Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചികിത്സ വേണ്ടത് മാതാപിതാക്കൾക്ക്; തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തുന്നത് തന്നെ കെവിന്റെ വീട്ടിൽ നിന്നും പുറത്താക്കാൻ വേണ്ടി; കെവിനെ കൊല്ലാൻ നടത്തിയ ഗൂഢാലോചനയിൽ തന്റെ അമ്മയ്ക്കും പങ്കുണ്ട്; കെവിനെ കൊന്ന ആൾക്കാരുടെ യാതൊരു സംരക്ഷണവും തനിക്ക് വേണ്ട: പിതാവ് ചാക്കോയുടെ വാദങ്ങൾ തള്ളി നീനു

ചികിത്സ വേണ്ടത് മാതാപിതാക്കൾക്ക്; തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തുന്നത് തന്നെ കെവിന്റെ വീട്ടിൽ നിന്നും പുറത്താക്കാൻ വേണ്ടി;  കെവിനെ കൊല്ലാൻ നടത്തിയ ഗൂഢാലോചനയിൽ തന്റെ അമ്മയ്ക്കും പങ്കുണ്ട്; കെവിനെ കൊന്ന ആൾക്കാരുടെ യാതൊരു സംരക്ഷണവും തനിക്ക് വേണ്ട: പിതാവ് ചാക്കോയുടെ വാദങ്ങൾ തള്ളി നീനു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തനിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന പിതാവ് ചാക്കോക്കെതിരെ നീനു. കെവിന്റെ വീട്ടിൽ നിന്നും തന്നെ പുറത്തുകൊണ്ടുവരാൻ വേണ്ടിയാണ് മാതാപിതാക്കൾ ഇല്ലാത്ത കാര്യങ്ങൾ ആരോപിക്കുന്നതെന്ന് യുവതി പറഞ്ഞു. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തന്നെ കെവിന്റെ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയാണ് മാതാപിതാക്കളെന്ന് നീനു ആരോപിച്ചു.

'കുറച്ചുനാളു മുമ്പ് മാതാപിതാക്കൾ തന്നെ കൗൺസിലിംഗിന് കൊണ്ടുപോയിരുന്നു. അപ്പോൾ തനിക്ക് കൗൺസിലിങ് തന്ന ഡോക്ടർ വരെ പറഞ്ഞത് ചികിത്സ വേണ്ടത് തന്റെ മാതാപിതാക്കൾക്കാണെന്നാണ്. എന്നിട്ടു തന്റെ മേൽ മാനസിക രോഗം കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും നിനൂ പറഞ്ഞു. കെവിനെ കൊല്ലാൻ നടത്തിയ ഗൂഢാലോചനയിൽ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിനെ കൊന്ന ആൾക്കാരുടെ യാതൊരു സംരക്ഷണവും തനിക്ക് വേണ്ടെന്നും' നീനു പറഞ്ഞു.

ഇപ്പോൾ താൻ താമസിക്കുന്നത് കെവിന്റെ കുടുംബത്തോടൊപ്പമാണ്. കെവിന്റെ മാതാപിതാക്കൾ പോകാൻ പറയുന്നതുവരെ ഞാനിവിടെ തന്നെ താമസിക്കുമെന്നും നീനു പറഞ്ഞു. നീനു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്നും അതിനാൽ കെവിന്റെ വീട്ടിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം നീനുവിന്റെ അച്ഛൻ ഹരജി നൽകിയിരുന്നു. എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്നും കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം തനിക്ക് വേണ്ടെന്നും നീനു പറഞ്ഞു.

സ്വന്തം മകൾക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് ചാക്കോ ജോൺ രംഗത്തെത്തിയത് കേസിൽ നിന്നും തടിയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് വ്യക്തമാണ്. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ലെന്ന് വാദിച്ച് മകളെ ഒപ്പം ചേർത്തു നിർത്താൻ നടത്തിയ ആദ്യ ശ്രമം വിജയിക്കില്ലെന്ന സൂചന പുറത്തുവന്നതോടെയാണ് നീനുവിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കാനും പിതാവ് രംഗത്തെത്തിയത്.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ വീട് മാറി നിൽക്കുന്നതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടർ ചികിത്സ നടത്താൻ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നാണ് ഹർജിയിൽ ചാക്കോ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

ഇപ്പോൾ താൻ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതുകൊണ്ടും മകൾ അന്യവീട്ടിൽ നിൽക്കുന്നതുകൊണ്ടുമാണ് തുടർചികിത്സ നടത്താൻ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെൽറ്റർ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടർചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹർജി. കെവിൻ വധക്കേസിലെ അഞ്ചാം പ്രതിയാണ് പിതാവ് ചാക്കോ ജോൺ. എന്നാൽ പിതാവിനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് നീനു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അച്ഛൻ ചാക്കോയും അമ്മ രഹനയും വിദേശത്തായിരുന്നതിനാൽ കൊല്ലത്തെ ബന്ധുവീടുകളിൽ മാറിമാറി നിന്നാണ് നീനു വളർന്നത്. ഇതിനിടെയാമ് കോട്ടയത്തെ പഠനത്തിനിടെ കെവിനുമായി പ്രണയത്തിലാകുന്നത്. കോട്ടയം അമലഗിരി കോളേജിൽ ബി.എസ്.സി ജിയോളജിക്ക് പഠിക്കുന്ന കാലത്താണ് കെവിനുമായി പരിചയപ്പെട്ടത്. ബസ് സ്റ്റാൻഡിൽ വെച്ച് സ്ഥിരമായി കണ്ടുള്ള പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. കെവിനുമായുള്ള പ്രണയബന്ധം വീട്ടിൽ അറിഞ്ഞതു മുതൽ വീട്ടുകാർ കടുത്ത എതിർപ്പുയർത്തി. ഇതിനിടെ എതിർപ്പ് അവഗണിച്ച് കെവിനുമായി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു നീനു. വീട്ടുകാർ പുതിയ വിവാഹ ആലോചനയുമായി നീങ്ങിയതിനിടെയാണ് ഇവരുടെ പ്രണയ വിവാഹം. ഇതിനെ തുടർന്നുള്ള സഹോദരന്റെ ഇടപെടലാണ് കെവിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP