വിഎസിനൊപ്പം നിൽക്കുന്ന ആ 'കൊലയാളി' ഞാൻ തന്നെ; ഫോട്ടോഷോപ്പ് ആരോപണം തള്ളി സന്തോഷ് ; സിപിഐ(എം) രക്തസാക്ഷിയുടെ ഘാതകൻ സഖാവിന്റെ ഒപ്പമെത്തിയത് എങ്ങനെ? കാർത്തികേയനും വി എസ് ശിവകുമാറിനും ഒപ്പമുള്ള ചിത്രങ്ങളും പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനും തിരുവനന്തപുരത്തെ ശ്രീ കണ്ഠേശ്വരം ക്ഷേത്രവുമായി എന്താണ് ബന്ധം? ഇന്റർനെറ്റിലെ പുതിയ വൈറൽ ചിത്രമാണ് ഈ സംശയം ഉണ്ടാക്കിയത്. തിരുവനന്തപുരത്തെ സിപിഎമ്മുകാരുടെ ആവേശമായിരുന്നു വിഷ്ണു. ദേശാഭിമാനിയുടെ ഭാഷയിൽ ആർ.എസ്. ഗുണ്ടകളാൽ കൊല്ലപ്പെട്ട രക്തസാക്ഷി. എന്നിട്ടും വിഷ്ണുവിന്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി സന്തോഷ് ടി. നായർ വി.എസിന്റെ തൊട്ടടുത്ത് എത്തിയത് ഇന്റർനെറ്റ് വൈറലിനെ ഹിറ്റാക്കുകയാണ്.
ചിത്രം വ്യാജമാണെന്നും ബിജെപി പ്രൊഫഷണലുകളുടെ സൃഷ്ടിയാണെന്ന സംശയങ്ങളുമെത്തി. പക്ഷേ അതിലൊന്നും കാര്യമില്ലെന്നാണ് സന്തോഷിന്റെ നിലപാട്. ഫോട്ടോഷോപ്പിൽ പണി ചെയ്ത് എടുത്തതല്ല ആ ചിത്രം. കഷ്ടപ്പെട്ട് വിഎസിനെ പോയികണ്ട് എടുത്തത് തന്നെയെന്ന് സന്തോഷ് വ്യക്തമാക്കുന്നു. ച്ത്രം വ്യാജമാണെന്ന് സംശയമുള്ളവർക്ക് കേസ് നൽക്കാം. ഇക്കാര്യത്തിൽ സത്യം തനിക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫെയ്സ് ബുക്കിൽ വൈറൽ ചിത്രത്തിന് പ്രചാരം ഇനിയും കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുകയാണ് സന്തോഷ്.
എല്ലാം ഈശ്വര നിശ്ചയമെന്നാണ് ബിജെപിക്കാരുടേയും പക്ഷം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ആർഎസ്എസ്. സഹകാര്യവാഹ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് തലപ്പാവ് അണിയിച്ചത് സിപിഎമ്മാണ് കണ്ടെത്തിയത്. ശിവൻകുട്ടി എംഎ!ൽഎ അത് ചാനൽ ചർച്ചയാക്കി. എല്ലാം എൻ.എസ്.ജിയെന്ന നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ കുഴപ്പമെന്ന് പറഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൈകഴുകി. അപ്പോഴാണ് വില്ലൻ നായകനായത്. സിപിഎമ്മുകാരുടെ വിപ്ലവ നക്ഷത്രത്തിനൊപ്പം നിന്ന് ചിത്രമെടുക്കാനായ വ്യക്തിയാണ് വിഷ്ണു കേസിലെ പ്രതി.
