11400 കോടി അടിച്ചു മാറ്റിയ നീരവ് കേസാകും മുമ്പ് ഇന്ത്യ വിട്ടു; ബാങ്ക് പരാതി നൽകിയത് തട്ടിപ്പുകാരൻ സ്വിസ്റ്റസർലണ്ടിൽ സുഖവാസം തുടങ്ങിയ ശേഷം; അധികാരത്തോട് ചേർന്ന് നിന്ന് കോടികൾ അടിച്ചു മാറ്റിയ ഇന്ത്യ വിട്ട് സുഖിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകുന്നു; മല്ല്യയും ലളിത് മോദിയും മുതൽ കോടികളുമായി നാടുവിട്ടവർ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 11,400 കോടി രൂപയുടെ തിരിമറി നടത്തിയ വജ്രവ്യവസായി നീരവ് മോദിയും കുടുംബവും സ്വിറ്റ്സർലണ്ടിൽ സുഖവാസത്തിലാണ് ഇപ്പോൾ. കള്ളക്കളി പിടിക്കുമെന്ന് ഉറപ്പായപ്പോൾ ഈ കുടുംബം ജനുവരി ആദ്യവാരം ഇന്ത്യ വിട്ടു. പിഎൻബി സിബിഐയ്ക്കു പരാതി നൽകിയതാകട്ടെ, ജനുവരി അവസാനവും. ഇനി നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും. പക്ഷേ ഇത് എങ്ങും എത്തില്ല. വിജയ് മല്ല്യയ്ക്കും ലളിത് മോദിക്കും ലണ്ടനിൽ സുഖവാസമാണ്. ശതകോടികൾ വെട്ടിച്ച് മുങ്ങിയ ഈ കോടീശ്വരന്മാരുടെ പാതയിലൂടെയാണ് നീരവും മുങ്ങിയത്.
അതിനിടെ നീരവ് മോദി കുടുംബത്തിനെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2011 മുതൽ നടന്നുവന്ന ക്രമക്കേടു കണ്ടുപിടിക്കാൻ കഴിഞ്ഞത് ഈ ജനുവരിയിൽ മാത്രമാണെന്നു പിഎൻബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുനിൽ മേത്ത പറയുന്നു. നീരവ് മോദിക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ നീരവിനെ രാജ്യംവിടാൻ അനുവദിച്ചതു നരേന്ദ്ര മോദി സർക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഇത് കേന്ദ്രസർക്കാരിനും തിരിച്ചടിയാണ്.
മുപ്പതോളം ബാങ്കുകൾ നീരവ് മോദിക്കു വായ്പ നൽകിയിട്ടുണ്ട് എന്നാണു സിബിഐ സംശയിക്കുന്നത്. ഇതെല്ലാം പിഎൻബി നൽകിയ ജാമ്യരേഖ (എൽഒയു) പ്രകാരമാണ്. എട്ട് എൽഒയു നൽകിയതായാണു സിബിഐയോടു പിഎൻബി അധികൃതർ പറഞ്ഞിട്ടുള്ളത്. എന്നാൽ 142 എൽഒയു നൽകിയതായി സിബിഐ കണ്ടെത്തി. ഇവ ഏതൊക്കെ ബാങ്കുകളാണ് ഉപയോഗിച്ചതെന്നു കണ്ടെത്താനായിട്ടില്ല. മറ്റു ബാങ്കുകളൊന്നും പരാതി നൽകിയിട്ടുമില്ല.
മല്ല്യ... മോദി.... തൽവാർ... നീരവ്
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്ന് ഒൻപതിനായിരം കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ടയാളാണ് വിവാദമദ്യവ്യവസായി വിജയ് മല്യ. മല്യയെ രാജ്യം വിടാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 2016 മാർച്ചിൽ ചില ബാങ്കുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ലണ്ടനിൽ കഴിയുന്ന മല്യയെ കഴിഞ്ഞവർഷം അറസ്റ്റുചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യത്തിൽ വിട്ടു. വഞ്ചനക്കുറ്റവും 9000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമാണ് മല്യയുടെ പേരിലുള്ളത്. യുപിഎ സർക്കാരിന്റെ കാലത്താണ് ഇത് നടന്നത്. ഇപ്പോൾ മോദി സർക്കാരിന്റെ കാലത്ത് നീരവും തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നു.
ലളിത് മോദിയുടെ നാടവിടലും കേന്ദ്ര സർക്കാരിന് നാണക്കേടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) കമ്മിഷണറായിരുന്ന ലളിത് മോദി 2010-ൽ കൊച്ചി ടീമിന്റെ ഉടമകളെ സംബന്ധിച്ച വിവരം പുറത്തുവിട്ടതാണ് വിവാദങ്ങൾക്കു തുടക്കമായത്. ഏപ്രിൽ 25-ന് മോദിയെ സാമ്പത്തികക്രമക്കേടുകളുടെപേരിൽ ഐ.പി.എൽ. കമ്മിഷണർ സ്ഥാനത്തുനിന്ന് ബി.സി.സിഐ സസ്പെൻഡ് ചെയ്തു. കുടുംബത്തിനുനേരേ ഭീഷണിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലേക്കു കടന്നു. 2011-ൽ മോദിയുടെ പാസ്പോർട്ട് റദ്ദാക്കി. ഐ.പി.എൽ. കമ്മിഷണറായിരിക്കെ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് മോദിയുടെ പേരിൽ ഇന്റർപോളിന്റെ 'ബ്ലൂ കോർണർ' നോട്ടീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേടിയെങ്കിലും ലണ്ടനിലെ കോടതിയിൽ മോദി അതിനെ ചോദ്യംചെയ്തു. അങ്ങനെ അവിടെ തുടരുന്നു.
