അന്തസ്സ് ജീവിതം കൊണ്ട് തെളിയിച്ച സ്ത്രീ രത്നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നതെന്ന് ഖദീജ നർഗീസ്; പ്രശ്നം കുടുസ്സായ ചിന്തകളെന്ന് അഡ്വ. നൂർബീന; പൊതുവേദികളിൽ നിന്ന് സ്ത്രീകളെ അകറ്റുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ മുസ്ലിം വനിതാ നേതാക്കൾ; മതപൗരോഹിത്യത്തിനെ നേർക്കും കടുത്ത വിമർശനം
കെ സി റിയാസ്
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ പെരുമ്പറ മുഴക്കുമ്പോഴും മുസ്ലിം സ്ത്രീകളെ പൊതുവേദികളിൽ നിന്ന് വെട്ടിമാറ്റുന്ന മത, രാഷ്ട്രീയ നേതൃത്വത്തിന്റെ തെറ്റായ നിലപാടിനെതിരെ വിവിധ മുസ്ലിം വനിതാ നേതാക്കൾ രംഗത്ത്. ജമാഅത്തെ ഇസ്ലാമിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ഇസ്ലാം; സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഇന്നലെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലാണ് വിവിധ വനിതാ നേതാക്കൾ തങ്ങളുടെ പ്രതിഷേധം പരസ്യമാക്കിയത്.
കോഴിക്കോട്ട് നടന്ന യൂത്ത്ലീഗ് സമ്മേളനത്തിലും ശേഷം നടന്ന മുസ്ലിം ലീഗിന്റെ പോഷക വിഭാഗമായ കെ എം സി സിയുടെ പ്രവാസി സംഗമത്തിലും വനിതാ നേതാക്കളെ ചില പുരുഷ നേതാക്കൾ അധിക്ഷേപിച്ചിരുന്നു. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അൻവറിനെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിൻ ഹാജിയും വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദിനെ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരുമാണ് അവഹേളിച്ചത്. അതിനു പിന്നാലെ ഈയിടെ കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ഐക്യസമ്മേളനത്തിൽ പതിനായിരക്കണക്കിന് വനിതകൾ സദസ്സുകളിലേക്ക് ഒഴുകിയപ്പോഴും അവരെ പ്രതിനിധീകരിക്കാൻ പേരിനു പോലും ഒരൊറ്റ വനിതയെ പോലും വേദിയിൽ ഇടം നൽകാൻ സംഘാടകർ തയ്യാറായിരുന്നില്ല. സ്ത്രീ ശാക്തീകരണത്തിൽ ഊറ്റംകൊള്ളുന്ന, മുസ്ലിം പരിഷ്കരണ പ്രവർത്തനങ്ങൾക്കു മുന്നിൽ നടന്ന മുജാഹിദുകൾക്കു പോലും മഹിളാ രത്നങ്ങളെ വേദിക്കു പിറകിലേക്കു മാറ്റേണ്ടിവന്നത് വിവിധ തലങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് നേതൃ സമീപനങ്ങൾക്കെതിരെ പരസ്യ പ്രതിഷേധവുമായി വനിതാ ലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയും കേരള വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. നൂർബീന റഷീദും മുജാഹിദ് വനിതാ വിഭാഗം സംസ്ഥാന നേതാവും പണ്ഡതയും സാമൂഹ്യ പ്രവർത്തകയുമായ ഖദീജ നർഗീസും രംഗത്തെത്തിയത്.
കോഴിക്കോട്ട് ഈയിടെ വലിയൊരു മഹാസമ്മേളനം നടന്നെങ്കിലും അതിന്റെ വേദിയിൽ ഒരു സ്ത്രീയെ പോലും ഇരുത്താനായില്ലെന്നും ഇതിൽ ഏറെ വേദനയുണ്ടെന്നും മനസ്സ് തട്ടിയാണ് എം ജി എം സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ഖദീജ നർഗീസ് അഭിപ്രായപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഖദീജ നർഗീസിന്റെ ഓരോ വാക്കുകളെയും സദസ്സ് സ്വീകരിച്ചത്. മാന്യമായ വസ്ത്രധാരണം നടത്തുന്ന, അർഹതയും പ്രാപ്തിയും കഴിവുമുള്ള വനിതകൾക്ക് എന്താണ് സമ്മേളനങ്ങളുടെ മുൻനിരയിൽ ഇരുന്നാലെന്നും അവർ ചോദിച്ചു. ഒരു ബഹുസ്വര സമൂഹത്തിൽ നമ്മുടെ അന്തസ്സ് ജീവിതംകൊണ്ട് തെളിയിച്ച സ്ത്രീ രത്നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നത്. ലോകവും പ്രപഞ്ചവുമെല്ലാം വളരെ സന്തുലിതമായാണ് സർവ്വശക്തൻ സംവിധാനിച്ചിട്ടുള്ളത്. എന്നാൽ അത്തരമൊരു സന്തുലിതമായ നിലപാട് സ്വീകരിക്കാൻ അതിന്റെ വക്താക്കൾക്കു സാധിക്കാതെ വരുന്നത് സങ്കടകരമാണ്. വിശ്വാസ സ്വാതന്ത്ര്യം, ധാർമിക സുരക്ഷ, കുടുംബ ഭദ്രത തുടങ്ങി ഓരോ വിഷയങ്ങളിലും ഇസ്ലാമിന് കൃത്യവും കണിശവുമായ നിലപാടുകളുണ്ട്. അതനുസരിച്ച് തന്നെയാണ് മുസ്ലിം വനിതാ സംഘടനകൾ പ്രവർത്തിക്കുന്നത്.