2008ലാണ് സിപിഐ(എം). നേതാവ് വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്കിലെ പാസ്പോർട് ഓഫീസിന് മുന്നിൽ ആളുകൾ നോക്കി നിൽക്കെ രാവിലെ പതിനൊന്ന് മണിക്കായിരുന്നു വിഷ്ണുവിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടികൊന്നത്. തലസ്ഥാനത്ത് രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ പരമ്പരയുണ്ടാക്കിയ കൊലപാതകം. ഒടുവിൽ സമാധാന ചർച്ചകൾ. ആർഎസ്എസ്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ സന്തോഷാണ് മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ കുറ്റപത്രവും നൽകി
അതുകൊണ്ട് തന്നെ കൈതമുക്കിലെ ആർഎസ്എസ് നേതാവായ സന്തോഷ് സിപിഎമ്മിന്റെ കണ്ണിലെ കരടുമായി. പതിയിരുന്നുള്ള ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ കരുതലോടെയാണ്രേത സന്തോഷിന്റെ നടപ്പും. പ്രത്യേകിച്ച് സിപിഐ(എം). കേന്ദ്രങ്ങളിൽ അസമയത്ത് പോകാറില്ല. പോവുകയാണെങ്കിൽ തന്നെ അത് എപ്പോഴായാലും ഒറ്റയ്ക്കായിരിക്കുകയുമില്ല. ഇങ്ങനെ സംഘപരിവാർ ശ്രദ്ധയോടെ കൊണ്ട് നടക്കുന്ന വ്യക്തിയാണ് സന്തോഷ്. എന്നിട്ടും സിപിഎമ്മുകാരുടെ പുലി മടയിൽ സന്തോഷ് എത്തി. കേരളത്തിലെ ഇന്നുള്ള വിപ്ലവ നക്ഷത്രങ്ങളിൽ തിളക്കം കൂടിയ വി.എസിനെ കണ്ടു. കൊടുക്കേണ്ടതുകൊടുത്തു. പിന്നെ ഒരു ഫോട്ടോ. ഇതിനെയാണ് ബിജെ.പിക്കാർ ഈശ്വര നിശ്ചയമെന്ന് പറയുന്നത്.
രാജ്നാഥിനെ തലപ്പാവ് അണിയിച്ചത് സന്തോഷാണെന്ന് അറിഞ്ഞതു മുതൽ ഇരിപ്പില്ലാതായത് ബിജെപിയിലെ ഒരു വിഭാഗത്തിനാണ്. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറ്റിയ വലിയ കൈപ്പിഴയാണിതെന്ന് മറുവിഭാഗം ഉറക്കെ പറഞ്ഞു. ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കും രാജ്നാഥ് സിംഗിനും കത്തുമയച്ചു. മുരളീധരനും കൂട്ടരും പെട്ടിരിക്കുമ്പോഴാണ് ഇന്റർനെറ്റിൽ പുതിയ വൈറലെത്തയിത്. രാജ്നാഥിന്റെ തലപ്പാവ് വിവാദം അതോടെ ബി.ജി.പിയുടെ ഔദ്യോഗിക പക്ഷത്തിന്റെ സ്വന്തമായി. ദൈവാനുഗ്രഹം തന്നെയാണ് ഇതെന്ന് മുരളീധര പക്ഷത്തെ ആരും പറയും. മറുവിഭാഗം ഇപ്പോൾ കരുതലിലുമാണ്.
ഇശ്വരനും വി.എസും സന്തോഷും തമ്മിലെ ബന്ധമറിയണമെങ്കിൽ വൈറൽ ഫോട്ടോയിലെ മൂന്നാമനെ അറിയണം. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രധാന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇപ്പോൾ സ്വന്തം നാടായ ചെങ്ങന്നൂരിലെ ദേവസ്വത്തിലാണ് ജോലി. കഴിഞ്ഞ വർഷം നവംബറിൽ തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. ഡിസംബറിലെ ഉൽസവത്തിന്റെ മുഖ്യ നടത്തിപ്പുകാരനും. ഈ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ കർമ്മം കൊണ്ട് വിശ്വാസിയും ജന്മം കൊണ്ട് കമ്മ്യൂണിസ്റ്റുമാണ്. വി എസ്. അച്യുതാനന്ദനോടാണ് കൂടുതൽ അടുപ്പവും സ്നേഹവും.
ചെങ്ങന്നൂരുകാരിലെ വി എസ്. പക്ഷ നേതാവിന്റെ വിശ്വസ്തനുമാണ് ഈ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ. ചെങ്ങന്നൂരിലെ ഈ നേതാവ് വഴി വി.എസിന്റെ ഓഫീസിൽ ചില ബന്ധങ്ങളുണ്ട്. വി.എസിനെ അറിയുകയും ചെയ്യാം. അങ്ങനെയുള്ള ദേവസ്വം ഉദ്യോഗസ്ഥൻ കഴിഞ്ഞ വർഷം നവംബറിൽ ഒരു തീരുമാനമെടുത്തു. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഒരു നോട്ടീസ് വി.എസിന് നൽകണം. പരിപാടിക്ക് ക്ഷണിക്കുകയും വേണം. ക്ഷേത്ര ഉപദേശക സമിതിയുടെ പ്രധാന ഭാരവാഹിയെ ആഗ്രഹം അറിയിച്ചു. അദ്ദേഹത്തിനും ആശയം പിടിച്ചു. അങ്ങനെ രണ്ടു പേരും കൂടി കൺറ്റോൺമെന്റ് ഹൗസെന്ന പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തി.
