ലോകമെങ്ങും കടലിൽ വേലികെട്ടാനുള്ള നിയോഗവുമായി ഒരു മലയാളി; ലണ്ടനിൽ നിന്നും അജി വാസുദേവ് മുംബൈയിലേക്ക് വിമാനം കയറിയത് ഇന്റർനാഷണൽ മാരി ടൈം ഓർഗനൈസേഷൻ കമ്മിറ്റി തലവനായി; ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിൽ വീണ്ടും മലയാളി തിളക്കം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ലോക മലയാളികൾക്ക് മറ്റൊരു അഭിമാന നിമിഷം കൂടി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിൽ നടന്ന അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (ഇന്റർനാഷണൽ മാരി ടൈം ഓർഗനൈസേഷൻ, ഐ എം ഒ) പ്രത്യേക യോഗത്തിൽ കമ്മിറ്റി തലവൻ ആയി ആദ്യമായൊരു ഇന്ത്യക്കാരൻ നിയമിതനായപ്പോൾ ആ ഭാഗ്യം തേടിയെത്തിയത് മലയാളിയായ അജി വാസുദേവൻ. ഇക്കാര്യം ലോകത്തോട് പങ്കു വയ്ക്കുന്ന ആദ്യ മാദ്ധ്യമം എന്ന നിലയിൽ മറുനാടൻ മലയാളിയുമായി അദ്ദേഹം ബന്ധപ്പെടുമ്പോൾ ഈ നേട്ടം രാജ്യം നിരന്തരമായി ആഗ്രഹിച്ച ഒന്നു കൂടി ആണെന്നാണ് വെളിപ്പെടുന്നത്. അനേക വർഷമായി ഈ സ്ഥാനത്തിനായി ഇന്ത്യൻ സർക്കാർ ശ്രമിക്കുക ആണെങ്കിലും ഇപ്പോഴാണ് നീക്കം ഫലവത്താകുന്നത്. രാജ്യങ്ങളും സമുദ്ര സംബന്ധ സംഘടനകളുമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 171 അംഗങ്ങൾ ഉള്ള ഐ എം ഒ, ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതും അജിയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. ഇന്ത്യൻ നാവിക മന്ത്രാലത്തിന്റെ കീഴിൽ ഡെപ്യൂട്ടി ചീഫ് സർവേയർ കം സീനിയർ ഡെപ്യൂട്ടി ഡിറ്റക്ടർ ജനറൽ പദവിയിലാണ് ചെങ്ങന്നൂർക്കാരനായ അജി വാസുദേവ് ഇപ്പോൾ ജോലി ചെയ്യുന്നത്.
ലോക ചരക്കു ഗതാഗതത്തിൽ 90 ശതമാനവും ഇപ്പോഴും കടലിലൂടെ ആണെന്നതിനാൽ ഓരോ ദിവസവും ഐ എം ഒയുടെ പ്രാധാന്യം ഏറുകയാണ്. കപ്പലുകളുടെ സഞ്ചാരം, ചരക്കു നീക്കം, അന്തരാഷ്ട്ര കടൽ തർക്കങ്ങളിൽ സഹായകമാകും വിധം നിയമ പരിഷ്ക്കരണം, അംഗ രാജ്യങ്ങൾ തമ്മിൽ സാങ്കേതിക സഹകരണം. കടൽ സുരക്ഷ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് സംഘടനയുടെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധ ശേഷം ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ രൂപീകൃതമായ ഐ എം ഒക്കു ഇപ്പോഴുള്ള രൂപവും ഭാവവും കൈവരുന്നത് 1982 ലിൽ മാത്രമാണ്. ഇക്കാലയളവിനുള്ളിൽ ഒരിക്കൽ പോലും ഇന്ത്യക്കു ഈ സംഘടനയുടെ നിർണായക സ്ഥാനത്തു എത്താൻ കഴിഞ്ഞില്ല എന്നത് നാവിക രംഗത്തു ഇന്ത്യ എവിടെ നില്കുന്നു എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരം നൽകുന്നത്. രാജ്യത്തിന്റെ നീണ്ട കാത്തിരിപ്പു ഒടുവിൽ സഫലമാകുന്നത് അജി വാസുദേവനിൽ കൂടിയായതു കപ്പലോട്ട ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ കഥ പറയുന്ന മലയാളികൾക്ക് നെഞ്ചിലേറ്റാൻ ഒരു വീരകഥ കൂടിയായി മാറുകയാണ്.
