പാർട്ടിയെ തൊട്ടു കളിവേണ്ടെന്ന ആഭ്യന്തര മന്ത്രിയുടെ താക്കീത് അവഗണിച്ചതോടെ പീഡനം തുടങ്ങി; അന്വേഷണ ഉദ്യോഗസ്ഥരെ വീടുകളിൽ എത്തി ആയുധം കാണിച്ചു ഭയപ്പെടുത്തി; സാക്ഷിയെ കൊലപ്പെടുത്തി മുന്നറിയിപ്പു നൽകി; ഡിവൈഎസ്പി ആയിരുന്നിട്ടും ക്രൂരമായി മർദ്ദിച്ചു; മക്കളുടെ പഠനം പോലും മുടക്കി; പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ചെന്നു കണ്ടപ്പോൾ മുഖ്യമന്ത്രി ആട്ടിയിറക്കി: ഫസൽ വധക്കേസിൽ സിപിഎം പങ്ക് തെളിയിച്ച ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭരണകൂടത്തിന് എതിരായി നിന്നാൽ ആ ഉദ്യോഗസ്ഥന്റെ അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഡിജിപി ആയിരുന്നിട്ടു കൂടി ജേക്കബ് തോമസെന്ന ഉദ്യോഗസ്ഥനെ പിണറായി സർക്കാർ വേട്ടയാടുകയാണ്. സത്യസന്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത ഒരേയൊരു തെറ്റ്. ഇപ്പോൾ, സമാനമായ ദുരന്തങ്ങൾ അനുഭവിക്കുന്ന കാര്യം വെളിപ്പെടുത്തി സർവീസിൽ നിന്നും വിരമിച്ച മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തി. രാഷ്ട്രീയ കേരളത്തിൽ ഏറെ വിവാദമായ ഫസൽ വധക്കേസ് തെളിയിച്ച മുൻ ഡിവൈഎസ്പി കെ.രാധാകൃഷ്ണനാണ് സിപിഎമ്മിന്റെ കോപത്തിൽ പെട്ട് ജീവിതം പോലും വഴിമുട്ടി അവസ്ഥയിൽ നിൽക്കുന്നത്.
ഫസൽ വധക്കേസിൽ സിബിഐ അന്വേഷണത്തിലും പ്രതിയായി നിന്നത് കാരായിമാരായിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംസ്ഥാന പൊലീസ് അന്വേഷിച്ചപ്പോഴും വ്യക്തമാകുകയുണ്ടായി. ഈ വൈരാഗ്യം കാരണം പെൻഷൻ പോലും നൽകാതെയാണ് സർക്കാർ കെ രാധാകൃഷ്ണനെ ദ്രോഹിക്കുന്നത്. കേസിന്റെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ അന്വേഷണം അട്ടിമറിക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് രംഗത്തിറങ്ങിയിരുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
'നിങ്ങൾ ഈ കേസിന്റെ അന്വേഷണം നിർത്തണം' എന്നു കോടിയേരി ബാലകൃഷ്ണൻ തന്നോട് ആവശ്യപ്പെട്ടതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അന്വേഷണം സിപിഎമ്മിലേക്കെത്തിച്ചതിന്റെ വാശിയിൽ പിന്നീടു തന്നെ ക്രൂരമായി മർദിച്ചെന്നും ഔദ്യോഗിക ജീവിതം താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഐപിഎസ് ലഭിച്ചെങ്കിലും നിയമനം നൽകാതെ അലട്ടി. വിരമിച്ചതിനുശേഷം ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയെ കണ്ടെങ്കിലും ആട്ടിപ്പായിക്കുന്നതിനു തുല്യമായിരുന്നു സമീപനമെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തി.
