്തിനു പതിവുപോലെ ബോണസിനു വേണ്ടി ആവശ്യമുയർത്തിയ തൊഴിലാളികളെ കബളിപ്പിച്ച്, കമ്പനിയുടെ നഷ്ടം ചൂണ്ടിക്കാട്ടി ബോണസ് വൈകിപ്പിക്കുകയായിരുന്നു യൂണിയൻ നേതാക്കളുടെ ആദ്യതന്ത്രം. തുടർന്ന് മാനേജ്മെന്റും യൂണിയൻ നേതാക്കളും തമ്മിൽ പലവട്ടം ചർച്ച നടത്തിയതായി വരുത്തി തീർത്തു. അതിനുശേഷം നഷ്ടത്തിലുള്ള കമ്പനിയെ സഹായിക്കാനും നിലനിർത്താനുമുള്ള തൊഴിലാളികളുടെ ബാധ്യതയും നേതാക്കൾ ഉദ്ബോധിപ്പിച്ചു. തൊഴിലാളികൾ തങ്ങളുടെ ചൊൽപടിക്കു വഴങ്ങുമെന്നു ധരിച്ച് പത്ത് ശതമാനം ബോണസ് നൽകിക്കൊള്ളാൻ നേതാക്കൾ കമ്പനിയോട് നിർദ്ദേശിച്ചു. ഇതുപ്രകാരം ബോണസ് വിതരണം നടത്താൻ കമ്പനി തയാറായെങ്കിലും 10 ശതമാനം ബോണസ് തങ്ങൾക്കു വേണ്ടെന്നു തൊഴിലാളികൾ ഉറപ്പിച്ചു പറഞ്ഞു. ബോണസ് വാങ്ങാൻ ഒരു തൊഴിലാളിയും തയാറായുമില്ല.
നേതാക്കൾക്കെതിരെ പരസ്യപ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങി. ദേശീയ പണിമുടക്ക് ദിവസം മൂന്നാർ ടൗണിൽ ധർണ നടത്തിയ ഐക്യട്രേഡ് യൂണിയൻ നേതാക്കളുടെ സമപ്പന്തലിലേയ്ക്ക് നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾ ഇരച്ചുകയറിയാണ് തങ്ങളുടെ രോഷം പ്രകടമാക്കിയത്. നേതാക്കൾ തങ്ങളെ വഞ്ചിച്ചുവെന്നും അർഹമായ ബോണസും ശമ്പള വർധനവും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.
നേതാക്കൾ തൊഴിലാളികളെ ഒറ്റുകൊടുത്തു പണം വാങ്ങിയെന്നു പരസ്യമായി ഉന്നയിച്ച് തൊഴിലാളികൾ ഇന്നലെ റോഡുപരോധം നടത്തി. തുടർന്നു എ. ഐ. ടി. യു. സി ഓഫീസിലേക്ക് മാർച്ച് നടത്തിയ തൊഴിലാളികൾ ഓഫീസ് തകർത്തു. തൊഴിലാളി നേതാക്കൾ ചമഞ്ഞെത്തിയവരെ ശരിക്കം കൈകാര്യം ചെയ്താണ് രോഷാകുലരായ ജനക്കൂട്ടം പറഞ്ഞയച്ചത്.
മൂന്നാർ ടൗണും പരിസരവും ഗതാഗത കുരുക്കിലമർന്നതോടെ ഡിവൈ.എസ്പി പ്രഫുല്ല ചന്ദ്രന്റെ നേത്വത്തിൽ സമരക്കാരുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും കമ്പനി എം.ഡിയോ, ജില്ലാ കലക്ടറോ എത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് നൽകിയില്ലെങ്കിൽ പിന്മാറില്ലന്ന നിലപാടിലായിരുന്നു സമരക്കാർ. തുടർന്ന് ഡെപ്യൂട്ടി കലക്ടർ സ്ഥലത്തെത്തി സമരരംഗത്തുള്ള തൊഴിലാളികളുമായി ചർച്ച നടത്തി. ഇന്ന് രാവിലെ മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തൊഴിലാളി പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രശ്നം ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് സമരം തൽക്കാലത്തേക്ക് അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെ ആരംഭിച്ച പ്രതിഷേധം ഉച്ചകഴിഞ്ഞ് ദേശീയ പാത ഉപരോധത്തിലേക്ക് കടന്നതോടെ ടൂറിസ്റ്റുകളുൾപ്പടെയുള്ളവർ വലഞ്ഞു. വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. 2000ത്തോളം വരുന്ന വിവിധ എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് സമരരംഗത്തുണ്ടായിരുന്നത്. മൂന്നു മുതൽ വൈകിട്ട് ആറു വരെയാണ് കൊച്ചി ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചത്.
ഇന്നു രാവിലെ കെഡിഎച്ച്പി കമ്പനി എം ഡി, നേതാക്കൾ, പഞ്ചായത്ത് അധികൃതർ, ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായാണ് ആർഡിഒ ചർച്ച നടത്തിയത്. നാളെ തിരുവനന്തപുരം ലേബർ കമ്മിഷണറുമായി ചർച്ച നടത്തി തീരുമാനമുണ്ടാക്കാമെന്നു ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും തൊഴിലാളികൾ തയാരായില്ല. ചർച്ചയിൽ പങ്കെടുത്തവരേയും മാദ്ധ്യമപ്രവർത്തകരെയും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തൊഴിലാളികൾ പൂട്ടിയിട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആർഡിഒ അടക്കമുള്ളവരെ ബന്ദികളാക്കിയത്. തുടർന്നാണ് ഹർത്താൽ ആഹ്വാനമെന്നപോലെ കടകൾ അടപ്പിച്ചത്.
ഇതിനിടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പിന്തുണയുമായി ബിഎംഎസ്-ബിജെപി പ്രവർത്തകർ പ്രകടനമായി എത്തിയെങ്കിലും തൊഴിലാളികൾ കൊടികൾ പിടിച്ചു വാങ്ങി അവരെ അടിച്ചോടിച്ചു. ഐഎൻടിയുസി ഓഫീസിലേക്ക് പ്രകടനം നടത്തിയ തൊഴിലാളികൾ അൽപം മുമ്പ് ഓഫീസ് തകർത്തു. നേരത്തെ സ്കൂളുകൾ വിട്ടെങ്കിലും വാഹനമില്ലാതെ വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോൾ മൂന്നാറിൽ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