ദീപക് തൽവാറും രക്ഷപ്പെട്ടവരിൽ മറ്റൊരു പ്രമുഖനാണ്. ലോകത്തിലെ വിവിധയിടങ്ങളിലായി വ്യക്തികളുടെയും കോർപറേറ്റ് ബാങ്ക് അക്കൗണ്ടുകളിലെയും ശതകോടിക്കണക്കിന് രൂപ കോർപറേറ്റ് കൺസൾട്ടന്റായ ദീപക് തൽവാറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിയന്ത്രിച്ചെന്നതാണ് കേസ്. ദീപക്കിന്റെ പേരിൽ ആദായനികുതി വകുപ്പ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു.പി.എ. സർക്കാരിന്റെ കാലത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചില വിമാനക്കമ്പനികൾക്ക് അനർഹമായ സഹായം ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പക്ഷേ, അതിനുമുൻപേ ദീപക് യു.എ.ഇ.യിലേക്ക് കടന്നു. അവിടെയിപ്പോൾ യാത്രാവിലക്ക് നേരിടുകയാണ്.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2016 ഏപ്രിലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വിവാദ ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ പക്കൽനിന്ന് പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തി. ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ മുൻപാകെ സമർപ്പിച്ച പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരുന്നു അത്. ഈവർഷമാദ്യം ഡൽഹി കോടതി അയാളെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാൽ, അയാൾ നേപ്പാൾ വഴി രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നീരവിന്റെ മുങ്ങൽ വാർത്ത. ഇന്ത്യയിൽ തട്ടിപ്പ് നടത്തിയാലും മറ്റൊരു രാജ്യത്ത് സുഖവാസത്തിന് സാധ്യതയുണ്ടെന്ന് നീരവും തെളിയിക്കുകയാണ്.
റെയ്ഡ് തുടർന്ന് സിബിഐ
സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നീരവുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇഡി നടത്തിയ പരിശോധനയിൽ 5100 കോടി രൂപയുടെ വജ്രവും സ്വർണവും പിടിച്ചെടുത്തു. നീരവ് കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും ഏഴു മേൽവിലാസങ്ങൾ മാത്രമേ പിഎൻബി അധികൃതർ സിബിഐയ്ക്കു നൽകിയിരുന്നുള്ളൂ.
എന്നാൽ കുർളയിലെ മോദിയുടെ വീട്, പെദ്ദാർ റോഡ്, വാക്കകേശ്വർ, വർളി എന്നിവിടങ്ങളിലെ ബന്ധുക്കളുടെ വീട്, ദക്ഷിണ മുംബൈ കാലാഘോഡയിലെ ആഭരണശാല, ബാന്ദ്ര, ലോവർ പരേൽ, ഗുജറാത്തിലെ വജ്രവ്യവസായ കേന്ദ്രമായ സൂറത്തിലെ മൂന്നു കേന്ദ്രങ്ങൾ, ഡൽഹിയിലെ ചാണക്യപുരിയിലെയും ഡിഫൻസ് കോളനിലെയും മോദിയുടെ ഷോറൂമുകൾ എന്നിവയടക്കം 20 സ്ഥലങ്ങളിൽ പരിശോധന നടന്നു. കുർളയിലെ വസതി ഇഡി മുദ്ര വച്ചതായും റിപ്പോർട്ടുണ്ട്. പിഎൻബി മുൻ ചെയർമാൻ ഗോകുൽ നാഥ് ഷെട്ടിയുടെ ബോറിവെല്ലിയിലെ വീടും പരിശോധിച്ചു.
ജനുവരി ഒന്നിനു നീരവ് മോദി ഇന്ത്യവിട്ടെങ്കിലും സിബിഐയ്ക്കു പിഎൻബിയുടെ ആദ്യ പരാതി ലഭിക്കുന്നത് ജനുവരി 29ന്. പരാതിയുടെ വിവരം മുൻകൂട്ടി നീരവിനു ലഭിച്ചിരുന്നു എന്നാണ് സൂചന. കുടുംബത്തിൽ നീരവ് മോദിക്കു മാത്രമേ ഇന്ത്യൻ പൗരത്വമുള്ളൂ. നീരവിനു തൊട്ടുപിന്നാലെ സഹോദരൻ നിശാൽ ഇന്ത്യ വിട്ടു. നിശാൽ ബൽജിയം പൗരനാണ്. നീരവിന്റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൾ ചോക്സിയും യുഎസ് പൗരത്വമുള്ളവരാണ്. ഇരുവരും രാജ്യംവിട്ടതു ജനുവരി ആറിനും ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളിൽ വ്യത്യസ്ത വിമാനങ്ങളിൽ നീരവും ബന്ധുക്കളും രാജ്യംവിട്ടതം തന്ത്രമായിരുന്നു.
നീരവ് മോദി ഇപ്പോൾ സ്വിറ്റ്സർലൻഡിലാണ് എന്നാണു വിവരം. മറ്റുള്ളവർ ബൽജിയത്തിലും. ദാവോസിൽ ഇത്തവണ ലോക സാമ്പത്തിക ഫോറം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം വ്യവസായികളുടെ സംഘത്തിൽ നീരവ് മോദിയും ഉണ്ടായിരുന്നു. അന്നു പ്രധാനമന്ത്രിയോടൊപ്പം നീരവ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി മോദി വ്യവസായികളെ ഒപ്പം കൊണ്ടുപോയിരുന്നില്ലെന്നും ദാവോസിൽ നീരവുമായി സംഭാഷണമൊന്നും നടത്തിയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