കടുത്ത വി എസ്. പക്ഷക്കാരനോടൊപ്പം വിഷ്ണു കൊലക്കേസിലെ പ്രതി വന്നാലും സിപിഎമ്മുകാരോ പ്രതിപക്ഷ നേതാവന്റെ ഓഫീസിലെ സ്റ്റാഫോ തിരിച്ചറിയില്ല. ഗേറ്റിലെ പൊലീസിനും മനസ്സിലായില്ല. അങ്ങനെ ഒച്ചപ്പാടും ബഹളവുമില്ലാതെ ശ്രീകണ്ഠേശ്വരം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയും വിഷ്ണു കൊലക്കേസിലെ ഒന്നാം പ്രതിയുമായ സന്തോഷ്, ദേവസം ബോർഡിലെ ഉദ്യോഗസ്ഥനൊപ്പം വി.എസിന് അടുത്ത് എത്തി. ഉൽസവ നോട്ടീസ് നൽകി. അദ്ദേഹത്തെ ക്ഷണിച്ചു. അവിശ്വാസിയായതിനാൽ ക്ഷേത്രത്തിലേക്ക് എത്തില്ലെന്ന് വി എസ്. വ്യക്തമാക്കിയതായാണ് സൂചന. എന്നാൽ ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന വിഷ്ണു കൊലക്കേസ് പ്രതിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് മാത്രം ഒരു ഫോട്ടോ വൈറലായി.
വിഷ്ണുവിനെ കൊന്നത് സന്തോഷാണെന്ന് ആർഎസ്എസുകാരാരും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ജാമ്യത്തിലിറങ്ങയ സന്തോഷിന് സ്ഥാനമാനങ്ങൾ ഒരുപാട് കിട്ടി. ആർഎസ്എസ് നേതൃത്വത്തിൽ മാത്രമല്ല കൈതമുക്ക്, ശ്രീകണ്ഠേശ്വരം, ഫോർട്ട് ഭാഗത്തെ അമ്പലക്കമ്മറ്റികളുടെ തലപ്പത്തും സന്തോഷുണ്ട്. അവിടെ എത്തുന്ന രാഷ്ട്രീയക്കാരേയും മന്ത്രിമാരേയുമെല്ലാം സന്തോഷ് സ്വീകരിക്കാനെത്തും. സ്പീക്കർ ജി.കാർത്തികേയൻ, ആരോഗ്യമന്ത്രി വി എസ്. ശിവകുമാർ എന്നിവരുടെ തൊട്ടടുത്ത് നിന്നും ഫോട്ടോ എടുത്തിട്ടുണ്ട്. സിനിമാ പ്രവർത്തകർക്ക് ഉപഹാരവും നൽകി. അവയെല്ലാം ഫെയ്സ് ബുക്കിലുമുണ്ട്. അന്നൊന്നും വാർത്തയും വിവാദവും ആയിട്ടുമില്ല.
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാകട്ടെ സ്വന്തം നേതാവ്. വി.എസിനൊപ്പം നിന്ന് ഫോട്ടോയെടുത്തവന് പക്ഷേ സ്വന്തം നേതാവിന് തലപ്പാവ് അണിയിക്കാൻ കഴിയില്ലെന്ന സിപിഐ(എം). വാദം സന്തോഷ് അംഗീകരിക്കില്ല. ബിജെപി. ഔദ്യോഗിക നേതൃത്വവും സംഘപരിവാറും സന്തോഷിന് പൂർണ്ണ പിന്തുണയും നൽകുന്നു. ഇതിനിടയിൽ അവർ പോലും അടക്കം പറയുന്നത് ഇങ്ങനെയാണ്വി എസ് ഇല്ലായിരുന്നെങ്കിൽ പണികിട്ടയേനേ... എല്ലാം ദൈവകൃപ. എന്നാൽ വി.എസും സന്തോഷുമായുള്ള വൈറൽ ഒർജിനലെന്നത് വെട്ടിലാക്കുന്നത് തലപ്പാവ് വിവാദമുയർത്തിയ സിപിഎമ്മിനെ മാത്രമാണ്.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്