ഇന്നലെ വരെ നേതാക്കൾ ആയിരുന്നവർ ഇന്ന് തൊഴിലാളികളുടെ കടുത്ത ശത്രുക്കൾ; സി എ കുര്യൻ, എസ് രാജേന്ദ്രൻ, എ കെ മണി, എം വി ശശികുമാർ, പി പളനിവേൽ, മുത്തുപ്പാണ്ടി, എം വൈ ഔസേപ്പ് എന്നിവരോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകൾ: ടാറ്റയുടെ അച്ചാരം വാങ്ങി റിസോർട്ടുകളും ഭൂമിയും വാങ്ങിയവരുടെ പേര് വിവരം പുറത്തുവിട്ട് സമരക്കാർ
ഇടുക്കി: ബോണസ്- ശമ്പളവർധന ആവശ്യപ്പെട്ടാണ് മൂന്നാർ ടാറ്റയുടെ കണ്ണൻദേവൻഡ പ്ലാന്റേഷനിലെ തൊഴിലാളികൾ ഒരാഴ്ചയായി നാടിനെ സ്തംഭിപ്പിച്ച് സമരം നടത്തുന്നതെങ്കിലും കാലങ്ങളായി അവരെ ചൂഷണം ചെയ്യുന്ന തൊഴിലാളി പ്രസ്ഥാനങ്ങളോടും നേതാക്കളോടുമുള്ള രോഷമാണ് സമരമുഖത്തെ തീവ്രമാക്കുന്നതെന്ന് വ്യക്തമാകുന്നു. ഏറ്റവുമൊടുവിൽ സ്ഥലത്തെ പ്രമുഖനേതാവും എംഎൽ എയുമായ എസ് രാജേന്ദ്രനെ വെള്ളിയാഴ്ച സമരക്കാർ വിരട്ടിയോടിക്കുകയും ചെരുപ്പിന് അടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ തൊഴിലാളികയൂണിയൻ നേതാക്കളോട് അവർക്കുള്ള വികാരം പ്രകടമായി പുറത്തുവരികയും ചെയ്തു.
ഇതുവരെയുള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ തൊഴിലാളി നേതാക്കൾ സ്വരുക്കൂട്ടിയ കോടിക്കണക്കിനു രൂപയുടെ അവിഹിത സമ്പാദ്യങ്ങളാണ് തങ്ങളുടെ വിയർപ്പിന്റെ പേരിൽ നേതാക്കൾ ചൂഷണം ചെയ്തതെന്ന് സ്ത്രീതൊഴിലാളികൾ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. തോട്ടം തൊഴിലാളികളുടെ മൂന്നു പ്രധാന യൂണിയനുകളെയും ഒഴിവാക്കി വേണം ചർച്ച നടത്താനെന്നുവരെ സമരക്കാർ ആവശ്യപ്പെട്ടത് ഇക്കാര്യത്തിൽ നേതാക്കളിലുള്ള അവിശ്വാസവും പ്രകടമാക്കുന്നു. ഇപ്പോഴും പല തേയിലത്തോട്ടങ്ങളും നഷ്ടത്തിലാണെങ്കിലും മുൻ വർഷത്തെ 19.5 ശതമാനം ബോണസ് 10 ശതമാനമായി വെട്ടിച്ചുരുക്കിയ സാഹചര്യത്തിന് തൊഴിലാളി നേതാക്കൾ ഒത്താശ ചെയ്തത് തൊഴിലാളി വഞ്ചനയും മാനേജ്മെന്റിനു കൂട്ടുനിന്ന് ധനസമ്പാദനം നടത്തുകയായിരുന്നെന്നും ആരോപണമുയരുന്നു.
പ്രമുഖ യൂണിയനായ എ. ഐ. ടി. യു. സിയുടെ നേതാവും മുൻ നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായ സി. എ കുര്യൻ, സി. പി. എം എം.എൽഎയും തൊഴിലാളി നേതാവുമായ എസ് രാജേന്ദ്രൻ, മുൻ എം. എൽ. യും കെ. പി. സി. സി വൈസ് പ്രസിഡന്റുമായ എ. കെ മണി, സി. പി. എം നേതാവ് എം. വി ശശികുമാർ, സി. പി. ഐയുടെ നേതാക്കളായ പി പളനിവേൽ, പി മുത്തുപ്പാണ്ടി, എം. വൈ ഔസേപ്പ് തുടങ്ങി നിരവധി പ്രമുഖർക്കെതിരെയാണ് തൊഴിലാളികളുടെ രോഷം മുഴുവൻ. അവരെ യാതൊരു കാരണവശാലും സമരത്തിൽ പങ്കാളികളാക്കരുതെന്നാണ് തൊഴിലാളികളുടെ നിലപാട്. പതിറ്റാണ്ടുകളായി ഇവരെ നേരിട്ടറിയാവുന്നവരാണു തൊഴിലാളികൾ. ഇവർ തമിഴ്നാട്ടിൽ വീട് സ്വന്തമാക്കി എന്ന് ആരോപിക്കുന്ന ഒരു കുറിപ്പും സമരക്കാർ പുറത്തുവിട്ടിട്ടുണ്ട്.
