മുസ്ലിംവേട്ടക്കെതിരെ ലീഗ് നടത്തുന്ന കാമ്പയിൻ സലഫി- വഹാബി ആശയക്കാരെ സംരക്ഷിക്കാൻ മാത്രം; പിന്തുണ നൽകുന്ന കാര്യത്തിൽ സമസ്തയിൽ രണ്ടഭിപ്രായം; ഇപ്പോൾ സംരക്ഷിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് 'ഐഎസ്: ഫാസിസം, സലഫിസം' വിരുദ്ധ കാമ്പയിൻ നടത്തിയതെന്നും ഒരു വിഭാഗത്തിന്റെ ചോദ്യം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മുസ്ലിം വേട്ടക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന കാമ്പയിനിംങിനെ ചൊല്ലി സമസ്തയിൽ ഭിന്നത. ലീഗ് ഇപ്പോൾ നടത്തുന്ന റാലിയും കാമ്പയിനും സലഫികളെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും വഹാബി, സലഫി സംഘടനകൾക്കെതിരെ രൂപം കൊണ്ട പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇതിന് പിന്തുണ നൽകേണ്ടെന്നുമാണ് സമസ്തയിലെ ഒരു വിഭാഗം പണ്ഡിതന്മാരുടെ നിലപാട്. എന്നാൽ മുസ്ലിം സമുദായത്തിൽപ്പെട്ടവരെ വേട്ടയാടുമ്പോൾ ലീഗ് നടത്തുന്ന കാമ്പയിനുകൾക്ക് പിന്തുണ നൽകണമെന്നാണ് ചില സമസ്ത നേതാക്കളുടെ നിലപാട്.
സലഫികളെ സംരക്ഷിക്കാൻ ലീഗ് കാണിക്കുന്ന താൽപര്യത്തിൽ സമസ്തയിലെ പണ്ഡിതന്മാർക്കിടയിൽ കടുത്ത അമർഷമുണ്ടെന്നത് വസ്തുതയാണ്. ലീഗ് കാമ്പയിനിങ് ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ വിയോജിപ്പ് പരസ്യപ്പെടുത്താനാണ് എതിർപ്പുള്ള സമസ്ത നേതാക്കളുടെ തീരുമാനം. സലഫികളോടുള്ള ലീഗിന്റെ അമിത താൽപര്യത്തിൽ പ്രതിഷേധിച്ച് സമസ്തയുടെ യുവജന, വിദ്യാർത്ഥി സംഘടനകളായ എസ്.വൈ.എസും എസ്.കെ.എസ്.എസ്.എഫും നേരത്തേ സമസ്ത നേതാക്കളോട് അതൃപ്തി അറിയിച്ചിരുന്നു.
മാത്രമല്ല, ഐസിസ് അടക്കമുള്ള ഭീകരവാദ സംഘടനകൾ പിൻപറ്റുന്ന വഹാബീ, സലഫി ആശയത്തിനെതിരെ മൂന്ന് മാസം മുമ്പ് സമസ്ത കാമ്പയിൻ നടത്തിയിരുന്നു. എന്നാൽ അന്ന് ഇ കെ സുന്നികൾ സംഘടിപ്പിച്ച 'ഐഎസ്: ഫാസിസം, സലഫിസം ' കാമ്പയിനിൽ നിന്നും സലഫിസം എന്ന പേര് എടുത്തുകളയണമെന്നാവശ്യപ്പെട്ട് ലീഗ് സമസ്തയുടെ മേൽ പിടിമുറുക്കിയത് ഏറെ വിവാദമായിരുന്നു. ലീഗിന്റെ കടിഞ്ഞാൺ മറികടന്ന് സമസ്ത പ്രസ്തുത കാമ്പയിനുമായി മുന്നോട്ടു പോകുകയായാരുന്നു. ഇതിനെ ചൊല്ലിയുണ്ടായ ഇ കെ സുന്നി ലീഗ് പോര് കെട്ടടങ്ങും മുമ്പാണ് വീണ്ടും ലീഗിന്റെ നിലപാടിൽ സമസ്തക്കുള്ളിൽ അമർഷം പുകയുന്നത്.
സമസ്ത ഇ.കെ വിഭാഗം മുസ്ലിം ലീഗിനൊപ്പം എക്കാലവും കൂടെ നിന്നവരായിരുന്നു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃനിരയിൽ കാലങ്ങളായി പാണക്കാട് തങ്ങന്മാരും ഉണ്ടായിരുന്നു. അത് ഇന്നും നിലനിർത്തി പോരുന്നുണ്ട്. റാഡിക്കൽ സലഫിസവും ഈ ആശയത്തിൽ നിന്നും തീവ്രവാദ സംഘങ്ങളിലേക്കുള്ള ഒഴുക്കും ചൂണ്ടിക്കാട്ടി സമസ്ത എ പി വിഭാഗം കാലങ്ങളായി പരിപാടികളും കാമ്പയിനുകളും നടത്തി വരുന്നുണ്ട്. അതുകൊണ്ടുതന്നെ എപി സുന്നികളുമായി ലീഗ് എക്കാലവും അകൽച്ച പാലിച്ചു പോരുകയും ചെയ്തു.