ഇത്തരമൊരു വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയത് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേക്കറിയതോടെയാണ് സിപിഎമ്മിന്റെ കണ്ണിൽ കരടായത്. പാർട്ടിയിലെ മുസ്ലിം യുവാക്കളെ എൻഡിഎഫിലേക്ക് ആകർഷിച്ച ഫസലിനോടു സിപിഎമ്മിനു ശത്രുതയുണ്ടായിരുന്നതായി അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ബോധ്യപ്പെട്ടിരുന്നതായി രാധാകൃഷ്ണൻ പറഞ്ഞു. കൊല നടത്തിയതു സിപിഎമ്മാണെന്നു തെളിയുമെന്നു വന്നതോടെയാണ് കോടിയേരിയുടെ ഇടപെടലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫസൽ കൊല്ലപ്പെട്ടതു പാർട്ടിയുടെ തീരുമാനപ്രകാരമാണെന്നുള്ള തെളിവുകൾ അദ്ദേഹം ശേഖരിക്കുകയുണ്ടായി. എന്നാൽ പാർട്ടി ആദ്യംമുതലേ കൊലപാതകത്തെ പ്രതിരോധിക്കാനാണു ശ്രമിച്ചത്. ഒരു സ്വാധീനത്തിനും വഴങ്ങാതെ അന്വേഷണം ശരിയായ രീതിയിലേ കൊണ്ടുപോകൂ എന്ന വാശി എനിക്കുണ്ടായിരുന്നു. എന്നാൽ, അന്വേഷണ സംഘത്തെ അടക്കം തനിക്കെതിരാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തതെന്ന് അദ്ദേഹം മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് രാധാകൃഷ്ണൻ വ്യക്തമാക്കുന്നത് ഇങ്ങനെ:
പ്രത്യേക അന്വഷണസംഘത്തിൽ ഇരുപതോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. എന്റെ നിലപാട് അവരെ അറിയിച്ചു. അന്വേഷണം പാർട്ടിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണു കോടിയേരിയുടെ അടിയന്തര ഇടപെടലുണ്ടായത്. ചുമതലയേറ്റു പത്താം ദിവസം അദ്ദേഹം നേരിട്ടുവിളിച്ച് അന്വേഷണം അവസാനിപ്പിച്ചോളൂ എന്നു പറഞ്ഞു. എന്തിനു ചുമതലയിൽ നിന്നു നീക്കുന്നുവെന്നു ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. എന്നെ നീക്കിയതായി അറിയിച്ചു പിന്നാലെ ഡിജിപിയുടെ സന്ദേശവുമെത്തി. തുടക്കംമുതലേ എന്റെ ടീമിലെ ഉദ്യോഗസ്ഥരുടെ മനോവീര്യവും ആത്മധൈര്യവും ചോർത്തിക്കളയാൻ വേണ്ടതൊക്കെ ചെയ്തു. ഉദ്യോഗസ്ഥരുടെ വീടുകളിൽ നേരിട്ടുചെന്ന് അവരുടെ ഭാര്യമാരെയും മക്കളെയും ഭീഷണിപ്പെടുത്തി. ആയുധം കാണിച്ചു ഭയപ്പെടുത്തി. ജീവിക്കാൻ വിടില്ല എന്നാണു പറഞ്ഞത്.
കൊല്ലുമെന്നു നേരിട്ടു പറയില്ല. അതാണ് അവിടത്തെ ശൈലി. ഇതോടെ സമ്മർദമായി. ടീമിനുള്ളിൽ ഞാൻ ഒറ്റപ്പെട്ടു. കേസിൽ നിർണായക സൂചനകൾ നൽകിയ വൽസരാജക്കുറുപ്പിനെ കൊലപ്പെടുത്തി. കൊലയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയയാണെന്നു കഥയുണ്ടാക്കി. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന കാലത്തു സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ എന്നെ ക്രൂരമായി മർദിച്ചു. ഒന്നരവർഷത്തെ ചികിത്സ വേണ്ടിവന്നു. പൊലീസിൽ നിന്ന് ആരും കാണാനെത്തിയില്ല. എന്റെ പേരിൽ കള്ളക്കേസു ചുമത്തി. വിരമിക്കുന്നതിന് എട്ടുമാസം മുൻപാണ് ഐപിഎസ് ലഭിക്കുന്നത്. സർക്കാർ നിയമന ഉത്തരവു തന്നില്ല. അതിനെതിരെ നീങ്ങുകയും ചെയ്തു. നീതി തേടി സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. ഏറെ ദുരിതപൂർണമാണ് ഇപ്പോഴത്തെ ജീവിതം.
