യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നു; പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ്; നാദാപുരത്തെ അശാന്തി അണയുന്നില്ല; പ്രതിക്കൂട്ടിൽ പൊലീസും
കെ വി നിരഞ്ജൻ
കോഴിക്കോട്: കല്ലാച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണ സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വവും പൊലീസും പ്രതിക്കൂട്ടിൽ. യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നുവെന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.എന്നാൽ പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ് പറയുന്നത്. അതേസമയം ലീഗ് അതിക്രമത്തിന് അതേനാണയത്തിൽ സിപിഎമ്മും തിരിച്ചിടിച്ചതോടെ നാദാപുരം മേഖല വീണ്ടും അശാന്തമാവുകയാണ്.
തൂണേരിയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാളിയാറമ്പത്ത് അസ്ലം വധക്കേസിലെ പ്രതികളെ 40 ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രതിഷേധമാണ് അക്രമാസക്തമായത്.പ്രതിഷേധ പ്രകടനം നാദാപുരം ടൗണിൽ നിന്ന് കല്ലാച്ചിയിലേക്കത്തെിയപ്പോൾ വ്യാപക ആക്രമം നടക്കുകയായിരുന്നു. കല്ലാച്ചി മാർക്കറ്റ് റോഡിൽ പ്രകടനത്തിലേക്ക് വാഹനം കയറ്റാൻ ശ്രമിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. സ്ഥലത്തത്തെിയ നാദാപുരം സി.ഐയുടെ വാഹനമടക്കം ആക്രമിച്ചു. പിന്നീട് നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറും നടന്നു.
ഇതോടെ സംഭവം ഗതിമാറി സിപിഐ(എം)ലീഗ് സംഘർഷമായി മാറുകയായിരുന്നു. ഇതിനു ശേഷമാണ് ഗ്രാമപഞ്ചായത്ത് ലീഗ് അംഗം സി.എച്ച്. നജ്മ ബീവിയുടെ മകനെ കല്ലാച്ചി വാണിയൂർ റോഡിൽ വച്ച് സിപിഎമ്മുകാർ വെട്ടിയത്. പിന്നീട് പല സ്ഥലങ്ങളിലും ചേരിതിരിഞ്ഞു ആക്രമണവും കല്ലേറും നടന്നു. ഇതിനു മുമ്പും മുസ്ലിം ലീഗ് കല്ലാച്ചിയിൽ നടത്തിയ പ്രതിഷേധ മാർച്ച് അക്രമത്തിൽ കലാശിച്ചിരുന്നു. തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട തെയ്യമ്പാടി ഇസ്മയിലിനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു അന്ന് പ്രതിഷേധം നടന്നത്. പ്രകടനം കല്ലാച്ചിയിലത്തെിയപ്പോൾ കഴിഞ്ഞ ദിവസത്തേതു പോലെ അന്നും അക്രമം നടന്നു. ഈ മുൻ അനുഭവം പാഠമാക്കി പ്രവർത്തകരെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വത്തിനായില്ല.പ്രകടനത്തിന് അനുവാദം നൽകാതിരിക്കാൻ പൊലീസും മെനക്കെട്ടില്ളെന്നു മാത്രമല്ല സ്ഥലത്തു മതിയായ ഫോഴ്സിനെ നിയോഗിച്ചതുമില്ല.
കല്ലാച്ചിയിൽ പ്രകടനം അക്രമാസക്തമായപ്പോൾ പ്രതിരോധിക്കാൻ നാമമാത്രമായ പൊലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥലത്തത്തെിയ നാദാപുരം സി.ഐയുടെ വാഹനം പ്രകടനക്കാർ ആക്രമിച്ചപ്പോൾ പ്രതിരോധിക്കാൻ പൊലും പൊലീസിനാവാതെ പോയി. പിന്നീട് ഏറെ നേരം കഴിഞ്ഞു കുറ്റ്യാടി, വളയം, എടച്ചേരി സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ ഫോഴ്സ് എത്തുകയും ഗ്രനേഡ് എറിഞ്ഞു ആക്രമികളെ പിരിച്ചുവിട്ടതിനു ശേഷമാണ് സംഘർഷം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. പ്രകടനത്തിൽ നുഴഞ്ഞുകയറിയ തീവ്രവാദ പാർട്ടിയിൽപെട്ടവരാണ് അക്രമത്തിന് കാരണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. കല്ലാച്ചി കൈരളി കോംപ്ളക്സിന് സമീപം പ്രകടനത്തിൽ കയറിയ ആൾ പാർട്ടിക്കാരനാണെന്നു ലീഗ് നേതൃത്വം ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകൻ ആയിരുന്നുവെന്നും പ്രകടനം അലങ്കോലമാകാൻ ഇതാണ് കാരണമെന്നുമായിരുന്നു ആദ്യം പ്രചാരണം.