മുസ്ലിം ലീഗ് അണികളിൽ തൊണ്ണൂറ് ശതമാനത്തിലധികം സുന്നികളാണെന്നിരിക്കെ സലഫികൾക്കു വേണ്ടി മുസ്ലിം വേട്ടയുണ്ടെന്ന് വരുത്തി തീർക്കുകയാണ് ലീഗ് ചെയ്യുന്നതെന്ന് ചില സമസ്ത നേതാക്കൾ തന്നെ രഹസ്യ സംഭാഷണങ്ങളിൽ തുറന്നടിക്കുന്നു. എന്നാൽ സലഫികൾക്കു വേണ്ടി ലീഗ് ശക്തമായി നിലകൊണ്ടിരിക്കെ ഈ നിലപാട് പരസ്യപ്പെടുത്തുന്നതിൽ പിന്നോട്ടടിച്ചു നിൽക്കുകയാണ് സമസ്ത നേതാക്കൾ.
സലഫി പണ്ഡിതനായവിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായതു മുതലാണ് മുസ്ലിം വേട്ട ആരോപിച്ച് മുസ്ലിം ലീഗ് സാക്കിർ നായിക്കിന് പരസ്യ പിന്തുണ നൽകി രംഗത്തെത്തിയത്. എന്നാൽ സാക്കിർ നായിക്ക് വിഷയത്തിൽ സലഫി ആശയം വച്ചു പുലർത്തുന്ന ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദും അമിതാവേശം കാണിച്ചുവെന്ന് പരക്കെ ആക്ഷേപമുയർന്നു. ഇതിനു പിന്നാലെ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ (ഐ.ആർ.എഫ്)എന്ന സംഘടനക്ക് വിലക്കേർപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മതം മാറി ഐസിസിൽ ചേർന്ന മലയാളി ദമ്പതികളടക്കമുള്ളവർക്ക് ഐ.ആർ.എഫുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ തന്നെ നേരത്തെ പരാതിയിൽ പറഞ്ഞിരുന്നു. ഈ കേസുകളിൽ സാക്കിർ നായിക്കിന്റെ വലം കൈയായ എം.എം അക്ബറും നിരീക്ഷണത്തിലായിരുന്നു.
എം.എം അക്ബറിന്റെ പീസ് സ്കൂളിൽ മതസ്പർദ വളർത്തുന്ന പാഠഭാഗങ്ങൾ കണ്ടെത്തി കേസെടുത്ത സാഹചര്യത്തിലായിരുന്നു എം.എം അക്ബറിലേക്കും അന്വേഷണം കൂടുതൽ വ്യാപിച്ചത്. സാക്കിർ നായിക്കും എം.എം അക്ബറും വിദേശത്ത് ഒളിവിൽ കഴിയുന്നതായാണ് സൂചന. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ഇവർക്ക് കൂടുതൽ പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ നായിക്ക് വിഷയത്തിൽ പാർട്ടി അമിതാവേശം കാണിച്ചുവെന്ന് ലീഗിനുള്ളിൽ തന്നെ സംസാരമുണ്ട്.
ഈയിടെ ഐക്യപ്പെട്ട മുജാഹിദ് ഇരു വിഭാഗങ്ങളിൽ ഔദ്യോഗികത വിഭാഗത്തിന്റെ നേതാവാണ് എം.എം അക്ബർ. ഐസിസ് ആശയം പ്രസംഗിച്ചതിന് യുഎപിഎ ചുമത്തി അന്വേഷണം നേരിടുന്ന ശംസുദ്ദീൻ പാലത്ത് സക്കരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള സലഫി സംഘടനയിലും അന്വേഷണം നേരിടുന്ന മറ്റൊരു സലഫി പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി വിസ്ഡം ഗ്രൂപ്പിലുമാണുള്ളത്. ഈ സംഘടനകൾ ഐക്യപ്പെട്ട മുജാഹിദ് സംഘടനകൾക്ക് പുറത്താണ് ഇപ്പോഴുമുള്ളത്. എന്നാൽ ഈ പ്രഭാഷകർക്കെതിരെയുള്ള അന്വേഷണം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇ.ടിയും കെ പി എ മജീദും രംഗത്തെത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ രണ്ട് തവണ കാണുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കു കീഴിൽ മുസ്ലിം വേട്ട അവസനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് അഞ്ചിന് റാലി സംഘടിപ്പിക്കുന്നത്. തുടർന്നും കാമ്പയിൻ ശക്തിപ്പെടുത്താനാണ് ലീഗിന്റെ തീരുമാനം. എന്നാൽ കേരളത്തിലെ മത സ്ഥാപനങ്ങളും പ്രഭാഷകരും വേട്ടയാടപ്പെടുന്ന സാഹചര്യമില്ലെന്നും ഈ കാമ്പയിനുകളെല്ലാം സലഫികൾക്കു വേണ്ടിയാണെന്നുമാണ് സുന്നി പണ്ഡിതരുടെ വാദം. മുസ്ലിം സംഘടനകളെ ഒരുമിച്ച് കാമ്പയിൻ നടത്തുന്ന ലീഗിന് കൂടെയുള്ള സമസ്തയുടെ അമർഷം ഏറെ തലവേദന സൃഷ്ടിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