സത്യം തുറന്നുപറയാൻ എന്നും ഒരുക്കമായിരുന്നു. പാലാ സെന്റ് തോമസ് കോളജിൽ എസ്എഫ്ഐയുടെ യൂണിറ്റ് സ്ഥാപിച്ചതു ഞാനാണ്. അതാണ് എന്റെ പശ്ചാത്തലം. രണ്ടു കാലിൽ നടക്കുന്ന കണ്ണൂരിലെ പാർട്ടിക്കാരെ ഭയത്തോടെ മാത്രമേ കാണാനാകൂ. എന്റെ ജീവിതം തകർത്തത് അവരാണ്. എന്റെ മക്കളുടെ പഠനം പൂർത്തിയായിട്ടില്ല. വീടുപണിക്കായി ലോണെടുത്തതിൽ 30 ലക്ഷം കടമുണ്ട്. ബന്ധുക്കളുടെ സഹായത്തോടെയാണ് ഇപ്പോൾ കഴിയുന്നത്. പെൻഷനും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ പോയി കണ്ടിരുന്നു. ഒട്ടും മയമില്ലാത്ത വാക്കുകളാണു കേൾക്കേണ്ടി വന്നത്. ആട്ടിയിറക്കും പോലെയാണ് അനുഭവപ്പെട്ടത്.- രാധാകൃഷ്ണൻ പറഞ്ഞു.
സിപിഎമ്മിലേക്ക് വിരൽ ചൂണ്ടിയ വൽസരാജക്കുറുപ്പിനെയും വകവരുത്തി
ഡിവൈഎസ്പി ആർ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ മറ്റൊരു കൊലപാതക കേസിലെ ഗൂഢാലോചനയും സംശയങ്ങൾക്ക് ഇടയാക്കി. ഫസൽ വധം സിപിഎമ്മിന്റെ ജില്ലയിലെ സമുന്നത നേതാക്കളുടെ മനസ്സറിവില്ലാതെ നടക്കില്ലെന്ന സൂചനയുൾപ്പെടെ നിർണായക വിവരങ്ങൾ നൽകിയത് തലശ്ശേരിയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന വൽസരാജക്കുറുപ്പാണ്. പിന്നീട് വൽസരാജക്കുറുപ്പ് കൊല്ലപ്പെട്ട ശേഷം ബ്ലേഡ് മാഫിയക്കാർ കൊന്നുവെന്ന് വരുത്തി തീർക്കുകയായിരുന്നു എന്നാണ് രാധാകൃഷ്ണൻ നൽകുന്ന സൂചന.
വൽസരാജക്കുറുപ്പിന്റെ കൊലപാതകം സംബന്ധിച്ച സംശയങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. ഇഷ്ടമില്ലാത്തവനെ വകവരുത്തി ആ കുറ്റം മറ്റുള്ളവർക്ക് മേൽ കെട്ടിവെക്കുന്ന ഏർപ്പാടാണ് പൊതുവിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പലപ്പോഴും നടക്കുന്നത്. ഈ സൂചന തനനെയാണ് വത്സരാജ ക്കുറുപ്പിന്റെ കൊലപാതകനുമായി ബന്ധപ്പെട്ട് ഉയരുന്നതും. ബിജെപി പെരിങ്ങളം മണ്ഡലം കമ്മിറ്റിയംഗമായിരുന്ന പി.പി. വൽസരാജക്കുറുപ്പ് 2007 മാർച്ച് അഞ്ചിനാണു കൊല്ലപ്പെടുന്നത്. പുലർച്ചെ വീട്ടിലെത്തിയ അഞ്ചംഗ സംഘം വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്ന് ആർഎസ്എസ് ആരോപിച്ചപ്പോൾ കൊള്ളപ്പലിശ ഇടപാടിൽ ആർഎസ്എസിന്റെ മധ്യസ്ഥത്തിന് എതിരായി പ്രവർത്തിച്ചതിന് പ്രതികാരമായി അവർ തന്നെയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സിപിഎമ്മിന്റെ പ്രത്യാരോപണം. എന്നാൽ പിന്നീട് കേസിൽ അറസ്റ്റിലായവരിൽ രണ്ടു പേർ സിപിഎം പ്രവർത്തകരായിരുന്നു. പാനൂർ അരയാക്കൂൽ ഒളാനക്കുനിയിൽ ഷാജിയും പന്തക്കൽ വായനശാലയ്ക്കു സമീപത്തെ കിർമാണി മനോജും. ഇതേ കിർമാണി മനോജാണു പിന്നീട് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായി അറസ്റ്റിലായത്. എന്നാൽ, എൽഡിഎഫ് ഭരണകാലത്തായതിനാൽ സിപിഎം ബന്ധം സംബന്ധിച്ചുള്ള അന്വേഷണം നടന്നില്ല. സംഭവത്തിനു പിന്നിൽ കൊള്ളപ്പലിശ സംഘം എന്ന തരത്തിലായിരുന്നു അന്വേഷണത്തിന്റെ പുരോഗതി. ഇതിന് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. ഒടുവിൽ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തുകയും ചെയ്തു.