സമരക്കാർ പുറത്തുവിട്ട തമിഴ് കുറിപ്പിൽ പരാമർശിക്കുന്നവരുടെ പേര് വിവരങ്ങൾ ഇങ്ങനെയാണ്:
എസ് രാജേന്ദ്രൻ എംഎൽഎ: പെരിയവാരയിൽ കെഡിഎച്ച്പി വീടുണ്ട്.
എം കെ മണി (മുൻ എംഎൽഎ): നിരവധി കെഡിഎച്ച്പി വീടുകൾ കൈവശം വെയ്ക്കുന്നു.
സുന്ദര മാണിക്യം (മുൻ എംഎൽഎ) : മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
ജി മുനിയാണ്ടി (ഐഎൻടിയുസി): പഴയ മൂന്നാറിൽ കെഡിഎച്ച്പി വീടുണ്ട്.
സി എ കുര്യൻ (എഐടിയുസി): മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
എം വൈ ഒസേഡ്(എഐടിയുസി):മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
സി കുമാർ (ഐഎൻടിയുസി): പഴയമൂന്നാറിൽ കെഡിഎച്ച്പി വീടുണ്ട്.
പഴനിവേൽ (എഐടിയുസി): സെവൻ മലയിൽ കെഡിഎച്ച്പി വീടുണ്ട്.
വൈ. നടരാജൻ (എഐടിയുസി): മൂന്നാർ കുന്നിൽ കെഡിഎച്ച്പി വീടുണ്ട്.
പി.എസ് കണ്ണൻ (എഐടിയുസി): മാട്ടുപെട്ടി റോഡിലും ദേവികുളത്തും കെഡിഎച്ച്പി വീടുണ്ട്.
ബാലൻ (എഐടിയുസി): തേയിലക്കടയിൽ കെഡിഎച്ച്പി വീടുണ്ട്.
മിക്കനേതാക്കളും സാമ്പത്തിക സമാഹരണത്തിന് തൊഴിലാളികളെ ഉപയോഗപ്പെടുത്തി വരികയായിരുന്നുവെന്നാണ് ആരോപണമുന്നയിക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് കോട്ടയം ജില്ലയിലെ സഹകരണ ബാങ്കിൽനിന്നു ജോലി ഉപേക്ഷിച്ച മൂന്നാറിലെത്തിയ സി. എ കുര്യൻ എഐടിയുസി യുടെ ചോദ്യം ചെയ്യപ്പെടാനാകാത്തവിധം ശക്തനായി വളർന്നുകഴിഞ്ഞു. ടാറ്റായുടെ കണ്ണിലുണ്ണിയാണദ്ദേഹം. തൊഴിലാളികളുടെ ഉന്നമനത്തിനായി ടാറ്റാ ടീ കമ്പനിയുമായി നിരന്തരം ഇടപെടേണ്ട കുര്യന്റെ താമസം ടാറ്റാ വക ക്വാർട്ടേഴ്സിലാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കൾക്കും ടാറ്റായുടെ കൊച്ചി ഓഫീസിൽ ഉയർന്ന ജോലി ലഭ്യമാക്കിയത് തങ്ങളുടെ യൂണിയൻ അംഗബലത്തിന്റെ സ്വാധീനത്താലാണെന്നു തൊഴിലാളികൾ ആരോപിക്കുന്നു.