നാദാപുരത്തു നിന്ന് പ്രകടനം ആരംഭിച്ചത് തന്നെ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നുവെന്നു പറയുന്നു. കല്ലാച്ചിയിൽ എത്തിയപ്പോഴേക്കും പ്രകടനക്കാരിൽ ചിലർ സർവ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയായിരുന്നു. നേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിട്ടും അക്രമം നടത്തിയവരെ തടയാൻ കഴിഞ്ഞില്ല. അസ്ലം വധത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു സമാന രീതിയിൽ തൂണേരിയിലും, പാറക്കടവ്, വളയം പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. എന്നാൽ, അവിടങ്ങളിൽ സംഘർഷങ്ങൾ ഒന്നും നടന്നിരുന്നില്ല. കല്ലാച്ചിയിൽ പ്രകടനത്തിന് പൊലീസ് അനുവാദം നൽകിയത് ഈ സാഹചര്യത്തിലായിരുന്നുവെന്നു പറയുന്നു.
അതിനിടെ അസ്ലവധക്കേസിൽ പ്രതികളെ പിടികൂടാൻ കോൺഗ്രസ് സഹകരിക്കുന്നില്ളെന്ന പരാതിക്ക് അറുതി നൽകി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അടക്കമുള്ളവർ ഇന്നലെ ലീഗ് പ്രതിഷേധത്തിൽ സജീവമായി രംഗത്തത്തെി. അസ്ലം വധത്തിലെ യഥാർഥ കുറ്റവാളികളെ കണ്ടത്തൊത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജനപ്രതിനിധികൾ കലക്ടറേറ്റ് മാർച്ച് നടത്തി. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വധശിക്ഷയെ എതിർക്കുന്ന സിപിഐ(എം) സ്വന്തം പാർട്ടി കോടതിയെക്കൊണ്ട് വധശിക്ഷ നടപ്പാക്കുകയാണ്. നാദാപുരത്ത് വിളിച്ച സർവകക്ഷി യോഗത്തിൽപോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎമ്മിന്റെ ജനപ്രതിനിധികളോ ഒന്നും പങ്കെടുക്കാതെ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. അസ്ലം കൊല്ലപ്പെട്ടിട്ട് 55 ദിവസം പിന്നിടുമ്പോഴും വ്യക്തമായ സൂചന ലഭിച്ചിട്ടും യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാറിന്.
മുഖ്യമന്ത്രിയുടെ വാക്കിൽ ആർക്കും വിശ്വാസമില്ലാതായി. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുകയും അസ്ലമിന്റെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകുകയും വേണം. സമരത്തിന് ആളുകളെ വാടകക്ക് എടുക്കേണ്ട അവസ്ഥ യു.ഡി.എഫിനില്ല. യു.ഡി.എഫിന്റെ ക്ഷമ സർക്കാർ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, എം.ഐ. ഷാനവാസ് എംപി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, എൻ.സി. അബൂബക്കർ, സി. മോയിൻകുട്ടി എന്നിവർ സംസാരിച്ചു. എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച മാർച്ചിന് എം.സി. മായിൻ ഹാജി, യു.സി. രാമൻ, എം ടി. പത്മ, പി.കെ. രാജൻ, ചന്ദ്രഹാസൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനുശേഷം ചില പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷസാധ്യത സൃഷ്ടിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി.
Stories you may Like
- 28 വയസ്സുകാരൻ 17കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു
- ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഇ.പിക്ക് എതിരായ കേസ് എഴുതി തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നോട്ടിസ്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