ഇന്നലെ വരെ നേതാക്കൾ ആയിരുന്നവർ ഇന്ന് തൊഴിലാളികളുടെ കടുത്ത ശത്രുക്കൾ; സി എ കുര്യൻ, എസ് രാജേന്ദ്രൻ, എ കെ മണി, എം വി ശശികുമാർ, പി പളനിവേൽ, മുത്തുപ്പാണ്ടി, എം വൈ ഔസേപ്പ് എന്നിവരോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകൾ: ടാറ്റയുടെ അച്ചാരം വാങ്ങി റിസോർട്ടുകളും ഭൂമിയും വാങ്ങിയവരുടെ പേര് വിവരം പുറത്തുവിട്ട് സമരക്കാർ
ഇടുക്കി: ബോണസ്- ശമ്പളവർധന ആവശ്യപ്പെട്ടാണ് മൂന്നാർ ടാറ്റയുടെ കണ്ണൻദേവൻഡ പ്ലാന്റേഷനിലെ തൊഴിലാളികൾ ഒരാഴ്ചയായി നാടിനെ സ്തംഭിപ്പിച്ച് സമരം നടത്തുന്നതെങ്കിലും കാലങ്ങളായി അവരെ ചൂഷണം ചെയ്യുന്ന തൊഴിലാളി പ്രസ്ഥാനങ്ങളോടും നേതാക്കളോടുമുള്ള രോഷമാണ് സമരമുഖത്തെ തീവ്രമാക്കുന്നതെന്ന് വ്യക്തമാകുന്നു. ഏറ്റവുമൊടുവിൽ സ്ഥലത്തെ പ്രമുഖനേതാവും എംഎൽ എയുമായ എസ് രാജേന്ദ്രനെ വെള്ളിയാഴ്ച സമരക്കാർ വിരട്ടിയോടിക്കുകയും ചെരുപ്പിന് അടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ തൊഴിലാളികയൂണിയൻ നേതാക്കളോട് അവർക്കുള്ള വികാരം പ്രകടമായി പുറത്തുവരികയും ചെയ്തു.
ഇതുവരെയുള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ തൊഴിലാളി നേതാക്കൾ സ്വരുക്കൂട്ടിയ കോടിക്കണക്കിനു രൂപയുടെ അവിഹിത സമ്പാദ്യങ്ങളാണ് തങ്ങളുടെ വിയർപ്പിന്റെ പേരിൽ നേതാക്കൾ ചൂഷണം ചെയ്തതെന്ന് സ്ത്രീതൊഴിലാളികൾ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. തോട്ടം തൊഴിലാളികളുടെ മൂന്നു പ്രധാന യൂണിയനുകളെയും ഒഴിവാക്കി വേണം ചർച്ച നടത്താനെന്നുവരെ സമരക്കാർ ആവശ്യപ്പെട്ടത് ഇക്കാര്യത്തിൽ നേതാക്കളിലുള്ള അവിശ്വാസവും പ്രകടമാക്കുന്നു. ഇപ്പോഴും പല തേയിലത്തോട്ടങ്ങളും നഷ്ടത്തിലാണെങ്കിലും മുൻ വർഷത്തെ 19.5 ശതമാനം ബോണസ് 10 ശതമാനമായി വെട്ടിച്ചുരുക്കിയ സാഹചര്യത്തിന് തൊഴിലാളി നേതാക്കൾ ഒത്താശ ചെയ്തത് തൊഴിലാളി വഞ്ചനയും മാനേജ്മെന്റിനു കൂട്ടുനിന്ന് ധനസമ്പാദനം നടത്തുകയായിരുന്നെന്നും ആരോപണമുയരുന്നു.
പ്രമുഖ യൂണിയനായ എ. ഐ. ടി. യു. സിയുടെ നേതാവും മുൻ നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായ സി. എ കുര്യൻ, സി. പി. എം എം.എൽഎയും തൊഴിലാളി നേതാവുമായ എസ് രാജേന്ദ്രൻ, മുൻ എം. എൽ. യും കെ. പി. സി. സി വൈസ് പ്രസിഡന്റുമായ എ. കെ മണി, സി. പി. എം നേതാവ് എം. വി ശശികുമാർ, സി. പി. ഐയുടെ നേതാക്കളായ പി പളനിവേൽ, പി മുത്തുപ്പാണ്ടി, എം. വൈ ഔസേപ്പ് തുടങ്ങി നിരവധി പ്രമുഖർക്കെതിരെയാണ് തൊഴിലാളികളുടെ രോഷം മുഴുവൻ. അവരെ യാതൊരു കാരണവശാലും സമരത്തിൽ പങ്കാളികളാക്കരുതെന്നാണ് തൊഴിലാളികളുടെ നിലപാട്. പതിറ്റാണ്ടുകളായി ഇവരെ നേരിട്ടറിയാവുന്നവരാണു തൊഴിലാളികൾ. ഇവർ തമിഴ്നാട്ടിൽ വീട് സ്വന്തമാക്കി എന്ന് ആരോപിക്കുന്ന ഒരു കുറിപ്പും സമരക്കാർ പുറത്തുവിട്ടിട്ടുണ്ട്.