പ്രവാചകന്റെ കാലത്ത് യുദ്ധവേളകളിൽ പോലും സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നു. ഖലീഫ ഉമറിന്റെ ഭരണത്തിൽ ഇൻകം ടാക്സ് ഓഫീസർ ഒരു വനിതയായിരുന്നു. പ്രവാചക പത്നി ആഇശ പള്ളിയിൽ വച്ച് സ്ത്രീകൾക്ക് മതാധ്യാപനങ്ങൾ പഠിപ്പിച്ചിരുന്നു. വനിതകൾ ഒട്ടേറെ ഹദീസുകൾ ഉദ്ധരിച്ചതടക്കം ഇസ്ലാമിക ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങളുണ്ട്. ഇതെല്ലാം ആർക്കാണ് മനസ്സിലാവാത്തത്? പർദ്ദയും മഫ്തയും ധരിച്ച് സ്ത്രീകൾ വോട്ടു ചോദിച്ചാൽ മാത്രം മതിയോ? സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനപ്പുറം മാന്യമായ വേഷവിധാനങ്ങളോടെതന്നെ ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൊതുസമൂഹത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. സ്കൂളിലും പള്ളികളിലും പോകുന്നതോടൊപ്പം ജോലി നിർവഹണങ്ങളിലും തെരഞ്ഞെടുപ്പുകളിലും പങ്കാളിയാകാൻ അവർക്കു സാധിക്കണം. അതിനെ ആരും മതവിരുദ്ധമായി (ഹറാം) പ്രഖ്യാപിക്കേണ്ടതില്ല. മതം അനുവദിച്ച സീമകളെ കൊട്ടിയടക്കുകയാണ് മതപൗരോഹിത്യം. സ്വന്തം നിലപാട് പോലും മനസ്സിലാക്കാത്തതാണ് അരക്ഷിതാവസ്ഥയ്ക്കു കാരണമെന്നും അല്ലാഹുവും അവന്റെ പ്രവാചകനും അനുവദിച്ചുതന്നതിനെ ആരും മതവിരുദ്ധമാക്കേണ്ടതില്ലെന്നും അവർ ഓർമിപ്പിച്ചു.
സമൂഹത്തിൽ പടരുന്ന ഇരുട്ടിന് പ്രകാശമാകാൻ മതപ്രചാരണങ്ങൾക്കു സാധിക്കേണ്ടതുണ്ടെന്നു വനിതാ ലീഗ് നേതാവും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായ അഡ്വ. നൂർബീന റഷീദ് ചൂണ്ടിക്കാട്ടി. ഇസ്ലാമിലെ സ്ത്രീകൾക്ക് പൊതുവേദികളിൽ മുൻനിരയിൽ ഇരിക്കാൻ പറ്റില്ലെന്ന വിലക്കുകൾ അത്ഭുദപ്പെടുത്തുന്നതാണ്. അറിവുണ്ടായിട്ടും തിരിച്ചറിവില്ലാതെ പോകുന്നതിന്റെ ഉദാഹരണമാണിതെന്നും അവർ വ്യക്തമാക്കി. വളരെ വ്യാപ്തിയുള്ള ഒരു വിഷയത്തെ എത്ര കുടുസ്സായാണ് ചിലർ പിൻനിരകളിലേക്കു മാറ്റുന്നത്. സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കുമൊന്നും തെല്ലും കുറവില്ലെങ്കിലും മനുഷ്യ ഹൃദയങ്ങളിൽ വെളിച്ചം പകരുന്നില്ല. അസമത്വങ്ങളും ജീർണതകളും അരങ്ങു വാഴുമ്പോഴും അതിരുകടന്ന ഒരു സ്വാതന്ത്ര്യവും നാമാരും ആഗ്രഹിക്കുന്നില്ലെന്നും നൂർബീന ചൂണ്ടിക്കാട്ടി. നമസ്കാരവും സുന്നത്ത് നോമ്പുകളുമടക്കം ഇസ്ലാമിലെ ആരാധനകളെല്ലാം നിർവഹിക്കുമ്പോഴും നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകുന്നുവോ എന്ന് പുനപ്പരിശോധിക്കണം. പൊതുവേദികളിൽ അടക്കം തെറ്റായ സമീപനങ്ങളാണ് വിമർശങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നും അത് തിരുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.