ചെങ്ങന്നൂരിൽ നിന്നും മുംബൈ വഴി ലണ്ടനിലേക്ക്
അന്താരഷ്ട്ര വേദികളിൽ തിളങ്ങിയ ഒട്ടേറെ മലയാളികളെ കേരളം കണ്ടിട്ടുണ്ട്. ഇവരിൽ ഏറ്റവും ഉന്നത സ്ഥാനത്തു എത്തിയ തിരുവനന്തപുരം എം പി കൂടിയായ ശശി തരൂരിനെ പോലെ ഉള്ളവർ കേരളത്തിന് പുറത്തു പഠിച്ചു വളരാൻ ഉള്ള സാധ്യത കൂടി മുതലെടുത്താണ് അന്താരഷ്ട്ര തലത്തിൽ എളുപ്പം ചെന്നെത്തിയത്. എന്നാൽ ചെങ്ങന്നൂരിലെ സാധാരണ സ്കൂളിൽ പഠിച്ചു കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഷിപ്പിങ് ടെക്നോളജിയിൽ ബിരുദം നേടിയ ശേഷമാണ് അജി വാസുദേവൻ കേരളത്തിന് പുറം ലോകം കാണുന്നത്. വിദേശത്തു പഠിച്ചെങ്കിലും സ്വന്തം രാജ്യത്തെ സേവിക്കാൻ ഇന്ത്യയിൽ മടങ്ങി എത്തിയ അദ്ദേഹം മുംബൈ ആസ്ഥാനമായി സേവനം അനുഷ്ഠിക്കുമ്പോഴും നീണ്ട കാലമായി ഐ എം ഒയുമായി ഔദ്യോഗികമായി സഹകരിക്കുകയാണ്. ഇതിന്റെ ഭാഗമായി വർഷത്തിൽ നാലോ അഞ്ചോ തവണ ലണ്ടൻ സന്ദർശനവും അത്യാവശ്യമാണ്. ഇനി പുതിയ പദവിയിലൂടെ അദ്ദേഹം ലണ്ടൻ സന്ദർശനത്തിന്റെ എണ്ണം കൂട്ടിയെ മതിയാകൂ. കാരണം അത്രയും ഉത്തരവാദിത്വം ഉള്ള പദവിയാണ് ഇദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.
171 രാജ്യങ്ങളുമായി ഹോട് ലൈൻ ബന്ധം
ഒരു വർഷത്തേക്കുള്ള നിയമനം ആണെങ്കിലും ഐ എം ഒയുടെ സബ് കമ്മിറ്റി ചുമതല പോലും ഏറെ നിർണായകമാണ്. ഈ പദവിക്കായി രാജ്യങ്ങൾ തമ്മിലാണ് പിടിവലി നടക്കുന്നത്. നീണ്ട കാലത്തെ സമ്മർദത്തിന് ഫലമായാണ് ഇപ്പോൾ അജിയിലൂടെ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. ഐ എം ഒയുടെ മൂന്നാം സബ് കമ്മിറ്റിയുടെ പ്ലീനങ്ങൾ സംഘടിപ്പിക്കുക, അതിനായി കപ്പലോട്ട രംഗത്തെ ആഗോള തല ട്രെൻഡ് വിലയിരുത്തി വിഷയങ്ങൾ തിരഞ്ഞെടുക്കുക എന്നിവയൊക്കെയാണ് ഇനി മുതൽ ഇദ്ദേഹം ശ്രദ്ധിക്കേണ്ട മേഖലകൾ. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ സ്വാഭാവികമായി ഐ എം ഒ ഇടപെടില്ലെങ്കിലും രാജ്യങ്ങൾ തമ്മിൽ ഏർപ്പെട്ടിട്ടുള്ള സമുദ്രതല കരാറുകൾ പാലിക്കപ്പെടുന്നുണ്ട് എന്നതിന് മേൽനോട്ടം വഹിക്കുന്നതും സംഘടനയുടെ ചുമതലയാണ്. കപ്പൽ ഗതാഗത രംഗത്തു ലോകമൊട്ടാകെ ആയി ഒരേ തരത്തിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്നു പരിശോധിക്കാനും ഐ എം ഒ ബാധ്യസ്ഥരാണ്. അജി വാസുദേവൻ സംഘടനയുടെ നിർണായക റോളിൽ എത്തിയതോടെ ഈ രംഗത്തു ഇന്ത്യയുടെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെടും എന്നുറപ്പാണ്.