വൽസരാജക്കുറുപ്പിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സിപിഎം അനുഭാവിയായ ഒരു പ്രതിയെക്കൂടി പിടികൂടി. ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ ഏരിയാ നേതാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ പിറ്റേന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ സ്ഥലം മാറ്റിയാണ് കണക്കു തീർത്തത്. ഗൂഢാലോചന സംബന്ധിച്ച് കാര്യമായ അന്വേഷണം നടത്താതെയാണു ക്രൈംബ്രാഞ്ചും കേസ് അവസാനിപ്പിച്ചത്.
ശുദ്ധ അസംബന്ധമെന്ന് കോടിയേരി
ഫസൽ വധക്കേസിൽ ആഭ്യന്തരമന്ത്രിയായിരിക്കെ താൻ ഇടപെട്ടെന്ന മുൻ ഡിവൈഎസ്പി: കെ.രാധാകൃഷ്ണന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതേ ആരോപണം നേരത്തെയും ഇയാൾ തന്നെ ആക്ഷേപമായി ഉന്നയിച്ചതാണ്. സിബിഐ അടക്കം പരിശോധിക്കുകയും തള്ളിക്കളയുകയും ചെയ്തതാണ്.
വ്യക്തിപരമായ ഒരു കേസിൽപെടുകയും അതിൽ നിയമനടപടി നേരിടുകയും ചെയ്യേണ്ടിവന്നതിന്റെ വൈരാഗ്യമായിട്ടു രാധാകൃഷ്ണൻ ഇങ്ങനെ അന്നുമുതൽ പറഞ്ഞു നടക്കുന്നുണ്ട്. അന്ന് ആരോപിച്ചതും അതിനു മറുപടി നൽകിയതും പലരും മറന്നതുകൊണ്ടാണ് വീണ്ടും പൊടി തട്ടിയെടുക്കുന്നത്. ആ നിലയ്ക്ക് അതെടുത്താൽ മതിയെന്നും കോടിയേരി പറഞ്ഞു.
കോടിയേരിയെ പ്രതിയാക്കണമെന്ന് കൃഷ്ണദാസ്
ഫസൽ വധക്കേസ് സംബന്ധിച്ച് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം വേണമെന്നു ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണനെ പ്രതിപ്പട്ടികയിലും ഉൾപ്പെടുത്തണം.കൊലക്കുറ്റം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച സിപിഎമ്മിന്റെ മുഖംമൂടി പിച്ചിച്ചീന്തപ്പെട്ടു.
പ്രതികൾ സിപിഎമ്മുകാരാണെന്നു തിരിച്ചറിയുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ അന്വേഷണം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നാണു രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിൽ നിർണായക മൊഴി നൽകിയ രണ്ടു സാക്ഷികളുടെ ദുരൂഹ മരണവും ഡിവൈഎസ്പി രാധാകൃഷ്ണനു നേരെയുണ്ടായ വധശ്രമവും അന്വേഷണവിധേയമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
തലശ്ശേരി ഫസൽ വധക്കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്പി. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്മേൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഫസൽ കേസിൽ നിർണായ വിവരം നൽകിയ അഡ്വ. വത്സരരാജക്കുറുപ്പ്, പഞ്ചാരശിനിൻ എന്നിവരുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്'.
ഇവർ രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം അതിന്റെ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയിൽകെട്ടിവെച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്