അത്തരത്തിലുള്ള ഒരാൾക്ക് മാനേജ്മെന്റിനോടായിരിക്കും കൂടുതൽ കൂറെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. സിപിഐക്ക് മൂന്നാറിലുള്ള വിവാദമായ ബഹുനില കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കുര്യനു തന്നെയാണത്രേ. പാർട്ടി ഓഫീസും റിസോർട്ടുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ട്രേഡ് യൂണിയൻ പ്രവർത്തനമല്ലാതെ തൊഴിലാളികളുടെ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് പദവികൂടി കുര്യൻ വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾക്ക് തങ്ങളുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും വിലയുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
മൂന്നാറിൽ മൂന്നു തവണ എംഎൽഎ യായ എ. കെ മണി ടാറ്റായുടെ അഞ്ചു ക്വാർട്ടേഴ്സുകളും ഭൂമിയും സ്വന്തമാക്കിയെന്നാണ് മറ്റൊരു ആക്ഷേപം. കോൺഗ്രസ് ഓഫീസിലെ സഹായിയായി രംഗത്തുവന്ന മണി, പിന്നീട് ട്രേഡ് യൂണിയൻ നേതാവായ കുപ്പുച്ചാമിക്കൊപ്പം നിന്നാണ് തൊഴിലാളി നേതാവും എംഎൽഎയുമായി വളർന്നത്. ഇദ്ദേഹത്തിനും ഇപ്പോഴത്തെ എംഎൽഎ എസ് രാജേന്ദ്രനും തമിഴ്നാട്ടിൽ തോട്ടങ്ങളുണ്ടെന്നും വലിയ സമ്പാദ്യങ്ങൾ കരസ്ഥമാക്കിയിട്ടുണ്ടെന്നും പറയുന്നു. ഇവർ കൂട്ടുകച്ചവടക്കാരാണെന്നുവരെ തൊഴിലാളികളുടെ ഭാഗത്തുനിന്നു കുറ്റപ്പെടുത്തലുകൾ ഉണ്ടായിക്കഴിഞ്ഞു. എം. വി ശശികുമാറിന്റെ പ്രവർത്തനങ്ങളിൽ സി. പി എമ്മിനുള്ളിൽത്തന്നെ ഭിന്നതകളുയർന്നിട്ടുണ്ട്. ശശികുമാറിനെ സി. പി. എം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
യാതൊരു പണിയുമെടുക്കാത്ത മിക്ക നേതാക്കൾക്കും തമിഴ്നാട്ടിൽ റിസോർട്ട്, ആഡംബര വാഹനങ്ങൾ, തോട്ടങ്ങൾ തുടങ്ങിയവയൊക്കെയുണ്ടെന്നതു തൊഴിലാളികൾക്കറിയാം. പല തൊഴിലാളി നേതാക്കളുടെയും ജീവിതം അത്യാഡംബരം നിറഞ്ഞതാണ്. മക്കളെ പഠിപ്പിക്കുന്നതു പലരും ദശലക്ഷങ്ങൾ തന്നെ മുടക്കിയാണ്. ഭാര്യമാരുടെയും ബന്ധുക്കളുടെയുമൊക്കെ പേരിലാണ് പലർക്കും സമ്പാദ്യം. ട്രേഡ് യൂണിയൻ നേതാക്കൾക്കുള്ള വരുമാനം മാസവരിയിനത്തിലുള്ളതാണ്. ബോണസ് വിഹിതം നിശ്ചയിക്കുമ്പോൾ അനൗദ്യോഗികമായി രണ്ടു ശതമാനം തൊഴിലാളി യൂണിയൻ നേതാക്കൾക്കായി നീക്കിവയ്ക്കാറുമുണ്ട്. എന്നാൽ നിലവിലെ ബോണസ് കുറച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിന് സാധാരണ ഗതിയിൽ തൊഴിലാളി യൂണിയൻ നേതാക്കൾ വഴങ്ങുന്നത് അപൂർവമാണ്.
തോട്ടങ്ങൾക്കു വൻനഷ്ടവും തകർച്ചയും നേരിടുമ്പോഴാണു ബോണസിൽ നേരിയ കുറവിന് സമ്മതിക്കാറുള്ളത്. എന്നാൽ മൂന്നാറിൽ പുതിയ എം. ഡിയുടെ നയതന്ത്രജ്ഞതയ്ക്കു വഴങ്ങി 9.5 ശതമാനം ഒറ്റയടിക്ക് കുറയ്ക്കാൻ നേതാക്കൾ ഒത്താശ ചെയ്താണെന്നും തൊഴിലാളികൾ ഉറപ്പിച്ചു പറയുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതറിയാതെയാണ് നേതാക്കളിൽ പലരും ഇപ്പോഴും തൊഴിലാളികൾക്കെതിരെ സംസാരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