കാത്തിരിക്കുന്നത് ഇന്ത്യയുടെ കുതിച്ചു ചാട്ടം, ബ്രിട്ടന്റെ പിന്തുണ
തുറമുഖ വികസനവും ആഴക്കടൽ ഗവേഷണവും പുത്തൻ പദ്ധതികളും ഒക്കെയായി വൻ കുതിച്ചു ചാട്ടത്തിനു ഒരുങ്ങുന്ന ഇന്ത്യക്കു ലഭിക്കുന്ന അധിക ഊർജ്ജമാണ് ഇപ്പോൾ അജി വാസുദേവനിലൂടെ എത്തിയിരിക്കുന്ന അംഗീകാരം. ഈ സ്ഥാനത്തെക്കു ഇന്ത്യയുടെ പേര് ബഹാമാസിന്റെ നിർദ്ദേശം ആയിരുന്നെകിലും ശക്തമായ പിന്തുണയുമായി ബ്രിട്ടൻ കൂടെ നിന്നതു ശ്രദ്ധേയമായി. കൂടെ ശക്തരായ റഷ്യ, കൊറിയ, സിംഗപ്പൂർ എന്നിവരും ചെറു രാജ്യങ്ങളായ പനാമ, ഇൻഡോനേഷ്യ, ജമൈക്ക എന്നിവയും എത്തിയപ്പോൾ ഇന്ത്യയുടെ വിജയം നിർണായകമായി മാറുക ആയിരുന്നു. എത്രയും രാജ്യങ്ങൾ കൂടെ നിന്നതോടെ പല അംഗ രാജ്യങ്ങളും പിൻതുണയുമായി കൂടെയെത്തി. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ അടിക്കടിയുള്ള വിദേശ സന്ദർശനങ്ങളിൽ മാദ്ധ്യമ വിമർശനങ്ങൾ കടന്നു വരുമ്പോഴും അന്താരാഷ്ട്രരംഗങ്ങളിൽ രാജ്യം നേടുന്ന ഇത്തരം വിജയങ്ങളിൽ തീർച്ചയായും ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടിയാണ് പ്രതിഫലിക്കുന്നത്.
നേട്ടത്തിലും വിനയം കൈവിടാതെ
വെള്ളിയാഴ്ച പുതിയ പദവി നേടിയെടുത്ത ശേഷം അജി വാസുദേവൻ ശനിയാഴ്ച നേരെ മുംബൈക്ക് പറക്കുക ആയിരുന്നു. ലണ്ടനിൽ വച്ചു അദ്ദേഹത്തെ ട്രേസ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കൂടുതൽ വിവര ശേഖരത്തിനായി ഇന്നലെ പുലർച്ചയാണ് അദ്ദേഹവുമായി ഈ മെയിൽ വഴി ബന്ധപ്പെടാൻ കഴിഞ്ഞത്. അന്താരഷ്ട്ര പദവി വഹിക്കുന്ന ഒരു മലയാളി എന്ന ഗർവ് ഒന്നും കാട്ടാതെ ഒരു മണിക്കൂറിനകം ഐ എം ഒ യെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറാൻ തയ്യാറായി അജി വാസുദേവൻ തിരക്കിന്റെ ലോകത്തും മനുഷ്യന് വിനയം കൈവിടാതെ സൂക്ഷിക്കാൻ കഴിയും എന്നതിന് കൂടിയാണ് മാതൃക കാട്ടുന്നത്. ലോക മലയാളികളുടെ നേട്ടം തപ്പിയെടുക്കുന്നവർക്കു അഭിമാനത്തോടെ ശിരസു ഉയർത്തി പറയാൻ ഒരു പേര് കൂടിയായി - അജി വാസുദേവൻ. അതും ശാന്തമായ തിരമാലകളെ ഓർമ്മിപ്പിക്കും വിധം സൗമ്യതയുള്ള ഒരു വ്യക്തിത്വം കൂടിയയായതു തികച്ചും സ്വാഭാവികം ആയിരിക്കണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