എനിക്കു എന്റെ മതം, നിങ്ങൾക്കു നിങ്ങളുടെ മതം എന്ന വിശുദ്ധാധ്യാപനങ്ങൾ പഠിപ്പിക്കുന്ന മുസ്ലിംകൾക്ക് തീവ്രവാദത്തെയും ഭീകരവാദത്തെയും ഒരിക്കലും തുണയ്ക്കാനാവില്ലെന്നും തിന്മയെ ചെറുക്കാനും നന്മയെ പോഷിപ്പിക്കാനും സാധിക്കണമെന്നും മുസ്ലിം വനിതാ ലീഗ് സംസ്ഥാന ഉപാധ്യക്ഷയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ. കെ പി മറിയുമ്മ അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അവർ വ്യക്തമാക്കി.
ഇസ്ലാം പുരുഷ പക്ഷമോ സ്ത്രീ പക്ഷമോ അല്ലെന്നും മനുഷ്യ പക്ഷവും നീതിയുടെ പക്ഷവുമാണെന്ന് വിഷായാവതരണം നടത്തിയ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന ഉപാധ്യക്ഷ എ റഹ്മത്തുന്നിസ പറഞ്ഞു. അരക്ഷിതാവസ്ഥയും ബന്ധനങ്ങളുമല്ല, സ്വാതന്ത്ര്യവും സുരക്ഷയുമാണ് ഇസ്ലാം നൽകുന്നതെന്നും മുസ്ലിം സ്ത്രീകൾക്കും ഇസ്ലാമിനുമെതിരെയുള്ള വിവിധ വിമർശങ്ങളെ എണ്ണിയെണ്ണി അവർ സമർത്ഥിച്ചു.
തെറ്റിദ്ധാരണകളുടെ വേലിക്കെട്ടുകളിൽ തളച്ച് മുസ്ലിം സ്ത്രീകളെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് നീക്കിവെക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തിരിച്ചറിയണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന കൂടിയാലോചനാസമിതി അംഗം പി വി റഹ്മാബി അഭിപ്രായപ്പെട്ടു. ഇസ്ലാം സന്തുലിതമാണ്. വളരെ എളുപ്പമായ മതത്തെ വളരെ കുടുസ്സാക്കാൻ സമുദായത്തിനകത്തും ശ്രമങ്ങളുണ്ടാവുന്നു. ലോകത്തെയും കാലഘട്ടത്തെയും വായിച്ചറിയാനും അടുത്തറിയാനും സ്ത്രീകൾക്കാവണം. അന്ധമായ ദേശീയത വളർത്തി, മതേതരത്വവും സോഷ്യലിസവും തകർക്കാൻ ഒരുഭാഗത്തുകൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്്. ഇല്ലാത്ത ഭീകരത ഉണ്ടെന്നു സ്ഥാപിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്ത് പൊലീസ് ഭയപ്പെടുത്തുകയാണ്.
ഉത്തരേന്ത്യയിലും മറ്റും അനുഭവിച്ച ഭീതിയുടെ അന്തരീക്ഷം ഇന്ന് കേരളത്തിലേക്കും പടരുകയാണ്. മതന്യൂനപക്ഷങ്ങളും സാംസ്കാരിക പ്രവർത്തകരും യു എ പി എ എന്ന കരിനിയമത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെടുകയാണ്. മുത്വലാഖിന്റെ മറപിടിച്ച് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ മോദി ഭരണകൂടം ഗൂഢനീക്കങ്ങളാണ് നടത്തുന്നത്. നോട്ട് പ്രതിസന്ധിയിൽ നാട് നട്ടം തിരിയുമ്പോഴും വോട്ടുബാങ്കിൽ കണ്ണുനട്ട് യു പിയിൽ പ്രത്യേക നാടകമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഭീകരവാദികളെ തകർക്കാൻ ഇസ്രായാലെന്ന ജാര സന്തതിയുമായാണ് മോദിയുടെ കൂട്ടുകൂടെലെന്നും ഇത്തരം അപകടങ്ങളെല്ലാം സ്ത്രീ സമൂഹം തിരിച്ചറിയണമെന്നും അവർ ഓർമിപ്പിച്ചു. കെ ടി നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സുലൈഖ പൂത്തൂർ, ആർ സി സാബിറ, വി പി ജമീല, സഫിയ്യ ടീച്ചർ, അസ്മാ മൻഅം, സഫ നൂറ തുടങ്ങിയവരും പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്