സമരക്കാർ പുറത്തുവിട്ട തമിഴ് കുറിപ്പിൽ പരാമർശിക്കുന്നവരുടെ പേര് വിവരങ്ങൾ ഇങ്ങനെയാണ്:
എസ് രാജേന്ദ്രൻ എംഎൽഎ: പെരിയവാരയിൽ കെഡിഎച്ച്പി വീടുണ്ട്.
എം കെ മണി (മുൻ എംഎൽഎ): നിരവധി കെഡിഎച്ച്പി വീടുകൾ കൈവശം വെയ്ക്കുന്നു.
സുന്ദര മാണിക്യം (മുൻ എംഎൽഎ) : മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
ജി മുനിയാണ്ടി (ഐഎൻടിയുസി): പഴയ മൂന്നാറിൽ കെഡിഎച്ച്പി വീടുണ്ട്.
സി എ കുര്യൻ (എഐടിയുസി): മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
എം വൈ ഒസേഡ്(എഐടിയുസി):മാട്ടുപെട്ടി റോഡിൽ കെഡിഎച്ച്പി വീടുണ്ട്.
സി കുമാർ (ഐഎൻടിയുസി): പഴയമൂന്നാറിൽ കെഡിഎച്ച്പി വീടുണ്ട്.
പഴനിവേൽ (എഐടിയുസി): സെവൻ മലയിൽ കെഡിഎച്ച്പി വീടുണ്ട്.
വൈ. നടരാജൻ (എഐടിയുസി): മൂന്നാർ കുന്നിൽ കെഡിഎച്ച്പി വീടുണ്ട്.
പി.എസ് കണ്ണൻ (എഐടിയുസി): മാട്ടുപെട്ടി റോഡിലും ദേവികുളത്തും കെഡിഎച്ച്പി വീടുണ്ട്.
ബാലൻ (എഐടിയുസി): തേയിലക്കടയിൽ കെഡിഎച്ച്പി വീടുണ്ട്.
മിക്കനേതാക്കളും സാമ്പത്തിക സമാഹരണത്തിന് തൊഴിലാളികളെ ഉപയോഗപ്പെടുത്തി വരികയായിരുന്നുവെന്നാണ് ആരോപണമുന്നയിക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് കോട്ടയം ജില്ലയിലെ സഹകരണ ബാങ്കിൽനിന്നു ജോലി ഉപേക്ഷിച്ച മൂന്നാറിലെത്തിയ സി. എ കുര്യൻ എഐടിയുസി യുടെ ചോദ്യം ചെയ്യപ്പെടാനാകാത്തവിധം ശക്തനായി വളർന്നുകഴിഞ്ഞു. ടാറ്റായുടെ കണ്ണിലുണ്ണിയാണദ്ദേഹം. തൊഴിലാളികളുടെ ഉന്നമനത്തിനായി ടാറ്റാ ടീ കമ്പനിയുമായി നിരന്തരം ഇടപെടേണ്ട കുര്യന്റെ താമസം ടാറ്റാ വക ക്വാർട്ടേഴ്സിലാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കൾക്കും ടാറ്റായുടെ കൊച്ചി ഓഫീസിൽ ഉയർന്ന ജോലി ലഭ്യമാക്കിയത് തങ്ങളുടെ യൂണിയൻ അംഗബലത്തിന്റെ സ്വാധീനത്താലാണെന്നു തൊഴിലാളികൾ ആരോപിക്കുന്നു.
