വിനോദ സഞ്ചാരികൾക്ക് കേരളം കാഴ്ച്ച വെയ്ക്കുന്ന ഈ അദ്ഭുതം ഇല്ലാതാകുമോ? സഞ്ചാരികളുടെ ബാഹുല്യവും അവർ പുറന്തള്ളുന്ന മാലിന്യകൂമ്പാരവും നീലക്കുറിഞ്ഞി വസന്തത്തെയും അപകടത്തിലാക്കുന്നു; കുടിവെള്ളത്തിനായി കുപ്പിവെള്ളം കാശുകൊടുത്തു വാങ്ങേണ്ടി വരുമോ എന്നാശങ്കപ്പെട്ട് മുന്നാർ ജനതയും
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കു പന്ത്രണ്ടു വർഷത്തിലൊരിക്കൽ കേരളം കാഴ്ച്ച വെയ്ക്കുന്ന അദ്ഭുതമാണ് മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഒട്ടനവധി സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്ന ഈ വർണവിസ്മയം പ്രദേശവാസികൾക്കും ടൂറിസം മേഖലയ്ക്കും സർക്കാരിനും വലിയ വരുമാനവും നേടിക്കൊടുക്കുന്നു. കണക്കുകൾ പ്രകാരം അടുത്ത നീലക്കുറിഞ്ഞി വസന്തത്തിന് ഒരു വർഷം മാത്രമാണ് അവശേഷിക്കുന്നത്. വികസനത്തിനെന്ന പേരിലടക്കം ദുരമൂത്ത് മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകളും താങ്ങാവുന്നതിനപ്പുറം സഞ്ചാരികൾ എത്തിച്ചേരുന്നതും പ്രകൃതിയുടെ അദ്ഭുത പ്രതിഭാസം കേരളത്തിന് നഷ്ടമാക്കുമോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ്.
2006ലായിരുന്നു ഇതിനുമുമ്പ് നീലക്കുറിഞ്ഞി പൂത്തത്. പന്ത്രണ്ടു വർഷം പൂർത്തിയാകുന്ന 2018ലാണ് അടുത്ത സീസൺ. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുമ്പോഴാണ് കണ്ണിനു വിരുന്നാകുന്നത്. മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലനിരകളെല്ലാം നീലനിറം പുതയ്ക്കുന്ന അദ്ഭുത കാഴ്ചയാണ് സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നത്.
2006 ലെ സീസണിൽ ഇരവികുളം ദേശീയോദ്യാനത്തിൽ മാത്രം ദിവസേന 3500 സന്ദർശകർ എത്തിയെന്നാണു കണക്ക്. 2018 ലെ സീസണിൽ ഇതിന്റെ പത്തുമടങ്ങ് സഞ്ചാരികളെങ്കിലും എത്തിച്ചേരാൻ സാധ്യതയുണ്ടെന്നു കരുതപ്പെടുന്നു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്തിനു കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നതും മലയാളികളുടെ വർധിച്ചുവരുന്ന സെൽഫിപ്രേമവും എല്ലാം സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സോഷ്യൽ മീഡിയയിലെ മലയാളിയുടെ സജീവമായ ഇടപെടൽ മൂന്നാറിലേക്ക് സഞ്ചാരികളെ ഒഴുക്കുമെന്ന കാര്യത്തിൽ സംശയമില്ല. നീലക്കുറിഞ്ഞികൾക്കു മുന്നിൽനിന്നു സെൽഫിയെടുക്കാനായി ധാരാളം പേരായിരിക്കും എത്തുക.
ഇത്രയധികം സഞ്ചാരികളെ താങ്ങാനുള്ള ശേഷി മൂന്നാറിനുണ്ടോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ബ്രിട്ടീഷ് ഭരണകാലത്ത് തെയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത മൂന്നാറിൽ മേഖലയ്ക്കു മൊത്തം 187 ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ട്. പക്ഷേ, വളരെ ചെറിയ ഒരു പട്ടണവും അതിനെചുറ്റിപ്പറ്റിയുള്ള മലനിരകളും ചേർന്നാണ് ടൂറിസം പ്രവർത്തനങ്ങൾ. സഞ്ചാരികളുടെ ബാഹുല്യവും അതോടൊപ്പം അവർ പുറന്തള്ളുന്ന മാലിന്യകൂമ്പാരവും നേരിടാൻ ഇപ്പോഴെങ്കിലും ഒരുക്കം തുടങ്ങേണ്ടിയിരിക്കുന്നു. അല്ലായെങ്കിൽ നീലക്കുറിഞ്ഞിയുടെ വർണവിസ്മയം മാല്യന്യകൂമ്പാരത്തിനുള്ളിൽ കാണേണ്ട ഗതികേടിലാകും വിനോദസഞ്ചാരികളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മൂന്നാറും നീലക്കുറിഞ്ഞിയുമെല്ലാം ഭാവി തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനുള്ള അനുഭവകഥകൾ മാത്രമായും മാറും.
സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ബാഗുകളുമൊക്കെ ഇപ്പോൾതന്നെ മൂന്നാറിനെ ഒരു ചവറ്റുകൊട്ടയായി മാറിക്കഴിഞ്ഞെന്ന വിലയിരുത്തലിലാണ് പ്രദേശവാസികൾ. താങ്ങാവുന്നതിലധികം സഞ്ചാരികൾ മൂന്നാറിലേക്കെത്തുന്നതു തന്നെയാണ് മാലിന്യം വർധിക്കാനുള്ള പ്രധാന കാരണം. സഞ്ചാരികൾ തള്ളുന്ന മാലിന്യം മൂന്നാറിന്റെ ഹരിതാഭമായ പ്രകൃതിയെ വലിയതോതിൽ മുറിപ്പെടുത്തുന്നു. ഇരുചക്ര വാഹനങ്ങളും നാലു ചക്ര വാഹനങ്ങളും വലിയ ബസ്സുകളുമെല്ലാം വന്ന് മൂന്നാർ നിറയുകയാണ്. വാഹനങ്ങൾ പാർക് ചെയ്യാനുള്ള സൗകര്യം പോലും ഇവിടെയില്ലെന്നതാണു സത്യം.
വിനോദസഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനെന്ന പേരിൽ കൂണുകൾ പോലെ റിസോർട്ടുകൾ പൊട്ടിമുളയ്ക്കുന്നത് യഥാർത്ഥത്തിൽ മൂന്നാറിനെ വീർപ്പുമുട്ടിക്കുകയാണ് ചെയ്യുന്നത്. അടിമാലിയിൽ നിന്ന് മൂന്നാറിലേക്കുള്ള റോഡും പിന്നെ, ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളും, മൂന്നാർ ടൗണും മാത്രം കേന്ദ്രീകരിച്ചാണ് ഈ ഹിൽസ്റ്റേഷന്റെ ടൂറിസം വികസനം. അടിമാലിയിൽനിന്നുള്ള റോഡിനു വീതിയില്ലെങ്കിലും റിസോർട്ടുകൾക്ക് യാതൊരു കുറവുമില്ല. മൂന്നാറിന്റെ വികസനത്തിനെന്നപേരിൽ സർക്കാർ നടത്തുന്ന നിർമ്മാണങ്ങൾ പോലും മലഞ്ചെരിവുകൾ അരിഞ്ഞുമാറ്റി തികച്ചും പ്രകൃതിവിരുദ്ധമായ രീതിയിലാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. മൂന്നു നില കെട്ടിടത്തിനു മുകളിലേക്ക് നിർമ്മാണാനുമതിയില്ലാത്ത സ്ഥലമാണു മൂന്നാർ. എന്നാൽ ഇന്ന് ഇവിടെ എട്ടു നിലക്കെട്ടിടങ്ങൾ വരെ ഉണ്ടെന്നതാണ് യാഥാർത്ഥ്യം.
വൃത്തിയുള്ള ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും പോലും മൂന്നാറിൽ ലഭ്യമല്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. സഞ്ചാരികൾ കുപ്പിവെള്ളം കൊണ്ടു തൃപ്തിപ്പെടുമെങ്കിലും നാല്പതിനായിരത്തോളം വരുന്ന പ്രദേശവാസികൾ എന്തു ചെയ്യുമെന്ന ചോദ്യം ഉയരുന്നു. സമീപഭാവിയിൽ കുപ്പിവെള്ളം കാശുകൊടുത്തു മേടിക്കേണ്ടിവരുമെന്ന ആശങ്ക ഇപ്പോൾത്തന്നെ മൂന്നാർവാസികളെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു.
മറ്റുപല ഹിൽസ്റ്റേഷനുകളേയും അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ് മൂന്നാർ. മൂന്നാറുകാരെന്നു പറയുന്നവരൊന്നും മൂന്നാറുകാരല്ല. തോട്ടം മേഖലയിൽ പണിയെടുക്കുന്നവർ തമിഴ്നാട്ടിൽ നിന്നു വന്ന തൊഴിലാളികളാണ്. റിട്ടയർമെന്റായാൽ കുടുംബത്തിൽ മറ്റാരെങ്കിലും തോട്ടംപണിയിലേക്കിറങ്ങിയില്ലെങ്കിൽ അവർ ലയങ്ങളുപേക്ഷിച്ച് തിരികെപോകേണ്ടിവരും. ഇപ്പോൾ തോട്ടങ്ങളിൽ ബംഗാളിൽ നിന്നും അസമിൽ നിന്നും മറ്റുമുള്ള തൊഴിലാളികൾ പണി തുടങ്ങിക്കഴിഞ്ഞു. മൂന്നാർ കാണാനെത്തുന്നവർ പുറം നാട്ടുകാരാണ്. അവരെ മൂന്നാർ കാണിക്കുന്നതും അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും പുറംനാടുകളിൽ നിന്നു വന്നവരാണ്. റിസോർട്ടുകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരിലും ഏറെയും മറുനാട്ടിൽ നിന്നു വന്നവർ. അതുകൊണ്ടുതന്നെ മൂന്നാറിനെ കാലങ്ങളോളം കാത്തുസംരക്ഷിക്കേണ്ടത് അവരുടെയാരുടേയും ആവശ്യമല്ല.
2018 സീസണിലെ സഞ്ചാരികളുടെ ബാഹുല്യം മുൻകൂട്ടിക്കണ്ട് സർക്കാരും ഇതര ഏജൻസികളും ഇപ്പോൾ തന്നെ മുന്നിട്ടിറങ്ങി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മൂന്നാർവാസികൾ ആവശ്യപ്പെടുന്നു. പരിസ്ഥിതി നാശം, മാലിന്യനിർമ്മാർജനം, കുറുഞ്ഞികൾ പറിക്കുന്നത് തടയൽ, പുൽമേടുകൾ നശിപ്പിക്കൽ എന്നിവക്കെതിരെയുള്ള അവബോധന പരിപാടികളടക്കം കാലേകൂട്ടി ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