അത്തരത്തിലുള്ള ഒരാൾക്ക് മാനേജ്മെന്റിനോടായിരിക്കും കൂടുതൽ കൂറെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. സിപിഐക്ക് മൂന്നാറിലുള്ള വിവാദമായ ബഹുനില കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കുര്യനു തന്നെയാണത്രേ. പാർട്ടി ഓഫീസും റിസോർട്ടുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ട്രേഡ് യൂണിയൻ പ്രവർത്തനമല്ലാതെ തൊഴിലാളികളുടെ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് പദവികൂടി കുര്യൻ വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾക്ക് തങ്ങളുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും വിലയുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
മൂന്നാറിൽ മൂന്നു തവണ എംഎൽഎ യായ എ. കെ മണി ടാറ്റായുടെ അഞ്ചു ക്വാർട്ടേഴ്സുകളും ഭൂമിയും സ്വന്തമാക്കിയെന്നാണ് മറ്റൊരു ആക്ഷേപം. കോൺഗ്രസ് ഓഫീസിലെ സഹായിയായി രംഗത്തുവന്ന മണി, പിന്നീട് ട്രേഡ് യൂണിയൻ നേതാവായ കുപ്പുച്ചാമിക്കൊപ്പം നിന്നാണ് തൊഴിലാളി നേതാവും എംഎൽഎയുമായി വളർന്നത്. ഇദ്ദേഹത്തിനും ഇപ്പോഴത്തെ എംഎൽഎ എസ് രാജേന്ദ്രനും തമിഴ്നാട്ടിൽ തോട്ടങ്ങളുണ്ടെന്നും വലിയ സമ്പാദ്യങ്ങൾ കരസ്ഥമാക്കിയിട്ടുണ്ടെന്നും പറയുന്നു. ഇവർ കൂട്ടുകച്ചവടക്കാരാണെന്നുവരെ തൊഴിലാളികളുടെ ഭാഗത്തുനിന്നു കുറ്റപ്പെടുത്തലുകൾ ഉണ്ടായിക്കഴിഞ്ഞു. എം. വി ശശികുമാറിന്റെ പ്രവർത്തനങ്ങളിൽ സി. പി എമ്മിനുള്ളിൽത്തന്നെ ഭിന്നതകളുയർന്നിട്ടുണ്ട്. ശശികുമാറിനെ സി. പി. എം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
യാതൊരു പണിയുമെടുക്കാത്ത മിക്ക നേതാക്കൾക്കും തമിഴ്നാട്ടിൽ റിസോർട്ട്, ആഡംബര വാഹനങ്ങൾ, തോട്ടങ്ങൾ തുടങ്ങിയവയൊക്കെയുണ്ടെന്നതു തൊഴിലാളികൾക്കറിയാം. പല തൊഴിലാളി നേതാക്കളുടെയും ജീവിതം അത്യാഡംബരം നിറഞ്ഞതാണ്. മക്കളെ പഠിപ്പിക്കുന്നതു പലരും ദശലക്ഷങ്ങൾ തന്നെ മുടക്കിയാണ്. ഭാര്യമാരുടെയും ബന്ധുക്കളുടെയുമൊക്കെ പേരിലാണ് പലർക്കും സമ്പാദ്യം. ട്രേഡ് യൂണിയൻ നേതാക്കൾക്കുള്ള വരുമാനം മാസവരിയിനത്തിലുള്ളതാണ്. ബോണസ് വിഹിതം നിശ്ചയിക്കുമ്പോൾ അനൗദ്യോഗികമായി രണ്ടു ശതമാനം തൊഴിലാളി യൂണിയൻ നേതാക്കൾക്കായി നീക്കിവയ്ക്കാറുമുണ്ട്. എന്നാൽ നിലവിലെ ബോണസ് കുറച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിന് സാധാരണ ഗതിയിൽ തൊഴിലാളി യൂണിയൻ നേതാക്കൾ വഴങ്ങുന്നത് അപൂർവമാണ്.
തോട്ടങ്ങൾക്കു വൻനഷ്ടവും തകർച്ചയും നേരിടുമ്പോഴാണു ബോണസിൽ നേരിയ കുറവിന് സമ്മതിക്കാറുള്ളത്. എന്നാൽ മൂന്നാറിൽ പുതിയ എം. ഡിയുടെ നയതന്ത്രജ്ഞതയ്ക്കു വഴങ്ങി 9.5 ശതമാനം ഒറ്റയടിക്ക് കുറയ്ക്കാൻ നേതാക്കൾ ഒത്താശ ചെയ്താണെന്നും തൊഴിലാളികൾ ഉറപ്പിച്ചു പറയുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതറിയാതെയാണ് നേതാക്കളിൽ പലരും ഇപ്പോഴും തൊഴിലാളികൾക്കെതിരെ സംസാരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് കുടുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഗുരുവായൂർ വിവാഹം; ആ രാത്രി സംഭവിച്ചതുകൊടുംക്രൂരത; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?
- പി.മോഹനന്റെ മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്; അവനാണല്ലോ ഗവർണർ ശ്രീധരൻ പിള്ളയെ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയത്! വീടിന് ബോംബ് എറിഞ്ഞതിന് പിന്നിൽ മോഹനനെന്ന് ഹരിഹരൻ; വടകര പ്രസംഗം കൊണ്ടത് ആർക്ക്?
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